രാഹുൽ ഗാന്ധി

40 മണിക്കൂർ കൈവിലങ്ങിട്ടു ബന്ധിക്കപ്പെട്ടിരുന്നവരുടെ വേദനകൾ പ്രധാനമന്ത്രി കേൾക്കണം. ഇന്ത്യക്കാർ ബഹുമാന്യതയും മനുഷ്യത്വവുമാണ് അർഹിക്കുന്നത്, കൈവിലങ്ങുകളല്ല.

മല്ലികാർജുൻ ഖാർഗെ


ഇന്ത്യക്കാരെ അപമാനിക്കുന്ന നടപടികൾ ഇന്ത്യ സഖ്യം പാർട്ടികൾ അനുവദിക്കില്ല. അമേരിക്കയുടെ നാടുകടത്തലിലും അമേരിക്കയുടെ സൈനികവിമാനത്തിനു പകരം നമ്മൾ എന്തു കൊണ്ട് വിമാനം അയച്ചില്ലെന്നതിലും മോദി സർക്കാർ വിശദമായ പ്രസ്താവന നടത്തണം.

പ്രിയങ്ക ഗാന്ധി


മോദിയും ട്രംപും നല്ല സുഹൃത്തുക്കളാണെന്നാണു പറഞ്ഞിരുന്നത്. എന്തുകൊണ്ട് മോദി ഇങ്ങനെ സംഭവിക്കാൻ അനുവദിച്ചു? അവരെ കൊണ്ടുവരാൻ നമ്മുടെ വിമാനം അയച്ചുകൂടായിരുന്നോ? കൈവിലങ്ങിട്ടും ചങ്ങലയ്ക്കുമിട്ടുമാണോ മനുഷ്യരോട് പെരുമാറേണ്ടത്? വിദേശകാര്യമന്ത്രിയും പ്രധാനമന്ത്രിയും ഉത്തരം പറയണം.

കെ.സി. വേണുഗോപാൽ


വിഷയത്തിൽ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന യുഎസ് സ്റ്റേറ്റ് സെക്രട്ടറി നടത്തുന്ന പ്രസ്താവന പോലെയാണ് തോന്നിയത്. അനധികൃത കുടിയേറ്റക്കാർക്കെതിരേ നിയമനടപടികളും നാടുകടത്തലും ഉണ്ടാകുന്നത് അംഗീകരിക്കാം. എന്നാൽ, ഇങ്ങനെയുള്ള നടപടികൾ സ്വീകരിക്കുന്നത് നിർഭാഗ്യകരമാണ്. കേന്ദ്രസർക്കാർ വിഷയത്തിൽ നിസഹായാവസ്ഥ കാണിക്കുന്നത് ഞെട്ടിക്കുന്നു.

ശശി തരൂർ


സൈനികവിമാനത്തിൽ കൈവിലങ്ങിട്ടു നാടുകടത്തിയത് ഇന്ത്യക്ക് അപമാനവും ഇന്ത്യക്കാരുടെ അന്തസിനെ അപമാനിക്കുന്നതുമായ നടപടിയാണ്. ആളുകളെ കൈവിലങ്ങിട്ടു നാടുകടത്തുന്നതിനെതിരേ കൊളംബിയ ഔദ്യോഗികമായി പ്രതിഷേധമറിയിച്ചിരുന്നു. അനധികൃത കുടിയേറ്റക്കാരെ യാത്രാവിമാനത്തിൽ തിരികെ അയച്ചാൽ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നു കൊളംബിയ നിലപാടെടുത്തു. നമ്മളും അങ്ങനെതന്നെ ചെയ്യണം.


രണ്‍ദീപ് സിംഗ് സുർജേവാല


ഏഴു ലക്ഷത്തിലധികം ആളുകൾ നല്ല ജോലി തേടി അമേരിക്കയിലേക്ക് കുടിയേറിയിട്ടുണ്ട്. രാജ്യത്തു 40 ശതമാനം തൊഴിലില്ലായ്മ നിലനിൽക്കുന്നതിനാലും മോദി സർക്കാർ രണ്ടു കോടി പുതിയ തൊഴിലുകൾ എല്ലാ വർഷവും സൃഷ്ടിക്കുമെന്ന വാഗ്ദാനം നിറവേറ്റാത്തതിനാലുമാണ് അവർ കുടിയേറുന്നത്.

നാടുകടത്തിയവരെ 40 മണിക്കൂർ ബന്ധിപ്പിച്ചു. അവരെ ശൗചാലയങ്ങൾ ഉപയോഗിക്കാൻ അനുവദിച്ചില്ല. ഇന്ത്യക്കാർ തീവ്രവാദികളാണോ?

ഗൗരവ് ഗൊഗോയ്

വിഷയത്തിൽ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന വളരെ ദുർബലമാണ്. ഇന്ത്യക്കാർ അപമാനിക്കപ്പെടുന്പോൾ മോദി സർക്കാർ മൗനം പാലിക്കുന്നു. അവരുടെ ദേശീയവാദം കള്ളമാണെന്ന് തെളിഞ്ഞു.

സിപിഎം പോളിറ്റ് ബ്യൂറോ

അമേരിക്കൻ നടപടി പരിതാപകാരവും അസ്വീകാര്യവുമാണ്. പൗരരോടുള്ള ഇത്തരം നടപടികൾക്കെതിരേ എതിർപ്പ് അറിയിക്കാത്തതിലൂടെ മോദി സർക്കാർ ഭീരുത്വപരമായ സമീപനം സ്വീകരിച്ചു. കൂടുതൽ ഇന്ത്യക്കാർ നാട് കടത്തപ്പെടുമെന്നതിനാൽ അവർക്ക് മനുഷ്യത്വപരവും ബഹുമാനപൂർവവുമായ പരിഗണന ലഭിക്കുമെന്ന് സർക്കാർ ഉറപ്പുവരുത്തണം.

പി. സന്തോഷ് കുമാർ

വിഷയം സഭ അടിയന്തരമായി ചർച്ച ചെയ്യണം. ഇന്ത്യക്കാരെ നാടുകടത്തുന്ന രീതി, ഏതു തരത്തിലാണ് വിദേശത്ത് ഇന്ത്യൻ പൗരരെ പരിഗണിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ആശങ്ക ഉയർത്തുന്നു. കേന്ദ്രസർക്കാരിന്‍റെ ഭാഗത്തുനിന്നു തന്ത്രപരമായ പ്രതികരണങ്ങൾ ഇക്കാര്യത്തിൽ ഇനിയും ഉണ്ടായിട്ടില്ല.

ഇന്ത്യയുടെ പരാമാധികാരത്തെ ചോദ്യം ചെയ്താണ് അമേരിക്കൻ വിമാനം നാടുകടത്തപ്പെട്ട ഇന്ത്യക്കാരുമായി അമൃത്‌സറിൽ പറന്നിറങ്ങിയത്. ഇത്തരത്തിൽ നാടുകടത്തപ്പെട്ടവരെയും വഹിച്ചുള്ള വിമാനത്തിന് ലാൻഡ് ചെയ്യാൻ കൊളംബിയ അനുമതി നിഷേധിച്ച കാര്യവും പരിഗണിക്കേണ്ടതുണ്ട്.