ADVERTISEMENT
ADVERTISEMENT
16
Tuesday
September 2025
4:56 AM IST
IST
Deepika
com
The Largest Read Malayalam Internet Daily
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ANNUAL REPORT 2025
Dark
Light
ADVERTISEMENT
Local News
തൃശൂര്‍
KL8
select District
തൃശൂര്‍
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍ഗോഡ്
യുവതി മരിച്ച നിലയിൽ
1460339
Thursday, October 10, 2024 11:20 PM IST
X
തൃശൂർ: യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടവല്ലൂർ വടക്കുമുറി സ്വദേശിനി റിയ ഷെഹാനെയാണ് (20) മരിച്ചത്.
ADVERTISEMENT
മദ്യപിച്ച് റോഡിൽകിടന്ന വയോധികന്റെ ദേഹത്ത് ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ചതായി പരാതി
വടക്കാഞ്ചേരി: മദ്യപിച്ച് റോഡിൽകിടന്ന വയോധികന്റെ ദേഹത്ത് ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ തെക്കുംകര 18-ാം വാർഡ് പുന്നംപറമ്പ് ഹരിതനഗറിൽ താമസിക്കുന്ന ശശിക്കാണ് ഗുരുതരമായി പോള്ളലേറ്റത്. ശശിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ ശശിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. വയോധികന്റെ ചികത്സയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാ ധനസമാഹരണം നടത്തുന്നുണ്ട്. സംഭവത്തിൽ കുറ്റക്കാരെ ഉടൻ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
വ്യോമസേന ഉദ്യോഗസ്ഥനു നൂറിന്റെ നിറവ്; ആദരവുമായി ഉദ്യോഗസ്ഥർ വീട്ടിലെത്തി
ഗുരുവായൂർ: നൂറിന്റെ നിറവിലെത്തിയ മുൻ വ്യോമസേന ഉദ്യോഗസ്ഥന് പിറന്നാ ളാഘോഷത്തിൽ ആദരവുമായി വ്യോമസേന ഉദ്യോഗസ്ഥർ വീട്ടിലെത്തി. തിരുവെങ്കിടം കുരുവിട്ടി വാസുദേവനാണ് ഇന്നലെ ഔദ്യോഗികസ്മരണകളോടെ പിറന്നാളാഘോഷിച്ചത്. സുളൂർ എയർഫോഴ്സിലെ ഉദ്യോഗസ്ഥരും പുതിയ തലമുറയിലെ അഗ്നിവീർ ഉദ്യോഗസ്ഥയും യൂണിഫോമിൽ വീട്ടിലെത്തി വാസുദേവനെ ആദരിച്ചു. വാസുദേവൻ സേവനം അനുഷ്ഠിച്ച റെജിമെന്റിലെ ജീവിച്ചിരിക്കുന്ന ഏകവ്യക്തിയാണ് വാസുദേവൻ. റെജിമെന്റിലെ പുതിയ തലമുറ സൈനികനെ ആദരിക്കാനെത്തിയത് പിറന്നാൾ ആഘോഷത്തിന് ഇരട്ടി മധുരമായി. 1942ൽ ബ്രിട്ടീഷ് റോയൽ എയർഫോഴ്സിൽ ക്രിറ്റോഗ്രാഫറായി തുടങ്ങി പിന്നീട് 1980ൽ പൂനെയിലെ ഇന്ത്യൻ എയർഫോഴ്സിൽനിന്ന് ഓണററി ഫ്ലൈയിംഗ് ഓഫീസറായി വിരമിച്ചു. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള വാസുദേവൻ 1947-ൽ ഡൽഹിയിൽ നടന്ന ആദ്യ പരേഡിലും രജതജൂബിലി പരേഡിലും പങ്കെടുത്തിട്ടുണ്ട്.
