ADVERTISEMENT
ADVERTISEMENT
1
Tuesday
July 2025
1:48 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
ADVERTISEMENT
Local News
തൃശൂര്‍
KL8
select District
തൃശൂര്‍
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍ഗോഡ്
യുവതി മരിച്ച നിലയിൽ
1460339
Thursday, October 10, 2024 11:20 PM IST
X
തൃശൂർ: യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടവല്ലൂർ വടക്കുമുറി സ്വദേശിനി റിയ ഷെഹാനെയാണ് (20) മരിച്ചത്.
ADVERTISEMENT
മരിച്ചനിലയിൽ
പഴയന്നൂർ: കുമ്പളക്കോട് അളിഞ്ഞോട്ടിൽ അരുണിനെ(കണ്ണൻ-22) വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പഴയന്നൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിവാഹിതനാണ്. പിതാവ്: ബാലൻ. മാതാവ്: ബിന്ദു. സഹോദരി: വിനിത.
അടാട്ട് ചാത്തന്‍കോള്‍ പരിസരത്ത് യുവാവിന്റെ മൃതദേഹം
മുതുവറ: അടാട്ട് ഉടലക്കാവ് ചാത്തന്‍കോള്‍ പരിസരത്ത് ഇന്നലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പേരാമംഗലം പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ഇതരസംസ്ഥാനത്തൊഴിലാളിയാണെന്ന് സംശയിക്കുന്നു. മൃതശരീരത്തിന് രണ്ടുദിവസത്തോളം പഴക്കം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലെ മോർച്ചറിയിലേക്ക് മാറ്റി.
വെള്ളച്ചാട്ടങ്ങളുടെ അദ്ഭുതലോകം; അതിരപ്പിള്ളി, ചാർപ്പ, വാഴച്ചാൽ
കുത്തിയൊലിച്ചുവരുന്ന പുഴ, നുരഞ്ഞുപൊന്തുന്ന പത, പിന്നെ കുത്തനെ പതിക്കുന്ന രൗദ്രഭാവമുള്ള വെള്ളച്ചാട്ടവും... ഇതാണ് ആവേശം പകർന്നെത്തിക്കുന്ന അതിരപ്പിള്ളിയുടെ വിസ്മയക്കാഴ്ച. കണ്ടവർകണ്ടവർ വീണ്ടും വീണ്ടും വരുന്പോൾ കാണാത്തവരെല്ലാം അനുഭവമാകുന്ന ഈ ദൃശ്യചാരുത കണ്‍കുളിർക്കെ കാണാൻ അതിർത്തികൾ ഭേദിച്ചും വന്നുകൊണ്ടിരിക്കുകയാണ്. വീശിയടിക്കുന്ന കാറ്റോ പെയ്തുവീഴുന്ന കൊടുംമഴയോ അവരെ തളർത്തുന്നില്ല. തെന്നിവീഴ്ത്തുന്ന പാറക്കെട്ടുകളോ വീഴ്ചകളിലെ മുറിവുകളോ വേദനിപ്പിക്കുന്നുമില്ല. കാരണം അവരുടെ മനസുനിറയെ അതിരപ്പിള്ളി എന്ന ഒരു വികാരംമാത്രം...അതവരെ കീഴടക്കുന്നു. മഴക്കാലം തുടങ്ങിയതോടെ, അതിരപ്പിള്ളിയിൽ ഇനി ഓരോ ദിവസവും പുതിയ നിറങ്ങളാണ്. പ്രകൃതിയോടുള്ള ആത്മബന്ധം ആഴപ്പെടാൻവേണ്ടിയുള്ള ഒരു ഹൃദയയാത്ര കൂടിയാണ് അതിരപ്പിള്ളിയിലേക്കുള്ള സഞ്ചാരം. ഇതിനുപുറമേ, ഗോവയിലെ ദൂത്സാഗർ വെള്ളച്ചാട്ടത്തിന്റെ ശൈലിയിൽ കലിതുള്ളിവരുന്ന ചാർപ്പ വെള്ളച്ചാട്ടവും സഞ്ചാരികളുടെ ശ്രദ്ധ കവരും. മഴവില്ലിന്റെ നിറങ്ങളിൽ മായാജാലമായി പുത്തൻരൂപത്തിൽ ചാർപ്പ കാഴ്ചയിൽ വരുന്പോൾ, അടുത്തുനിന്നാ കാഴ്ച നുകരാൻ തീർത്ത മഴവിൽപ്പാലവും സന്ദർശകർക്കു വിശേഷ അനുഭവം സമ്മാനിക്കുന്നു.അല്പംകൂടി പോയാൽ വാഴച്ചാലായി. വെള്ളിച്ചില്ലുംവിതറി തുള്ളിത്തുള്ളിയൊഴുകുന്ന വാഴച്ചാലിന്റെ മനോഹാരിത കൂടി മനസുനിറയ്ക്കുന്പോൾ യാത്ര ഗംഭീരം.
ശുചിത്വത്തിന്റെ കാര്യത്തിൽ ’പെർഫെക്ട് ഓക്കെ’
സഞ്ചാരികൾ ഒഴുകിയെത്തിയിട്ടും അതിരപ്പിള്ളിയിലോ പരിസരപ്രദേശങ്ങളിലോ പേരിനുപോലും ഒരു മാലിന്യവും കണ്ടെത്താനാകില്ല. ഇടയ്ക്കിടെയുള്ള വേസ്റ്റ് ബിന്നുകളിൽ അവ നിക്ഷേപിച്ചാണ് സന്ദർശകർ അതിരപ്പിള്ളിയിൽനിന്നു മടങ്ങുന്നത്. ഇതിനിടെ ആരുടെയെങ്കിലും കൈയിൽനിന്ന് ഏതെങ്കിലുംവിധത്തിലുള്ള മാലിന്യങ്ങളോ മറ്റോ അറിയാതെ വീണാൽപോലും ശുചീകരണ തൊഴിലാളികൾ അതു ശരവേഗത്തിൽ നീക്കം ചെയ്യുന്നുമുണ്ട്. ഇക്കാര്യത്തിൽ അതിരപ്പിള്ളിയിലെ ജീവക്കാർക്കു നൽകണം ബിഗ് സല്യൂട്ട്. യാത്രാസൗകര്യങ്ങൾ, അറിയേണ്ട കാര്യങ്ങൾ • ഗേറ്റിൽ പ്രവേശനം: രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ. ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്നു. പ്രവേശനഫീസ്: അതിരപ്പിള്ളിയും വാഴച്ചാലും ഉൾപ്പെടെ മുതിർന്നവർക്ക് 60 രൂപ, കുട്ടികൾക്കു 15 രൂപ, വിദ്യാർഥികൾക്ക് 20 രൂപ • പാർക്കിംഗ് സൗകര്യം: വിനോദസഞ്ചാരത്തിനായി വരുന്ന വാഹനങ്ങൾക്കായി പാർക്കിംഗ് സൗകര്യം ഉൾപ്പെടെ നല്ലരീതിയിൽ ക്രമീകരിച്ചിട്ടുണ്ട്. • ഭക്ഷണവും കുടിവെള്ളവും: സമീപത്തായി റസ്റ്റോറന്റുകളും സ്നാക്ക് സ്റ്റാളുകളും പ്രവർത്തിക്കുന്നു. • സുരക്ഷാനിർദേശങ്ങൾ: ശക്തമായ ഒഴുക്കിൽ വെള്ളത്തിൽ ഇറങ്ങുന്നതു നിരോധിച്ചിരിക്കുന്നതിനാൽ സന്ദർശകർ ജാഗ്രത പാലിക്കണമെന്നു വനവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വർണമനോഹരിയാണീ അതിരപ്പിള്ളി
കേരളത്തിന്റെ മനോഹര പ്രകൃതികാഴ്ചകളിൽ ഒരിടമായ അതിരപ്പിള്ളി, മണ്സൂണ്കാലത്തിന്റെ പുതിയ ദൃശ്യാനുഭവങ്ങളുമായി സഞ്ചാരികളെ പുളകിതരാക്കുകയാണ്. പച്ചപ്പിന്റെ ഹരിതകുട ചൂടിയ പ്രകൃതിയുടെ വിരിമാറിലേക്കു പവിഴമുത്തുകൾപോലെ മഴത്തുള്ളികൾ പെയ്തിറങ്ങുന്പോൾ തൃശൂരിന്റെ സ്വന്തം അതിരപ്പിള്ളി വിളിക്കുകയാണ് - സഞ്ചാരികളെ...ഇതിലേ ഇതിലേ...! വെള്ളച്ചാട്ടംമാത്രമല്ല, നനഞ്ഞ പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന നീർച്ചോലകൾ, കാട്ടരുവികൾ, കിളിക്കൊഞ്ചലുകളുടെ മനോഹരനാദങ്ങൾ, വന്യതയുടെ സൗന്ദര്യം നെഞ്ചേറ്റിയ കൊന്പന്മാർ, കുസൃതിയും കൗതുകവും നിറയ്ക്കുന്ന കുരങ്ങിൻകൂട്ടങ്ങൾ... ഇവയൊക്കെ കാഴ്ചകളുടെ നിറവുപകരുന്ന പ്രകൃതിയുടെ മായാജാലംതന്നെയാണ്. അതിരപ്പിള്ളിയെ കേരളത്തിന്റെ സ്വന്തം നയാഗ്ര എന്നുവിളിക്കുന്നതും ഈ മായാജാലംകൊണ്ടാണ്.
പുതുമോടിയിൽ കൈരളി, ശ്രീ തിയേറ്റർ
തൃശൂർ: നവീകരണം പൂർത്തിയാക്കിയ കൈരളി - ശ്രീ തിയേറ്റർ ഉദ്ഘാടനം ജൂലൈ ഒന്നിന്. രാവിലെ 11നു സാംസ്കാരികമന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. ലോകോത്തര സാങ്കേതികവിദ്യയോടുകൂടിയ ആർജിബി 4-കെ ലേസർ പ്രൊജക്ഷൻ, ഹ്യൂഗോ സിൽവർ സ്ക്രീൻ, 36 ചാനലുകളോടുകൂടിയ ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനം, പുഷ്ബാക്ക് സീറ്റുകൾ, പ്ലാറ്റിനം സോഫ സീറ്റുകൾ എന്നിവയും ഒരുക്കി. കൈരളി തിയേറ്ററിൽ 33 ബാൽക്കണി പ്ലാറ്റിനം സോഫ സീറ്റുകൾ ഉൾപ്പെടെ 519 സീറ്റുകളും, ശ്രീ തിയേറ്ററിൽ 36 പ്ലാറ്റിനം സോഫ സീറ്റുകൾ ഉൾപ്പെടെ 327 സീറ്റുകളും ഒരുക്കി. ഒരേസമയം എണ്ണൂറിൽപരം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന തിയേറ്ററിൽ സിനിമാ ആസ്വാദകർക്കായി ശീതീകരണ സംവിധാനത്തോടു കൂടിയ ബേബി ഫീഡിംഗ് റൂമുകൾ, ലിഫ്റ്റ്, കഫെറ്റീരിയ, വെയ്റ്റിംഗ് ഏരിയ, ഗസ്റ്റ് റൂം, ടോയ്ലറ്റ്, വാഹന പാർക്കിംഗ് സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിസൗഹൃദമായാണു നിർമാണം. മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു, പി. ബാലചന്ദ്രൻ എംഎൽഎ, കെ. രാധാകൃഷ്ണൻ എംപി, കോർപറേഷൻ മേയർ എം.കെ. വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, സാംസ്കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെ, സാംസ്കാരികവകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ, കൗണ്‍സിലർമാരായ പൂർണിമ സുരേഷ്, അനൂപ് ഡേവിഡ് കാട, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ, സംഗീതനാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ വി.പി. സുബ്രഹ്മണ്യൻ, ഐഎഫ്എഫ്ടി ജനസംസ്കാര ചലച്ചിത്രകേന്ദ്രം ഡയറക്ടർ ചെറിയാൻ ജോസഫ് എന്നിവർ പങ്കെടുക്കും. ഉദ്ഘാടനത്തിനു മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പി.എസ്. പ്രിയദർശനൻ, ചലച്ചിത്ര സംവിധായകനും ഡയറക്ടർ ബോർഡ് അംഗവുമായ എം.എ. നിഷാദ്, ഡയറക്ടർ ബോർഡ് അംഗം മെൽവിൻ മാത്യു, സൗണ്ട് എൻജിനീയർ എസ്. രാധാകൃഷ്ണൻ, കന്പനി സെക്രട്ടറി ജി. വിദ്യ, മെയിന്റനൻസ് എൻജിനീയർ അർച്ചന പ്രഭു എന്നിവർ പങ്കെടുത്തു.
മുന്നോട്ടുള്ള കുതിപ്പിന് അവാർഡുകൾ പ്രചോദനം: എ.എൻ. ഷംസീർ
തൃശൂർ: കഠിനാധ്വാനംചെയ്തു മുന്നോട്ടുപോകാനുള്ള കുതിപ്പിനു പ്രചോദനംനൽകാൻ അവാർഡുകൾ ഉപകരിക്കുമെന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. എന്തുപഠിച്ചാലും ഇന്നത്തെ വിദ്യാർഥികൾ നാളത്തെ നല്ല മനുഷ്യരാകണം. മനസിൽ സഹാനുഭൂതിയുണ്ടാകണമെന്നും സ്പീക്കർ പറഞ്ഞു. ഒല്ലൂർ എംഎൽഎ 2025 പ്രതിഭാസംഗമം ഉദ്ഘാടനംനിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി കെ. രാജൻ അധ്യക്ഷനായി. ഐഎഫ്എസ് ജേതാവ് ശിശിര സത്യൻ, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ അപർണ, എസ്എസ്എൽസി - പ്ലസ് ടു പരീക്ഷയിൽ 100 ശതമാനം നേടിയ സ്കൂളുകൾ, ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾ, എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് സ്കോളർഷിപ് വിജയികൾ, വിവിധ മേഖലകളിലെ മത്സരങ്ങളിൽ വിജയികളായവർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വെള്ളാനിക്കര കേരള കാർഷിക സർവകലാശാല ഓഡിറ്റോറിയത്തിൽനടന്ന പ്രതിഭാസംഗമത്തിൽ നടൻ മനോജ് കെ.ജയൻ മുഖ്യാതിഥിയായി. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ഇസാഫ് എംഡി പോൾ കെ. തോമസ്, ഗാനരചയിതാവ് ബി. കെ. ഹരിനാരായണൻ, നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് എന്നിവർ പങ്കെടുത്തു.
എസ്ഐഎഫ്എൽ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന്
അത്താണി: സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ് ലിമിറ്റഡിന്റെ (എസ്ഐഎഫ്എൽ) വികസന പ്രവർത്തനങ്ങൾ വ്യവസായ മന്ത്രി പി. രാജീവ് ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് ഉദ്ഘാടനംചെയ്യും. 12 കോടി മുടക്കി സ്ഥാപിച്ച ആറു ടണ്‍ ഹൈഡ്രോളിക് ഓപ്പണ്‍ ഫോർജിംഗ് ഹാമറിന്റെ പ്രവർത്തനോദ്ഘാടനം, 2.5 കോടി ചെലവിട്ടു നിർമിക്കുന്ന കോർപറേറ്റ് ഓഫീസ് കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം എന്നിവയും മന്ത്രി നിർവഹിക്കും. പ്രതിരോധ - ബഹിരാകാശ മേഖലകളിൽ അധിഷ്ഠിതമായി പ്രവർത്തിക്കു പ്രമുഖ പൊതുമേഖല സ്ഥാപനമായ എസ്ഐഎഫ്എല്ലിന്റെ വികസനത്തിന് സർക്കാർ 25 കോടിയാണു നൽകിയത്. അഞ്ചുവർഷംകൊണ്ട് വിറ്റുവരവ് 45 കോടിയിൽനിന്ന 75 കോടിയായി ഉയർന്നു. 14 ശതമാനം സാന്പത്തിക വളർച്ചയോടെ 7.85 കോടി പ്രവർത്തനലാഭവും നേടി. ഐഎസ്ആർഒ, ബ്രഹ്മോസ് മിസൈൽ നിർമാണം, ബിആർഡിഒ, ഇന്ത്യൻ നേവി, എച്ച്എഎൽ എന്നിങ്ങനെ തന്ത്രപ്രധാന മേഖലകൾക്കാണു സ്ഥാപനം ഫോർജുകൾ നൽകുന്നത്. അന്തർവാഹിനിയുടെ നിർമാണത്തിനുള്ള സാമഗ്രികൾക്കായി 38 കോടിയുടെയും മിസൈൽ ഭാഗങ്ങൾ നൽകാൻ 25 കോടിയുടെയും ഓർഡർ ലഭിച്ചെന്നു മാനേജ്മെന്റ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആറുടണ്‍ ഹൈഡ്രോളിക് ഒപ്പണ്‍ ഹാമർ വരുന്നതോടെ മൂവായിരം കിലോവരെയുള്ള ഭാഗങ്ങൾ നിർമിക്കാൻ കഴിയുമെന്നും വിദേശത്തേക്കുള്ള കയറ്റുമതിക്കും ഉപകാരപ്രദമാകുമെന്നും മാനേജ്മെന്റ് അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ചെയർമാൻ അഡ്വ. ഷെരീഫ് മരയ്ക്കാർ, മാനേജിംഗ് ഡയറക്ടർ കമാൻഡർ പി. സുരേഷ് ഡയറക്ടർ മേരി തോമസ്, ജനറൽ മാനേജർമാരായ പി.കെ. മൻസൂർ, എ. അനിൽ ബോസ് എന്നിവർ പങ്കെടുത്തു
വിദ്യാഭ്യാസ പുരസ്കാരങ്ങൾ സമ്മാനിച്ചു
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം ഇരിങ്ങാലക്കുട: വിദ്യാര്‍ഥികള്‍ നാളത്തെ രാഷ്ട്രപുരോഗതിയുടെ ഭാഗമായി തീരുകയും അവര്‍ മുന്‍ രാഷ്ടപതി ഡോ. അബ്ദുള്‍ കലാമിന്റെ ജീവിതം മാതൃകയാക്കേണ്ടതാണെന്നും ബെന്നി ബഹന്നാന് എംപി പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിയോജക മണ്ഡലം മെറിറ്റ് ഡേ - 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പരിധിയിലെ സ്കൂളുകളില്‍ നിന്നും എസ്എസ്എല്‍സി, സിബിഎസ്ഇ, ഐസിഎസ്ഇ, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളേയും, നൂറ് ശതമാനം വിജയം കൈവരിച്ച സ്ഥാപനങ്ങളേയും മെമന്റോയും, സര്‍ട്ടിഫിക്കറ്റും നല്കി അനുമോദിച്ചു. ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്മാന് എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് സ്വാഗതവും കോ- ഓര്‍ഡിനേറ്റര്‍ സി.എസ്. അബ്ദുള്‍ ഹഖ് ആമുഖ പ്രസംഗവും നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, കെ.കെ. ശോഭനന്, സോണിയ ഗിരി, അഡ്വ. സതീഷ് വിമലന്, മുന്‍ എം.പി. സാവിത്രി ലക്ഷമണന്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ സോമന് ചിറ്റേത്ത്, ഷാറ്റോ കുരിയന്‍, കണ്‍വീനര്‍ ടി.വി. ചാര്‍ളി, കോ- ഓര്‍ഡിനേറ്റര്‍ എ.സി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. കോ ഓര്പ്പറേറ്റ് ഇന്റര്‍നാഷണല്‍ ട്രെയ്നര്‍ ജോബി ജോണല്‍ വിദ്യാര്‍ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് എടുത്തു. കരാഞ്ചിറ സെന്റ്് സേവിയേഴ്സ് ഹൈസ്കൂൾ കാട്ടൂര്‍: കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ നടന്ന വിജയോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജെയിംസ് പള്ളിപ്പാട്ട് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത കൊ ഓര്പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ഹീര ഫ്രാന്‍സിസ് ആലപ്പാട്ട്, കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, പിടിഎ പ്രസിഡന്റ്് കെ.കെ. സതീശന്, മുന്‍ ഹെഡ്മിസ്ട്രസ് സി.ജെ. മഞ്ജു, സ്റ്റാഫ് പ്രതിനിധി ആന്റോ പി. തട്ടില്‍, ഷിംല മജീദ്, ബിജു എലുവത്തിങ്കല്‍, മുഹമ്മദ് അല്‍ത്താഫ് എന്നിവര്‍ സംസാരിച്ചു. എടത്തിരുത്തി സെന്റ് ആന്‍സ് ജിഎച്ച്എസ് സ്കൂൾ എടത്തിരുത്തി: എടത്തിരുത്തി സെന്റ് ആന്‍സ് ജിഎച്ച്എസ് സ്കൂളിലെ വിജയോത്സവം തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. ഫുള്‍ എപ്ലസ് നേടിയ 41 വിദ്യാര്‍ഥിനികളെയും ഒമ്പത് എപ്ലസ് നേടിയ എട്ട് വിദ്യാര്‍ഥിനികളെയും 100% വിജയം നേടിയ എല്ലാ വിദ്യാര്‍ഥിനികളെയും ട്രോഫിയും മെഡലും നല്കി ആദരിച്ചു. സ്കൂളിന്റെ ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ അല്‍ഫോന്‍സ് സിഎംസി സമ്മാനദാനം നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസ്ജോ, അധ്യാപക പ്രതിനിധി ലയ ടീച്ചര്‍, ലിജി ലോനപ്പന്, വിദ്യാര്‍ഥി പ്രതിനിധി കുമാരി ജൂലിയോ ജോജോ എന്നിവര്‍ പ്രസംഗിച്ചു. ചെന്ത്രാപ്പിന്നി സർവീസ് സഹകരണ ബാങ്ക് കൊപ്രക്കളം: ചെന്ത്രാപ്പിന്നി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.വി. ഹരിലാൽ അധ്യക്ഷനായി. എസ്എസ്എൽസി, പ്ലസ്ടു എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മെമന്റോയും, കാഷ് അവാർഡും നൽകി അനുമോദിച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു, നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക് പ്രസിഡന്റ്് അഡ്വ. വി.കെ. ജ്യോതിപ്രകാശ് എന്നിവർ മുഖ്യാതിഥികളായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ രവീന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വാസന്തി തിലകൻ, സർക്കിൾ സഹകരണ യൂണിയൻ അംഗം എ.വി. പ്രദീപ് ലാൽ, ബാങ്ക് വൈസ് പ്രസിഡന്റ്് എം.എം. ഗിരീന്ദ്ര ബാബു, സെക്രട്ടറി പി. അമ്പിളി തുടങ്ങിയവർ പ്രസംഗിച്ചു.
