കുഴിക്കാട്ടുശേരി (മാള): കുടുംബങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിനു കുഴിക്കാട്ടുശേരി തീർഥാടനകേന്ദ്രത്തിൽ തുടക്കം. തിരുനാളിന്‍റെ കൊടിയേറ്റം കോതമംഗലം രൂപത ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിച്ചു.

തുടർന്നു നടന്ന ലദീഞ്ഞ്, ദിവ്യബലി, നൊവേന, പ്രദക്ഷിണം എന്നിവയ്ക്കും ബിഷപ് കാർമികത്വം വഹിച്ചു. കൊടിയേറ്റത്തിനു മുന്നോടിയായി വിശുദ്ധ മറിയം ത്രേസ്യയുടെ പുത്തൻചിറയിലെ ജന്മഗൃഹത്തിൽനിന്ന് എത്തിച്ച ദീപശിഖ തീർഥാടനകേന്ദ്രത്തിൽ സ്വീകരിച്ചു പ്രതിഷ്ഠിച്ചു.

ജൂൺ ഏഴുവരെയുള്ള നവനാൾദിനങ്ങളിൽ രാവിലെ 10.30 നു ദിവ്യബലി, നൊവേന എന്നിവ നടക്കും. വൈകിട്ട് ആറിനു ദിവ്യബലി, സന്ദേശം, നൊവേന, പ്രദക്ഷിണം, നേർച്ചവിതരണം എന്നിവയുണ്ടാകും.


പ്രധാന തിരുനാൾദിനമായ എട്ടിനു രാവിലെ ആറുമുതൽ തുടർച്ചയായി ദിവ്യബലി. രാവിലെ 8.30 മുതൽ രാത്രി എട്ടുവരെ നേർച്ചഭക്ഷണ വിതരണം നടക്കും. 9.30നു തിരുനാൾ ദിവ്യബലിയിൽ ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികനാകും. ഉച്ചകഴിഞ്ഞു മൂന്നിനു ദിവ്യബലി, തുടർന്ന് തിരുനാൾ പ്രദക്ഷിണം.15നാണ് എട്ടാമിട തിരുനാൾ ആഘോഷം.