ജുലാനയെ ഇളക്കിമറിച്ച് വിനേഷ് ഫോഗട്ട്
ജുലാനയെ ഇളക്കിമറിച്ച് വിനേഷ് ഫോഗട്ട്
Friday, September 20, 2024 1:07 AM IST
ഹരിയാനയിലെ ജുലാനയിൽനിന്ന് സീനോ സാജു

ഹരിയാനയുടെ ഹൃദയമെന്നാണ് ജിന്ദ് ജില്ലയിലെ തെക്കേയറ്റത്തു സ്ഥിതിചെയ്യുന്ന ചെറുപട്ടണമായ ജുലാന അറിയപ്പെടുന്നത്. തടാകങ്ങളാലും നെൽപ്പാടങ്ങളാലും ഹൃദ്യമായ കാഴ്ചകയൊരുക്കുന്ന ചെറിയൊരു പട്ടണമാണു ജുലാനയെങ്കിലും ദേശീയ രാഷ്‌ട്രീയം ഉറ്റുനോക്കുന്ന വാശിയേറിയ തെരഞ്ഞെടുപ്പു ഗോദയാണിവിടം.

ലോകപ്രശസ്ത ഗുസ്തിതാരങ്ങളായ കോണ്‍ഗ്രസിന്‍റെ വിനേഷ് ഫോഗട്ടും ആം ആദ്മി പാർട്ടിയുടെ കവിത ദലാലും ബിജെപിയുടെ മുൻ വൈമാനികൻ യോഗേഷ് ഭൈരാഗിയും സിറ്റിംഗ് എംഎൽഎ ജനനായക് ജനത പാർട്ടിയുടെ (ജെജെപി) അമർജീത് ദണ്ഡയും ഐഎൻഎൽഡിയുടെ സുരേന്ദർ ലാദറും തമ്മിലാണ് ജുലാനയിലെ രാഷ്‌ട്രീയ പഞ്ചഗുസ്തി. താരപ്രഭയിൽ തിളങ്ങുന്ന മണ്ഡലത്തിൽ, പക്ഷേ ജനപ്രീതികൊണ്ടു മാത്രം ജയിച്ചുകയറാമെന്നു പ്രധാന സ്ഥാനാർഥികൾ കരുതുന്നില്ല. തീപാറുന്ന പോരാട്ടം നടക്കുന്ന ജുലാനയിലെ ജനവിധിയുടെ പ്രതിഫലനം ഹരിയാനയിലെ അടുത്ത ഭരണം തീരുമാനിക്കുന്നതിലും നിർണായകമാകും.

അഞ്ചു പ്രധാന പാർട്ടികൾ മാറ്റുരയ്ക്കുന്ന മണ്ഡലത്തിൽ താരപ്രഭയും തന്ത്രങ്ങളും ബിജെപി സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും സഹായിക്കുമെന്ന ആത്മവിശ്വാസത്തിലാണു കോണ്‍ഗ്രസും ഫോഗട്ടും. ഫോഗട്ടിന്‍റെ പ്രചാരണത്തിന് വൻ ജനാവലി എത്തുന്നതും പ്രതീക്ഷ കൂട്ടിയിട്ടുണ്ട്. എന്നാൽ, മണ്ഡലത്തിനു പുറത്തുനിന്നെത്തിയ ഫോഗട്ടിനെ മറികടക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് ബിജെപി, എഎപി, ജെജെപി നേതാക്കൾ ദീപികയോട് പറഞ്ഞു. ഐഎൻഎൽഡിയും ജെജെപിയുമാണു കഴിഞ്ഞ 15 വർഷം ജുലാന മണ്ഡലം കൈയടക്കിയിരുന്നത്.

വീടുകൾക്കും പീടികകൾക്കും മുന്നിൽ വട്ടമിരുന്നു ഹുക്കയുടെ പുകയൂതി രസിക്കുന്ന ഗ്രാമവാസികൾക്ക് ഇപ്പോൾ രാഷ്‌‌ട്രീയചർച്ചകളിലാണു കൂടുതൽ താത്പര്യം. തടാകങ്ങൾക്കു ചുറ്റുമുള്ള വിശ്രമകേന്ദ്രങ്ങളിൽ ഒത്തുചേരുന്പോഴും അടുത്ത നേതാവ് ആരാകണമെന്നാണു ഗ്രാമീണരുടെ ചർച്ച. ഒക്‌ടോബർ അഞ്ചിനാണു ഹരിയാനയിലെ 90 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലെ മുൻതൂക്കം നിലനിർത്താനുള്ള തീവ്രപരിശ്രമത്തിലാണു ബിജെപി.