ഇരിങ്ങാലക്കുടയിൽ ഞാറ്റുവേല മഹോത്സവത്തിനു തുടക്കം
ഇരിങ്ങാലക്കുട: കലയുടെയും കൃഷിയുടെയും സംഗമഭൂമിയായ ഇരിങ്ങാലക്കുടയില്‍ ഞാറ്റുവേല മഹോത്സവത്തിനായി സാംസ്കാരികത തുളുമ്പുന്ന നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമെന്ന് പത്മശ്രീ പെരുവനം കുട്ടന്മാരാര് പറഞ്ഞു. ഞാറ്റുവേല മഹോത്സവം ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരികുട്ടി ജോയ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, ഞാറ്റുവേല മഹോത്സവത്തിന് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഫെനി എബിന് വെള്ളാനിക്കാരന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്ത്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍, പൊതുമരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. ജിഷ ജോബി, പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍മാരായ സോണിയ ഗിരി, അഡ്വ. കെ.ആര്. വിജയ, അല്‍ഫോന്‍സ തോമസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. മിനി, കൃഷി ഓഫീസര്‍മാരായ കെ.പി. അഖില്‍, എം.ആര്. അജിത്കുമാര്‍, മുനിസിപ്പല്‍ സെക്രട്ടറി എം.എച്ച്. ഷാജിക് തുടങ്ങിയവര്‍ സംസാരിച്ചു.
കാട്ടൂരിൽ കെട്ടിടത്തിനു മുകളിലെ ഇരുമ്പ്ഫ്രെയിം ഭീഷണി
കാട്ടൂര്‍: മാര്‍ക്കറ്റിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് മുകളില്‍ കാലങ്ങളായി നില്ക്കുന്ന തകര്‍ന്നു വീഴാറായ ഇരുമ്പ് ഫ്രെയിമും ഫ്ലക്സ് ബോര്‍ഡും മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്ന ഫ്രെയിം തുരുമ്പെടുത്ത അവസ്ഥയിലാണ്. കാറ്റിലും മഴയിലും ഏത് സമയത്തും ഇവ നിലം പതിക്കാവുന്ന അവസ്ഥയാണ്. മാര്‍ക്കറ്റിലൂടെ പോകുന്ന പ്രധാന റോഡിനു സമീപത്തെ കെട്ടിടത്തിലാണ് ഇരുമ്പ് ഫ്രെയിം നില്‍ക്കുന്നത്. ഇതിനു സമീപത്ത് കൂടി വൈദ്യുതി ലൈനുകളും പോകുന്നുണ്ട്. ഇത് അടിയന്തരമായി നീക്കണമെന്നാവശ്യപ്പെട്ട് രഞ്ചില്‍ തേയ്ക്കാനത്ത്, ആന്‍ഡ്രൂസ് ചിറ്റിലപ്പിള്ളി, കെ.വി. ജോഷി എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ പരാതി നല്കി.
മുദ്രപ്പത്രം കാണാതായതിനെക്കുറിച്ച് അന്വേഷണം വേണം: ചെയർമാൻ
ചാലക്കുടി: നഗരസഭ പൊതുമരാമത്ത് വർക്ക്ഫയലിൽ കരാർഒപ്പിട്ട മുദ്രപ്പത്രം നഷ്ടപ്പെട്ടതിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ചെയർമാൻ ഷിബു വാലപ്പൻ ആവശ്യപ്പെട്ടു. 22ാം വാർഡിൽ റോഡിലുണ്ടായ അപകടരമായ കുഴി ഒഴിവാക്കാൻ അടിയന്തര പ്രവൃത്തിയുടെ പൊതുമരാമത്ത് വർക്ക്ഫയലിൽ കരാറുകാരനുമായി അസി. എഞ്ചിനീയർ മുദ്രപ്പത്രത്തിൽ ഒപ്പുവെച്ച കരാർ നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യമാണ്. കഴിഞ്ഞ ദിവസം ഈ വർക്ക് ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ട് അസി. എൻജിനീയർ തടസവാദം ഉന്നയിച്ചിരുന്നു. തനത് ഫണ്ട് ഉപയോഗിച്ച് നടത്താൻ തീരുമാനിച്ചിരുന്ന ഈ അടിയന്തര പ്രവൃത്തി തനിക്ക് ചെയ്യാൻ കഴിയില്ലെന്ന് എൻജിനീയർ പറയുകയും നേരത്തെ ഒപ്പുവെച്ച കരാർപത്രം വെട്ടിക്കളയുകയും ചെയ്തിരുന്ന കാര്യം കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ ചർച്ചയായിരുന്നു. ഗുരുതരമായ കുറ്റമാണ് എൻജിനീയറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കൗൺസിലിൽ അഭിപ്രായമുയർന്നു. ഇതിനുശേഷം സെക്രട്ടറി ഈ ഫയൽ വാങ്ങി പരിശോധിച്ചപ്പോഴാണ്, ഫയലിൽ കരാർപത്രം മാറ്റിയതായി ശ്രദ്ധയിൽപ്പെട്ടത്. അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാനും അച്ചടക്ക നടപടി എടുക്കാനും, വിജിലൻസ് അന്വേഷണത്തിനും കൗൺസിൽ തീരുമാനമെടുത്ത ഒരു ഉദ്യോഗസ്ഥ, ഇവർ കൈകാര്യം ചെയ്യുന്ന ഫയലിൽ കൃത്രമം കാണിക്കാൻ ശ്രമിച്ചിട്ടുള്ളത് ഗുരുതരമായ കുറ്റമാണെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി.
മഴക്കെടുതി; കയ്പമംഗലത്ത് അടിയന്തരയോഗം ചേർന്നു
കാളമുറി: മഴക്കെടുതിയെ തുടർന്ന് കയ്പമംഗലത്ത് അടിയന്തരയോഗം ചേർന്നു. കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി അധ്യക്ഷത വഹിച്ചു. താലൂക്ക്, ബ്ലോക്ക്, വില്ലേജ്, പഞ്ചായത്ത്, പട്ടികജാതി വികസനം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. പഞ്ചായത്തിലെ മഴക്കെടുതികൾ വിലയിരുത്തുകയും കാമ്പുകൾ സന്ദർശിച്ചു സാഹചര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്തു. കയ്പമംഗലത്തെ സാഹചര്യങ്ങൾ വിലയിരുത്തി അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിൽ തഹസീൽദാർ, വില്ലേജ് ഓഫീസർ എന്നിവർ ഉറപ്പ് നൽകി.
കൊരട്ടിയിൽ അപകടഭീഷണി ഉയർത്തി പാഴ്മരങ്ങൾ
കൊരട്ടി: ഗ്രാമപഞ്ചായത്ത് - വില്ലേജ് കാര്യാലയങ്ങൾക്ക് മുന്നിൽ വൈദ്യുതി ലൈനുകൾക്ക് മുകളിലൂടെ അപകട ഭീഷണി ഉയർത്തി പാഴ്മരങ്ങൾ നിന്നിട്ടും ശിഖിരങ്ങൾ പോലും വെട്ടി നീക്കാത്തതിനെതിരെ പരാതി. തിരക്ക് പിടിച്ച പൊതുമരാമത്ത് റോഡുകളിലൊന്നാണ് ഇത്. കൊരട്ടിയുടെ മുഖ്യ പോസ്റ്റ് ഓഫീസ്, കൃഷിഭവൻ, സ്വകാര്യ ആശുപത്രി, സർക്കാർ ആയൂർവേദ - ഹോമിയോ ഡിസ്പെൻസറി, ദേശസാൽകൃത ബാങ്ക്, അക്ഷയ കേന്ദ്രം, വ്യാപാര സ്ഥാപനങ്ങൾ അടക്കം സ്ഥിതി ചെയ്യുന്ന ഇടത്താണ് ആശങ്ക ഉയർത്തി മരങ്ങൾ നിൽക്കുന്നത്. ചെറിയ കാറ്റിനെ പോലും അതിജീവിക്കാനാകാതെ ഉയർന്നു നിൽക്കുന്ന ഈ മരങ്ങൾ കച്ചവട സ്ഥാപനങ്ങൾക്കും ഭീഷണിയാണ്. മഴക്കാല മുന്നൊരുക്കത്തിൻ്റെ ഭാഗമായി ഗൗരവം ഉൾക്കൊണ്ട് മരങ്ങൾ വെട്ടി നീക്കി ഭീതി അകറ്റാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പൂഗ്രാമം പദ്ധതിക്ക് തുടക്കമായി
ശാന്തിപുരം: ശ്രീനാരായണപുരത്ത് പൂഗ്രാമം പദ്ധതി ആരംഭിച്ചു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കൃഷിഭവനിൽ പ്രസിഡന്റ് എം.എസ്. മോഹനൻ നിർവഹിച്ചു. ഓണക്കാലത്ത് പൂവിപണിയിൽ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനായി 9 വർഷമായി തുടരുന്ന പദ്ധതിയിൽ 1,08,000 രൂപ വകയിരുത്തി 27,000 ചെണ്ടുമല്ലി തൈകളാണ് ഗ്രൂപ്പ് വ്യക്തിഗത അടിസ്ഥാനത്തിൽ വിതരണം ചെയ്ത് പദ്ധതി നടപ്പാക്കുന്നത്. വൈസ് പ്രസിഡന്റ്് സജിത പ്രദീപ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഇബ്രാഹിംകുട്ടി, കൃഷി ഓഫീസർ അനുജ ലോനപ്പൻ, ലത, വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.
മത്സ്യബന്ധന വഞ്ചി മറിഞ്ഞു; ഒരാളെ കാണാതായി
കൊടുങ്ങല്ലൂർ: കോട്ടപ്പുറം കോട്ടയിൽ മത്സ്യബന്ധന വഞ്ചി പുഴയിൽ മറിഞ്ഞ് അപകടം. ഒരാളെ കാണാതായി. മറ്റൊരാൾ നീന്തി രക്ഷപ്പെട്ടു. എറണാകുളം ജില്ലയിലെ തിരുത്തിപ്പുറം സ്വദേശി രാജുവിനെയാണ് കാണാതായത്. ഇയാൾക്കൊപ്പം വഞ്ചിയിൽ ഉണ്ടായിരുന്ന വിനു നീന്തി രക്ഷപ്പെട്ടു. ഇന്നലെരാത്രി എട്ടരയോടെ കോട്ട തിരുത്തിപ്പുറം പാലത്തിനു സമീപം പുഴയിലായിരുന്നു അപകടം. തീരദേശ പൊലീസും ഫയർ ഫോഴ്സും തെരച്ചിൽ നടത്തിവരുകയാണ്.
മണ്ണാന്ത്ര അമ്പലനട റോഡ് പൊതുജനങ്ങൾക്കു തുറന്നുനൽകി
വെങ്കിടങ്ങ്: ഗ്രാമപഞ്ചായത്തിലെ മണ്ണാന്ത്ര അമ്പലനട റോഡ് പൊതുജനങ്ങൾക്കു തുറന്നു നൽകി. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവിൽ കോൺക്രീറ്റ് ചെയ്താണു മണ്ണാന്ത്ര അമ്പലനട റോഡ് നിർമിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പർ ബെന്നി ആന്റണി നവീകരിച്ച മണ്ണാന്ത്ര അമ്പലനട റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് കൊച്ചപ്പൻ വടക്കൻ അധ്യക്ഷ വഹിച്ചു. വൈസ് പ്രസിഡന്റ് മുംതാസ് റസാക്ക്, വാർഡ് മെമ്പർ സൗമ്യ സുഗു, പൂർണിമ നിഖിൽ, വാസന്തി ആനന്ദൻ, ചാന്ദിനി വേണു, ജെസി റാഫേൽ, എൻ.കെ. വിമല, കെ. സി. ജോസഫ്, വി.കെ. സോമശേഖരൻ, മുൻ ബ്ലോക്ക് മെമ്പർ ഷാജു അമ്പലത്ത്, എ.ഇ. ഷൈനി എന്നിവർ പ്രസം ഗിച്ചു.
തൃശൂർ - കൊടുങ്ങല്ലൂർ സംസ്ഥാനപാത: കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി
ചേർപ്പ്: തൃശൂർ - കൂർക്കഞ്ചേരി -കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ റോഡ് നിർമാണം നീണ്ടുപോകുന്നതിനെതിരെയും ഇതുമൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിലും അപകടങ്ങളിലും പ്രതിഷേധിച്ച് ചേർപ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കരുവന്നൂരിൽ പ്രതിഷേധ ധർണ നടത്തി. ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സിജോ ജോർജ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പുള്ളി, മുൻ ബ്ലോക്ക് പ്രസിഡന്റ്് കെ.കെ.അശോകൻ, സുനിൽ ലാലൂർ, സുജിഷ കള്ളിയത്ത്, കെ.ആർ. സിദ്ധാർത്ഥൻ, എം.എം. അബൂബക്കർ, കുട്ടികൃഷ്ണൻ നടുവിൽ, വി.ബി. സുരേന്ദ്രൻ, ഷനിൽ പെരുവനം, ബെെജുസെൻജോൺ, അശോകൻ പൊറ്റേക്കാട്ട്, ജോയ്സൻ ചൊവ്വൂർ, ജോഷി ആലപ്പാട്ട്, പൈലിആന്റണി, കെ. രാമചന്ദ്രൻ, ഷൈജു സായ്റാം, പ്രിയൻ പെരിഞ്ചേരി, കെ.ആർ. ചന്ദ്രൻ, ബാസ്റ്റിൻ ഫ്രാൻസിസ്, ഐച്ചിയിൽ രാധാകൃഷ്ണൻ, സന്തോഷ് എടത്തേടൻ, സി.എൻ. പ്രേംഭാസി, പി. സന്ദീപ് എന്നിവർ പ്രസംഗിച്ചു.
ശുചിമുറിമാലിന്യം തള്ളാൻ ശ്രമം; നാട്ടുകാർ തടഞ്ഞു, വാഹനം പോലീസ് കസ്റ്റഡിയിൽ
കൈപ്പറമ്പ്: ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളാൻ ശ്രമം. മുണ്ടൂർ ആണ്ടപ്പറമ്പ് - പോന്നൂർ റൂട്ടിൽ ശിവനട റോഡിനരികെയുള്ള കെഎൽഡിസി കനാൽ പരിസരത്ത് ശനിയാഴ്ച പുലർച്ചെ മാലിന്യം തള്ളാനെത്തിയ ലോറി റോഡരികിൽ താഴുകയായിരുന്നു. ഇതറിഞ്ഞ നാട്ടുകാർ സ്ഥലത്തെത്തി പ്രതിഷേധിച്ചു. സംഭവസ്ഥലത്ത് എത്തിച്ചേർന്ന വാർഡ് മെമ്പർ മേരി പോൾസൺ, 6-ാം വാർഡ് മെമ്പർ സി.ഒ. ഔസേപ്പ്, മുണ്ടൂർ ബാങ്ക് പ്രസിഡന്റ് എം.ജെ. നിജോൺ എന്നിവരും നാട്ടുകാരും ചേർന്ന് പേരാമംഗലം പോലീസിൽ അറിയിച്ചു. മാലിന്യംതള്ളാൻ എത്തിയവർ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. പുഴയ്ക്കൽ ബ്ലോക്ക് പ്രസിഡന്റ്് ലീലാ രാമകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ്് ഉഷാദേവി, വൈസ് പ്രസിഡന്റ് കെ.എം. ലെനിൻ എന്നിവരും സ്ഥലംസന്ദർശിച്ച് സ്ഥിതിഗതികൾ പരിശോധിച്ചു. പോലീസ് വാഹനം കസ്റ്റഡിയിലെടുത്ത് തുടർനടപടികൾ സ്വീകരിച്ചു. കഴിഞ്ഞ കുറേ മാസങ്ങളായി പന്ത്രണ്ടോളം പ്രാവശ്യം സെപ്റ്റിക് ടാങ്ക് മാലിന്യം ഈ മേഖലയിൽ തള്ളിയതായി പ്രദേശവാസികൾ പറഞ്ഞു. ഇതുസംബന്ധിച്ച നിരവധി പരാതികൾ പഞ്ചായത്ത് അധികൃതർക്കും പോലീസിനും നാട്ടുകാർ നൽകിയിരുന്നു. ഇതുപോലെത്തന്നെ, മുണ്ടൂർ മനപ്പടി പ്രദേശത്തും വിക്ടോറിയ ഗാർഡൻ ഭാഗത്തും മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിൽ മൂന്നു പ്രാവശ്യം ശുചിമുറിമാലിന്യം തള്ളിയെന്ന് നാട്ടുകാർ ആരോപിച്ചു.
ദേവാലയങ്ങളിൽ തിരുനാൾ
മുണ്ടൂർ പരിശുദ്ധ കർമലമാത മുണ്ടൂർ: പരിശുദ്ധ കർമലമാത ദേവാലയത്തിൽ ജൂലൈ മൂന്നിനു നടക്കുന്ന മാർ തോമാശ്ലീഹായുടെ 27-ാമത് ദുക്റാന ഉൗട്ടുതിരുനാളിനു കൊടിയേറി. വികാരി ഫാ. ബാബു അപ്പാടൻ കോടിയേറ്റകർമവും സഹവികാരി കൊടി വെഞ്ചരിപ്പുകർമവും നിർവഹിച്ചു. ദീപാലംകൃതമായ കൊടി മുഖ്യആകർഷണമായി. സപ്ലിമെന്റിന്റെ പ്രകാശനവും നടന്നു. വ്യാഴാഴ്ച നടക്കുന്ന നേർച്ച ഉൗട്ടിനു ആയിരക്കണക്കിന് വിശ്വാസികൾ പങ്കുചേരും. രണ്ടിനു വൈകീട്ട് 5.30 ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചുവെക്കൽ തുട ങ്ങിയ തിരുക്കർമങ്ങൾക്ക് ഫാ. ഡിറ്റോ കൂള കാർമികത്വം വഹിക്കും. തിരുനാൾ ദിനത്തിൽ രാവിലെ 10.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. ഗോഡ്വിൻ കിഴക്കൂടൻ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, നേർച്ച ഉൗട്ട് വെഞ്ചരിപ്പ്. കെസിവൈഎം പ്രസിഡന്റ് ക്രിസ്റ്റോ ജോസഫ്, സെക്രട്ടറി ആന്റോ ഫ്രാൻസി, ആനിമേറ്റർ സിസ്റ്റർ ബീന, ജനറൽ കണ്‍വീനർ ഗോഡ്വിൻ ആന്‍, ജോയിന്റ് കണ്‍വീനർമാരായ സാന്റോ ജേക്കബ്, അലീന കെ. ഡേവിസ്, മാനേജിംഗ് ട്രസ്റ്റി ബെന്നി ജോസഫ്, മറ്റു സബ് കമ്മിറ്റി കണ്‍വീനർമാർ, കൈക്കാരന്മാർ, സിസ്റ്റേഴ്സ്, ഇടവക അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ആർത്താറ്റ് മാർതോമ തീർഥകേന്ദ്രം കുന്നംകുളം: ആർത്താറ്റ് മാർതോമ തീർഥകേന്ദ്രത്തിലെ ദുക്റാന തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മൂന്നിനു കാലത്ത് 10നുള്ള തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. തോമസ് ഉൗക്കൻ മുഖ്യകാർമികത്വം വഹിക്കും. ഫാ. ഡെമിൻ തറയിൽ തിരുനാൾ സന്ദേശം നൽകും. വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവകയിലെ തോമസ് നാമധാരികളെ ആദരിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷി ണം, ഉൗട്ട് നേർച്ച എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ സുഗമമായ നടത്തിപ്പിന് ഇടവക വികാരി ഫാ. ഷിജോ മാപ്രാണത്തുകാരൻ, ഇടവക ട്രസ്റ്റി, തിരുനാൾ കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ നടക്കുന്നു. പുത്തൂർ സെന്റ് തോമസ് ഫൊറോന പുത്തൂർ: സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ ഇടവക മധ്യ സ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അന്തോണീസിന്റെയും ഊട്ടുതിരുനാൾ ആഘോഷിച്ചു. തിരുനാൾ പാട്ടുകുർബാനയ് ക്ക് ഫാ. നിർമൽ അക്കരപട്ട്യേക്കൽ മുഖ്യകാർമികത്വം വഹിച്ചു. ഫൊറോന വികാരി ഫാ. ജോജു പനയ്ക്കൽ ഊട്ടുനേർച്ച ആശീർവദിച്ചു. അസി. വികാരി ഫാ. റെജി തോ മസ്, ജനറൽ കൺവീനർ ടോണി അന്തിക്കാടൻ, ജോയിന്റ് കൺവീനർ പ്രിൻസ് ഐനിക്കൽ, കൈക്കാരന്മാരായ സണ്ണി മാളിയേക്കൽ, ഷോയി മാളിയേക്കൽ, സന്തോഷ് ആട്ടോക്കാരൻ, ഷാജി തട്ടിൽ എന്നിവർ നേതൃത്വം നൽകി.
ആറ് അപകടങ്ങളിൽ ഒന്‍പതുപേർക്കു പരിക്ക്
കാർ സൈക്കിളിൽ ഇടിച്ചു കേച്ചേരി: ചിറനെല്ലൂർ കള്ളുഷാപ്പിനുസമീപം കാർ സൈക്കിളിൽ ഇടിച്ച് പരിക്കുപറ്റിയ സൈക്കിൾ യാത്രികൻ ചിറനെല്ലൂർ സ്വദേശി ഒലക്കെങ്കിൽ വീട്ടിൽ ചാക്കുണ്ണി മകൻ ജോസ്(70)നെ അമല ആശുപത്രിയിൽ പ്രവേശിച്ചു. ലോറിയുടെ പിറകിൽ സ്കൂട്ടർ ഇടിച്ചു കേച്ചേരി: ഗവ. എൽപി സ്കൂളിനുസമീപം നിർത്തിയിട്ട ലോറിയുടെ പിറകിൽ നിയന്ത്രണംവിട്ട സ്കൂട്ടർ ഇടിച്ച് പരിക്കുപറ്റിയ പെരുമണ്ണ് സ്വദേശികളായ ശ്രീലത ഭവനിൽ രവീന്ദ്രൻ നായർ മകൻ ഉമേഷ്(46), മകൾ രേവതി(6) എന്നിവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശി പ്പിച്ചു. ബൈക്ക് മറിഞ്ഞു കൈപ്പറമ്പ്: നൈൽ ആശുപത്രിക്കുസമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കുപറ്റിയ കൊട്ടേക്കാട് സ്വദേശി ഐനിക്കുന്നത്ത് വീട്ടിൽ രവീന്ദ്രൻ മകൻ അക്ഷയ്(21)നെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായ കുറുകെച്ചാടി സ്കൂട്ടർ മറിഞ്ഞു മുണ്ടൂർ: ക്രിസ്ത്യൻ പള്ളിക്കുസമീപം നായ കുറുകെ ചാടി സ്കൂട്ടർ നിയന്ത്രണംവിട്ടുമറിഞ്ഞ് പരിക്കുപറ്റിയ സ്കൂട്ടർ യാത്രികരായ കുറുവന്നൂർ സ്വദേശികളായ അന്തിക്കാട്ട് വീട്ടിൽ ഫ്രാൻസിസ് മകൻ ജിനു(38), ഭാര്യ ആശ(30) എന്നിവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോന്നോരിൽ ബൈക്ക് ഇടിച്ചു കൈപ്പറമ്പ്: പോന്നോർ ആയിരംങ്കാവ് ക്ഷേത്രത്തിനുസമീപം ഇന്നലെ വൈകീട്ട് നിയന്ത്രണംവിട്ട ബൈക്കിടിച്ച് കാൽനടക്കാരനുപരിക്ക്. പോന്നോർ സ്വദേശി കയ്പറയ്ക്കൽ വീട്ടിൽ ജയൻ (63), ബൈക്ക് യാത്രികൻ തോളൂർ സ്വദേശി പീടികയിൽ വീട്ടിൽ സുനിൽ (41) എന്നിവർക്കാണു പരിക്കേറ്റത്. ഇരുവരെയും പറപ്പൂർ ആക്ട്സ് പ്രവർത്തകർ തൃശൂ ർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർപ്പിൽ കാറും ബൈക്കും കൂട്ടിയിടിച്ചു ചേർപ്പ്: സെന്ററിൽ കാറും ബൈക്കും കൂട്ടിയിടിച്ച യുവാവിനുപരിക്ക്. ഹെർബർട്ട് കനാൽ കാനാടി വീട്ടിൽ അജയഘോഷ് (25) നാണ് പരിക്കേറ്റത്. ഇയാളെ ആക്ട്സ് പ്രവർത്തകർ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടിനാണ് അപകടമുണ്ടായത്. ചേർപ്പ് സെന്ററിൽ സ്ഥാപിച്ചിട്ടുള്ള മിനി മാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതമാണെന്നും രാത്രിസമയത്ത് പ്രദേശം ഇരുട്ടിലാണെന്നും നാട്ടുകാർ ആരോപിച്ചു.
