കൊല്ലങ്കോട്: കനത്ത മഴയിൽ നിറഞ്ഞൊഴുകുന്ന വെള്ളിമേട് വെള്ളച്ചാട്ടം കാണാൻചെന്ന അഞ്ചംഗസംഘത്തിലെ യുവാവ് പാറക്കെട്ടിൽനിന്നു കാൽവഴുതിവീണു മരിച്ചു. മുതലമട നെണ്ടൻകീഴായ കുതിരോട്ടുകുളമ്പ് ചന്ദ്രന്‍റെ മകൻ സജീഷ് (25) ആണ് മരിച്ചത്. ചെണ്ടവാദ്യ കലാകാരനാണ്.

ഇന്നലെ വൈകുന്നേരം നാലിനാണു വെള്ളരിമേട് പാറക്കെട്ടിൽനിന്നു സജീഷ് താഴോട്ടുവീണത്. വീഴുന്നതിനിടെ പാറകളിൽ തലയിടിച്ചു ഗുരുതരമായ പരിക്കേറ്റിരുന്നു. ഉടൻതന്നെ കൂടെയുണ്ടായിരുന്നവർ സജീഷിനെ പുറത്തെടുത്തു.


വിവരം അറിയിച്ചതിനെത്തുടർന്നു കൊല്ലങ്കോട് സ്റ്റേഷൻ ഓഫീസർ അർജുൻ കെ. കൃഷ്ണയുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സംഭവസ്ഥലത്തു പാഞ്ഞെത്തി സജീഷിനെ നെന്മാറ കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും ഡോക്ടർ പരിശോധിച്ച് മരണം സ്ഥിരീകരിച്ചു. അമ്മ: മീനാക്ഷി. ഭാര്യ: ശാലിനി. മക്കൾ: ആദിഷ്, അവിനിഷ്.

കൊല്ലങ്കോട് പോലീസ് ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.