ബിൽ പാസാക്കി നാലു വർഷത്തിനുശേഷം കഴിഞ്ഞ മാർച്ച് 11നാണ് രാഷ്ട്രപതി ഒപ്പുവച്ച് വിജ്ഞാപനമിറക്കിയത്. പൗരത്വനിയമ ഭേദഗതി നടപ്പിലാക്കുമെന്ന് 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനപത്രികയിൽ ഉണ്ടായിരുന്നു. കോവിഡ് മഹാമാരി കാരണമാണു നിയമം നടപ്പിലാക്കാൻ വൈകിയതെന്നായിരുന്നു ബിജെപിയുടെ വാദം.
എന്നാൽ, തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണു കേന്ദ്രം പൗരത്വനിയമ ഭേദഗതി നടപ്പിലാക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
മതത്തിന്റെ പേരിൽ പീഡനം നേരിടുന്ന മുസ്ലിംകൾക്കും പൗരത്വത്തിന് അപേക്ഷിക്കാമെന്നും പുതിയ നിയമം പ്രതികൂലമായി ബാധിക്കില്ലെന്നുമാണ് കേന്ദ്രത്തിന്റെ വാദം.
ഒരുവിഭാഗം ആളുകളെ നിയമവിരുദ്ധ കുടിയേറ്റക്കാരായി പ്രഖ്യാപിക്കാനും പൗരത്വം എടുത്തുകളയാനുമാണ് നിയമം നടപ്പിലാക്കിയിരിക്കുന്നതെന്നാണ് സിഎഎയെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.