ലോഹിതദാസിന്റെ ചരമവാർഷികം ആചരിച്ചു
തൃശൂർ: ഓയിസ്ക ഇന്റർനാഷണലിന്റെയും മണ്ണുത്തി കൈലാസനാഥ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിന്റെ പതിനാറാം ചരമവാർഷികദിനം കൈലാസനാഥ സ്കൂളിനോടനുബന്ധിച്ചുള്ള ലോഹിതദാസ് സ്മൃതിവനത്തിൽ ആചരിച്ചു. സംഗീതസംവിധായകൻ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ഓയിസ്ക ഇന്റർനാഷണൽ പ്രസിഡന്റും ഔഷധി പഞ്ചകർമ ആശുപത്രി സൂപ്രണ്ടുമായ ഡോ. കെ.എസ്. രജിതൻ അധ്യക്ഷത വഹിച്ചു. സിനിമാതാരം ജയരാജ് വാര്യർ, ഔഷധി മാനേജിംഗ് ഡയറക്ടർ ഡോ. ടി.കെ. ഹൃദീക്, നടി രമാദേവി, കൈലാസനാഥ സ്കൂൾ മാനേജർ സിജോ പുരുഷോത്തമൻ, പ്രിൻസിപ്പൽ എസ്. അനിത, ഓയിസ്ക ജനറൽ സെക്രട്ടറി ഡോ. സോണി പീറ്റർ, ഓയിസ്ക വനിതാ ചാപ്റ്റർ പ്രസിഡന്റ് ഇ. സത്യഭാമ എന്നിവർ പ്രസംഗിച്ചു.
റോഡിലെ ചെളിയിൽ കുത്തിയിരുന്ന് മുൻ പഞ്ചായത്തംഗത്തിന്റെ പ്രതിഷേധം
പട്ടിക്കാട്: തെക്കുംപാടം റോഡിലെ ചെളിയിൽ കുത്തിയിരുന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ അംഗം കെ.പി. എൽദോസ് പ്രതിഷേധിച്ചു. റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടന്ന് പരിഹരിച്ച് മഞ്ഞക്കുന്ന് - മൈലാട്ടുംപാറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം നടത്തിയത്. മൈലാട്ടുംപാറ വാർഡ് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്് ഷിബുപോൾ ഉദ്ഘാടനം ചെയ്തു. ടി.എൻ. പ്രതാപൻ എംപി ആയിരിക്കുബോൾ പ്രധാനമന്ത്രി സഡക്ക് യോജന പദ്ധതി പ്രകാരം പുനർനിർമാണ പ്രവൃത്തികൾ ആരംഭിച്ച റോഡാണിത്. റോഡിന്റെ ഇരുവശങ്ങളിലും ജൽജീവൻ മീഷൻ, മഞ്ഞക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ ഇതുവരെയും പൂർത്തികരിക്കാൻ സാധിച്ചിട്ടില്ലെന്നും കെ.പി. എൽദോസ് പറഞ്ഞു. മൈലാട്ടുംപാറ വാർഡ് മെമ്പറുടെയും പഞ്ചായത്തിന്റെയും അനാസ്ഥയാണ് വിവിധ പ്രവൃ ത്തികൾ പൂർത്തികരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കാൻ സാധിക്കാതിരുന്നതെന്നും എൽദോസ് ആരോപിച്ചു.
സ്കൂട്ടർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
പഴയന്നൂർ: വാഴക്കോട് പ്ലാഴി സംസ്ഥാനപാതയിൽ സ്കൂട്ടർ തോട്ടിലേക്കുമറിഞ്ഞ് യുവാവ് മരിച്ചു. ചേലക്കോട് സെന്ററിനു 300 മീറ്റർ അകലെ കഴിഞ്ഞദിവസം അർധരാത്രിയോടെ നിയന്ത്രണംവിട്ട സ്കൂട്ടർ പാതയോരത്തെ തോട്ടിലേക്കുമറിഞ്ഞ് സ്കൂട്ടർ ഓടിച്ച വെങ്ങാനെല്ലൂർ സ്വദേശി മിഥുൻ(28) ആണ് മരിച്ചത്. സെവന്ത് ഡേ ആശുപത്രിയിൽ കഴിയുന്ന സഹപ്രവർത്തകൻ രാഹുലിനെ സന്ദർശിക്കാൻ രാഹുലിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറിൽ സഞ്ചരിക്കുന്പോഴാണ് അപകടം സംഭവിച്ചത്. രാത്രികാല പട്രോളിംഗ് നടത്തിയിരുന്ന പോലീസ് സംഘത്തെ അതുവഴിപോയ കാർ യാത്രികനാണ് അപകടവിവരം അറിയിച്ചത്. ഉടൻ നാട്ടുകാരും പോലീസും ചേർന്ന് മിഥുനെ ചേലക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് ജീവോദയ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. മാതാവ്: ഭാർഗവി. ഭാര്യ: ആതിര. സഹോദരി: മിതു.
യുവാവിനെ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തി
മണ്ണുത്തി: കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണൂർ മുണ്ടാടൻ ജോണി മകൻ ലിജോ (37) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മുളയത്തുള്ള ഒരു വ്യക്തിയുടെ വീടിനു സമീപത്ത് കൂടി പോകുന്ന പഞ്ചായത്ത് ചാലിലാണ് ലിജോ കിടക്കുന്നതായി കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ലിജോ കിടന്നിരുന്ന ചാലിൽ മീൻ പിടിക്കാൻ വൈദ്യുതി കെണി വച്ചിട്ടുണ്ടായിരുന്നു. ഇതിൽനിന്ന് ഷോക്കേറ്റാണ് മരിച്ചതെന്നാണ് സംശയിക്കുന്നത്. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുകൾക്ക് വിട്ടുകൊടുക്കും. അവിവാഹിതനാണ്. ഒല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
മധ്യവയസ്കൻ മുങ്ങിമരിച്ചനിലയില്‍
വിയ്യൂര്‍: മണലാറുകാവ് ക്ഷേത്രക്കുളത്തില്‍ മധ്യവയസ്കനെ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വിയ്യൂര്‍ കൊമ്പിശന് വീട്ടില്‍ സരീഷ് സേതുമാധവനെ(43)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അമ്മ: സരസ്വതി. വിയ്യൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
വിഷ്ണുദത്തിന്റെ മരണം :കരിദിനവും ശവപ്പെട്ടിസമരവുമായി കോണ്‍ഗ്രസ്
തൃശൂർ: മരണശേഷവും അധിക്ഷേപമെന്നാരോപിച്ച് കോർപറേഷനിലേക്കു ശവപ്പെട്ടിസമരവുമായി കോണ്‍ഗ്രസ് കൗണ്‍സിലർമാർ. മേയറുടെയും കോർപറേഷൻ സെക്രട്ടറിയുടെയും പേരിൽ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും ആവശ്യം. വിഷ്ണുദത്തിന്റെ മരണത്തിൽ കരിദിനം ആചരിച്ച കൗണ്‍സിലർമാർ കറുത്ത ഗൗണും ശവപ്പെട്ടിയുമായി കോർപറേഷനിലേക്കു കയറാൻ ശ്രമിച്ചതു പോലീസ് സംഘം തടഞ്ഞു. തുടർന്നുനടന്ന കുത്തിയിരിപ്പുസമരം പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ ഉദ്ഘാടനം ചെയ്തു. വിഷണുദത്ത് ബസ് കയറിയാണ് മരിച്ചതെന്നും റോഡിലെ കുഴിമൂലം അല്ലെന്നും കുഴി ഉണ്ടെങ്കിൽതന്നെ അതു കൗണ്‍സിലറുടെ ഉത്തരവാദിത്വമാണെന്നുമുള്ള മേയറുടെ പത്രപ്രസ്താവന ഒളിച്ചോട്ടമാണെന്ന് അദ്ദേഹം ആരോപിച്ചു. വിഷ്ണുദത്തിന്റെ കുടുംബത്തിനു ധനസഹായം നൽകണം. അമ്മയുടെ ചികിത്സാചെലവും കോർപറേഷൻ ഏറ്റെടുക്കണം. മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തണമെന്നും ഇനിയും ഒരപകടവും ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. പ്രതിപക്ഷ ഉപനേതാവ് ഇ.വി. സുനിൽരാജ്, കൗണ്‍സിലർമാരായ മുകേഷ് കൂളപറന്പിൽ, ശ്യാമള മുരളീധരൻ, ലാലി ജെയിംസ്, സുനിത വിനു, എ.കെ. സുരേഷ്, വിനീഷ് തയ്യിൽ, സിന്ധു ആന്റോ, വില്ലി ജിജോ, റെജി ജോയ് തുടങ്ങിയവർ പങ്കെടുത്തു.
ജൂബിലിയിൽ അന്താരാഷ്ട്ര മൈക്രോബയോം ദിനം ആചരിച്ചു
തൃശൂർ: മനുഷ്യശരീരത്തിലും പരിസ്ഥിതിയിലുമുള്ള അണുജീവികളാണ് നമ്മുടെ ആരോഗ്യവും സുഖജീവിതവും സാധ്യമാക്കുന്നതെന്നും അവയെപ്പറ്റി പഠിക്കാനും ബോധവത്കരിക്കാനുമാണ് മൈക്രോബയോം ദിനം ആചരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായ പദ്മശ്രീ എം. ചന്ദ്രദത്തൻ. അന്താരാഷ്ട്ര മൈക്രോബയോം ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ സ്ഥാപനമായ സെന്റർ ഫോർ എക്സലൻസ് ഇൻ മൈക്രോബയോമും (സിഒഇഎം) ജൂബിലി മിഷൻ മെഡിക്കൽ കോളജും ഗവേഷണകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച മൈക്രോബയോം ആൻഡ് ഹ്യൂമൻ ഹെൽത്ത് എന്ന വിഷയത്തെ ആസ്പദമാക്കിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്തരീക്ഷത്തിലും സമുദ്രത്തിലും വലിയ തോതിലുള്ള അണുജീവികൾ നിലവിലുണ്ട്. കാലാവസ്ഥാവ്യതിയാനംമൂലം മഞ്ഞുരുകിവരുന്പോൾ നൂറ്റാണ്ടുകളുടെ പഴക്കമുള്ളതും നമ്മൾ അറിയാത്തതുമായ നൂറുകണക്കിന് അണുജീവികൾ നമ്മുടെ ജലാശയത്തിലേക്ക് എത്തുന്നതുവഴി പാരിസ്ഥിതികമാറ്റങ്ങൾക്കു കാരണമാകുന്നു. ഇതു നമ്മുടെ ജീവനും ആരോഗ്യത്തിനും പരമപ്രധാനമാണ്. ഇനിയുള്ള പഠനങ്ങൾ ഇവയെ സംബന്ധിച്ചാകുമെന്നു ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കേരള ഫിഷറീസ് യൂണിവേഴ്സിറ്റിവൈസ്ചാൻസലർ ഡോ. എ. ബിജുകുമാർ അഭിപ്രായപ്പെട്ടു. ജൂബിലി മെഡിക്കൽ കോളജിലെ മദർ തെരേസ ഹാളിൽ നടന്ന ചടങ്ങിൽ ജൂബിലി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ അധ്യക്ഷത വഹിച്ചു. ജൂബിലി റിസർച്ച് ഡയറക്ടർ ഡോ. ഡി.എം. വാസുദേവൻ, സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം ഡയറക്ടർ ഡോ. സാബു തോമസ്, ഡോ. അപർണ ശങ്കർ, ജൂബിലി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ്, സിഒഇഎം സയന്റിസ്റ്റ് ഡോ. കാർത്തിക, ജൂബിലി സെന്റർ ഫോർ മെഡിക്കൽ റിസർച്ച് സയന്റിസ്റ്റ് ഡോ. മാത്യു ജോണ്‍ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിവിധ മൈക്രോബയോ വിഷയങ്ങളെ അടിസ്ഥാനമാക്കി ഡോ. ബേബി ചക്രപാണി, ഡോ. ശങ്കർ റാം, ഡോ. മഹേഷ് എസ്. കൃഷ്ണ, ഡോ. അലക്സ് ജോർജ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. നാല്പതിൽപ്പരം സ്ഥാപനങ്ങളിൽനിന്നായി മുന്നൂറോളം പേർ സെമിനാറിൽ പങ്കെടുത്തു.
കാറ്റ്, മഴ: വീടുകൾ തകർന്നു
എരുമപ്പെട്ടി: കനത്ത മഴയിൽ എരുമപ്പെട്ടി ആറ്റത്രയിൽ വീട് തകർന്നുവീണു. പാണൻ വീട്ടിൽ മദീശൻ, രജനി എന്നിവരുടെ ഓടിട്ട വീടാണു ഭാഗികമായി തകർന്നത്. ഇന്നലെ വൈകീട്ട് അഞ്ചോ ടെയാണ് അപകടം. ആർക്കും പരിക്കില്ല. നിർധന കുടുംബം താമസിക്കുന്ന വീട് കാലപ്പഴക്കത്താൽ ചോർന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു. മഴയിൽ ഒരു വശത്തെ ചുമർ തകർന്ന് നിലംപൊത്തി. മേൽക്കൂരയും പൊട്ടിവീഴാറായ അവസ്ഥയിലുള്ള വീട് പൂർണമായും വാസയോഗ്യമല്ലാതായി.
ജലസംഭരണി കിണറിനു മുകളിൽവീണ് തകർന്നു
പുന്നയൂർക്കുളം: ശക്തമായ മഴയിൽ കോൺക്രീറ്റ് ജലസംഭരണി കിണറിനു മുകളിലേക്കു വീണു തകർന്നു. പുന്നയൂർക്കുളം കോറോത്തയിൽ പള്ളിക്കുപടിഞ്ഞാറ് അത്താണിക്കൽ സുൽഫിക്കർ അലിയുടെ വീട്ടിലെ കോൺക്രീറ്റ് ജലസംഭരണിയാണ് കിണറിനു മുകളിലേക്കു തകർന്നുവീണത്. കോൺക്രീറ്റ് പാളികൾവീണ് കിണർ മൂടിയ നിലയിലാണ്. വെള്ളിയാഴ്ച രാത്രിയാണ് അപകടം. സംഭരണിക്കുവേണ്ടി കല്ലിൽ കെട്ടി ഉയർത്തിയ പമ്പ് ഹൗസും ഇതിനു മുകളിലെ 1000 ലിറ്ററിന്റെ കോൺക്രീറ്റ് സംഭരണിയുമാണ് വീണത്. കിണറിന്റെ ആൾമറയും തൂണുകളും തകർന്നനിലയിലാണ്. അഞ്ഞൂർ അങ്ങാടിയിലെ പമ്പ് ഹൗസ് മഴയിൽ തകർന്നുവീണു. രാത്രിയാണ് സംഭവം. ആളൊഴിഞ്ഞ സമീപത്തെ പറമ്പിലേക്കാണു വീണത്. കുറേകാലമായി പ്രവർത്തനരഹിതമായി ജീർണാവസ്ഥയിലാണ്. പഴയ കാലത്ത് ഏതാനും പ്രദേശത്തുകാരുടെ ആശ്രയമായിരുന്നു.
വീടിന്റെ പിറകുവശം ഇടിഞ്ഞുവീണു
എരുമപ്പെട്ടി: കനത്ത മഴയിൽ എരുമപ്പെട്ടി മങ്ങാട് പുന്നംക്കോട് പള്ളിക്കുന്ന് പ്രദേശത്ത് വീടിന്റെ പിറകുവശം ഇടിഞ്ഞുതാണു. ഫ്ലാറ്റ് റോഡിൽ തൃത്താലപ്പറവിൻ മണികണ്ഠന്റെ വീടിന്റെ പിറകുവശവും ഇതിനോടുചേർന്നുള്ള സംരക്ഷണഭിത്തിയുമാണ് തകർന്നത്. ഇന്നലെ വൈകീട്ട് നാലോടെയുണ്ടായ മഴയിലാണ് അപകടം. വീടിന്റെ അടുക്കളയുടെ വശത്തെ മണ്ണ് ഇടിഞ്ഞ് താഴുകയായിരുന്നു. കോൺക്രീറ്റ് ചെയ്ത കൊട്ടത്തളവും അലക്ക് കല്ലും മതിലും ഷീറ്റ് മേയാൻ ഉറപ്പിച്ചിരുന്ന ഇരുമ്പുകാലുകളും ഇടിഞ്ഞു വീഴുകയായിരുന്നു.
തെങ്ങുവീണ് മേൽക്കൂര തകർന്നു
വെങ്കിടങ്ങ്: ശക്തമായ മഴയിൽ തെങ്ങുവീണ് വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. തൊയക്കാവ് അടാട്ട്കുളങ്ങര അമ്പലത്തിനു കിഴക്കുവശം താമസിക്കുന്ന എടക്കാട് ശാന്തയുടെ വീടിന്റെ മുകളിലേക്കാണു സമീപത്തു ണ്ടാ യിരുന്ന സ്വകാര്യവ്യക്തിയുടെ പറമ്പിലെ തെങ്ങുവീണത്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കാറ്റിലാണ് തെങ്ങുവീണത്. ആർക്കും പരിക്കില്ല.
സൗരോർജരംഗത്ത് കേരളത്തിന് മികച്ച വളർച്ച: മന്ത്രി കെ. കൃഷ്ണൻകുട്ടി
പാറളം: സൗരോർജരംഗത്ത് കേരളത്തിനു മികച്ച വളർച്ച കൈവരിക്കാനായതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാനത്തെ ആദ്യ സമ്പൂർണ തെരുവുവിളക്ക് പ്രഖ്യാപനം പാറളം ഗ്രാമപഞ്ചായത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. അഞ്ചുവർഷംകൊണ്ട് പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ 89,20,692 രൂപ ചെലവഴിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആദ്യ തെരുവുവിളക്ക് പഞ്ചായത്ത് പാറളത്തിനാകാനായത്. പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ അധ്യക്ഷയായി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് എ.കെ. രാധാകൃഷ് ണൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ, ആശ മാത്യു, ജെയിംസ് പി. പോൾ, കെ. പ്രമോദ്, വിദ്യാനന്ദനൻ, അനിതാ മണി, ടി.എച്ച്. സാദിഖ്, ജൂബി മാത്യു, പി.കെ. ലിജീവ്, പി.ആർ. വർഗീസ്, സതീഷ് ബാബു മാരാത്ത്, സന്തോഷ് അറയ്ക്കൽ, സുധീർ ചക്കാലപ്പറമ്പിൽ, വി. എസ്. രേഖ എന്നിവർ പ്രസംഗിച്ചു.
പി.ജെ. ജോസഫിന്റെ ശതാഭിഷേകം ആഘോഷിച്ചു
തൃശൂർ: കേരള കോണ്‍ഗ്രസ് ചെയർമാനും മുൻമന്ത്രിയുമായ പി.ജെ. ജോസഫ് എംഎൽഎയുടെ ശതാഭിഷേകത്തിന്റെ ഭാഗമായി കോളങ്ങാട്ടുകര ബഥനിഭവൻ വൃദ്ധമന്ദിരത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ എം.പി. പോളി ചടങ്ങ് കേക്കുമുറിച്ച് ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി നിയോജകമണ്ഡലം വർക്കിംഗ് പ്രസിഡന്റ് തോമസ് ആളൂർ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാനപ്രസിഡന്റ് കെ.വി. കണ്ണൻ, ജോണ്സണ് കാഞ്ഞിരത്തിങ്കൽ, ബഥനിഭവൻ വൃദ്ധമന്ദിരം മദർ സുപ്പീരിയർ സിസ്റ്റർ റെജിമീസ് മാത്യു, കേരള കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് തോമസ് ആന്റണി, ജില്ലാ ജനറൽ സെക്രട്ടറി ഇട്ടിച്ചൻ തരകൻ, ജോസഫ് തരകൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്നേഹവിരുന്ന്, മധുരവിതരണം, കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു.
കെഎസ്ടിഎ പ്രവർത്തക കൺവൻഷൻ
തൃശൂർ: ഓഗസ്റ്റ് രണ്ടിനു തൃശൂരിൽ നടക്കുന്ന ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കുന്നതിനായുള്ള കെഎസ്ടിഎ ജില്ലാ പ്രവർത്തക കണ്വൻഷൻ സാഹിത്യ അക്കാദമയിൽ സംസ്ഥാന സെക്രട്ടറി എം.കെ. നൗഷാദലി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസനയം 2020 തള്ളിക്കളയുക, കേരളസർക്കാരിന്റെ ജനപക്ഷനയങ്ങൾക്കു കരുത്തുപകരുക, നവകേരളത്തിനായി അണിചേരുക തുടങ്ങി 33 ആവശ്യങ്ങൾ ഉന്നയിച്ചാണ് ജില്ലാ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. പി.സി. സിജി, ജില്ലാ സെക്രട്ടറി സാജൻ ഇഗ്നേഷ്യസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.എം. ലത, ദീപ ആന്റണി, ബിനോയ് ടി. മോഹൻ, ജില്ലാ ഭാരവാഹികളായ കെ.ബി. ഫെർഡി, സജി സി. പോൾസണ്‍ തുടങ്ങിയവർ പങ്കെടുത്തു.
