ചെറുപുഴ: താൻ പഠിക്കുന്ന സ്കൂളിന്‍റെ ചുമരുകൾ ചിത്രം വരച്ച് മനോഹരമാക്കിയിരിക്കുകയാണ് നാദിയ വാഹിദ്. ചെറുപുഴ കന്നിക്കളം ആർക്ക് ഏഞ്ചൽസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ് നാദിയ.

താൻ പഠിക്കുന്ന സ്കൂളിലെ പ്രീ കെജി, എൽകെജി ക്ലാസുകളിലെ കൊച്ചുകൂട്ടുകാരുടെ ക്ലാസ് റൂമിന്‍റെ ചുമരുകൾ കാൻവാസ് ആക്കിയാണ് നാദിയ അവർക്കിഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വരച്ച് മനോഹമാക്കിയിരിക്കുന്നത്. എൽകെജി മുതൽ നാദിയ പഠിക്കുന്നത് കന്നിക്കളം ആർക്ക് ഏഞ്ചൽസ് സ്കൂളിലാണ്.

കൊച്ചുകുട്ടികൾ പഠിക്കുന്ന ക്ലാസുകൾ ആകർഷകമാക്കുന്നതു സംബന്ധിച്ച് മാനേജ്മെന്‍റ് ചിന്തിക്കുന്ന സമയത്താണ് ചുമരുകളിൽ താൻ ചിത്രം വരയ്ക്കാമെന്ന് നാദിയ പറയുന്നത്. സ്കൂൾ പ്രിൻസിപ്പൽ ഷാലി ജോസ് നാദിയയ്ക്ക് എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകിയപ്പോൾ സ്കൂളിലെ പ്രീ കെജി, എൽകെജി ക്ലാസുകളിലെ ചുമരുകൾ കാർട്ടൂൺ കഥാപാത്രങ്ങളും പ്രകൃതി ദൃശ്യങ്ങൾക്കൊണ്ടും അതിമനോഹരമായി. അധ്യാപകരും നാദിയയുടെ കൂട്ടുകാരും ഉൾപ്പെടെയുള്ളവർ ചിത്രങ്ങൾ കാണുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി എത്തിയിരുന്നു. മുന്പ് പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ചുമരുകളും നാദിയ ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിരുന്നു.


ചെറുപുഴ പഞ്ചായത്തധികൃതരും കുടുംബാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥരും നാദിയയെ ഉപഹാരം നൽകി അനുമോദിക്കുകയും ചെയ്തിരുന്നു. ചിത്രരചന നാദിയ പഠിച്ചിട്ടില്ലെന്നതാണ് അദ്ഭുതപ്പെടുത്തുന്ന കാര്യം. സ്വന്തമായി വരച്ചു പഠിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽനിന്നും കുറെ കാര്യങ്ങൾ പഠിച്ചു. പഠനത്തിലും മിടുക്കിയാണ് നാദിയ. ചെറുപുഴ മുനയംകുന്നിലെ മുഹമ്മദ് വാഹിദിന്‍റെയും ഹെൽത്ത് നഴ്സ് സൈറ വാഹിദിന്‍റെയും മകളാണ്. സഹോദരൻ ഫഹദ് വാഹിദ്.