തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ താത്കാലിക അധ്യാപക നിയമനത്തിൽ സ്വന്തം ജില്ലകളിലെ പിഎസ്‌സി റാങ്ക് പട്ടികയിൽപ്പെട്ടവർക്ക് അവരുടെ റാങ്കിന്‍റെ അടിസ്ഥാനത്തിൽ മുൻഗണന നല്കണമെന്ന് വിദ്യാഭ്യാസവകുപ്പിന്‍റെ മാർഗനിർദേശം. കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് താത്കാലിക അധ്യാപക നിയമനത്തിനായി പുതിയ മാർഗനിർദേശം പുറത്തിറക്കിയത്.

അതതു ജില്ലകളിലെ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാഥികൾക്ക് അവരുടെ റാങ്ക് അടിസ്ഥാനത്തിൽ പ്രഥമ പരിഗണന നൽകാമെന്നും ഷോർട്ട് ലിസ്റ്റാണ് ലഭ്യമെങ്കിൽ പ്രായക്കൂടുതൽ ഉള്ളവർക്ക് മുൻഗണന നൽകണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. പിഎസ്‌സി റാങ്കിൽ ഉൾപ്പെട്ടവർ ദിവസവേതന നിയമനം ലഭിക്കുന്ന കാലയളവിലെ ആനുകൂല്യങ്ങൾ ഒന്നുംതന്നെ ഭാവിയിൽ അവർക്ക് പിഎസ്‌സി മുഖേന ലഭിക്കുന്ന സ്ഥിരനിയമനത്തിനു പരിഗണിക്കുന്നതല്ല.

സർക്കാർ സ്കൂളുകളിൽ താത്കാലിക അധ്യാപക നിയമനത്തിന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, സ്കൂളിലെ പ്രഥമാധ്യാപകൻ എന്നിവരും ഹൈസ്കൂളുകളിലെ നിയമനങ്ങൾക്ക് സ്കൂളിലെ അതതു വിഷയങ്ങൾ ഭാഷാവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സീനിയർ ആയ അധ്യാപകനും ഇന്‍റർവ്യു ബോർഡിൽ ഉണ്ടായിരിക്കണം. വിഷയത്തിലെ അധ്യാപകനെ അതത് സ്കൂളിൽ ലഭ്യമായില്ലെങ്കിൽ സമീപ സ്കൂളിൽ നിന്നുള്ള അധ്യാപകനെ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അനുമതിയോടെ ഉൾപ്പെടുത്തണം.

പ്രൈമറി സ്കൂളുകളിലെ നിയമനങ്ങൾക്ക് പ്രസ്തുത സ്കൂളിലെ ഏറ്റവും സീനിയർ ആയ അധ്യാപകനാണ് ഹെഡ്മാസ്റ്റർക്കും തദ്ദേശ സ്ഥാപന വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾക്കും ഒപ്പമുണ്ടാവേണ്ടത്.

അധികമായുള്ളവരെ സ്ഥലം മാറ്റി ക്രമീകരിക്കണം

തസ്തികനിർണയ ഉത്തരവ് പ്രകാരം ഏതെങ്കിലും കാറ്റഗറിയിൽ അധ്യാപകർ അധികമെന്നു കണ്ടെത്തിയ സ്കൂളുകളിൽ അവർ തുടരുന്നുവെങ്കിൽ പ്രസ്തുത കാറ്റഗറിയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തരുത്. അധികമായി കണ്ടെത്തിയ അധ്യാപകരെയെല്ലാം നിലവിലുള്ള ഒഴിവുകളിലേക്ക് സ്ഥലം മാറ്റി ക്രമീകരിക്കണം.

സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്കുള്ള എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും യോഗ്യരായവരും നിലവിൽ രജിസ്ട്രേഷൻ പുതുക്കി വരുന്നതുമായ ഉദ്യോഗാർഥികളെ നിയമനത്തിനായി പരിഗണിക്കാം.