ഇന്ത്യയുടെ നഷ്‌ടം, കോണ്‍ഗ്രസിന്‍റെ നേട്ടം

ജുലാനയിലേക്ക് ദേശീയരാഷ്‌ട്രീയത്തിന്‍റെ കണ്ണുകൾ ചൂഴ്ന്നിറങ്ങുന്നതിനു പിന്നിലെ പ്രധാന കാരണം വിനേഷ് ഫോഗട്ടിന്‍റെ സ്ഥാനാർഥിത്വമാണ്. ഒളിന്പിക്സ് ഗുസ്തി ഫൈനലിൽ നിർഭാഗ്യംകൊണ്ടു മാത്രം സ്വർണമെഡൽ നഷ്‌ടമായ ഇന്ത്യയുടെ ധീരവനിതയ്ക്കു ജുലാനയിലെ വോട്ടർമാരുടെ വക സ്വർണമെഡൽ ലഭിക്കുമോയെന്നതാണു ചോദ്യം. പ്രബലരായ ജാട്ട് സമുദായാംഗമായ വിനേഷിനെ ജുലാനയിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയാക്കിയതിനു പിന്നിലെ തന്ത്രം വ്യക്തം. ഹരിയാനയിലെ വോട്ടർമാരിലെ 40 ശതമാനം ജാട്ടുകൾ ആണ്.

15 വർഷമായി കൈയെത്തിപ്പിടിക്കാൻ കഴിയാത്ത ജുലാന ഇത്തവണ തിരിച്ചുപിടിക്കും എന്നുറപ്പിച്ചാണ് കോണ്‍ഗ്രസ് അവരുടെ തുറുപ്പുചീട്ടായ വിനേഷിനെ മത്സരരംഗത്തേക്ക് ഇറക്കിയത്. അതിന്‍റെ വ്യക്തമായ പ്രതിഫലനം ജൂലാനയിൽ കാണാം. 2019ലെ തെരഞ്ഞെടുപ്പിൽ ജുലാനയിൽ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായിരുന്നു. എന്നാൽ, വിനേഷിന്‍റെ സ്ഥാനാർഥിത്വവും പുതിയ രാഷ്‌ട്രീയ സാഹചര്യവും ഇത്തവണ കോണ്‍ഗ്രസിന് അനുകൂലമാണെന്ന് വിനേഷിന്‍റെ പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്ന നരേഷ് പറയുന്നു.

ഗുസ്തിയുടെ നാടായ ഹരിയാനയിലെ ഓരോ വ്യക്തിയും പാരീസ് ഒളിന്പിക്സ് ഫൈനലിൽ ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിൽ ദുഃഖിതരാണ്. പാരീസിലെ ഗോദയിൽ വീണിരുന്നില്ലെങ്കിൽ വിനേഷിന്‍റെയും ജുലാനയുടെയും ചിത്രം മറ്റൊന്നാകുമായിരുന്നു. ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റായിരുന്ന ബിജെപി മുൻ എംപി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ സമരങ്ങളിൽ പോരാട്ടം നയിച്ചിരുന്ന വിനേഷിന് ഇഷ്‌ട ഇനമായ ഗുസ്തിയിൽനിന്നു വിരമിക്കേണ്ടി വന്നതിനു ബിജെപിയും കേന്ദ്രസർക്കാരുമാണ് ഉത്തരവാദികളെന്നു കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാൽ, ഒളിന്പിക്സിലെ നിർഭാഗ്യവും രാഷ്‌ട്രീയവും കൂട്ടിക്കുഴയ്ക്കുന്നവരല്ല ഹരിയാനയിലെ വോട്ടർമാരെന്നാണു ബിജെപിയുടെ ഭാഷ്യം.

ഹരിയാനയിലെ ചർഖി ദദ്രിയിൽ ജനിച്ച വിനേഷിന്‍റെ ഭർതൃമാതാവിന്‍റെ നാടാണു ജുലാന. ജന്മംകൊണ്ടു ജുലാന സ്വദേശി അല്ലെങ്കിലും കർമം കൊണ്ട് ജുലാനയുടെ മകൾ എന്നാണു ഗ്രാമീണർ വിനേഷ് ഫോഗട്ടിനെ വിശേഷിപ്പിക്കുന്നത്. ജുലാനയിലെ പ്രചാരണരംഗത്ത് വിനേഷിന് ആവേശകരമായ സ്വീകരണമാണ് ഗ്രാമീണർ നൽകുന്നത്. ട്രാക്‌ടറുകളിൽ കോണ്‍ഗ്രസിന്‍റെ പതാകയും കെട്ടിയുള്ള നീണ്ട റാലിക്കു പിന്നിലായാണു വിനേഷിന്‍റെ വരവ്.


