അന്നയുടെ മരണം: ഖേദപ്രകടനവുമായി ഇവൈ ചെയർമാൻ
അന്നയുടെ മരണം:  ഖേദപ്രകടനവുമായി ഇവൈ ചെയർമാൻ
Saturday, September 21, 2024 3:23 AM IST
ന്യൂഡൽഹി: ജോലിസമ്മർദത്തെത്തുടർന്ന് മലയാളിയുവതി അന്ന മരിക്കാനിടയായ സംഭവത്തിലും സംസ്കാരചടങ്ങിൽ പങ്കെടുക്കാനാകാത്തതിലും ഖേദപ്രകടനവുമായി ഇവൈ ഇന്ത്യ ചെയർമാൻ രാജീവ് മിമാനി.

അന്നയുടെ മരണത്തിൽ അതിയായ സങ്കടമുണ്ടെന്നും ഒരു പിതാവെന്ന നിലയില്‍ അന്നയുടെ കുടുംബത്തിന്‍റെ വേദന മനസിലാക്കാൻ തനിക്കാകുമെന്നും സമൂഹമാധ്യമമായ ലിങ്ക്ഡ് ഇന്നില്‍ പോസ്റ്റ്‌ ചെയ്ത കുറിപ്പില്‍ മിമാനി പറഞ്ഞു.

ഒരു തരത്തിലും നികത്താനാകാത്ത നഷ്‌ടമാണു കുടുംബത്തിനുണ്ടായത്. അന്നയുടെ സംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കാനായില്ല എന്നതില്‍ അതിയായ ഖേദമുണ്ട്. കമ്പനിയുടെ സംസ്‌കാരത്തിനു തീര്‍ത്തും അന്യമായ ഒന്നാണിത്. ഇതിനുമുമ്പ് ഇങ്ങനെ സംഭവിച്ചിട്ടില്ല. ഇനി ഇത്തരമൊരു സംഭവം ഉണ്ടാകില്ലെന്നും പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.

കമ്പനിയുടെ തൊഴില്‍സംസ്‌കാരം സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വരുന്ന വിമര്‍ശനങ്ങളെക്കുറിച്ച് ബോധ്യമുണ്ട്. ജീവനക്കാരുടെ ക്ഷേമത്തിന് ഉയര്‍ന്ന പരിഗണനയാണു നല്‍കുന്നത്. ഇനിയും അതിനാകും ഏറ്റവും ഉയർന്ന പരിഗണന. ലക്ഷ്യം കൈവരിക്കുംവരെ തനിക്കു വിശ്രമമില്ലെന്നും മിമാനി പറയുന്നു.


അതിനിടെ, ഇവൈപോലെ പ്രശസ്തമായ മറ്റൊരു അക്കൗണ്ടിംഗ് സ്ഥാപനമായ ഡിലോയിറ്റ് ജീവനക്കാരുടെ തൊഴിൽ സാഹചര്യം പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു.

മുൻ റവന്യു സെക്രട്ടറി തരുൺ ബജാജിന്‍റെ നേതൃത്വത്തിലാണു സമിതിയെന്ന് ഡിലോയിറ്റ് സൗത്ത് ഏഷ്യ സിഇഒ റോമൽ ഷെട്ടി അറിയിച്ചു. എയർടെൽ സിഇഒയായിരുന്ന മനോജ് കോലി, സിബിഐ ഡയറക്‌ടറായിരുന്ന സുബോധ് ജയ്സ്വാൾ എന്നിവരും സമിതിയിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.