മകന്റെ ചേതനയറ്റ ശരീരം കാണാൻ വേദനകളോടെ അമ്മയെത്തി
തൃശൂർ: ക്ഷേത്രദർശനത്തിനായി വീട്ടിൽനിന്നു മകന്റെ സ്കൂട്ടറിനു പിന്നിലിരുന്നുപോകുന്പോൾ ആ അമ്മ ഒരിക്കലും കരുതിയിരുന്നില്ല, ഇനി മകന്റെ ചേതനയറ്റ ശരീരമാണ് കാണേണ്ടിവരികയെന്ന്. തൃശൂർ എംജി റോഡിലെ ഗട്ടറിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചപ്പോൾ പിന്നിൽവന്ന ബസിടിച്ചുമരിച്ച മകൻ വിഷ്ണുദത്തിനെ അവസാനമായി ഒരുനോക്കുകാണാൻ അമ്മ പദ്മിനിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഇന്നലെ രാവിലെ പൂങ്കുന്നം ഉദയനഗർ എകെജി നഗറിലെ വീട്ടിലെത്തിച്ചപ്പോൾ കരൾപിളരും കാഴ്ചകൾക്കാണ് ആ വീട് സാക്ഷിയായത്. വിദേശത്തുള്ള സഹോദരി എത്താനുള്ളതുകൊണ്ടാണ് സംസ്കാരം വൈകിയത്. അപകടത്തിൽ റോഡിലേക്കു തെറിച്ചുവീണ് വാരിയെല്ലുകൾ ഒടിഞ്ഞ് ഗുരുതരാവസ്ഥയിലാണ് അമ്മ പദ്മിനി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ട്രോമാ കെയറിൽ കഴിയുന്ന പദ്മിനിയെ മകനെ അവസാനമായി കാണിക്കാൻ ആംബുലൻസിൽ കൊണ്ടുവരികയായിരുന്നു. മകന്റെ മൃതദേഹത്തിനരികിൽ കരയാൻപോലുമാകാതെ മരവിച്ചിരുന്ന പദ്മിനിയെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും വിഷമിച്ചു. പദ്മിനിയെ ആശുപത്രിയിലേക്കു തിരികെ കൊണ്ടുപോയതിനുശേഷം വിഷ്ണുദത്തിന്റെ മൃതദേഹം പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കരിച്ചു.
പാലയൂർ ദുക്റാന - തർപ്പണ തിരുനാൾ ജൂലൈ മൂന്നുമുതൽ
പാലയൂർ: മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ മാർ തോമാശ്ലീഹായുടെ ദുക്റാന - തർപ്പണ തിരുനാൾ ജൂലൈ മൂന്നു മുതൽ 14 വരെയുള്ള ദിവസങ്ങളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളത്തിൽ അറിയിച്ചു. മൈലാപ്പൂരിൽ മാർ തോമാശ്ലീഹാ രക്തസാക്ഷിത്വം വരിച്ചതിന്റെ ഓർമപുതുക്കുന്ന ദുക്റാന ദിനത്തിലാണു പ്രസിദ്ധമായ ദുക്റാന ഊട്ട്. പപ്പടം, പഴം, പായസം ഉൾപ്പടെ ഏഴുവിഭവങ്ങളാണു വിളമ്പുക. പതിനായിരങ്ങൾ പങ്കെടുക്കുന്ന ഊട്ടിൽ തീർഥാടകരുടെ സൗകര്യത്തിനായി ഭക്ഷണ വിതരണത്തിനായി വിശാലമായ പന്തലും അഞ്ചു കൗണ്ടറുകളും പാർസൽ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ, സഹവികാരി ഫാ. ക്ലിന്റ് പാണേങ്ങാടൻ, ട്രസ്റ്റി ചാക്കോ പുലിക്കോട്ടിൽ, ജനറൽ കൺ വീനർ ടി.ജെ. ഷാജു, തീർഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത് എന്നിവർ പറഞ്ഞു. രാവിലെ എട്ടുമുതൽ വൈകീട്ട് വരെയാണ് നേർച്ച ഭക്ഷണവിതരണം. അരലക്ഷത്തോളം തീർഥാടകരെയാണു പ്രതീക്ഷിക്കുന്നത്. 12, 13, 14 തിയതികളിലായി ആഘോഷിക്കുന്ന തർപ്പണ തിരുനാളിന്റെ കൊടിയേറ്റം ദുക്റാന ദിനത്തിൽ രാവിലെ 9.30ന് ബിഷപ് മാർ ബോസ്കോ പുത്തൂർ നിർവഹിക്കും. ദുക്റാന തിരുനാളിന്റെ ഭാഗമായി രാവിലെ 6.30 മുതൽ വിവിധ സമയങ്ങളിലായി ആറ് ദിവ്യബലിയുണ്ട്. ഇതിൽ ഉച്ചകഴിഞ്ഞ് 2.30ന് ബലി അർപ്പിക്കുന്നത് അമേരിക്കയിലെ ഡഫ് മിനിസ്ട്രിയിൽ പ്രവർത്തിക്കുന്ന കേൾവിയും സംസാരശേഷിയും ഇല്ലാത്ത വൈദികനായ ഫാ. മിഖായേലാണ്. തർപ്പണ തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി 12ന് രാവിലെ എഴുന്നള്ളിപ്പുകൾ ആരംഭിക്കും. വൈകീട്ട് 5.30 ന് കൂടുതുറക്കൽ ശുശ്രൂഷ, രാത്രി എഴുന്നള്ളിപ്പ് സമാപനം, ദീപക്കാഴ്ച, വെട്ടിക്കെട്ട്. 13 ന് രാവിലെ 10 ന് തിരുനാൾ പാട്ടുകുർബാന. രണ്ടിനു ള്ള സമൂഹ മാമ്മോദീസയ്ക്ക് ബി ഷപ് മാർ ടോണി നീലങ്കാവിൽ കാർമികത്വം വഹിക്കും. വൈകീ ട്ട് ദിവ്യബലി, പ്രദക്ഷിണം തുടങ്ങിയവ ഉണ്ടാകുമെന്ന് കൺവീനർമാരായ ബോബ് ഇലവത്തിങ്കൽ, സി.ഡി. ജോസ്, പിആർഒ ജെഫിൻ ജോണി എന്നിവർ അറിയിച്ചു.
ഡിജിറ്റൽ സർവേ സംവിധാനം കാര്യക്ഷമമെന്നു വിലയിരുത്തൽ
തൃശൂർ: കേരളത്തിലെ ഡിജിറ്റൽ സർവേ സംവിധാനത്തെ അഭിനന്ദിച്ച് ഇതരസംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ. തിരുവനന്തപുരത്തു സംഘടിപ്പിച്ച ഭൂമി ദേശീയ കോണ്‍ക്ലേവിന്റെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥസംഘം ജില്ലയിലെ ഡിജിറ്റൽ സർവേ നടക്കുന്ന എടക്കഴിയൂർ വില്ലേജ് സന്ദർശിച്ചു. മൂന്നാംഘട്ടത്തിലേക്കു പ്രവേശിച്ച ഡിജിറ്റൽ സർവേ സംവിധാനങ്ങൾ നേരിട്ടെത്തി വിലയിരുത്തി. ഇതിനു മുന്നോടിയായി തൃശൂർ കളക്ടറേറ്റിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനുമായി ഉദ്യോഗസ്ഥ സംഘം കൂടിക്കാഴ്ച നടത്തി. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ഡിജിറ്റൽ സർവേ പ്രക്രിയയെക്കുറിച്ച് സർവേ വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. കേരളത്തിലെ ഡിജിറ്റൽ സർവേ സംവിധാനം വളരെ കാര്യക്ഷമവും നൂതനവുമാണെന്നു മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ വിലയിരുത്തി. കേരളത്തിൽനിന്നു മറ്റു സംസ്ഥാനങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. ജാർഖണ്ഡിൽനിന്നുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ചന്ദ്രശേഖർ, ജാർഖണ്ഡ് അണ്ടർ സെക്രട്ടറി ശങ്കർകുമാർ, അരുണാചൽപ്രദേശ് ഡയറക്ടർ പാഗലി സോറ, അരുണാചൽപ്രദേശിലെ ജില്ലാ ലാൻഡ് റവന്യൂ ആൻഡ് സെറ്റിൽമെന്റ് ഓഫീസർ പുടോം ടാക്കു, തെലുങ്കാന സെക്രട്ടറിയും സിഎംആർഒ പ്രോജക്ട് ഡയറക്ടറുമായ മാണ്ട മകരണ്ടു എന്നിവർ ഉൾപ്പെട്ട ഉദ്യോഗസ്ഥസംഘത്തെ പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ, സബ് കളക്ടർ അഖിൽ വി. മേനോൻ, സർവേ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.കെ. സുനിൽ, ഡെപ്യൂട്ടി ഡയറക്ടർ എസ്. അൻസദ്, അസിസ്റ്റന്റ് ഡയറക്ടർ മോനിക്കുട്ടൻ തുടങ്ങിയവർ അനുഗമിച്ചു. ജില്ലാ കളക്ടർ ഉദ്യോഗസ്ഥസംഘത്തിന് ഉപഹാരം നൽകി.
പ്രിയദർശിനി പബ്ലിക് ലൈബ്രറി ഉദ്ഘാടനം ജൂലൈ ഒന്നിന്
തൃശൂർ: തളിക്കുളം സ്നേഹതീരത്തു നവീകരിച്ച പ്രിയദർശിനി പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനവും പ്രഥമ പ്രിയദർശിനി പുരസ്കാരസമർപ്പണവും ജൂലൈ ഒന്നിനു നടക്കുമെന്നു പ്രിയദർശിനി സ്മാരകസമിതി പ്രസിഡന്റും മുൻ എംപിയുമായ ടി.എൻ. പ്രതാപൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉച്ചകഴിഞ്ഞു മൂന്നിന് പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ.സി. വേണുഗോപാൽ എംപി ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം റാപ്പ് ഗായകൻ വേടൻ (ഹിരണ്‍ദാസ് മുരളി) ഏറ്റുവാങ്ങും. ചടങ്ങിൽ പദ്മപ്രഭ പുരസ്കാരജേതാവ് ആലങ്കോട് ലീലാകൃഷ്ണനെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിനെ സി.സി. മുകുന്ദൻ എംഎൽഎയും ആദരിക്കും. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പ്രശസ്തിപത്രം കൈമാറും. ലൈബ്രറി സെക്രട്ടറി ഗഫൂർ തളിക്കുളം, ലൈബ്രറി കൗണ്‍സിൽ മുൻഅംഗം സുനിൽ ലാലൂർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം: ജില്ലാതല ആഘോഷം നാളെ
തൃശൂർ: പത്തൊന്‍പതാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനത്തിന്റെ ഭാഗമായി ജില്ലാതല ആഘോഷം നാളെ ടൗണ്‍ ഹാളിൽ നടത്തും. രാവിലെ 9.30 ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. പി. ബാലചന്ദ്രൻ എംഎൽഎ ഉന്നതവിജയം കൈവരിച്ച വകുപ്പിലെ ജീവനക്കാരുടെ മക്കൾക്കുള്ള പുരസ്കാരവിതരണവും ഒരുകോടി വൃക്ഷത്തൈ നടുക എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈവിതരണവും നടത്തും. "എന്റെ കേരളം' പ്രദർശന വിപണനമേളയോടനുബന്ധിച്ച് മലയാളിയുടെ ഉന്നതവിദ്യാഭ്യാസ പ്രതീക്ഷകളെക്കുറിച്ചും ലഹരി ഉപയോഗത്തെക്കുറിച്ചും വകുപ്പ് നടത്തിയ അഭിപ്രായസർവേ റിപ്പോർട്ടിന്റെ പ്രകാശനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിക്കും.
നീന്തൽ പ്രോത്സാഹിപ്പിച്ചാൽ ജലാശയ ദുരന്തങ്ങൾ കുറയ്ക്കാം: മന്ത്രി ബിന്ദു
തൃശൂർ: നീന്തൽ അറിയാത്തതുമൂലം മഴക്കാലത്തും മറ്റു സമയങ്ങളിലും അപകടങ്ങൾ ഉണ്ടാവുകയും ആളുകൾ മരണപ്പെടുകയും ചെയ്യുന്ന സഹചര്യമുള്ളതായും നീന്തൽപഠനത്തെ പ്രോത്സാഹിപ്പിച്ചാൽ ജലാശയ ദുരന്തങ്ങൾ ഒഴിവാക്കാനാവുമെന്നും മന്ത്രി ഡോ. ആർ. ബിന്ദു അഭിപ്രായപ്പെട്ടു. ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ സബ് ജൂണിയർ, ജൂണിയർ വിദ്യാർഥികളുടെ നീന്തൽ ചാന്പ്യൻഷിപ്പ് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എംഎൽഎ ഫണ്ടും മറ്റും ഉപയോഗിച്ച് ജില്ലാ അക്വാട്ടിക് കോംപ്ലക്സിലെ സ്വിമ്മിംഗ് പൂളിലെ ട്രസ് വർക്ക് അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അധ്യക്ഷനായി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. രവീന്ദ്രൻ, ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ് റാഫി ആന്റണി, വൈസ് പ്രസിഡന്റ് സി. മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
സർക്കാരിന്റെ നയം സൗഹൃദപരമല്ല: പെൻഷനേഴ്സ് അസോ.
തൃശൂർ: സ്ത്രീകളോടും വയോജനങ്ങളോടും സൗഹൃദപരമായ നയം സ്വീകരിക്കുന്ന സർക്കാരല്ല ഇപ്പോൾ കേരളം ഭരിക്കുന്നതെന്നു കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ. പതിറ്റാണ്ടുകൾ സർക്കാരിനെ സേവിച്ചുവിരമിച്ച വയോധികരായ വനിതകൾ അടിസ്ഥാന അവകാശങ്ങൾക്കുവേണ്ടി തെരുവിലിറങ്ങേണ്ട അവസ്ഥയാണ് ഇന്നു സംസ്ഥാനത്തുള്ളതെന്നു കെഎസ്എസ്പിഎ സെക്രട്ടറി രാജൻ കുരുക്കൾ ആരോപിച്ചു. വനിതാശില്പശാല ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വനിതാ ഫോറം പ്രസിഡന്റ് എം.എസ്. നദീറ അധ്യക്ഷത വഹിച്ചു. വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് വാസന്തി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാനസെക്രട്ടറി രാധാമണി, കെ.എ. ബീന, ജെസി തരകൻ, ടി.എസ്. സലിം, ടി.എം. കുഞ്ഞു മൊയ്തീൻ തുടങ്ങിയവർ പ്രസംഗിച്ചു.
ലഹരിക്കെതിരേ പ്രതിരോധം; ദീപയാനം ഇന്ന്
തൃശൂർ: ലഹരിവിപത്തിനെതിരേ പ്രതിരോധ ബോധവത്കരണസന്ദേശവുമായി ദീപയാനം ഇന്നു ചെന്പശേരി റെയിൽവേ മേൽപ്പാലത്തിൽ തുടങ്ങി കൊളങ്ങാട്ടുകര പള്ളിക്കുമുന്നിൽ സമാപിക്കും. കൊട്ടേക്കാട് യുവജനകലാസമിതി രണ്ടുപഞ്ചായത്ത് അതിർത്തിയിലുള്ള മത, സമുദായ, കല, സാം സ്കാരികപ്രസ്ഥാനങ്ങൾ, വിദ്യാലയങ്ങൾ, യുവജന വനിതാ സംഘടനകൾ എന്നിവയെ അണിനിരത്തി നടത്തുന്ന ദീപയാനത്തിന്റെ പോസ്റ്റർ പ്രകാശനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻനിർവഹിച്ചു. കലാസമിതി പ്രസിഡന്റ് ഡേവിസ് കണ്ണനായ്ക്കൽ, വൈസ് പ്രസിഡന്റുമാരായ പോൾസണ്‍ ലൂയിസ്, സി.എൽ. ഇഗ്നേഷ്യസ്, ജനറൽ സെക്രട്ടറി ജെൽസണ്‍ വാഴപ്പള്ളി, ട്രഷറർ എനിൽ ലെനിൻ, കണ്‍വീനർ ബിജു വർഗീസ്, എൻ.എ. ഷാജു, സി.ടി. ജോണ്സണ് തുടങ്ങിയവർ സന്നിഹിതരായി. ദീപയാനം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്യും. സമാപനസമ്മേളനം ഫാ. സിറിയക് ചാലിശേരി ഉദ്ഘാടനം ചെയ്യും.
ജീവിതംതന്നെ ലഹരിയാക്കണം: മാർ ഔഗിൻ കുര്യാക്കോസ്
തൃശൂർ: ജീവിതത്തിന്റെ ലക്ഷ്യം നേടിയെടുക്കേണ്ടതാണ് നമ്മുടെ ലഹരിയാകേണ്ടത് എന്നും ജീവിതംതന്നെ ലഹരിയാക്കി മാറ്റണമെന്നും മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത. ലഹരിവിരുദ്ധദിനാചരണത്തിന്റെ ഭാഗമായി പൗരസ്ത്യ കൽദായ സുറിയാനിസഭയുടെ ദി ബോർഡ് ഓഫ് സെൻട്രൽ ട്രസ്റ്റിസ് സംഘടിപ്പിച്ച, യൂത്ത്സ് അസോസിയേഷനും വിമൻസ് യൂത്ത്സ് അസോസിയേഷനും സംയുക്തമായി നേതൃത്വം നൽകിയ മെഴുകുതിരിപ്രദക്ഷിണത്തിന്റെ സമാപനസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മെൻസ് അസോസിയേഷൻ പ്രസിഡന്റ് സിന്റോ ജോസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വികാരി ജനറാൾ ഫാ. ജോസ് വേങ്ങാശേരി, കേന്ദ്ര ട്രസ്റ്റി ബോർഡ് ചെയർമാൻ അബി ജെ. പൊൻമണിശേരി, വിമൻസ് യൂത്ത്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി നീതു ലിന്റോ, യൂത്ത്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി നിതിൻ സണ്ണി എന്നിവർ പ്രസംഗിച്ചു.
സർക്കാരിനു മദ്യലോബിയോടു വിധേയത്വം: ഡോ. വിൻസെന്റ് മാളിയേക്കൽ
തൃശൂർ: മദ്യത്തെ ലഹരിവസ്തുവായി കാണാത്തതിന്റെയും ലഹരിവിരുദ്ധപ്രതിജ്ഞയിൽപ്പോലും മദ്യം എന്ന വാക്ക് ഒഴിവാക്കിയതിന്റെയും കാരണം സർക്കാർ വ്യക്തമാക്കണമെന്നു കേരള മദ്യനിരോധനസമിതി സംസ്ഥാന ജനറൽ സെകട്ടറി ഡോ. വിൻസെന്റ് മാളിയേക്കൽ. ലോക ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് തൃശൂർ ജില്ലാ മദ്യനിരോധനസമിതി സംഘടിപ്പിച്ച ലഹരിവിരുദ്ധറാലിയുടെ സമാപനയോഗം ചാലക്കുടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ലഹരിവസ്തു മദ്യമാണ്. ഏറ്റവും കൂടുതൽ പണം ചെലവഴിക്കപ്പെടുന്ന ലഹരിവസ്തു മദ്യമാണ്. സംസ്ഥാനത്തെ പോലീസ് കേസുകൾ, കൊലപാതകങ്ങൾ, ആത്മഹത്യകൾ, വാഹനാപകടങ്ങൾ, കുടുംബത്തകർച്ചകൾ ഇവയ്ക്കെല്ലാം ഏറ്റവും കൂടുതൽ കാരണമാകുന്ന ലഹരിവസ്തുവും മദ്യമാണ്. എന്നിട്ടും, മദ്യം ലഹരിവസ്തുവാണെന്ന് അംഗീകരിക്കുവാൻപോലും സർക്കാർ തയാറാകുന്നില്ല. മദ്യം ഗൗരവമുള്ള ഒരു വിഷയമേ അല്ലെന്നുഭാവിച്ച്, മറ്റു ലഹരികൾക്കെതിരേമാത്രം നടത്തുന്ന കാന്പയിൽ വെളിപ്പെടുത്തുന്നതു മദ്യലോബിയോടുള്ള സർക്കാരിന്റെ വിധേയത്വമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ആന്റണി പന്തല്ലൂക്കാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാനസെക്രട്ടറി പി.എം. ഹബീബുള്ള മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോണ്‍ പോൾ ഇയ്യനം, മാർട്ടിൻ പേരേക്കാടൻ, കെ.എ. ഗോവിന്ദൻ, ജോസ് കോച്ചേക്കാടൻ, തോമസ് കരിപ്പായി എന്നിവർ പ്രസംഗിച്ചു. ഒല്ലൂർ സെന്ററിൽ കോർപറേഷൻ കൗണ്‍സിലർ ലാലി ജയിംസ് ക്യാപ്റ്റൻ ആന്റണി പന്തല്ലൂക്കാരനു പതാക കൈമാറിയാണ് ജാഥ ഉദ്ഘാടനം ചെയ്തത്.
ജില്ലാ ഫാർമേഴ്സ് സഹകരണസംഘം ഞാറ്റുവേലച്ചന്ത
തൃശൂർ: ജില്ലാ ഫാർമേഴ്സ് സഹകരണസംഘം ഞാറ്റുവേലച്ചന്ത മുൻ എംഎൽഎ അനിൽ അക്കര ഉദ്ഘാടനംചെയ്തു. സംഘം പ്രസിഡന്റ് എ. പ്രസാദ് അധ്യക്ഷത വഹിച്ചു. കോർപറേഷൻ കൃഷി വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ കെ. രാമനാഥൻ മുഖ്യാതിഥിയായി. സംഘം ഡയറക്ടർമാരായ ഷാജു ചേലാട്ട്, എം. സുജിത് കുമാർ, എം.എസ്. കൃഷ്ണദാസ്, കെ. സുരേഷ്, രതീശൻ വാരണംകുടത്ത്, അന്പിളി രഞ്ജിത്ത്, ആലാട്ട് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
വടക്കാഞ്ചേരി ഇനി സമ്പൂർണ തിമിരവിമുക്ത നഗരസഭ
വടക്കാഞ്ചേരി: നഗരസഭ ഇനി സമ്പൂർണ തിമിരവിമുക്ത നഗരസഭ. വടക്കാഞ്ചേരി ലയൺസ് ക്ലബ്ബും തൃശൂർ ആര്യ ഐ കെയർ കണ്ണാശുപത്രിയും സംയുക്തമായി നടത്തിയ "കാഴ്ച 2025' സമ്പൂർണ തിമിരവിമുക്ത നഗരസഭ പദ്ധതിയുടെ പ്രഖ്യാപനം ഇന്നലെ രാവിലെ 10 ന് പാലസ് റോഡിലെ ലയൺസ് ഹാളിൽ നടന്നു. പദ്ധതിയുടെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ ്എ.പി. ജോൺസൺ അധ്യക്ഷത വഹിച്ചു. പ്രഖ്യാപനം നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ നിർവഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ ജയിംസ് വളപ്പില ഭവനനിർമാണ ധനസഹായം കൈമാറി. സൗജന്യ തിമിരരോഗ നിർണയക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭ കൗൺസിലർ സന്ധ്യ കൊടക്കാടത്ത് നടത്തി. ആര്യ കണ്ണാശുപത്രി മാർക്കറ്റിംഗ് മാനേജർ സുനീഷ്ചന്ദ്രൻ പദ്ധതി വിശദീകരിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പി.ആർ. അരവിന്ദാക്ഷൻ, സെക്രട്ടറി വിൽസൻ കുന്നുംപിള്ളി, സി.എ. ശങ്കരൻകുട്ടി, എ.എൻ. നസീർ, നിയുക്ത പ്രസിഡന്റ് തങ്കച്ചൻ സക്കറിയ, ചെയർപേഴ്സൺ ഫൗസിയ നസീർ, നൈസിൽ യൂസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു; ഭിന്നശേഷിക്കാരിയുടെ റേഷൻകാർഡ് മാറ്റി
തൃശൂർ: 80 ശതമാനം അംഗവൈകല്യമുള്ള, സംസാരിക്കാൻ കഴിയാത്ത വീട്ടമ്മയുടെ റേഷൻകാർഡ് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീതയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽനിന്നു ചാലക്കുടി താലൂക്കിലേക്കു മാറ്റിയതായി തൃശൂർ സിറ്റി സപ്ലൈ ഓഫീസർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഷാമില ഇബ്രാഹിമിന്റെ റേഷൻകാർഡാണ് മാറ്റിയത്. എറണാകുളത്തുള്ള വിലാസത്തിലാണ് കാർഡുണ്ടായിരുന്നത്. തൃശൂരിലേക്ക് ഇതു മാറ്റണമെന്ന ആവശ്യം പരിഗണിക്കാത്തതിനെതുടർന്നാണ് സഹോദരി ഷാജില ഇബ്രാഹിം മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. കമ്മീഷൻ സിറ്റി സപ്ലൈ ഓഫീസർക്കു നോട്ടീസയച്ചു. തുടർന്നാണ് കാർഡ് മാറ്റിനൽകിയത്.
