ഉപമുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് മുഖ്യമന്ത്രി: ഉദയനിധി സ്റ്റാലിൻ
ഉപമുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് മുഖ്യമന്ത്രി: ഉദയനിധി സ്റ്റാലിൻ
Thursday, September 19, 2024 2:19 AM IST
ചെന്നൈ: തമിഴ്നാട്ടിൽ ഉപമുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അവകാശം മുഖ്യമന്ത്രിക്കെന്ന് ഉദയനിധി സ്റ്റാലിൻ. ദിവസങ്ങൾക്കു മുന്പ് മകൻ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെക്കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സൂചന നൽകിയിരുന്നു.

“നിങ്ങൾ മുഖ്യമന്ത്രിയോടു ചോദിക്കണം, അതിനെക്കുറിച്ച് തീരുമാനിക്കുന്നത് പൂർണമായും മുഖ്യമന്ത്രിയുടെ അവകാശമാണ്’’- മാധ്യമങ്ങളോട് സംസാരിക്കവേ ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.


എന്നാൽ, കഴിഞ്ഞ ദിവസം പാർട്ടിയുടെ ഉന്നതനേതാവായ എസ്.എസ്. പളനിമാണിക്യം തന്നെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായും ഉദയനിധി വ്യക്തമാക്കി.

സ്റ്റാലിന്‍റെ കുടുംബത്തിൽ ഇതുസംബന്ധിച്ച ധാരണയായെന്നും ഈ ആഴ്ചതന്നെ ഉദയനിധിയെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.