വിനേഷിന്‍റെ പ്രചാരണം നടക്കുന്ന ഗ്രാമത്തിലെ പ്രധാന ഗലികളിൽ (ഇടവഴികളിൽ) തങ്ങളുടെ ‘മകളെ’ കാണാൻ ആളുകൾ നിറയുന്നു. ഒളിന്പിക്സ് ഫൈനൽ വരെയെത്തിയ ഗ്രാമത്തിന്‍റെ അഭിമാനത്തെ തലയിൽ കൈവച്ച് അനുഗ്രഹിക്കാൻ മുതിർന്നവരും സ്ത്രീകളും മത്സരിക്കുകയാണ്. വിനേഷിന്‍റെ തീപ്പൊരി പ്രസംഗം കേൾക്കാനും വോട്ടർമാർക്ക് ആവേശമാണ്. ഗ്രാമങ്ങളിൽ അടുക്കിയടുക്കി പണിതിട്ടുള്ള വീടുകളുടെ മുകളിൽ കയറിനിന്നും വിനേഷിനെ കാണാനായി ആളുകൾ തിരക്കുകൂട്ടുന്നതു കാണാം.

വിനേഷും മറ്റു പാർട്ടികളും തമ്മിലാണു ജുലാനയിൽ മത്സരമെന്നു ഗ്രാമീണരിൽ പലരും പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാർഥി എന്നതിലേറെ, ലോകത്തിന്‍റെ നെറുകയിലെത്തിയ ഇന്ത്യയുടെ അഭിമാന ഗുസ്തിതാരമാണു വിനേഷ് ഫോഗട്ട് എന്നതാണു ഗ്രാമവാസികൾക്കു പ്രധാനം. പോരാത്തതിന് കർഷകരുടെ മകളായ പോരാളിയാണു വിനേഷെന്ന് ജുലാനയിലെ ജെജെയ് വന്തി ഗ്രാമത്തിലെ ചോളം കർഷകനായ മനോജ് ധലിവാൾ പറഞ്ഞു. ഒളിന്പിക്സിൽ വെറും നൂറു ഗ്രാമിന്‍റെ പേരിൽ ഫൈനലിൽ അയോഗ്യയാക്കിയ വിനേഷിനെ വിജയിപ്പിക്കേണ്ടതു തങ്ങളുടെ കടമയാണെന്നും മനോജ് കൂട്ടിച്ചേർത്തു.

ജുലാനയുടെ മകളും യുവനേതാവും

ജാട്ട് സമുദായത്തിൽപ്പെട്ട മറ്റൊരു ഗുസ്തിതാരം കവിത ദലാലിനെയാണ് എഎപി ഗോദയിലേക്കെത്തിച്ചത്. ലോകമെന്പാടും ആരാധകരുള്ള വിനോദ ഗുസ്തി ഇനമായ വേൾഡ് റസ്‌ലിംഗ് എന്‍റർടൈൻമെന്‍റിൽ (ഡബ്ല്യുഡബ്ല്യുഇ) മത്സരിച്ച ആദ്യ ഇന്ത്യൻ വനിതയാണ് കവിത. ജുലാനയിലെ കർഷകകുടുംബത്തിൽ ജനിച്ച കവിതയെ ‘ജുലാനയുടെ മകൾ’ എന്നു വിശേഷിപ്പിച്ചാണ് എഎപി മത്സരരംഗത്തിറക്കിയത്. കോണ്‍ഗ്രസിന്‍റെ താരപ്രചാരണത്തിൽനിന്നും വ്യത്യസ്തമാണ് എഎപിയുടെ പ്രചാരണം. ജുലാനയിലെ 72 ഗ്രാമങ്ങളിലെയും ഗ്രാമത്തലവന്മാരുടെയും ഗ്രാമീണരുടെയും യോഗങ്ങളിലും വീടുകൾ കയറിയിറങ്ങിയുമുള്ള പ്രചാരണത്തിലാണ് എഎപിയുടെ ശ്രദ്ധ.

