ഒഡീഷയിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചേക്കില്ല; കോൺഗ്രസ് നിർണായകമാകും
ഒഡീഷയിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചേക്കില്ല; കോൺഗ്രസ് നിർണായകമാകും
Monday, June 3, 2024 3:59 AM IST
ഭുവനേശ്വർ: ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെഡിയും ബിജെപിയും ഒപ്പത്തിനൊപ്പമാണെന്നും തൂക്കുസഭയായിരിക്കുമെന്ന എക്സിറ്റ്പോൾ പ്രവചനങ്ങൾക്കിടെ 20 വർഷത്തിനുശേഷം സംസ്ഥാനം സഖ്യകക്ഷി ഭരണത്തിലേക്കു പോയേക്കുമെന്ന് സൂചന.

147 അംഗ നിയമസഭയിൽ ബിജെഡിക്കും ബിജെപിക്കും 62-മുതൽ 80 വരെ സീറ്റുകൾ ലഭിക്കാമെന്നും ഒരുപക്ഷേ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്നുമാണ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നത്. കോൺഗ്രസിന് അഞ്ചു മുതൽ എട്ടുവരെ സീറ്റുകളും പ്രവചിക്കുന്നു.

തൂക്കുസഭയാണെങ്കിൽ കോൺഗ്രസിനു ലഭിക്കുന്ന സീറ്റുകൾ നിർണായകമാകും. അങ്ങനെയായാൽ ബിജെഡിക്ക് കോൺഗ്രസ് പിന്തുണ നൽകാനുള്ള സാധ്യത തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധർ തള്ളിക്കളയുന്നില്ല. 2004 മുതൽ സംസ്ഥാനം ഭരിക്കുന്നത് നവീൻ പട്നായിക്കിന്‍റെ നേതൃത്വത്തിലുള്ള ബിജു ജനതാദൾ (ബിജെഡി) ആണ്.

ബിജെപിയുടെ വോട്ടുവിഹിതം 42 ശതമാനമായി ഉയർന്നേക്കാമെന്നും ബിജെഡിയുടെ വോട്ടുവിഹിതം 42 ശതമാനമായി കുറഞ്ഞേക്കാമെന്നുമാണ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പറയുന്നത്. പോൾ ചെയ്യപ്പെട്ട വോട്ടിന്‍റെ 12 ശതമാനമെങ്കിലും വോട്ട് കോൺഗ്രസിനു ലഭിച്ചേക്കുമെന്നും പ്രവചനത്തിലുണ്ട്.


ഇക്കുറി സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നാലു ഘട്ടങ്ങളിലായി മേയ് 13,മേയ് 20, മേയ് 25, ജൂൺ ഒന്ന് എന്നീ തീയതികളിലാണു നടന്നത്. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 112 സീറ്റുകൾ നേടിയാണു ബിജെഡി അധികാരം നിലനിർത്തിയത്. 23 സീറ്റോടെ ബിജെപി രണ്ടാമതും ഒന്പത് സീറ്റോടെ കോൺഗ്രസ് മൂന്നാമതുമെത്തി.

അതേസമയം, എക്സിറ്റ് പോളുകളെ തള്ളിയ ബിജെഡി, പാർട്ടി 110 സീറ്റെങ്കിലും നേടി അധികാരം നിലനിർത്തുമെന്ന് അവകാശപ്പെട്ടു. 21 ലോക്സഭാ സീറ്റുകളിൽ 12 എങ്കിലും നേടുമെന്നും 2014ലും 2019ലും എക്സിറ്റ് പോൾ പ്രവചനങ്ങൾ തെറ്റിയ സാഹചര്യമുണ്ടെന്നും പാർട്ടി വക്താവ് സാസ്മിത് പാത്ര പറഞ്ഞു. ഒഡീഷയിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ മൻമോഹൻ സമാൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.