സി.എഫ്. ജോർജ് മാസ്റ്റർ സ്മാരക അവാർഡ് കെ.ആർ. ജോർജിന്
പാവറട്ടി: പരിസ്ഥിതി പ്രവർത്തകനും അധ്യാപകനു മായിരുന്ന സി. എഫ്. ജോർജ് മാസ്റ്ററുടെ സ്മരണാർഥം വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി എർപ്പെടുത്തിയ നാലാമത് അവാർഡ് ഒറ്റയാൾ സമരനായകൻ കെ.ആർ. ജോർജിന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ പാവറട്ടിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് പാലുവായ് ചക്രമാക്കിൽ വീട്ടിലെ ചക്കരമാവിന്റെ ചുവട്ടിൽ കൂടുന്ന സൗഹൃദസംഗമത്തിൽവച്ച് പി. സുരേന്ദ്രൻ അവാർഡ് കെ.ആർ. ജോർജിനു സമ്മാനിക്കും. 5000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്. പത്രസമ്മേളനത്തിൽ ഗുരുവായൂർ ദേവസ്വം ചുമർചിത്രപഠനകേന്ദ്രം പ്രിൻസിപ്പൽ എം. നളിൻബാബു, പരിസ്ഥിതിപ്രവർത്തകൻ എൻ.ജെ. ജെയിംസ്, കെ.എസ്. രാമൻ, കൺവീനർ റെജി വിളക്കാട്ടുപാടം, എൻ.പി. ആൽബിൻ എന്നിവർ പങ്കെടുത്തു.
നഗരസഭയ്ക്ക് ജപ്തി നോട്ടീസ്: യുഡിഎഫ് ഇറങ്ങിപ്പോയി
ഗുരുവായൂർ: പടിഞ്ഞാറെ നടയിലെ നഗരസഭയുടെ ലോഡ്ജ് നടത്തിയിരുന്ന സ്വകാര്യ വ്യക്തി വാട്ടർ അഥോറിറ്റിക്ക് കുടിശിക വരുത്തിയതിനെ തുടർന്ന് നഗരസഭയ്ക്ക് ജപ്തി നോട്ടീസ് വന്ന സംഭവത്തിൽ അടിയന്തര പ്രാധാന്യം കണക്കാക്കി വിഷയം ആദ്യം ചർച്ച ചെയ്യണം എന്ന യുഡിഫ് ആവശ്യം നിരസിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങൾ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോയി. അജൻഡ തുടങ്ങുന്നതിന് മുൻപ് ഈ വിഷയത്തിൽ വിശദമായ ചർച്ചവേണമെന്ന ആവശ്യവുമായി നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്റെ നേതൃത്വത്തിൽ യുഡിഎഫ് ബഹളംവച്ചു. എന്നാൽ ഈ വിഷയം 19-ാം അജൻഡയായി ഉൾപ്പെട്ടിട്ടുള്ളതിനാൽ ആദ്യം ചർച്ചചെയ്യാൻ കഴിയില്ലെന്ന് നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അറിയിച്ചു. നഗരസഭ ഓഫീസിനെ ജപ്തി യിലേക്കെത്തിച്ച നഗരസഭയ്ക്ക് അവാർഡ് സമ്മാനിക്കുന്നു എന്ന് എഴുതിയ ട്രോഫിയുമായാണ് യുഡിഎഫ് കൗൺസിലിനെത്തിയത്. നഗരസഭ റസ്റ്റ് ഹൗസ് കെട്ടിടം ലീസിനെടുത്ത് നടത്തിയിരുന്ന എ. ഗോവിന്ദൻ കുടിവെള്ള കുടിശിക വരുത്തിയ 9.78ലക്ഷം നൽകിയില്ലെങ്കിൽ ജപ്തി നടപടി സ്വീകരിക്കുമെന്ന റവന്യുവകുപ്പിന്റെ കത്ത് 19-ാം അജൻഡയായി കൗൺസിൽ ചർച്ച ചെയ്തു. സംഭവത്തിൽ നിയമോപദേശം തേടുന്നതിനും കരാർ എടുത്ത ഗോവിന്ദൻ മരിച്ച സാഹചര്യത്തിൽ അനന്തരാവകാശികളിൽനിന്ന് തുക ഈടാക്കുന്നതിന് നിയമ നടപടികൾ സ്വീകരിക്കുന്നതിന് കൗൺസിൽ തീരുമാനിച്ചു. നഗരസഭയുടെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ബസ് സ്റ്റാൻഡും സ്ട്രീറ്റ് ഷോപ്പിംഗ് കോംപ്ലക്സും ആദ്യഘട്ടം പൂർത്തിയാകുന്ന മുറയ്ക്ക് പൊതുജനങ്ങൾക്കു തുറന്നുകൊടുക്കാൻ തീരുമാനിച്ചു. കൗൺസിൽ യോഗത്തിൽ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷനായി. വൈസ് ചെയർമാൻ അനീഷ്മ ഷനോജ്, എ.എം. ഷെഫീർ, എ.എസ്. മനോജ്, ശോ ഭ ഹരിനാരായണൻ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
ഇരിങ്ങാലക്കുട വാട്ടര്‍ അഥോറിറ്റി വെള്ളത്തില്‍ വെള്ളക്കരം കുടിശിക ഏഴുകോടി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വാട്ടര്‍ അഥോറിറ്റിയില്‍ വെള്ളക്കരം കുടിശികയുള്ളത് ഏഴുകോടിയോളംരൂപ. കഴിഞ്ഞമാസം തയാറാക്കിയ കുടിശികയുടെ കണക്കനുസരിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ വക 3,04,150 രൂപയും പൊതുടാപ്പുകള്‍ വഴി 6,93,31,156 രൂപയാണ് കുടിശിക. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ നഗരസഭയും ആളൂര്‍, കാട്ടൂര്‍, കാറളം, പടിയൂര്‍, പൂമംഗലം, മുരിയാട് എന്നീ ആറു പഞ്ചായത്തുകളിലെ കുടിശികയുമാണ് ഇത്രത്തോളമുള്ളത്. സാധാരണക്കാര്‍ വെള്ളക്കരം അടച്ചില്ലെങ്കില്‍ പിഴ ഈടാക്കും, കണക്ഷനും വിഛേദിക്കും. എന്നാല്‍ ഇതൊന്നും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്നാണ് വാട്ടര്‍ അഥോറിറ്റിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇരിങ്ങാലക്കുട ഡിവിഷന്റെ കീഴില്‍ 256 സര്‍ക്കാര്‍ ഓഫീസുകളിലേക്കു വെള്ളംനല്കുന്നുണ്ട്. കാട്ടൂര്‍ പഞ്ചായത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കുടിശികയാണ് ഏറ്റവും കൂടുതല്‍ 98,628 രൂപ. മുരിയാട് പഞ്ചായത്ത്- 34,549 രൂപ, ഇരിങ്ങാലക്കുട നഗരസഭ- 19,463 രൂപ, ആളൂര്‍ പഞ്ചായത്ത്- 12,963 രൂപ എന്നിങ്ങനെയാണ് തദ്ദശ സ്ഥാപനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കുടിശിക. പൊതു ടാപ്പുകളുടെ കുടിശികയില്‍ ആളൂര്‍ പഞ്ചായത്താണ് ഏറ്റവും മുന്നില്‍ 6,64,00,000 രൂപ. പൂമംഗലം പഞ്ചായത്ത് 20,15,740 രൂപ, ഇരിങ്ങാലക്കുട നഗരസഭ- 7,71,645 രൂപ, മുരിയാട് പഞ്ചായത്ത് 53,990 രൂപ, വേളൂക്കര പഞ്ചായത്ത് 41,251 രൂപ, കാറളം പഞ്ചായത്ത് 37,611 രൂപ, കാട്ടൂര്‍ പഞ്ചായത്ത് 10,919 രൂപയും കുടിശികയുണ്ട്. ഈവര്‍ഷം 5519 ഗാര്‍ഹിക കണക്ഷനുകളാണ് പുതിയതായി നല്‍കിയത്. ഏറ്റവും കൂടുതല്‍ കണക്ഷന് നല്‍കിയത് വേളൂക്കര പഞ്ചായത്താണ്. 1,871 കണക്ഷനാണ് പഞ്ചായത്ത് നല്‍കിയിരിക്കുന്നത്. മുരിയാട് പഞ്ചായത്തില്‍ 1,425 കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ കാറളം പഞ്ചായത്തില്‍ 11, പൂമംഗലം പഞ്ചായത്തില്‍ 22, കാട്ടൂര്‍ പഞ്ചായത്തില്‍ 51 കണക്ഷനുമാണ് നല്‍കിയിരിക്കുന്നത്. കുടിശികയുള്ളതിനാല്‍ 711 ഗാര്‍ഹിക കണക്ഷനുകളാണ് വിഛേദിച്ചത്.
മികച്ച ജീവിതമാർഗം കണ്ടെത്താൻ നൈപുണ്യവും വേണം: മന്ത്രി
മതിലകം: ലക്ഷ്യബോധത്തോടെ അറിവും വിവേകവും ഇച്ഛാശക്തിയും ഉള്ളവരായിരിക്കണം പുതുതലമുറയെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. കയ്പമംഗലം നിയോജകമണ്ഡലം വിദ്യാഭ്യാസസമിതി അക്ഷരകൈരളിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എംഎൽഎ വിദ്യാഭ്യാസ പുരസ്കാരദാന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസയോഗ്യതകൾക്കൊപ്പം നൈപുണ്യവും ഉണ്ടെങ്കിലേ ഈ കാലഘട്ടത്തിൽ മികച്ച ജീവിതമാർഗം കണ്ടെത്താൻ കഴിയുകയുള്ളൂ. കാലഘട്ടത്തിനനുസൃതമായി പ്രവർത്തിക്കാൻ പ്രാപ്തരാവുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇ.ടി. ടൈസൺ എംഎൽഎ അധ്യക്ഷതവഹിച്ചു. ഗോപിനാഥ് മുതുകാട് കുട്ടികളുമായി സംവദിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ സീനത്ത് ബഷീർ, എം.എസ്. മോഹനൻ, തൃശൂർ റൂറൽ എസ്പി ബി. കൃഷ്ണകുമാർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബി. സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു. പൊതുപരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കയ്പമംഗലം മണ്ഡലത്തിലെ വിദ്യാർഥികളെയും 100 ശതമാനം വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങളെയും എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് വിജയികളെയുമാണ് അനുമോദിച്ചത്. കൂടാതെ കഴിഞ്ഞ അധ്യയനവർഷം സർവീസിൽനിന്നു വിരമിച്ച മുഴുവൻ അധ്യാപകർക്കും അനധ്യാപകർക്കും പ്രത്യേക ആദരവുനൽകി.
ലഹരിക്കെതിരേ സംസാരംമാത്രം പോര: ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ
ചാലക്കുടി: മദ്യം, ലഹരി എന്നിവക്കെതിരേ സംസാരിച്ചതുകൊണ്ടുമാത്രമായില്ല, എത്രപേരെ ഇതിൽനിന്നു മോചിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് പ്രധാന കാര്യമെന്നു ഹൈക്കോടതി ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ. ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രിയിലെ ഡി അഡിക്ഷൻ സെന്റർ 8.5 ലക്ഷം ചെലവിൽ പുനർനിർമാണം പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ക്ലബ് പ്രസിഡന്റ് ജോമി കാവുങ്കൽ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ സാജു ആന്റണി പാത്താടൻ, സെക്രട്ടറി വി.എസ്. സന്ദീപ്, ബിജു പെരേപ്പാടൻ, ഡോ. ജോർജ് കോലഞ്ചേരി, ഈപ്പൻ തോമസ്, അഡ്വ. ആന്റോ ചെറിയാൻ, ജോർജ് ഡി.ദാസ്, അഡ്വ. പി.ഐ. മാത്യു, കൗൺസിലർമാരായ വി.ഒ. പൈലപ്പൻ, കെ.വി. പോൾ, വി.ജെ. ജോജി, ദീപു ദി നേശ് തുടങ്ങിയവർ പങ്കെടുത്തു.
കനത്ത മഴയിൽ വീടിന്റെ അടുക്കള തകർന്നു
കാളമുറി: കയ്പമംഗലത്ത് കനത്തമഴയിൽ വീടിന്റെ അടുക്കള തകർന്നുവീണു. കൂരിക്കുഴി ആശാരിക്കയറ്റം വടക്ക് കോലാന്ത്ര പത്മനാഭന്റെ ഭാര്യ സുജാതയുടെ വീടിന്റെ അടുക്കളയാണ് തകർന്നുവീണത്. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഈ സമയം സുജാത മകളുടെ വീട്ടിലായിരുന്നു. സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, വാർഡ് മെമ്പർ മിനി അരയങ്ങാട്ടിൽ എന്നിവർ സ്ഥലത്തെത്തി.
റഗുലേറ്റര്‍ ബ്രിഡ്ജില്‍ കുരുങ്ങിയ മരങ്ങള്‍ നീക്കി
മറ്റത്തൂര്‍: കുറുമാലിപ്പുഴയിലെ ആറ്റപ്പിള്ളി റഗുലേറ്റര്‍ കം ബ്രിഡ്ജില്‍ അടിഞ്ഞുകൂടിയ മരങ്ങള്‍ യന്ത്രസഹായത്തോടെ നീക്കംചെയ്തു. കനത്തമഴയെ തുടര്‍ന്ന് പുഴയിലൂടെ ഒഴുകിവന്ന മരങ്ങളാണ് പാലത്തില്‍ അടിഞ്ഞുകൂടിയത്. ഈവര്‍ഷം ഇത് മൂന്നാംതവണയാണ് പാലത്തിനു ചുവട്ടില്‍നിന്ന് മരങ്ങള്‍ നീക്കുന്നതെന്ന് വരന്തരപ്പിള്ളി പഞ്ചായത്തംഗം ടി.ജി. അശോകന് പറഞ്ഞു. വനമേഖലയിലൂടെ ഒഴുകുന്ന ചിമ്മിനി, മുപ്ലി പുഴകളിലേക്ക് കാറ്റിലും മഴയിലും ഒടിഞ്ഞുവീഴുന്ന മരങ്ങളാണ് ഇങ്ങനെ വന്നടിയുന്നത്. റബര്‍ തോട്ടങ്ങളില്‍നിന്നുള്ള മരങ്ങളും പുഴയില്‍ വീഴാറുണ്ട്. പാലത്തില്‍ വന്നടിയുന്ന മരങ്ങള്‍ നീരൊഴുക്ക് തടസപ്പെടുത്തി മറ്റത്തൂര്‍, വരന്തരപ്പിള്ളി പഞ്ചായത്തുകളിലെ പുഴയോരത്തുള്ളവര്‍ക്ക് ദുരിതം സൃഷ്ടിക്കുന്നതു തടയാനാണ് ഇങ്ങനെ മരങ്ങള്‍ നീക്കംചെയ്യുന്നത്. മേജര്‍ ഇറിഗേഷന്‍ വകുപ്പ് ചുമതലപ്പെടുത്തിയിട്ടുള്ള കരാറുകാരനാണ് തൊഴിലാളികളെ നിയോഗിച്ച് പുഴയില്‍നിന്ന് മരത്തടികളും മറ്റും നീക്കുന്നത്.
വെള്ളക്കെട്ട്; പഞ്ചായത്തിലേക്ക് കോൺഗ്രസ് മാർച്ച്
പള്ളിവളവ്: കോൺഗ്രസ് മതിലകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മതിലകം ഗ്രാമപഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥിതി, കാനകളുടെ മഴക്കാലപൂർവ ശുചീകരണം കൃത്യമായി നടപ്പാക്കാത്തതിനെതിരേയുമാണ് കോൺഗ്രസ് പ്രതിഷേധം നടത്തിയത്. മതിലകം സെന്റർ, വില്ലേജ് ഓഫീസ്, ചെമ്പൈ പാടം, സലഫി മസ്ജിദ്, സെന്റ് ജോസഫ് ഹൈസ്കൂൾ തുടങ്ങിയ പ്രദേശങ്ങൾ അശാസ്ത്രീയമായ കാനനിർമാണംകൊണ്ടും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ അലംഭാവംകൊണ്ടും മഴവെള്ളം കൃത്യമായി ഒഴിഞ്ഞുപോകാത്ത അവസ്ഥയിലാണുള്ളതെന്നും ഇതിന് എത്രയും വേഗം പരിഹാരം കാണണമെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. മതിലകം സെന്ററിൽനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്നുനടന്ന പ്രതിഷേധ ധർണ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുനില്‍ പി.മേനോൻ ഉദ്ഘാടനംചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എസ്. ശശി അധ്യക്ഷതവഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി സി.എസ്. രവീന്ദ്രൻ മുഖ്യപ്രഭാഷണംനടത്തി. ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ ഒ.എ. ജെന്ററിൻ, പി.എ. റാഫി, ജമാൽ പാമ്പിനെഴുത്ത് എന്നിവർ പ്രസംഗിച്ചു.
റോഡുകളുടെ ദുരവസ്ഥ; നാട്ടുകാർ പ്രതിഷേധത്തിലേക്ക്
എടത്തിരുത്തി: റോഡുകളുടെ ദുരവസ്ഥയാലുള്ള തീരാദുരിതംമൂലം നാട്ടുകാർ പ്രതിഷേധത്തിലേക്ക്. ചെന്ത്രാപ്പിന്നി മേഖലയിലാണ് നിരവധി റോഡുകൾ തകർന്ന് കുണ്ടുംകുഴികളുമായി ഈ മഴക്കാലത്ത് യാത്രക്കാർക്ക് തീരാദുരിതം സൃഷ്ടിക്കുന്നത്. നൂറുകണക്കിന് വിദ്യാർഥികൾ ഉൾപ്പെടെയുളള യാത്രക്കാർ സഞ്ചരിക്കുന്ന എസ്എൻ വിദ്യാഭവൻ കിഴക്കേ റോഡിന്റെ അവസ്ഥയാണ് ഏറെ ദുരിതം സൃഷ്ടിക്കുന്നത്. കാൽനടയാത്രികരുടെ വസ്ത്രങ്ങളിൽ ചെളി തെറിക്കുന്നത് ഇവിടെ സ്ഥിരംകാഴ്ചയാണ്. റോഡുകളിലെ കുഴി കാരണം ധൈര്യമായി ഇരുചക്രവാഹന യാത്രികർക്ക് സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥ കൂടെയുണ്ട്. പഞ്ചായത്തിലെ ബാലവാടി റോഡിന്റെ കാര്യവും ഇതിൽനിന്നു വിഭിന്നമല്ല. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു വരുംദിവസങ്ങളിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രദേശവാസികൾ അറിയിച്ചു. കവുങ്ങ്, കപ്പ തുടങ്ങിയവ റോഡിലെ കുഴികളിൽ നട്ടുകൊണ്ടായിരിക്കും പ്രതിഷേധം. പഞ്ചായത്ത് അധികൃതരേയും ജനപ്രതിനിധികളേയും റോഡിന്റെ അപകടാവസ്ഥയെക്കുറിച്ച് അറിയിച്ചിട്ടും ഇതേവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
കനത്ത മഴ; 84 കുടുംബങ്ങള്‍ ദുരിതാശ്വാസക്യാമ്പുകളില്‍
ഇരിങ്ങാലക്കുട: തുടര്‍ച്ചയായി പെയ്തമഴയില്‍ മണ്ഡലത്തിലെ കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. മുകുന്ദപുരം താലൂക്കില്‍ 228 പേര് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. 84 വീടുകളില്‍നിന്നു 84 പുരുഷന്മാരും 109 സ്ത്രീകളും 35 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. എടത്തിരിഞ്ഞി എച്ചഡിപി, കാറളം എഎല്‍പി സ്കൂള്‍, താണിശേരി സെന്റ് മേരീസ് എല്‍പി സ്കൂള്‍, കാട്ടൂര്‍ പോംപേ സ്കൂള്‍, കരാഞ്ചിറ സെന്റ് സേവിയേഴ്സ് സ്കൂള്‍, കരുവന്നൂര്‍ സെന്റ് ജോസഫ്സ് സ്കൂള്‍, എടക്കുളം എസ്എന്‍ സ്കൂള്‍, നന്തിക്കര ഗവ. സ്കൂള്‍, പുല്ലൂര്‍ സാംസ്കാരികനിലയം, പന്തല്ലൂര്‍ ജനത സ്കൂള്‍ എന്നിവടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. കരുവന്നൂര്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. പുഴയിലേക്കു വലിയ മരം വീണതിനാല്‍ ഒഴുക്ക് തടസപ്പെടുവാന്‍ സാധ്യതയുണ്ടെന്നും മരം ഉടന്‍ നീക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പോള്‍ദാസ് കിഴക്കേപ്പീടികയെ ആദരിച്ചു
വെള്ളിക്കുളങ്ങര: ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ടസ്വര്ണംനേടി ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് തെരഞ്ഞടുക്കപ്പെട്ട പോള്‍ദാസ് കിഴക്കേപീടികയെ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ കെ.എം. ബാബുരാജ് ഉപഹാരം സമ്മാനിച്ചു. രാജീവ്ഗാന്ധി പഞ്ചായത്ത് രാജ് സംഘടന് പുതുക്കാട് നിയോജകമണ്ഡലം ചെയര്മാന് ബെന്നി തൊണ്ടുങ്ങല്‍ അധ്യക്ഷതവഹിച്ചു. പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ റിക്സണ്സോണി, അന്‍സ മരിയ ജോണ്സന് എന്നിവരേയും ചടങ്ങില്‍ അനുമോദിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.എ. പ്രിന്‍സ്, ബ്ലോക്ക് സെക്രട്ടറിമാരായ നൗഷാദ് കല്ലുപറമ്പില്‍, സുജീഷ് കോരുശേരി, ജിനേഷ് വെട്ടിയാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കെട്ടിടം ഇടിഞ്ഞുവീണ് മരണം: ബിജെപിയും കോണ്‍ഗ്രസും മാര്‍ച്ചും ധര്‍ണയും നടത്തി
കൊടകര: കെട്ടിടം ഇടിഞ്ഞുവീണ് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവത്തില്‍ ബിജെപിയും കോൺഗ്രസും പ്രതിഷേധിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെ ജീര്‍ണിച്ച കെട്ടിടത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളെ അനധികൃതമായി താമസിപ്പിച്ച് കൊലയ്ക്കുകൊടുത്ത അധികാരികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും അപകടത്തില്‍ മരിച്ചവര്‍ക്ക് അര്‍ഹമായ ധനസഹായം പ്രഖ്യാപിക്കണമെന്നും ആശ്യപ്പെട്ടാണ് പ്രതിഷേധിച്ചത്. ബിജെപി കൊടകര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടകര പഞ്ചായത്ത് ഓഫിസിലേയ്ക്ക് മാര്‍ച്ച് നടത്തി. പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ഉദ്ഘാടനംചെയ്തു. ബിജെപി നോര്‍ത്ത് ഏരിയ പ്രസിഡന്റ് കെ.വി. ബാബു അധ്യക്ഷത വഹിച്ചു. ചാലക്കുടി മണ്ഡലം പ്രസിഡന്റ് ടി.വി. പ്രജിത്ത്, ഏരിയ ജനറല്‍ സെക്രട്ടറി ഒ.ബി. ബിബിന്‍, വിപിന്‍ വര്‍ഗീസ്, രാജേഷ് പിഷാരിക്കല്‍, ഗിരീഷ് കുറ്റിച്ചിറ, പി.ടി.ജോസ്, ടി.ബി. ബിജേഷ്, വിപിന്‍ നാനാട്ടി എന്നിവര്‍ നേതൃത്വം നല്കി. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. മണ്ഡലം പ്രസിഡന്റ് വി.എം.ആന്റണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സദാശിവന്കുറുവത്ത്, എം.കെ.ഷൈന്‍, പ്രനില ഗിരീശന് എന്നിവര്‍ സംസാരിച്ചു. വി.ആര്. രഞ്ജിത്ത്, ബാബു കൊട്ടേക്കാട്ടുക്കാരന്, ബിജി ഡേവിസ്, ജോസ് കൊച്ചക്കാടന്, പി.കെ. അരൂണ്‍, സി.വി.ആന്റു, വിജയ പ്രസാദ് എന്നിവര്‍ നേതൃത്വം നല്കി.