യുവനേതാവിനെ രംഗത്തിറക്കിയാണ് ജുലാനയിൽ ബിജെപി മത്സരം കടുപ്പിക്കുന്നത്. യുവമോർച്ച ഹരിയാന ഘടകം ഉപാധ്യക്ഷനും പിന്നാക്ക വിഭാഗക്കാരനുമായ യോഗേഷ് ഭൈരാഗിയാണു ബിജെപി സ്ഥാനാർഥി. വിശ്വപ്രസിദ്ധിയുള്ള രണ്ടു താരങ്ങൾക്കിടയിൽ യോഗേഷിന്‍റെ ജനപ്രീതിക്കും കുറവില്ല. മുപ്പത്തഞ്ചുകാരനായ ഭൈരാഗി ഒന്പതു വർഷം ആർമിയിൽ ക്യാപ്റ്റനായിരുന്നു. ചെന്നൈ വെള്ളപ്പൊക്കത്തിലും കോവിഡ് മഹാമാരിയിൽ കേന്ദ്ര സർക്കാരിന്‍റെ ‘വന്ദേ ഭാരത്’ ദൗത്യത്തിലും രക്ഷാപ്രവർത്തനത്തിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്നയാളാണു ഭൈരാഗി.

പിന്നാക്കവിഭാഗത്തിന്‍റെയും കർഷകരുടെയും പിന്തുണ ലഭിക്കുമെന്ന് ബിജെപി നേതാക്കൾ തറപ്പിച്ചുപറയുന്നു. ബിജെപി സർക്കാർ കർഷകർക്കു നൽകുന്ന പെൻഷനും റേഷനും ആശുപത്രി സൗകര്യങ്ങളുമെല്ലാം വോട്ടാക്കി മാറ്റാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. എന്നാൽ, നീണ്ടുനിന്ന കർഷകസമരം വലിയൊരു വിഭാഗം കർഷക വോട്ടർമാരെ മാറി ചിന്തിപ്പിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ഏറ്റവും വലിയ കർഷകവിരുദ്ധ പാർട്ടിയാണു ബിജെപിയെന്ന് കോണ്‍ഗ്രസും എഎപിയും അടക്കമുള്ള പാർട്ടികൾ പ്രചരിപ്പിക്കുന്നുണ്ട്. മോദി തരംഗം പഴയതുപോലെ ഏശില്ലെന്നും ബിജെപി ഇതര പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, സിറ്റിംഗ് സീറ്റിൽ വിജയം ആവർത്തിക്കുമെന്ന് ജെജെപി നേതാവും ജുലാന എംഎൽഎയുമായ അമർജീത് ദണ്ഡ തറപ്പിച്ചുപറഞ്ഞു. ജെജെപിയുടെ പത്ത് എംഎൽഎമാരിൽ ഏഴുപേരും പാർട്ടി വിട്ട് ബിജെപിയിലും കോണ്‍ഗ്രസിലും ചേർന്നെങ്കിലും ജുലാനയിൽ ജെജെപിയെയും തന്നെയും വോട്ടർമാർ കൈവിടില്ലെന്നാണു അമർജീതിന്‍റെ വിശ്വാസം. എന്നാൽ, ബിജെപി സർക്കാരിൽ പങ്കാളിയായിരുന്ന ജെജെപി അഞ്ചു വർഷം മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസും എഎപിയും കുറ്റപ്പെടുത്തി.

വിരമിച്ച എക്സൈസ് കമ്മീഷണർ സുരേന്തർ ലാദറിനെയാണ് ഐഎൻഎൽഡി ജുലാനയിൽ മത്സരിപ്പിക്കുന്നത്. കർഷകരുടെ അവകാശങ്ങൾക്കും പ്രാദേശിക വികസനത്തിനും എന്നും ഊന്നൽ നൽകിയിട്ടുള്ള ഐഎൻഎൽഡിക്ക് പഴയ പ്രതാപമില്ലെങ്കിലും കർഷകർക്കിടയിൽ ഇപ്പോഴും ചെറുതല്ലാത്ത സ്വാധീനമുണ്ട്.

സമുദായ കണക്കുകളും കർഷകവോട്ടുകളും മുഖ്യമാണെങ്കിലും സ്ഥാനാർഥികളുടെ വ്യക്തിപ്രഭാവം മുതൽ ഭരണവിരുദ്ധ വികാരം വരെ നിരവധി കാര്യങ്ങളാകും ജുലാനയിൽ വോട്ടർമാരെ സ്വാധീനിക്കുക. ജുലാനയുടെ മനസറിയാൻ പ്രധാന പാർട്ടികളും നേതാക്കളും വോട്ടർമാരും ഒരുപോലെ കാത്തിരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.