വചനപ്പൂക്കളം ഒരുക്കിയതിൽ ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ്
തൃശൂർ: മുക്കാട്ടുകര സെന്റ് ജോർജ്സ് ദേവാലയത്തിലെ വിശ്വാസപരിശീലന യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയ വചനപ്പൂക്കളത്തിനു ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ്. 416 വിദ്യാർഥികളും 40 അധ്യാപകരും ചേർന്ന് സന്പൂർണ ബൈബിൾ എഴുതിയ 22,322 സ്റ്റിക്കി നോട്ട് ഉപയോഗിച്ച് 1227 സ്ക്വയർഫീറ്റിൽ രണ്ടു മണിക്കൂർ 59 മിനിറ്റ് 11 സെക്കൻഡിലാണ് പള്ളിഹാളിൽ വചനപ്പൂക്കളം തീർത്തത്. ഇതു രണ്ടാംതവണയാണ് വിശ്വാസപരിശീലന യൂണിറ്റ് റിക്കാർഡ് കരസ്ഥമാക്കുന്നത്. കഴിഞ്ഞവർഷം കുറഞ്ഞ സമയത്തിൽ പുതിയനിയമം പകർത്തിയെഴുതിയതിനായിരുന്നു ആദ്യ റിക്കാർഡ്. ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ്സ് അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു പ്രോഗ്രാം. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ റിക്കാർഡ് പ്രഖ്യാപനത്തിൽ സന്നിഹിതനായിരുന്നു. വികാരി ഫാ. പോൾ പിണ്ടിയാൻ, സഹവികാരി ഫ്രാൻസിസ് പുത്തൂക്കര, പ്രിൻസിപ്പൽ സിസ്റ്റർ ആൻസി മരിയ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ വേൾഡ് റിക്കാർഡ് ഇവന്റ് കോഓർഡിനേറ്റർ ജെസ്വിൻ സാജു (സെക്രട്ടറി), ഷിജു വർഗീസ്, ആന്റോ പോൾ, ജോസഫ് ആന്റണി, വർഗീസ് തലക്കോടൻ, റിന്റോ ജോസ്, ആൻസൻ വർഗഗീസ്, പ്രിൻസ് മേനാച്ചേരി, പി.വി. വിജി, ലിജോ ജോസ് എന്നിവർ നേതൃത്വം നൽകി.
ജനവാസമേഖലകളിൽ കാട്ടാനകളിറങ്ങി നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു
വടക്കാഞ്ചേരി: ജനവാസമേഖലകളിൽ കഴിഞ്ഞ ദിവസം വീണ്ടും കാട്ടാനകളിറങ്ങി നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ ഒരാഴ്ചയായി നഗരസഭയിലെ ചേപ്പലക്കോട് മേഖലയിലാണു കാട്ടാനക്കൂട്ടമിറങ്ങി പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നത്. വീടുകളുടെ സമീപത്തുവരെ ദിവസവും രാത്രി കാട്ടാനകളെത്തുന്നുണ്ടെന്നാണു നാട്ടുകാർ പറയുന്നത്. ദിവസവും രാത്രിയെത്തുന്ന കാട്ടാനകൾ വിവിധ കൃഷികളും നശിപ്പിക്കുന്നുണ്ട്. പുലർച്ചെ റബർ വെട്ടാൻപോലും തൊഴിലാളികൾക്കു പോകാൻ കഴിയാത്ത അവസ്ഥയാണ്. നിരവധി റബർ മരങ്ങളും പനകളും തെങ്ങുകളുമാണു കുത്തിമറച്ചിട്ടിരിക്കുന്നത്. പാട്ടകൊട്ടിയും പടക്കംപൊട്ടിച്ചും ബഹളംവച്ചും പഴയ രീതിയിൽ ആനകളെ തുരത്താൻ കഴിയില്ലെന്ന് നാട്ടുകാർപറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെട്ട് കാട്ടാനകളെ ജനവാസമേഖലയിൽനിന്നും അകറ്റണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചേറ്റുവ ലൈറ്റ് ഹൗസിൽ ഗുണ്ട് പൊട്ടിച്ചു; നാലുപേർ പിടിയിൽ
ചാവക്കാട്: കടപ്പുറംതൊട്ടാപ്പിലെ ചേറ്റുവ ലൈറ്റ് ഹൗസിൽ സ്ഫോ ടക വസ്തുപൊട്ടിച്ച സംഭവത്തിൽ നാലുപേർ പിടിയിൽ. മണത്തല ബേബി റോഡ് സ്വദേശികളായ കോലയിൽ അബുതാഹീർ (30), മടപ്പേൻ ഹിലാൽ (27), കല്പിങ്ങൽ ഷാമിൽ (27), ഇളയേടത്ത് ഷുഹൈബ് (27) എന്നിവരെയാണ് ഗുരുവായൂർ എസിപി പ്രേമാനന്ദകൃഷ്ണൻ, ചാവക്കാട് എസ്എച്ച്ഒ വി.