രാജവെമ്പാലയെ പിടികൂടി
അതിരപ്പിള്ളി: എണ്ണപ്പന തോട്ടത്തിൽനിന്നു രാജവെമ്പാലയെ പിടികൂടി. കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എണ്ണപ്പന തോട്ടം 17-ാം ബ്ലോക്കിൽനിന്നാണ് 14 അടി നീളവും 10 കിലോ തൂക്കവുമുള്ള രാജവെമ്പാലയെ പിടികൂടിയത്. ഇന്നലെ രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികളാണ് പാമ്പിനെ കണ്ടത്. തുടർന്ന് ഫീൽഡ് എക്സിക്യൂട്ടീവ് കെ.എം. ജോഫി അറിയിച്ചതിനെ തുടർന്ന് അതിരപ്പിള്ളി ആർആർടി സംഘം എത്തി. റെസ്ക്യു ടീം ഓഫിസർ സാബുവിന്റെ നേതൃത്വത്തിൽ വിത്സൻ പള്ളാശേരി, ബാബു എന്നിവരുടെ നേതൃത്വത്തിൽ രാജവെമ്പാലയെ പിടികൂടി. രാജവെമ്പാലയെ ഉൾവനത്തിൽ തുറന്നുവിടുമെന്ന് വനപാലകർ അറിയിച്ചു.
വിദ്യാഭ്യാസ അവാർഡ് വിതരണം ഇന്ന്
മതിലകം: പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ അവാർഡ് വിതരണവും പുരസ്കാരസമർപ്പണവുംഇന്ന്. മതിലകം സാൻജോ ഹാളിൽ വൈകിട്ട് മൂന്നിന് ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനംചെയ്യും. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ അധ്യക്ഷയാകും. ജില്ലാ സബ്കളക്ടർ അഖിൽ വി.മേനോൻ മുഖ്യാതിഥിയാകും. ചടങ്ങിൽ എൽഎസ്എസ്, യുഎസ്എസ് വിജയികൾക്കുള്ള അവാർഡ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് ബേബി പ്രഭാകരൻ, വൈസ് പ്രസിഡന്റ് ഗീത പ്രസാദ്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എസ്. ജയ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ബാബു, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമതി സുന്ദരൻ, ബാങ്ക് സെക്രട്ടറി ടി.സി. സിനി, മതിലകം ഗ്രാമ പഞ്ചായത്തംഗം ഒ.എ. ജെൻട്രിൻ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സിബി തുടങ്ങിയവർ പ്രസംഗിക്കും. ടി.എൻ. രാമചന്ദ്രൻ നയിക്കുന്ന ഗണിത പ്രഭാഷണം ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും.
ദേവാലയങ്ങളില്‍ തിരുനാള്‍
കനകമല തീര്‍ഥാടനകേന്ദ്രം
മാര്‍ തോമാശ്ലീഹയുടെ ദുക്റാനതിരുനാള്‍ അടുത്ത മാസം മൂന്നിന് ഊട്ടുതിരുനാളായി ആഘോഷിക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. തിരുനാളിന് തുടക്കംകുറിച്ച് ചൊവ്വാഴ്ച വൈകുന്നേരം 6.30ന് കൊടകര ഫൊറോന വികാരി ഫാ. ജെയ്സണ്‍ കരിപ്പായി കൊടിയേറ്റും. തുടര്‍ന്ന് കുര്‍ബാന, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടാകും. ബുധനാഴ്ച രാവിലെ 6.15 ന് കുര്‍ബാന, വൈകുന്നേരം 6.30ന് കുര്‍ബാന, ലദീഞ്ഞ്, നൊവേന ദേവാലയംചുറ്റി പ്രദക്ഷിണം എന്നിവനടക്കും. തിരുനാള്‍ദിനമായ വ്യാഴാഴ്ച രാവിലെ ഏഴിന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, ഊട്ടുവെഞ്ചരിപ്പ്, എട്ടിന് കുരിശുമുടിയില്‍ കുര്‍ബാന, 10ന് ആഘോഷമായ റാസ കുര്‍ബാന തുടര്‍ന്ന് പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം എന്നിവയുണ്ടാകും. പത്രസമ്മേളനത്തില്‍ ആക്ടിംഗ് വികാരി ഫാ. ആശിഷ് കീരിഞ്ചിറ, ജനറല്‍ കണ്‍വിനര്‍ ഷോജന്‍ ഡി.വിതയത്തില്‍, കൈക്കാരന് ജോജു ചുള്ളി, കേന്ദ്ര സമിതി പ്രസിഡന്റ് ജോയ് കുയിലാടന്, ജോ. കണ്‍വീനര്‍ വര്‍ഗീസ് കളത്തിങ്കല്‍ എന്നിവര്‍ പങ്കെടുത്തു.
അരിപ്പാലം തിരുഹൃദയ ദേവാലയം
വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിന് കോട്ടപ്പുറം രൂപത മെത്രാന് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ കൊടിയേറ്റി. തിരുനാള്‍ ദിനമായ ജൂലൈ ഒന്നിന് രാവിലെ 10.30ന് നടക്കുന്ന ദിവ്യബലി, നൊവേന, ആരാധന, വചനപ്രഘോഷണം തിരുക്കര്‍മങ്ങള്‍ക്ക് ഫാ. നെല്‍സണ്‍ ജോബ് ഒസിഡി മുഖ്യകാര്‍മികത്വംവഹിക്കും. തുടര്‍ന്ന് ഊട്ടുനേര്‍ച്ച. വൈകീട്ട് അഞ്ചിന് നടക്കുന്ന ദിവ്യബലിക്ക് ഫാ. ആല്‍ബി കോണത്ത് മുഖ്യകാര്‍മികത്വംവഹിക്കും. വൈകീട്ട് ഏഴിന് നടക്കുന്ന ദിവ്യബലിക്ക് വികാരി ഫാ. പ്രിന്‍സ് പടമാട്ടുമ്മല്‍ മുഖ്യാകര്മികത്വംവഹിക്കും. തുടര്‍ന്ന് കൊടിയിറക്കം.
കാറിടിച്ച് കാൽനട യാത്രികൻ മരിച്ചു
അരിമ്പൂർ: കുന്നത്തങ്ങാടിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിൽ വന്ന കാറിടിച്ച് കാൽനട യാത്രികൻ മരിച്ചു. വില്ലടത്ത് താമസിക്കുന്ന ചേമ്പത്ത് വീട്ടിൽ വേലായുധന്റെ മകൻ അശോകൻ (57) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. അശോകനെ സുഹൃത്തുക്കൾ ചേർന്ന് സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്കാരം നടത്തി.
പ്രതീകാത്മക മൃതദേഹവുമായി ബിജെപി മേയറുടെ ഓഫീസ് ഉപരോധിച്ചു
തൃശൂർ: എംജി റോഡിൽ വാഹനാപകടത്തിൽ യുവാവ് മരിക്കാനിടയായ സംഭവത്തിൽ മേയർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി കൗണ്‍സിലർമാർ പ്രതീകാത്മകമൃതദേഹവുമായി മേയറുടെ ഓഫീസ് ഉപരോധിച്ചു. കൗണ്‍സിലറും ബിജെപി പാർലമെന്ററി പാർട്ടി നേതാവുമായ വിനോദ് പൊള്ളാഞ്ചേരിയാണ് പ്രതിഷേധസമരത്തിൽ മൃതദേഹമായി ശവമഞ്ചത്തിൽ കിടന്നത്. തുടർന്നു മറ്റു ബിജെപി കൗണ്‍സിലർമാർ പ്രതീകാത്മക ബലിസമർപ്പണസമരം നടത്തി. കൗണ്‍സിലർമാരായ എൻ. പ്രസാദ്, ഡോ.വി. ആതിര, പൂർണിമ സുരേഷ്, കെ.ജി. നിജി, എൻ.വി. രാധിക എന്നിവർ നേതൃത്വം നൽകി.
നഗരവീഥികളിൽ മരണക്കെണിയൊരുക്കി മേയർ കാത്തിരിക്കുന്നു: കോണ്‍ഗ്രസ്
തൃശൂർ: നഗരവീഥികളിൽ മരണക്കെണിയൊരുക്കി മേയർ കാത്തിരിക്കുകയാണെന്നു ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. തൃശൂർ എംജി റോഡിലുണ്ടായ അപകടത്തിൽ പൂങ്കുന്നം ഉദയനഗർ സ്വദേശി വിഷ്ണുദത്ത് മരിച്ച സംഭവത്തിൽ മേയറും ഉദ്യോഗസ്ഥരും ഉത്തരവാദികളാണെന്നും അവർക്കെതിരേ നരഹത്യയ്ക്കു കേസെടുക്കണമെന്നും ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തൃശൂർ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിലേക്കു നടത്തിയ മാർച്ചിനുശേഷമുള്ള പ്രതിഷേധധർണ ഉദ്ഘാടനംചെയ്യുകയായിരുന്നു ജോസഫ് ടാജറ്റ്. റോഡുകളുടെ ശോച്യാവസ്ഥ യ്ക്കെതിരെ പലതവണ കൗണ്‍സിലിനകത്തും പുറത്തും സമരങ്ങൾ നടത്തിയിട്ടും അതു കണ്ടില്ലെന്നുനടിക്കുന്നതു മേയറുടെ ധാർഷ്ട്യമാണെന്നു ഡിസിസി പ്രസിഡന്റ് പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഫ്രാൻസിസ് ചാലിശേരി അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനർ ടി.വി. ചന്ദ്രമോഹൻ, കോർപറേഷൻ പ്രതിപക്ഷനേതാവ് രാജൻ പല്ലൻ, ജോണ്‍ ഡാനിയൽ, ഷാജി കോടങ്കണ്ടത്ത്, ഐ.പി.പോൾ, കെ.എച്ച്. ഉസ്മാൻഖാൻ, അഡ്വ. സിജോ കടവിൽ, ബൈജു വർഗീസ്, രവി താണിക്കൽ, കെ. ഗീരിഷ് കുമാർ, കെ.പി. രാധാക്യഷ്ണൻ, റിസണ്‍ വർഗീസ്, കെ.എൻ.വിജയകുമാർ, പി.ജി. ജയദീപ്, ആശിഷ് മൂത്തേടത്ത്, ജേക്കബ് പൂലിക്കോട്ടിൽ, കെ.സുരേഷ്, മുത്തു തങ്ങൾ, മേഴ്സി അജി, സിന്ധു ആന്റോ ചാക്കോള, റെജി ജോയ്, ലീല, നിമ്മി റപ്പായി എന്നിവർ പ്രസംഗിച്ചു.
ഇരിങ്ങാലക്കുട രൂപതയിൽ വൈദികരുടെ സ്ഥലംമാറ്റം
ഇരിങ്ങാലക്കുട: രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു. നിയമനങ്ങൾ ജൂലൈ ഒമ്പതിനു പ്രാബല്യത്തില്‍ വരും. ഫാ. ജോര്‍ജ് മംഗലന്‍ - വികാരി ആന്‍ഡ് കപ്ലോന്‍, കുഴിക്കാട്ടുശേരി ഒഴിവായി, റസിഡന്‍സ്, വിയാനി ഹോം, പുളിയിലക്കുന്ന്. ഫാ. ജോസ് പാലാട്ടി - വികാരി ആന്‍ഡ് കപ്ലോന്‍, കുഴിക്കാട്ടുശേരി; വികാരി ആന്‍ഡ് കപ്ലോൻ, ഡയറക്ടര്‍, ഇന്‍ഫന്റ് ജീസസ് ഹോസ്പിറ്റല്‍, മേലഡൂര് ഒഴിവായി. ഫാ. ജോസ് മഞ്ഞളി - സ്പിരിച്വല്‍ ഫാദര്‍, സെന്റ് പോള്‍സ് മൈനര്‍ സെമിനാരി, ഇരിങ്ങാലക്കുട; വികാരി ആന്‍ഡ് കപ്ലോന്‍, കല്പറമ്പ് ഫൊറോന ആന്‍ഡ് വികാരി, പടിഞ്ഞാറെ വെമ്പല്ലൂര്‍ ഒഴിവായി. ഫാ. ഫ്രാന്‍സിസ് കൊടിയന്‍ - വികാരി ആന്‍ഡ് കപ്ലോന്‍, ഇരിങ്ങാലക്കുട വെസ്റ്റ്; വികാരി ആന്‍ഡ് കപ്ലോന്‍, കാരൂര്‍ ഒഴിവായി. ഫാ. ഡേവിസ് മാളിയേക്കല്‍ - കപ്ലോന്‍, അസീസി കോണ്വന്റ്്, എഫ്സിസി, കരാഞ്ചിറ ഒഴിവായി. ഫാ. വര്‍ഗീസ് കോന്തുരുത്തി - വികാരി, സെന്റ്് മേരീസ് ആനന്ദപുരം ആന്‍ഡ് എക്സി. ഡയറക്ടര്‍, സാന്‍ജോസദന്‍, ആനന്ദപുരം; വികാരി ആന്‍ഡ് കപ്ലോന്‍, ഇരിങ്ങാലക്കുട വെസ്റ്റ് ഒഴിവായി. ഫാ. ജോര്‍ജ്് വേഴപ്പറമ്പില്‍ - വികാരി ആന്‍ഡ് കപ്ലോന്‍, ഡയറക്ടര്‍, ഇന്ഫന്റ്് ജീസസ് ഹോസ്പിറ്റല്‍, മേലഡൂര്; വികാരി ആന്‍ഡ് കപ്ലോന്‍, മൂന്നുമുറി ആന്‍ഡ് വികാരി, ശാന്തിനഗര്‍ ഒഴിവായി. ഫാ. ജോജി കല്ലിങ്ങല്‍ - വികാരി, വെള്ളിക്കുളങ്ങര ആന്‍ഡ് അസോ. എക്സി. ഡയറക്ടര്‍, സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, കൊടകര. ഫാ. ബെന്നി ചെറുവത്തൂര്‍ - വികാരി ആന്‍ഡ് കപ്ലോന്‍, പൂവത്തിങ്കല്‍; വികാരി, വെള്ളിക്കുളങ്ങര ഒഴിവായി. ഫാ. ഡേവിസ് കിഴക്കുംതല - കപ്ലോന്‍, അല്‍വേര്‍ണിയ, എഫ്സിസി ഇരിങ്ങാലക്കുട കൂടി. ഫാ. ഷാജു കാച്ചപ്പിള്ളി-വികാരി ആന്‍ഡ് കപ്ലോന്‍, പഴൂക്കര; വികാരി ആന്‍ഡ് കപ്ലോന്‍, പേരാമ്പ്ര ഒഴിവായി. ഫാ. ജെയ്സന് കുടിയിരിക്കല്‍ - അവധി -പാസ്റ്ററല്‍ മിനിസ്ട്രി, കാനഡ; വികാരി ആന്‍ഡ് കപ്ലോന്‍, പഴൂക്കര ഒഴിവായി. ഫാ. പോളി കണ്ണൂക്കാടന്‍ - വികാരി ആന്‍ഡ് കപ്ലോന്‍, കല്പറമ്പ് ഫൊറോന ആന്‍ഡ് വികാരി, പടിഞ്ഞാറെ വെമ്പല്ലൂര്‍; എക്സി. ഡയറക്ടര്‍, ചൈതന്യ, കുതിരത്തടം ആന്‍ഡ് ഡയറക്ടര്‍, എകെസിസി, ഇരിങ്ങാലക്കുട രൂപത ഒഴിവായി. ഫാ. സെബി കാഞ്ഞിലശേരി - വികാരി ആന്‍ഡ് കപ്ലോന്‍, പേരാമ്പ്ര; വികാരി ആന്‍ഡ് കപ്ലോന്‍, അരിപ്പാലം ഒഴിവായി. ഫാ. റോബി വളപ്പില - റെസിഡന്റ് കപ്ലോന്‍, പ്രസന്റേന്, എഫ്സിസി, വെള്ളിക്കുളങ്ങര; റെസിഡന്റ് കപ്ലോന്‍, പ്രൊവിഡന്‍സ് ഹോം, ഇരിങ്ങാലക്കുട ഒഴിവായി. ഫാ. സീജോ ഇരിമ്പന്‍ - വികാരി ആന്‍ഡ് കപ്ലോന്‍, പാദുവാനഗര്‍; വികാരി ആന്‍ഡ് കപ്ലോന്‍, കുതിരത്തടം ഒഴിവായി. ഫാ. തോമസ് വെളക്കനാടന്‍ - വികാരി ആന്‍ഡ് കപ്ലോന്‍, മൂന്നുമുറി ആന്‍ഡ് വികാരി, ശാന്തിനഗര്‍; വികാരി, സെന്റ് മേരീസ്, ആനന്ദപുരം ആന്‍ഡ് എക്സി. ഡയറക്ടര്‍, സാന്‍ജോ സദന്, ആനന്ദപുരം ഒഴിവായി. ഫാ. മനോജ് മേക്കാടത്ത് - വികാരി ആന്‍ഡ് റെക്ടര്‍ ആന്‍ഡ് കപ്ലോന്‍, കനകമല ഒഴിവായി. ഫാ. ഷാജി തെക്കേക്കര - വികാരി, കാക്കുളിശേരി ആന്‍ഡ് ഡയറക്ടര്‍, രൂപത ക്വയര്‍, ഇരിങ്ങാലക്കുട. ഫാ. ജസ്റ്റിന് വാഴപ്പിള്ളി - വികാരി ആന്‍ഡ് കപ്ലോന്‍, കാരൂര്‍; വികാരി ആന്‍ഡ് കപ്ലോന്‍ കയ്പമംഗലം ഒഴിവായി. ഫാ. ജീസ് പാക്രത്ത് - വികാരി ആന്‍ഡ് കപ്ലോന്‍ ആന്‍ഡ് എക്സി. ഡയറക്ടര്‍, ചൈതന്യ, കുതിരത്തടം; വികാരി, പടിയൂര്‍ ആന്‍ഡ് കപ്ലോന്‍, അല്‍വേര്‍ണിയ, എഫ്സിസി ഇരിങ്ങാലക്കുട ആന്‍ഡ് സ്പിരിച്ച്വല്‍ ഫാദര്‍, സെന്റ് പോള്‍സ് മൈനര്‍ സെമിനാരി, ഇരിങ്ങാലക്കുട ഒഴിവായി. ഫാ. ഷിബു നെല്ലിശേരി - ഡയറക്ടര്‍, ചില്‍ഡ്രന്‍സ് മിനിസ്ട്രി (തിരുബാലസംഖ്യം, സിഎംഎല്‍, ജൂണിയര്‍ സിഎല്‍സി), ഇരിങ്ങാലക്കുട രൂപത ഒഴിവായി. ഫാ. ജിജോ വാക പ്പറമ്പില്‍ - വികാരി, വടക്കുംകര ആന്‍ഡ് എക്സി. ഡയറക്ടര്‍, സഹൃദയ ല്യൂമന് സിവില്‍ സര്‍വീസ് അക്കാദമി ആന്‍ഡ് എക്സി. ഡയറക്ടര്‍, ക്രിസ്റ്റ്യന്‍ മൈനോരിറ്റി റൈറ്റ്സ് ഫോറം ആന്‍ഡ് ജോയിന്റ്് ഡയറക്ടര്‍, ഡോക്യുമെന്റേഷന് സെന്റര്‍, ഇരിങ്ങാലക്കുട രൂപത. ഫാ. ജിജോ ചക്യേത്ത്-വികാരി ആന്‍ഡ് കപ്ലോന്‍ കയ്പമംഗലം; വികാരി ആന്‍ഡ് കപ്ലോന്‍, ചായ്പന്‍കുഴി ഒഴിവായി. ഫാ. ലിജു മഞ്ഞപ്രക്കാരന്‍ - വികാരി ആന്‍ഡ് കപ്ലോന്‍, അരിപ്പാലം ആന്‍ഡ് ഡയറക്ടര്‍, എകെസിസി, ഇരിങ്ങാലക്കുട രൂപത. ഫാ. സാബു പയ്യപ്പിള്ളി - വികാരി, വള്ളിവട്ടം ആന്‍ഡ് കപ്ലോന്‍, എടമുക്ക് ആന്‍ഡ് അസി. ഡയറക്ടര്‍, സോഷ്യല്‍ ആക്ഷന്‍ ആന്‍ഡ് സോഷ്യല്‍ ഫോറം, ഇരിങ്ങാലക്കുട രൂപത. ഫാ. അനീഷ് പെല്ലിശേരി - ഡയറക്ടര്‍, ജസ്റ്റിസ് ഫോറം ആന്‍ഡ് പ്രത്യാശ, ഇരിങ്ങാലക്കുട രൂപത കൂടി. ഫാ. ഡെയ്സന്‍ കവലക്കാട്ട് - വികാരി ആന്‍ഡ് റെക്ടര്‍, കുരിശുമുടി ആന്‍ഡ് കപ്ലോന്‍, കനകമല. ഫാ. സെബിന് എടാട്ടുകാരന് - വികാരി ആന്‍ഡ് കപ്ലോ ന്, കുഴൂര്‍ ആന്‍ഡ് വികാരി, എരവത്തൂര്‍; വികാരി ആന്‍ഡ് കപ്ലോന്‍, ലൂര്‍ദ്ദുപുരം ഒഴിവായി. ഫാ. സെബി കൂട്ടാലപ്പറമ്പില്‍ - വികാരി ആന്‍ഡ് കപ്ലോന്‍, പൊയ്യ; വികാരി ആന്‍ഡ് കപ്ലോന്‍, തുറവന്‍കുന്ന് ഒഴിവായി. ഫാ. ലിന്റോ പനംകുളം - വികാരി ആന്‍ഡ് കപ്ലോന്‍, ആളൂര്‍ വെസ്റ്റ് ആന്‍ഡ് അസി. മാനേജിംഗ് ഡയറക്ടര്‍, കേരളസഭ; വികാരി ആന്‍ഡ് കപ്ലോന്‍, പൊയ്യ ഒഴിവായി. ഫാ. നൗജിന് വിതയത്തില്‍ - അവധി - പഠനം, ഇറ്റലി; വികാരി, വടക്കുംകര ആന്‍ഡ് എക്സി. ഡയറക്ടര്‍, സഹൃദയ ല്യൂമന് സിവില്‍ സര്‍വീസ് അക്കാദമി ആന്‍ഡ് എക്സി. ഡയറക്ടര്‍, ക്രിസ്റ്റ്യന്‍ മൈനോരിറ്റി റൈറ്റ്സ് ഫോറം ആന്‍ഡ് ജോയിന്റ് ഡയറക്ടര്‍, ഡോക്യുമെന്റേഷന് സെന്റര്‍, ഒഴിവായി. ഫാ. വില്സന് മൂക്കനാംപറമ്പില്‍ - അവധി - പാസ്റ്ററല്‍ മിനിസ്ട്രി, ഹൊസൂര്‍ രൂപത; വികാരി, കാക്കുളിശേരി ഒഴിവായി. ഫാ. ആന്റോ വട്ടോലി - വൈസ് റെക്ടര്‍, സെന്റ് പോള്‍സ് മൈനര്‍ സെമിനാരി, ഇരിങ്ങാലക്കുട ആന്‍ഡ് ഡയറക്ടര്‍, അള്‍ത്താരസംഘം, ഇരിങ്ങാലക്കുട രൂപത ആന്‍ഡ് കപ്ലോന്‍, അഭയഭവന് പൊറത്തിശേരി; വൈസ് ചാന്‍സലര്‍, ഇരിങ്ങാലക്കുട രൂപത ആന്‍ഡ് അഡീഷണല്‍ കപ്ലോന്‍, എഫ്സിസി കോണ്വന്റ്്സ്, കരാഞ്ചിറ ഒഴിവായി. ഫാ. ജില്സന് പയ്യപ്പിള്ളി - അവധി - പഠനം, ഇറ്റലി; വൈസ് റെക്ടര്‍, സെന്റ്് പോള്‍സ് മൈനര്‍ സെമിനാരി, ഇരിങ്ങാലക്കുട ആന്‍ഡ് ഡയറക്ടര്‍, അള്‍ത്താരസംഘം, ഇരിങ്ങാലക്കുട രൂപത ആന്‍ഡ് കപ്ലോന്‍, അഭയഭവന് പൊറത്തിശേരി ഒഴിവായി. ഫാ. റിജോ ആലപ്പാട്ട് - വൈസ് ചാന്‍സലര്‍, ഇരിങ്ങാലക്കുട രൂപത ആന്‍ഡ് വികാരി, പടിയൂര്‍ ആന്‍ഡ് കപ്ലോന്‍, പ്രൊവിഡന്‍സ് ഹോം, ഇരിങ്ങാലക്കുട കൂടി; വികാരി ആന്‍ഡ് കപ്ലോന്‍, പാദുവാനഗര്‍ ഒഴിവായി. ഫാ. ഫ്രാന്സന് തന്നാടന്‍ - അവധി - പാസ്റ്ററല്‍ മിനിസ്ട്രി, ഹൊസൂര്‍ രൂപത; വികാരി ആന്‍ഡ് കപ്ലോന്‍, കുഴൂര്‍ ആന്‍ഡ് വികാരി, എരവത്തൂര്‍ ഒഴിവായി. ഫാ. ലിജോണ്‍ ബ്രഹ്മകുളം - വികാരി ആന്‍ഡ് കപ്ലോന്‍, ലൂര്‍ദ്ദുപുരം; വികാരി, വള്ളിവട്ടം ആന്‍ഡ് അസിസ്റ്റന്റ്് ഡയറക്ടര്‍, സോഷ്യല്‍ ആക്ഷന്‍ ഫോറം ആന്‍ഡ് സോഷ്യല്‍ ഫോറം, ഇരിങ്ങാലക്കുട. ഫാ. ചാക്കോ കാട്ടുപറമ്പില്‍ - അവധി - പഠനം, ഇറ്റലി; വികാരി ആന്‍ഡ് കപ്ലോന്‍, കാല്‍വരിക്കുന്ന് ആന്‍ഡ് ഡയറക്ടര്‍, കെസിവൈഎം, എസ്എംവൈഎം ആന്‍ഡ് ഡയറക്ടര്‍, രൂപത ക്വയര്‍ ഇരിങ്ങാലക്കുട രൂപത ഒഴിവായി. അജോ പുളിക്കന്‍ - വികാരി ആന്‍ഡ് കപ്ലോന്‍, തുറവന്‍കുന്ന് ആന്‍ഡ് ഡയറക്ടര്‍, കെസിവൈഎം/എസ് എംവൈഎം, ഇരിങ്ങാലക്കുട രൂപത. ഫാ. ജോസഫ് വിതയത്തില്‍ - അസി. ഡയറക്ടര്‍, ബിഎല്‍ എം റിട്രീറ്റ് സെന്റര്‍, ആളൂര്‍ കൂടി. ഫാ. ടിന്റോ കൊടിയന്‍ - അവധി - പഠനം, ന്യൂഡല്‍ഹി; വികാരി ആന്‍ഡ് കപ്ലോന്‍, ആളൂര്‍ വെസ്റ്റ് ആന്‍ഡ് അസി. എഡിറ്റര്‍, കേരളസഭ ഒഴിവായി. ഫാ. ഡിന്റോ തെക്കിനിയത്ത് - വികാരി ആന്‍ഡ് കപ്ലോന്‍, കാല്‍വരിക്കുന്ന് ആന്‍ഡ് അസോസിയേറ്റ് ഡയറക്ടര്‍, സെന്റ്് ജെയിംസ് ഹോസ്പിറ്റല്‍, ചാലക്കുടി. ഫാ. ഡാനിയേല്‍ വാരമുത്ത്-വികാരി ആന്‍ഡ് കപ്ലോന്‍, ചായ്പന്‍കുഴി. ഫാ. ആഷില്‍ കൈതാരന്‍ - വികാരി, അമ്പനോളി ആന്‍ഡ് ചൊക്കന ഒഴിവായി. ഫാ. ഫെബിന് കൊടിയന്‍ - അസി. ഡയറക്ടര്‍, കെസിവൈഎം/എസ്എംവൈഎം, ഇരിങ്ങാലക്കുട രൂപത ഒഴിവായി. ഫാ. ജീസന്‍ കാട്ടൂക്കാരന്‍ - കപ്ലോന്‍, അസീസി കോണ്‍വന്റ്, എഫ്സിസി, കരാഞ്ചിറ കൂടി. ഫാ. ജിബിന്‍ നായത്തോടന്‍ - അസി. ഡയറക്ടര്‍, സഹൃദയ ല്യൂമന് സിവില്‍ സര്‍വീസ് അക്കാദമി ആന്‍ഡ് അസി.