ഒഡീഷയെ മോഹൻ ചരൻ മാജി നയിക്കും; സത്യപ്രതിജ്ഞ ഇന്ന്
ഒഡീഷയെ മോഹൻ ചരൻ മാജി നയിക്കും; സത്യപ്രതിജ്ഞ ഇന്ന്
Wednesday, June 12, 2024 1:27 AM IST
ഭുവനേശ്വർ: ഒഡീഷയെ നയിക്കാൻ മോഹൻ ചരൻ മാജിക്കു നിയോഗം. ഇന്നലെ ഭുവനേശ്വറിൽ ചേർന്ന ബിജെപി നിയമസഭാകക്ഷി യോഗം മുഖ്യമന്ത്രിയായി 52 കാരനായ മോഹൻ ചരൻ മാജിയെ തെരഞ്ഞെടുത്തു.

കെ.വി. സിംഗ് ദിയോയെയും പ്രാവതി പാരിദയെയും ഉപമുഖ്യമന്ത്രിമാരാക്കാനും തീരുമാനിച്ചുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. യോഗത്തിൽ കേന്ദ്രനിരീക്ഷകനായി കേന്ദ്രമന്ത്രി ഭൂപീന്ദർ യാദവും പങ്കെടുത്തു.

ഇന്നു ഭുവനേശ്വറിലെ ജനതാ മൈതാനത്താണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. പുരി ജഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമായിരിക്കും മുഖ്യമന്ത്രി എത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കും.


ആന്ധ്രയിൽ എൻ. ചന്ദ്രബാബു നായിഡുവിന്‍റെ സത്യപ്രതിജ്ഞയിൽ പങ്കെടുത്തശേഷം പ്രധാനമന്ത്രി ഒഡീഷയിലെ ത്തും. തുടർച്ചയായി 24 വർഷം അധികാരത്തിലിരുന്ന നവീൻ പട്നായിക്കിന്‍റെ ബിജെഡി സർക്കാരിനു പകരമാണ് മോഹൻ ചരന്‍റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.