വി. വിമൽ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സ്ഫോടനത്തിനിടയിൽ കൈപ്പത്തി തകർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽകഴിയുന്ന ഒന്നാം പ്രതി ആലുങ്ങൽ സൽമാൻ ഫാരിസ് (27) പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിലാണ്. കേന്ദ്ര സർക്കാരിന്റെ സ്ഥാപനമായ, നിരവധി ടൂറിസ്റ്റുകൾ വന്നുപോകുന്ന ലൈറ്റ് ഹൗസിൽ സ്ഫോടകവസ്തുവച്ച് പൊട്ടിച്ച് പൊതുജനങ്ങളെയും ടൂറിസ്റ്റുകളെയും ഭീതിപ്പെടുത്തി, സംഘർഷസാധ്യതയുണ്ടാക്കി, ലൈറ്റ് ഹൗസിന് കേടുപാടുകൾ വരുത്തി എന്നീ കേസുകളിലാണ് അറസ്റ്റ്. എസ്ഐ ശരത് സോമൻ, എസ്ഐ ഫൈസൽ, എഎസ്ഐ അൻവർ സാദത്ത്, സീനിയർ സിപിഒ ഷിഹാബ്, സിപിഒമാരായ ടി. അരുൺ, ബിന്ദു, രഞ്ജിത്ത് എന്നിവരും അറസ്റ്റ് സംഘത്തിൽ ഉണ്ടായിരുന്നു. സമഗ്ര അന്വേഷണം വേണം: ബിജെപി ചാവക്കാട്: ലൈറ്റ് ഹൗസിൽ ഉണ്ടായ സ്ഫോടനത്തിന്റെ ദുരൂഹത നീക്കി സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു. ലൈറ്റ് ഹൗസ് പോലെയുള്ള അതീവ സുരക്ഷാ മേഖലയിൽ എങ്ങനെയാണ് ഇത്തരമൊരു സ്ഫോടനം ഉണ്ടാവാനുള്ള സാഹചര്യമുണ്ടായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കണം. തീരദേശ വാസികൾക്കും പൊതുജനങ്ങൾക്കും സുരക്ഷിതത്വം നൽകുന്നില്ലെന്ന് ബിജെപി ആരോപിച്ചു. സ്ഫോടനം നടന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി സംഭവത്തിനു പിന്നിലുള്ളവരെ പോലീസ് കണ്ടെത്തണം. അല്ലാത്തപക്ഷം പ്രതിഷേധ നടപടിയുമായി മുന്നോട്ടുപോകുമെന്നും വിഷയം കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിൽ എത്തിക്കുമെന്നും നോർത്ത് ജില്ലാ പ്രസിഡന്റ്്, അഡ്വ. നിവേദിത സുബ്രഹ്മണ്യൻ, ബിജെപി നേതാവ് ഗണേഷ് ശിവജി എന്നിവർ അറിയിച്ചു. റീൽസ് ചിത്രീകരിച്ച് അകത്തായി ചാവക്കാട്: കടപ്പുറം തൊട്ടാപ്പിലെ ചേറ്റുവ ലൈറ്റ് ഹൗസിനു മുകളിൽ കയറിയ സന്ദർശകരിൽ ഒരാൾ ഗുണ്ട് പൊട്ടിച്ച സംഭവത്തിൽ പരിക്കേറ്റ യുവാവ് ഉൾപ്പടെ അഞ്ചുപേർക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തു, നാലുപേരെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി പോലീസ് കാവലിൽ ആശുപത്രിയിലാണ് . ഞായറാഴ്ച വൈകീട്ട് ലൈറ്റ് ഹൗസ് സന്ദർശിക്കാൻ മുകളിൽ കയറിയ യുവാക്കളാണ് അതീവ സുരക്ഷാ മേഖലയായ ലൈറ്റ്ഹൗസിനു മുകളിൽ ഗുണ്ട് പൊട്ടിച്ചത്. അഞ്ചംഗ സംഘത്തിലെ ഒരാളാണ് കൈയിൽ കരുതിയിരുന്ന ഗുണ്ട് മുകളിൽവച്ച് പൊട്ടിച്ചത്. ലൈറ്റ് ഹൗസിന്റെ മുകളിൽനിന്ന് കത്തിച്ച ഗുണ്ട് താഴേക്ക് ഇടുന്നത് റീൽസിനുവേണ്ടി ചിത്രീകരിക്കാനാണ് ഗുണ്ടിന് തീ കൊടുത്തത്. ഗുണ്ട് താഴെക്ക് ഇടാൻ ശ്രമിക്കുമ്പോഴാണ്, താഴെ നിറയെ സന്ദർശകർ നിൽക്കുന്നതുകണ്ടത്. ഗുണ്ട് താഴെക്ക് ഇടാതെ പിടിച്ചുനിൽക്കുന്നതിനിടയിൽ പൊട്ടി. ലൈറ്റ് ഹൗസിനു മുകളിൽ നിന്നും ഉഗ്രശബ്ദം കേട്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി. ശബ്ദംകേട്ട് ലൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും മറ്റും എത്തിയെങ്കിലും യുവാക്കളുടെ സംഘം പരിക്കേറ്റ ആളുമായി സ്ഥലം വിട്ടിരുന്നു. ചാവക്കാട്, കോസ്റ്റൽ പോലീസ് സംഘങ്ങൾ സ്ഥലത്തെത്തി അന്വേഷണം നടത്തി. യുവാവ് ആശുപത്രിയിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാലുപേർ പിടിയിലായത്. അറസ്റ്റ് നടന്നെങ്കിലും പോലീസ് അന്വേഷണം ഊർജിതമാക്കി. തൃശൂരിൽ നിന്ന് ബോംബ് - ഡോഗ് സ്ക്വാഡ് സംഘം ലൈറ്റ്ഹൗസിൽ എത്തി അന്വേഷണം നടത്തി.
