ഇക്കുറി സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നാലു ഘട്ടങ്ങളിലായി മേയ് 13,മേയ് 20, മേയ് 25, ജൂൺ ഒന്ന് എന്നീ തീയതികളിലാണു നടന്നത്. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 112 സീറ്റുകൾ നേടിയാണു ബിജെഡി അധികാരം നിലനിർത്തിയത്. 23 സീറ്റോടെ ബിജെപി രണ്ടാമതും ഒന്പത് സീറ്റോടെ കോൺഗ്രസ് മൂന്നാമതുമെത്തി.
അതേസമയം, എക്സിറ്റ് പോളുകളെ തള്ളിയ ബിജെഡി, പാർട്ടി 110 സീറ്റെങ്കിലും നേടി അധികാരം നിലനിർത്തുമെന്ന് അവകാശപ്പെട്ടു. 21 ലോക്സഭാ സീറ്റുകളിൽ 12 എങ്കിലും നേടുമെന്നും 2014ലും 2019ലും എക്സിറ്റ് പോൾ പ്രവചനങ്ങൾ തെറ്റിയ സാഹചര്യമുണ്ടെന്നും പാർട്ടി വക്താവ് സാസ്മിത് പാത്ര പറഞ്ഞു. ഒഡീഷയിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ മൻമോഹൻ സമാൽ പറഞ്ഞു.