ഒരു വ്യക്തിക്ക് ഒരു സ്ഥാപനത്തിൽ പരമാവധി അഞ്ചു തവണ ദിവസവേതന നിയമനം നൽകാം. തുടർന്ന് മറ്റാരെയും ലഭ്യമല്ലാതെ വന്നാൽ മാത്രം വീണ്ടും നിയമനം നൽകാം. ഓരോ സ്കൂളിനെയും ഓരോ യൂണിറ്റ് ആയി പരിഗണിച്ച് ഓരോ അക്കാദമിക വർഷവും ഉണ്ടാകുന്ന ആദ്യ ഒഴിവ് മെറിറ്റ് അടിസ്ഥാനത്തിൽ നികത്തണം. രണ്ടാമത്തെ ഒഴിവ് സംവരണം ചെയ്ത് എസ്‌സി, എസ്ടി, ഒബിസി വിഭാഗത്തിൽനിന്നും നികത്തണം.

ഈ ഒഴിവുകളിൽ സംവരണ വിഭാഗക്കാരെ ലഭ്യമല്ലെങ്കിൽ മാത്രം പൊതുവിഭാഗത്തിൽ നിന്നും നികത്താം. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് അർഹമായ വിഹിതം നൽകണം.

ധനവകുപ്പ് നിഷ്കർഷിച്ച വേതനം നൽകണം

കെ-ടെറ്റ്, സെറ്റ് യോഗ്യത നേടിയതോ സ്ഥിരം ഇളവ് ലഭിച്ചിട്ടുള്ളതോ ആയ അധ്യാപകരെയാണ് ദിവസവേതനാടിസ്ഥാനത്തിലും നിയമിക്കേണ്ടത്.

എയ്ഡഡ് സ്കൂളുകളിൽ സർക്കാരും പൊതുവിദ്യാഭ്യാസ ഡയറക്ടറും പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിലെ എല്ലാ വ്യവസ്ഥകളും പാലിച്ചു വേണം താത്കാലിക നിയമനങ്ങൾ നടത്തേണ്ടത്. കെ-ടെറ്റ്, സെറ്റ് യോഗ്യത നേടിയതോ സ്ഥിരം ഇളവ് ലഭിച്ചിട്ടുള്ളതോ ആയ അധ്യാപകരെയാണ് ദിവസവേതനാടിസ്ഥാനത്തിലും അതാതു മാനേജർമാർ നിയമിക്കേണ്ടത്. ദിവസവേതനാടിസ്ഥാനത്തിൽ നിയമിതരാകുന്ന ജീവനക്കാർക്ക് ധനകാര്യ വകുപ്പ് ഉത്തരവുകളിൽ നിഷ്കർഷിച്ചിട്ടുള്ള നിരക്കിൽ ദിവസവേതനം നൽകണം.

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ മുൻപറഞ്ഞ മാനദണ്ഡങ്ങളനുസരിച്ചുള്ള ഒഴിവിൽ അതതു സ്പെഷൽ ചട്ടങ്ങൾ പ്രകാരം യോഗ്യതയുള്ള അധ്യാപകരെ നിലവിലുള്ള സർക്കാർ നിർദേശങ്ങൾക്കനുസൃതമായി നിയമിക്കാം.

ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവരെ ആവശ്യമെങ്കിൽ സ്കൂൾ കലണ്ടർ പ്രകാരമുള്ള അക്കാദമിക വർഷത്തിലെ അവസാന പ്രവൃത്തിദിനം വരെയും പ്രസ്തുത സ്കൂളിൽ തുടരാനും അക്കാദമിക പ്രവർത്തനം നടത്താനും അനുവദിക്കാവുന്നതും അർഹമായ ദിവസ വേതനം നൽകേണ്ടതുമാണ്. ദിവസവേതന നിയമനം നടത്തുന്നതിന് അതത് വിഭാഗത്തിൽ റാങ്ക്പട്ടിക തയാറാക്കി അതിനനുസൃതമായി നിയമനം നടത്തേണ്ടതാണ്.