സിൽവർലൈനിൽ വീണ്ടും സമ്മർദം; റെയിൽവേ മന്ത്രിയെ കണ്ട് മുഖ്യമന്ത്രി ആവശ്യമുന്നയിച്ചു
സിൽവർലൈനിൽ വീണ്ടും സമ്മർദം; റെയിൽവേ മന്ത്രിയെ കണ്ട് മുഖ്യമന്ത്രി ആവശ്യമുന്നയിച്ചു
Thursday, October 17, 2024 1:39 AM IST
ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്‍റെ സ്വപ്നപദ്ധതിയായ സിൽവർ ലൈനിനുവേണ്ടി കേന്ദ്രത്തെ വീണ്ടും സമീപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ഡൽഹിയിലെത്തിയ മുഖ്യമന്ത്രി ഈ വിഷയമുന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ റെയിൽ ഭവനിൽ കണ്ടു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അടക്കം പരസ്യമായി എതിർപ്പറിയിച്ച പദ്ധതിക്കുവേണ്ടിയാണ് വീണ്ടും മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച.

അങ്കമാലി-എരുമേലി ശബരി റെയിൽ പാത പദ്ധതിയും മൂന്നുവരി റെയിൽവേയും അടക്കമുള്ള ആവശ‍്യങ്ങളാണ് ചർച്ച ചെയ്തത്. ഇക്കാര്യങ്ങൾ ഉദ്യോഗസ്ഥതല ചർച്ച നടത്തി അന്തിമ തീരുമാനം എടുക്കുമെന്നും അശ്വിനി വൈഷ്ണവ് ഉറപ്പുനൽകിയതായി മുഖ്യമന്ത്രിയോടൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്ത സംസ്ഥാന റെയിൽവേമന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി ഓഗസ്റ്റിൽ നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് കേന്ദ്ര റെയിൽവേ മന്ത്രിയുമായുള്ള കൂടിക്കാഴ്ച. വയനാട് പുനരധിവാസ പാക്കേജ് അടക്കമുള്ള വിഷയങ്ങളായിരുന്നു അന്ന് ചർച്ച ചെയ്തത്. എന്നാൽ, അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിന്‍റെ റെയിൽവേ ആവശ്യങ്ങളായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്.


ചർച്ച വളരെ അനുകൂലമായിരുന്നുവെന്നും റെയിൽ പാത വികസനവുമായി ബന്ധപ്പെട്ട് കേരളം ആവശ്യപ്പെട്ട മറ്റു കാര്യങ്ങളിൽ അനുകൂല നടപടി സ്വീകരിക്കാമെന്നു കേന്ദ്രമന്ത്രി അറിയിച്ചതായും അബ്ദുറഹ്‌മാൻ പറഞ്ഞു.

നേരത്തേ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് കേരളത്തിന്‍റെ സമീപനത്തിനെതിരേ അശ്വിനി വൈഷ്ണവ് കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. റെയിൽവേ വികസനത്തിനായി ഭൂമിയേറ്റെടുക്കൽ കേരളത്തിൽ വലിയ വെല്ലുവിളിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ സഹകരിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

നിലവിൽ 459 ഹെക്ടറാണ് കേരളത്തിലെ എല്ലാ പദ്ധതികൾക്കുമായി ആവശ്യമായിട്ടുള്ളത്. എന്നാൽ, 62 ഹെക്ടർ മാത്രമേ നിലവിൽ ലഭ്യമായിട്ടുള്ളൂ. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്‍റെ കൂടുതൽ പിന്തുണ ലഭിച്ചാൽ മാത്രമേ പദ്ധതി പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂവെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.

ഭൂമി വിട്ടുനൽകിയാൽ കേരളത്തിൽ റെയിൽവേ വികസനം സാധ്യമാകില്ലെന്നുചൂണ്ടിക്കാട്ടി സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി വിട്ടുനല്കാൻ ദക്ഷിണ റെയിൽവേ ഈ വർഷം ആദ്യം വിസമ്മതിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.