ഡയറക്ടര്‍, ഡോക്യുമെന്റേഷന് സെന്റര്‍, ഇരിങ്ങാലക്കുട രൂപത കൂടി. ഫാ. ഹാലിറ്റ് തുലാപറമ്പന്‍ - ഡയറക്ടര്‍, ചില്‍ഡ്രന്‍സ് മിനിസ്ട്രി (തിരുബാലസംഖ്യം, സിഎംഎല്‍, ജൂണിയര്‍ സിഎല്‍സി), ഇരിങ്ങാലക്കുട രൂപത കൂടി. ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍ - ആക്ടിംഗ് വികാരി, അമ്പനോളി ആന്‍ഡ് ചൊക്കന; അസി. ഡയറക്ടര്‍, കെസിവൈഎം/എസ്എംവൈഎം, ഇരിങ്ങാലക്കുട രൂപത; അസി. വികാരി, മേലഡൂര് ഒഴിവായി. ഫാ. മെജിന്‍ കല്ലേലി - അസി. വികാരി, മേലഡൂര്; അസി. വികാരി, ആളൂര്‍ സെന്റ് ജോസഫ്സ് ഒഴിവായി. ഫാ. ജെര്‍ലിറ്റ് കാക്കനാടന് - അസി. വികാരി, മാള ഫൊറോന; അസി. വികാരി, പുത്തന്‍ചിറ ഫൊറോന ഒഴിവായി. ഫാ. വിബിന് വേരന്‍പിലാവ്- അസി. വികാരി, ആളൂര്‍; അസി. വികാരി, മാള ഫൊറോന ഒഴിവായി. ഫാ. റോയ് കൈതാരത്തില്‍ ഐഎസ് സിഎച്ച് - അസി. വികാരി, പുത്തന്‍ചിറ ഫൊറോന. ഫാ. സേവ്യര്‍ കോഴിക്കൊട്ട സിആർ - കപ്ലോന്‍, പ്രസന്റേഷന് കോണ്വന്റ്്, എഫ്സിസി, വെള്ളിക്കുളങ്ങര.
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ദുക്റാന ഊട്ടുതിരുനാള് മൂന്നിന്
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകമധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മയാചരിക്കുന്ന ജൂലൈ മൂന്നിന് ദുക്റാന ഊട്ടുതിരുനാള് ആഘോഷിക്കും. 25,000 പേര്‍ക്ക് ഒരുക്കുന്ന നേര്‍ച്ചസദ്യ കത്തീഡ്രല്‍ അങ്കണത്തിലെ പന്തലില്‍ രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ജൂണ്‍ 30, ജൂലൈ ഒന്ന്, രണ്ട് തീയതികള്‍ (തിങ്കള്‍, ചൊവ്വ, ബുധന്‍) ഉപവാസപ്രാര്ഥനാദിനങ്ങളായി ആചരിക്കും. ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുവരെ ഇടവകദേവാലയത്തില്‍ ദൈ വ വചനപാരായണം ഉണ്ടായിരിക്കും. ഈ മൂന്നുദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുവരെ ഇടവകജനം മുഴുവനും ഉപവസിച്ചും ദൈവവചനം വായിച്ചും ഇടവകയുടെ മുഴുവന്‍ വിശുദ്ധീകരണത്തിനായി ഒരുങ്ങും. ഇടവകദിനമായ നാളെ രാവിലെ 7.30 ന് നടക്കുന്ന ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകീട്ട് അഞ്ചിന് ലദീഞ്ഞ്, നൊവേന, ദിവ്യബലി. ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ റെക്ടര്‍ ഫാ. ഇമ്മാനുവേല്‍ വട്ടക്കുന്നേല്‍ എസ്ഡിബി മുഖ്യകാര്‍മികത്വം വഹിക്കും. വൈകീട്ട് ഏഴിനു നടക്കുന്ന പൊതുസമ്മേളനം രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനാനന്തരം ഇടവകയിലെ കലാപ്രതിഭകള്‍ അണിനിരക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഉള്‍പ്പെടുന്ന കലാസന്ധ്യയും ഉണ്ടായിരിക്കും. ജൂലൈ രണ്ടിന് വൈകീട്ട് 5.30ന് പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, നൊവേന, ദിവ്യബലി. ഇടവക സമര്പ്പിതകൂട്ടായ്മ സെക്രട്ടറി ഫാ. മില്‍നര്‍ വിതയത്തില്‍ സിഎംഐ മുഖ്യകാര്‍മികനായിരിക്കും. തുടര്‍ന്ന് രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍. തിരുനാള്‍ദിനമായ മൂന്നിനു രാവിലെ ആറിന് ദിവ്യബലി, 7.30ന് നടക്കുന്ന ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഊട്ടുനേര്‍ച്ച വെഞ്ചരിപ്പ്, 10.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. റെനില്‍ കാരാത്ര മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ഫ്രീജോ പാറയ്ക്കല്‍ തിരുനാള്‍സന്ദേശം നല്‍കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം. ഊട്ടുതിരുനാളിനു ലഭിക്കുന്ന സംഭാവനയില് ചെലവുകഴിച്ച് ബാക്കിവരുന്ന തുക ഇടവകയുടെ നേതൃത്വത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതികളുടെ പുനരധിവാസത്തിനായി നടത്തിവരുന്ന സാന്ത്വനസദനത്തിന്റെ സംരക്ഷണത്തിനായി നീക്കിവയ്ക്കും. വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസി. വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, തിരുനാള്‍ ജനറല്‍ കണ്‍വീനറും ട്രസ്റ്റിയുമായ ബാബു ജോസ് പുത്തനങ്ങാടി, കൈക്കാരന്മാരായ തിമോസ് പാറേക്കാടന്‍, പോള്‍ ചാമപ്പറമ്പില്‍, ജോമോന് തട്ടില്‍ മണ്ടി ഡേവി, കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍, തിരുനാള്‍ ജോയിന്റ്് കണ്‍വീനര്‍മാരായ ഷാജു പന്തലിപ്പാടന്‍, ജിജി പള്ളായി, രഞ്ചി അക്കരക്കാരന്‍, ജോസ് ജി. തട്ടില്‍, പബ്ലിസിറ്റി കണ്‍വീനര്‍ പി.ടി. ജോര്‍ജ് പള്ളന്‍, ജോയിന്റ് കണ്‍വീനര്‍ ജോബി പള്ളായി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കേരള കാറ്റേഴ്സ് അസോസിയേഷൻ പ്രചാരണജാഥ 30 മുതൽ
തൃശൂർ: അവശ്യസാധനങ്ങളുടെ വിലവർധനവിൽ പ്രതിഷേധിച്ചും അനധികൃത കാറ്ററിംഗ് സ്ഥാപനങ്ങളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടും ജൂലൈ എട്ടിനു നടത്തുന്ന സെക്രട്ടേറിയറ്റ് ധർണയുടെ ഭാഗമായി ജില്ലയിൽ വാഹനപ്രചാരണജാഥ സംഘടിപ്പിക്കുമെന്നു കേരള കാറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. മുപ്പതിനു രാവിലെ ഒന്പതിനു കുന്നംകുളത്തുനിന്ന് ആരംഭിക്കുന്ന പ്രചാരണജാഥ ജൂലൈ മൂന്നിനു ചാലക്കുടിയിൽ സമാപിക്കും. ആദ്യദിവസം പാവറട്ടി, ഒരുമനയൂർ, ചാവക്കാട്, മുല്ലശേരി, വാടാനപ്പിള്ളി, തൃപ്രയാർ, മൂന്നുപീടിക, മതിലകം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കൊടുങ്ങല്ലൂരിൽ സമാപിക്കും. ജൂലൈ ഒന്നിനു പഴയന്നൂരിൽനിന്ന് ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം മണ്ണുത്തിയിലും രണ്ടിനു തലോരിൽനിന്ന് ആരംഭിച്ച് കോടാലിയിലും സമാപിക്കും. മൂന്നിന് ഉച്ചയ്ക്കു രണ്ടിനു ചാലക്കുടി ആനമലയിൽനിന്ന് കാൽനടജാഥയോടെ ചാലക്കുടി ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിക്കും. പത്രസമ്മേളനത്തിൽ പി.എം. ഷമീർ, ബാലൻ കല്യാണി, എ.പി. പോൾസൺ, യു. സുരേഷ് എന്നിവർ പങ്കെടുത്തു.
ഫോട്ടോയെടുത്ത കുട്ടികളെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ
തൃപ്രയാർ: ഓവർബ്രിഡ്ജിനുമുകളിൽനിന്ന് ഫോട്ടോയെടുത്ത കുട്ടികളെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. പെരിങ്ങോട്ടുകര പാറമ്പിൽ ആദിത്യകൃഷ്ണ (19), പൈനൂർ തൈവളപ്പിൽ ഗോകുൽ കൃഷ്ണ(18), ചാഴൂർ അടിയാറ നവനീത്(19) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകീട്ട് 5.30യോടെ കുട്ടികൾ തൃപ്രയാറിലെ നിർമാണംപൂർത്തിയായ ഓവർബ്രിഡ്ജിന് മുകളിൽ ഫോട്ടോയെടുക്കാൻ നിൽക്കുമ്പോൾ പ്രതികള്‍ സിഗരറ്റ് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ നൃത്തംചെയ്യാൻ ആവശ്യപ്പെട്ടു. കുട്ടികൾ വഴങ്ങാതെവന്നപ്പോൾ മൂവരുംചേർന്ന് കുട്ടികളെ മർദിക്കുകയായിരുന്നു ആദിത്യ കൃഷ്ണ അന്തിക്കാട് പോലീസ് സ്റ്റേഷനിലെ ആന്റിസോഷ്യൽ ലിസ്റ്റിൽ പെട്ടയാളാണ്. ഇയാൾക്കെതിരേ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് ഉപയോഗം, അടിപിടി എന്നിവയടക്കം നാലു ക്രിമിനൽകേസുകളുണ്ട്. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷ്, എഎസ്ഐ രാജേഷ്കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൾ റഷീദ്, സിവിൽ പോലീസ് ഓഫീസർമാരായ മാഷ്, സതീഷ് എന്നിവർചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിനും കടകൾക്കുംനേരേ ആക്രമണം
അരിമ്പൂർ: ഗോപി മാച്ച് വർക്ക്സിന് സമീപമുള്ള സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിനും പ്രദേശത്തെ തട്ടുകടകൾക്കുനേരെയും സാമൂഹികവിരുദ്ധരുടെ ആക്രമണം. വ്യാഴാഴ്ച രാത്രിയാണ് സംഭവം. താഴത്തെ നിലയിലുള്ള സിപിഎം ഓഫീസിൽ ഉണ്ടായിരുന്ന രേഖകളും കൊടികളും നശിപ്പിക്കാൻ ശ്രമംനടന്നു. രജിസ്റ്റർ ബുക്ക് നശിപ്പിച്ചു. മറ്റു സാധന സാമഗ്രികളും എറിഞ്ഞ നിലയിലാണ്. മുകളില്‍ ഡിവൈഎഫ്ഐയുടെ മുറിയിൽ സൂക്ഷിച്ചിരുന്ന റെഡ് വോളന്റിയർമാരുടെ യൂണിഫോം, ഷൂസ്, ലൈബ്രറിയിലെ പുസ്തകങ്ങൾ എന്നിവയും നശിപ്പിക്കാൻ ശ്രമിക്കുകയും സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് എറിഞ്ഞുകളയുകയും ചെയ്തു. ഡിവൈഎഫ്ഐയുടെ മിനിറ്റ്സ് പുസ്തകം കീറി നശിപ്പിച്ചു. ഇന്നലെ രാവിലെ സമീപവാസികളാണ് ഷർട്ടുകളും പുസ്തകങ്ങളും പറമ്പിൽ കിടക്കുന്നതുകണ്ട് ഭാരവാഹികളെ വിവരമറിയിച്ചത്. വിവരമറിഞ്ഞ് സിപിഎം അരിമ്പൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഗോപിദാസൻ, കുന്നത്തങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. രാഗേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്ഥലത്തെത്തി. അന്തിക്കാട് പോലീസിൽ പരാതി നൽകി. കുന്നത്തങ്ങാടി, നാലാംകല്ല്, അരിമ്പൂര്‍ എന്നിവിടങ്ങളിലായി ഇന്നലെ രാത്രിയിൽ തട്ടുകടകൾ അടക്കം നാലുകടകളിൽ ആക്രമണംനടത്തി സാധനസാമഗ്രികൾ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി.
അനധികൃത മത്സ്യബന്ധനം: മൂന്നു വള്ളങ്ങൾ പിടികൂടി
ചാവക്കാട്: അനധികൃതമായി മത്സ്യബന്ധനംനടത്തിയ മൂന്ന് ഫൈബർ വള്ളങ്ങൾ പിടികൂടി. ട്രോളിംഗ് നിരോധനകാലത്ത് മത്സ്യബന്ധനം നടത്തിയ മൂന്ന് ഫൈബർ വള്ളങ്ങളാണ് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘം പിടികൂടിയത്. കടൽ അടിത്തട്ട് മത്സ്യങ്ങളെ പിടികൂടുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. വലയിൽ കുരുങ്ങുന്നത് ഭൂരിഭാഗവും അടിത്തട്ടിലെ പ്രജനനത്തിന് പാകമായ മത്സ്യങ്ങളാണ്. നിയമവിരുദ്ധമായി ഇത്തരത്തിൽ പിടിച്ചെടുക്കുന്ന മത്സ്യങ്ങൾ ഹാർബറുകളിൽ എത്തിക്കാതെ ചില തരകൻമാരുടെ നേതൃത്വത്തിൽ സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് രാത്രികാലങ്ങളിലിറക്കി വാഹനങ്ങളിൽ കയറ്റികൊണ്ടുപോകുന്നതായി വിവര ലഭിച്ചതിനെ തുടർന്നാണ് അഴീക്കോട് ഫിഷറീസ് - മറൈൻ എൻഫോസ്മെന്റ് സംഘം പരിശോധന നടത്തിയത്. തിരുവനന്തപുരം പൊഴിയൂർ സ്വദേശികളുടെ ഉടമസ്ഥയിലുള്ള സെന്റ് പോൾ, സാമുവൽ, യഹോവ ശാലോം എന്നീ മത്സ്യബന്ധനവള്ളങ്ങളാണ് പിടികൂടിയത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ റിപ്പോർട്ടിന്മേൽ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നടപടിയെടുത്തു. ഇവിരിൽനിന്ന് 85,000 രൂപ പിഴ ചുമത്തി. മുന്ന് വള്ളങ്ങളിൽനിന്നു 800 കിലോ കിളിമീനും 400 കിലോ അരണ മത്സ്യവും കണ്ടെടുത്തു. മത്സ്യം പരസ്യലേലം ചെയ്തത് ലഭിച്ച 3,43,900 രൂപയും ട്രഷറിയിൽ അടച്ചു. അഴിക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ സി. സീമ, എഎഫ്ഇഒ സംനഗോപൻ, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിഭാഗം ഉദ്യേഗസ്ഥരായ വി.എം. ഷൈബു, വി.എൻ. പ്രശാന്തകുമാർ, ഇ.ആർ. ഷിനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
കടലില്‍ കുടുങ്ങിയ വള്ളവും മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി
ചാവക്കാട്: മത്സ്യബന്ധനത്തിനിടയിൽ എൻജിൻ നിലച്ച് കടലിൽകുടുങ്ങിയ 40 മത്സ്യത്തൊഴിലാളികളേയും വള്ളവും രക്ഷപ്പെടുത്തി. ചേറ്റുവ ഹാർബറിൽനിന്ന് ഇന്നലെ പുലർച്ചെ മത്സ്യബന്ധനത്തിനുപോയ വള്ളമാണ് കടലില്‍ കുടുങ്ങിയത്. ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. ചേറ്റുവ കടലില്‍നിന്ന് അഞ്ച് നോട്ടിക്കല്‍മൈല്‍ അകലെ വാടാനപ്പിള്ളി തെക്കുപടിഞ്ഞാറ് ഭാഗത്താണ് തടകത്തമ്മ എന്ന ഇൻ ബോർഡ് വള്ളവും കഴിമ്പ്രം, വലപ്പാട് സ്വദേശികളായ തൊഴിലാളികളും കുടുങ്ങിയത്. കഴിമ്പ്രം സ്വദേശി ഇരിങ്ങാതിരുത്തി മണിയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശംലഭിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സീമയുടെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിംഗ് ഓഫീസർമാരായ വി.എം. ഷൈബു, വി.എൻ പ്രശാന്ത്കുമാർ, ഇ.ആർ. ഷിനിൽകുമാർ, മുനയ്ക്കകടവ് തീരദേശപോലീസ് സ്റ്റേഷനിലെ സിപിഒമാരായ അവിനാഷ്, റെസ്ക്യൂ ഗാര്‍ഡുമാരായ ഷിഹാബ്, അജിത്ത്, കൃഷ്ണപ്രസാദ്, ബോട്ട് സ്രാങ്ക് റസാക്ക്, ഡ്രൈവർ റഷീദ് മുനയ്ക്കകടവ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വംനല്കി.
ജൂബിലിയിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം
തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ സൈക്യാട്രി വിഭാഗവും സൈക്കോളജി വിഭാഗവും സംയുക്തമായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ജൂബിലി മിഷൻ മെഡിക്കൽ കോളജ് അസി. ഡയറക്ടർ ഫാ. ടെറിൻ മുള്ളക്കര ഉദ്ഘാടനം ചെയ്തു. സൈക്കോളജി വിഭാഗം മേധാവി ഡോ. മോൻസി എഡ്വേർഡ്, സൈക്യാട്രി വിഭാഗം ജൂണിയർ റസിഡന്റുമാരായ എഡ്വേർഡ്, ഡോ. ശ്രേയസ് സൂസൻ വർഗീസ് എന്നിവർ ക്ലാസെടുത്തു. പ്രിൻസിപ്പൽ പ്രഫ. ഡോ. എം.എ. ആൻഡ്രൂസ്, സൈക്യാട്രി വിഭാഗം മേധാവി പ്രഫ. ഡോ. നീതി വത്സൻ, അസിസ്റ്റന്റ് പ്രഫ. റവ.ഡോ. ഡേവ് അഗസ്റ്റിൻ അക്കര എന്നിവർ പ്രസംഗിച്ചു. പോസ്റ്റർ നിർമാണമത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.
വിരലടയാള വിദഗ്ധർ പരിശോധന നടത്തി
പഴയന്നൂർ: ഭഗവതിക്ഷേത്രത്തിലെ കിരീടം കാണാതായ സംഭവത്തില്‍ തൃശൂരിൽനിന്നുള്ള വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധനനടത്തി. 10 ദിവസം മുൻപാണ് പഴയന്നൂർ ഭഗവതിക്ഷേത്രത്തിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന 15 ഗ്രാം തൂക്കംവരുന്ന സ്വർണകിരീടം കാണാതായതായി പുറത്തറിയുന്നത്. സംഭവത്തിൽ ദേവസ്വം വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ ദേവസ്വം ഓഫീസർ ഇ.എസ്. ദിനേശനെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടർ നടപടികളുടെ ഭാഗമായാണ് തൃശൂരിൽനിന്നുള്ള വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയത്.
ചിമ്മിനി ഡാം: കൂടുതല്‍ വെള്ളം തുറന്നുവിട്ടുതുടങ്ങി
പാലപ്പിള്ളി: ചിമ്മിനി ഡാമില്‍നിന്നു കൂടുതല്‍ വെള്ളം തുറന്നുവിട്ടുതുടങ്ങി. ഡാമിലെ ജലവിതാനം ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ വെെകിട്ട് നാലുമുതല്‍ സെക്കന്‍ഡില്‍ അഞ്ചുഘനമീറ്റര് വെള്ളമാണ് തുറന്നുവിട്ടത്. ഇന്നു രാവിലെ മുതല്‍ വീണ്ടും അഞ്ചുഘനമീറ്റര് വെള്ളവും കൂടുതലായി ഡാമിന്റെ സ്ലൂയിസ് വാല്‍വ് വഴി കുറുമാലിപ്പുഴയിലേക്ക് തുറന്നുവിടും. 76.4 മീറ്റര്‍ ജലസംഭരണ ശേഷിയുള്ള ഡാമില്‍ ഇന്നലെ 71.54 മീറ്ററാണ് ജലനിരപ്പ്. കഴിഞ്ഞവര്‍ഷം ജൂലൈ 26ന് ഡാമിലെ ജലവിതാനം 57.40 മീറ്റര്‍ ആയിരുന്നു. നിലവില്‍ വൈദ്യുതി ഉത്പാദനത്തിനായി കെഎസ്ഇബിയുടെ സ്ലൂയിസ് വാല്‍വിലൂടെയും ജലസേചനവകുപ്പിന്റെ സ്ലൂയിസ് വാല്വിലൂടെയുമായി സെക്കന്‍ഡില്‍ 12.72 ഘനമീറ്റര്‍ വെള്ളം തുറന്നുവിടുന്നുണ്ട്. ഇത് ഇന്നുമുതല്‍ സെക്കന്‍ഡില്‍ 22.72 ഘനമീറ്ററായി ഉയരും. ഡാമില്‍നിന്നു കൂടുതല്‍ വെള്ളം തുറന്നുവിടുന്നതോടെ കുറുമാലിപ്പുഴയില്‍ നിലവിലുള്ളതില്‍നിന്നു 20 സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരാമെന്നും പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്നും അതികൃതര്‍ അറിയിച്ചു.
അപകടങ്ങൾ വരും, പോകും; അനങ്ങാതെ കോർപറേഷൻ
തൃശൂർ: ജില്ലയിൽ പഴയ കെട്ടിടം തകർന്നുള്ള അപകടങ്ങൾ വർധിച്ചിട്ടും കോർപറേഷൻ പരിധിയിലെ 271 കെട്ടിടങ്ങളുടെ കാര്യത്തിൽ നടപടിയില്ല. നിയമക്കുരുക്ക് ചൂണ്ടിക്കാട്ടിയാണ് നടപടികളിൽനിന്ന് പിന്നാക്കംപോകുന്നത്. മൂന്നു വിഭാഗങ്ങളാക്കി തിരിച്ചു നോട്ടീസ് നൽകിയതും പൂരംനാളുകളിൽ ആളുകളെ കയറ്റുന്നതു വിലക്കുന്നതുമാണ് ആകെയുള്ള നടപടി. ബലക്ഷയം പരിഹരിക്കണമെന്ന് അസിസ്റ്റന്റ് എൻജിനീയർ കൗണ്‍സിലിൽ വിശദീകരിച്ചിരുന്നു. എംഒ റോഡ്, ഹൈറോഡ്, അരിയങ്ങാടി, എംജി റോഡ്, ഷൊർണൂർ റോഡ്, പടിഞ്ഞാറെക്കോട്ട, ചെട്ടിയങ്ങാടി, പോസ്റ്റ് ഓഫീസ് റോഡ്, ജയ്ഹിന്ദ് മാർക്കറ്റ് എന്നിവിടങ്ങളിലാണു ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളിലേറെയും. കഴിഞ്ഞമാസം 23നു കോർപറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ട്രസ് തകർന്ന് മുനിസിപ്പൽ സ്റ്റാൻഡിനു സമീപത്തെ തിരക്കേറിയ റോഡിൽ വീണു. 26നു മനോരമ ബിൽഡിംഗിന്റെ മേൽക്കൂരയും ചുമരും തകർന്നു. കെട്ടിടത്തിന്റെ അപകടാവസ്ഥയിലുള്ള ഭാഗങ്ങൾ പിന്നീടു പൊളിച്ചുനീക്കി. കഴിഞ്ഞ 17ന് പുത്തൻപള്ളിക്കു സമീപം പെരിഞ്ചേരി ടോണിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടവും വീണു. കോടതിയിൽനിന്നുള്ള ഇടക്കാല ഉത്തരവു വാങ്ങിയാണു പല കെട്ടിടങ്ങളും നടപടികൾ ഒഴിവാക്കുന്നത്. 2023ൽ ഓംബുഡ്സ്മാനും മനുഷ്യാവകാശ കമ്മീഷനും കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവിട്ടു. നടപ്പാക്കാതിരുന്നതോടെ ചാലക്കുടി സ്വദേശി ബാബു ജോസഫ് വീണ്ടും മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതോടെ കളക്ടറോടും കോർപറേഷൻ സെക്രട്ടറിയോടും കെട്ടിടങ്ങളുടെ പട്ടികയും സ്വീകരിച്ച നടപടിയും ആവശ്യപ്പെട്ട് ഉത്തരവിട്ടിരുന്നു. കെട്ടിടങ്ങൾ പൊളിക്കാനും ലൈസൻസുകളും ഒക്യുപ്പൻസികളും റദ്ദാക്കാനും വീഴ്ചവരുത്തിയ കെട്ടിട ഉടമകൾ, ലൈസൻസികൾ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരേ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്നും ചാലക്കുടി സ്വദേശി ബാബു ജോസഫ് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2019 ഓഗസ്റ്റ് 12നു റൗണ്ട് സൗത്തിലെ മേനാച്ചേരി ബിൽഡിംഗ് തകർന്നതോടെയാണു പഴകിയ കെട്ടിടങ്ങൾ പൊളിക്കണമെന്ന ആവശ്യം ഉയർന്നത്.
ഇരിങ്ങാലക്കുട നഗരസഭ ഞാറ്റുവേല മഹോത്സവത്തിനു കൊടിയേറി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തില്‍ മുനിസിപ്പല്‍ മൈതാനിയില്‍ നടക്കുന്ന കാര്‍ഷിക- സാംസ്ക്കാരിക- ജനകീയ ഉത്സവമായ ഞാറ്റുവേല മഹോത്സവത്തിന്റെ കൊടിയേറ്റം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഫെനി എബിന് വെള്ളാനിക്കാരന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേയ്ക്കാടന്‍, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. ജിഷ ജോബി, പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍മാരായ അല്‍ഫോന്‍സ തോമസ്, പി.ടി. ജോര്‍ജ്, മുനിസിപ്പല്‍ സെക്രട്ടറി എം.എച്ച്. ഷാജിക്, കൃഷി അസിസ്റ്റന്റ്് ഓഫീസര്‍ ഉണ്ണി എന്നിവര്‍ സംസാരിച്ചു.
ഡിംസ് മീഡിയ കോളജിൽ ബിരുദദാന ചടങ്ങ് നടത്തി
ചാലക്കുടി: മുരിങ്ങൂർ ഡിംസ് മീഡിയ കോളജിലെ 2022- ’25 ബാച്ച് വിദ്യാർഥികളുടെ ബിരുദാദാനം, "മികവ് 2025' ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ ഷിബു വാലപ്പൻ മുഖ്യാതിഥിയായിരുന്നു. ഡിംസ് കോളജ് മാനേജർ റവ. ഡോ. വർഗീസ് പാറപ്പുറം അധ്യക്ഷത വഹിച്ചു. ഡയറക്ടർ റവ.ഡോ. ആന്റണി വടക്കേകര ആമുഖപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. സിനോജ് ആന്റണി 52 വിദ്യാർഥികളുടെ ബിരുദ സ്വീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഡ്യുക്കേഷൻ ആൻഡ് മീഡിയ കൗൺസിലർ റവ.ഡോ. റോബിൻ ചിറ്റുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ശാന്തിപുരം കെയർ സെന്റർ ഡയറക്ടർ ഫാ. മാർട്ടിൻ പാലാട്ടി, വൈസ് പ്രിൻസിപ്പൽ ജിജി സി. ബേബി, അധ്യാപകരായ നെവിൻ സാം, സാഗി പോൾ, ജിബിന ജോർജ്, വിദ്യാർഥി പ്രിതിനിധി അനു കൃഷ്ണ എന്നിവർ പ്രസംഗിച്ചു. മാധ്യമ മേഖലയിൽ വിവിധ കലാസൃഷ്ടികളിൽ മികവു തെളിയിച്ച വിദ്യാർഥികൾക്കുള്ള അവാർഡുകളും ചടങ്ങിൽ സമ്മാനിച്ചു.
മടത്തുംപടി സ്മാർട്ട് വില്ലേജ് ഓഫീസ്: തുറക്കാൻ ഹൈക്കോടതിയോട് ആറുമാസം സമയംതേടി റവന്യൂ വകുപ്പ്
മാള: മടത്തുംപടി സ്മാർട്ട് വില്ലേജ് ഓഫീസ് തുറക്കാൻ ഹൈക്കോടതിയോട് ആറുമാസം സമയം തേടി റവന്യൂ വകുപ്പ്. മൂന്നു മാസത്തിനുള്ളിൽ ഓഫീസ് തുറക്കണമെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് ഈ നീക്കം. വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകാൻ തീരുമാനിച്ചിരുന്നെ ങ്കിലും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം അപ്പീൽ നിലനിൽക്കില്ലെന്നായിരുന്നു. തുടർന്നാണ് ആറുമാസത്തെ സമയം ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. മടത്തുംപടി സ്മാർട്ട് വില്ലേജ് ഓഫീസ് എല്ലാ സൗകര്യങ്ങളോടുകൂടി മൂന്നു മാസത്തിനുള്ളിൽ പ്രവർത്തന സജ്ജമാക്കണമെന്നായിരുന്നു ഹൈക്കോടതി വിധി. മാളയിലെ പൊതുപ്രവർത്തകൻ ഷാന്റി ജോസഫ് തട്ടകത്ത് നൽകിയ ഹർജിയെ തുടർന്നാണ് സംസ്ഥാന ചീഫ് സെക്രട്ടറി, അഡിഷ്ണൽ ചീഫ് സെക്രട്ടറി എന്നിവരോട് ഉത്തരവ് നടപ്പിലാക്കാൻ കോടതി ആവശ്യപ്പെട്ടത്. ഉദ്ഘാടനം കഴിഞ്ഞു രണ്ട് വർഷമായിട്ടും മടത്തുംപടി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം ആരംഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ഷാന്റി ജോസഫ് സർക്കാരിലേക്കു പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. രണ്ട് മാസത്തിനുള്ളിൽ ഈ വിഷയത്തിൽ തീർപ്പുണ്ടാക്കാൻ ഉത്തരവിട്ടെങ്കിലും സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമായതിനാൽ പൊയ്യ ഗ്രൂപ്പ് വില്ലേജ് ഓഫീസ് വിഭജിച്ച് മടത്തുംപടി സ് മാർട്ട് വില്ലേജ് പ്രവർത്തിപ്പിക്കാൻ മതിയായ ജീവനക്കാരെ നിയമിക്കാൻ സാധ്യമല്ലയെന്നുള്ള ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചത്. ഇതേത്തുടർന്ന് വീണ്ടും ഹൈക്കോടതിൽ ഫയൽചെയ് ത ഹർജിയിലാണ് അനുകൂല വിധി. റവന്യു മന്ത്രി ഉദ്ഘാടനം ചെയ്ത സ്മാർട്ട് വില്ലേജ് ഓഫീസ് തുറക്കാൻ കോടതി നിർദേശിച്ചിട്ടും അപ്പീൽ നൽകാൻ റവന്യു വകുപ്പ് ശ്രമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സ്മാർട്ട് വില്ലേജ് ഓഫീസ് പ്രവർത്തന സജ്ജമാക്കാൻ ആറുമാസം സമയം കൂടി സർക്കാർ ചോദിച്ചതതിനെ കോടതിയിൽ എതിർക്കില്ലെന്നും ഷാന്റി ജോസഫ് പറഞ്ഞു.
പെരിഞ്ഞനം കൊറ്റംകുളത്ത് തീപിടിത്തം
കയ്പമംഗലം: പെരിഞ്ഞനം കൊറ്റംകുളത്ത് തീപിടിത്തം. കൊറ്റംകുളം കിഴക്ക് കാരണത്ത് ഉണ്ണിയുടെ വീടിനോടുചേർന്നുള്ള അടുക്കളപ്പുരയിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നു പറയുന്നു. വീട്ടുകാരും അയൽവാസികളും ചേർന്ന് വെള്ളം പമ്പ് തീ നിയന്ത്രണവിധേയമാക്കി. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽനിന്നായി രണ്ട് യൂണിറ്റ് ഫയർഫോഴ്സും എത്തിയാണ് തീ പൂർണമായും അണച്ചത്.
ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിൽ ആഫ്രിക്കന്‍ ഒച്ചുശല്യം രൂക്ഷം
ഇരിങ്ങാലക്കുട: നഗരസഭയിലെ 16-ാം വാര്‍ഡില്‍ പെട്ട ഗാന്ധിഗ്രാമിലെ ഡ്രൈവിംഗ് ഗ്രൗണ്ടിനു സമീപം താമസിക്കുന്നവര്‍ക്ക് ഇപ്പോള്‍ കൂട്ടായിട്ടുള്ളത് ആയിരക്കണക്കിന് ആ ഫ്രിക്കന്‍ ഒച്ചുകള്‍. വീടിനുള്ളിലും പുറത്തും മതിലിലും എന്നുവേണ്ട തൊടിയിലെ ഓരോ ഇലത്തുമ്പിലും തുടങ്ങി കുടിക്കുന്ന വെള്ളത്തില്‍ വരെ ഒച്ചുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സദാസമയവും കണ്ടു കണ്ട് ഇവയോടുള്ള അറപ്പും വെറുപ്പുമെല്ലാം മാറി ഇപ്പോള്‍ തീര്‍ത്തും നിസംഗതയാണ് തോന്നുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഉപ്പാണ് ഒച്ചുകള്‍ക്കുള്ള പ്രതിവിധി. ഇഴഞ്ഞെത്തുന്ന ഒച്ചുകള്‍ക്ക് മീതെ ഉപ്പ് വിതറി വിതറി ഇവര്‍ക്കും മടുത്തു തുടങ്ങി. ഇവയുടെ മേല്‍ ഉപ്പ് വിതറുമ്പോള്‍ തെറിക്കുന്ന വെള്ളം ദേഹത്തായാല് കലശലായ ചൊറിച്ചിലും തുടങ്ങും. രാവിലെ എഴുന്നേറ്റാല്‍ ഈ പ്രദേശത്തുള്ളവരുടെ പ്രധാന ദൈനംദിന പ്രവൃത്തി ഒച്ചിനെ കൊല്ലുക എന്നതായി മാറിയിരിക്കുന്നു. മഴ കനത്തതോടെ ഇവയ്ക്ക് മുകളില്‍ ഉപ്പ് വിതറാന്‍ കൂടി കഴിയാതെയായി. ഇതോടെ ഒച്ചിനെ തടഞ്ഞ് നടക്കാന്‍ വയ്യാത്ത അവസ്ഥയാണ്. ഈ തീരാദുരിതം തുടങ്ങിയിട്ട് മൂന്നു വര്‍ഷത്തിലേറെയായി. പരാതികളേറെ ചെന്നിട്ടും ഇവയെ ഉന്മൂലനം ചെയ്യാനുള്ള നടപടികളൊന്നും ഇതുവരെയും ബന്ധപ്പെട്ടവര്‍ ചെയ്തില്ലെന്ന ഗുരുതരമായ പരാതിയാണ് ഇവിടത്തുകാര്‍ക്ക് പറയാനുള്ളത്. ചെടികളില്‍ ഒരു ഇളനാമ്പ് പോലും ബാക്കി വെയ്ക്കാതെ തിന്നു തീര്‍ക്കുന്ന ഇവയുടെ പെരുപ്പം ഇവിടത്തെ ജനജീവിതം ഏറെ ദുസ്സഹമാക്കുകയാണ്. ബന്ധപ്പെട്ടവര്‍ ഇടപെട്ട് എത്രയും വേഗം ഈ പ്രദേശത്തെ ആഫ്രിക്കന്‍ ഒച്ചുകളുടെ പെരുക്കത്തിന് ഒരു പ്രതിവിധി കണ്ടെത്തണ മെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാട്ടൂരില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി
കാട്ടൂര്‍: പഞ്ചായത്തിലെ കാട്ടൂര്‍ അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പഞ്ചായത്ത് എന്ഫോഴ്സ്മെന്റ്് വിജിലന്‍സ് സ്ക്വാഡിന്റെ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക്ക് ഇനങ്ങളായ ക്യാരിബാഗുകള്‍, പേപ്പര്‍ വാഴയില, പേപ്പര്‍ കപ്പ് എന്നിവ പിടിച്ചെടുത്ത് 10,000 രൂപ പിഴ ചുമത്തി. സ്ക്വാഡ് കണ്‍വീനറായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശരത്ത് കുമാര്‍, വിഇഒ അനൂപ്, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജിനേഷ് ജിക്സണ്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണന് തുടര്‍നടപടി സ്വികരിച്ചു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
ആരോഗ്യമേഖല രോഗശയ്യയിൽ; ചികിത്സാഫണ്ടിൽനിന്ന് വെട്ടിയത് 209 കോടി
Kerala
2
പാക്കിസ്ഥാനിലെ ചാവേർ ആക്രമണം: ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് വിദേശകാര്യമന്ത്രാലയം
National
3
ആക്രമിക്കില്ലെന്ന് ഉറപ്പു തന്നാലേ യുഎസുമായി ചർച്ചയുള്ളൂ: ഇറാൻ
International
4
ലുലുവില്‍ ഫ്ലാറ്റ് 50 സെയില്‍ മൂന്നിനു തുടങ്ങും
Business
5
യുഎസ് ഓപ്പണ്‍ ബാഡ്മിന്റൺ: ഇന്ത്യക്ക് ഇരട്ട ഫൈനൽ
Sports
ADVERTISEMENT
LATEST NEWS
സെഞ്ചുറിയുമായി തോമസ് റ്യു; യൂത്ത് ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് ജയം
തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
"മത-സാമുദായിക സംഘടനകളോട് വിധേയത്വം'; കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ് പ്രമേയം
ട്രാക്കിൽ മരം വീണു; ട്രെയിനുകൾ പിടിച്ചിട്ടു
ADVERTISEMENT
ADVERTISEMENT