എഐഎസ്എഫിന്റെ കാർഷികവാഴ്സിറ്റി മാർച്ചിൽ സംഘർഷം
മണ്ണുത്തി: ഫീസ് വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കാർഷികസർവകലാശാല ആസ്ഥാനത്തേക്ക് എഐഎസ്എഫ് നടത്തിയ മാർച്ചിൽ സംഘർഷം. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനുസമീപം മാർച്ച് പോലീസ് തടഞ്ഞു. ഇതോടെ ഏതാനും പ്രവർത്തകർ പോലീസ് വലയം ഭേദിച്ച് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്കു തള്ളിക്കയറാൻ ശ്രമിച്ചതാണ് ബലപ്രയോഗത്തിനിടയാക്കിയത്. പിടിവലിക്കിടെ ചില പ്രവർത്തകർ നിലത്തുവീണു. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി. എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എ. അഖിലേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് കെ.എസ്. അഭിറാം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എം. മിഥുൻ, യൂണിയൻ ജനറൽ സെക്രട്ടറി മെഹ്റിൻ സലിം എന്നിവർ നേതൃത്വം നൽകി.
കേരള പോലീസ് മാറണമെങ്കിൽ കേരളരാഷ്ട്രീയം മാറണം: ശോഭ സുരേന്ദ്രൻ
തൃശൂർ: കേരള പോലീസ് മാറണമെങ്കിൽ കേരളരാഷ്ട്രീയം മാറണമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. പിണറായിഭരണത്തിലെ പോലീസ് ക്രൂരതയും അനാസ്ഥയും അവസാനിപ്പിക്കുക, വികസിതകേരളത്തിനായി ആധുനിക ജനസൗഹൃദസേനയായി കേരള പോലീസിനെ നവീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലേക്കു നടത്തിയ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേരള പോലീസ് എത്രമാത്രം ക്രിമിനൽവത്കരിക്കപ്പെട്ടു എന്നതിന്റെ തെളിവാണു സമീപകാലത്തു പുറത്തുവന്ന പോലീസ് ക്രൂരതകളുടെ വാർത്തകൾ. ക്രമസമാധാനപാലനത്തിലും പോലീസിലുമുള്ള ജനത്തിന്റെ വിശ്വാസം നഷ്ടപ്പെട്ടു. കേരള പോലീസ് മാറിയേ തീരൂ, അതിനു കേരളത്തിന്റെ രാഷ്ട്രീയത്തിലും മാറ്റമുണ്ടാകണം. അതു ബിജെപിയിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. മേഖലാ ജനറൽ സെക്രട്ടറിമാരായ സേവ്യർ പള്ളൻ, രവികുമാർ ഉപ്പത്ത്, സംസ്ഥാനസമിതി അംഗം സുരേന്ദ്രൻ ഐനിക്കുന്നത്ത്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ. ബാബു, അഡ്വ. കെ.ആർ. ഹരി, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഡോ. വി. ആതിര, സുധീഷ് മേനോത്തുപറന്പിൽ, സൗമ്യ സലേഷ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറിമാരായ പ്രവീണ്‍, മുരളി കൊളങ്ങാട്, യുവമോർച്ച ജില്ലാ പ്രസിഡന്റ് മനു പള്ളത്ത്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ശീതൾ രാജ, മണ്ഡലം പ്രസിഡന്റുമാരായ വിബിൻ ഐനിക്കുന്നത്ത്, അശ്വിൻ വാര്യർ എന്നിവർ നേതൃത്വം നൽകി. പോലീസ് മാർച്ച് തടഞ്ഞതിനെത്തുടർന്ന് പ്രവർത്തകർ ബാരിക്കേഡുകൾക്കു മുകളിലൂടെ മറികടക്കാൻ ശ്രമിച്ചതു നേരിയ സംഘർഷത്തിനിടയാക്കി.
മുഖംമൂടി ധരിച്ച് പ്രതിഷേധിച്ചു
തൃശൂർ: കെഎസ്യു നേതാക്കളെ മുഖംമൂടിയും കൈവിലങ്ങും ധരിപ്പിച്ചു കോടതിയിൽ ഹാജരാക്കിയതിൽ കോർപറേഷൻ പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് കൗണ്‍സിലർമാർ മുഖംമൂടി ധരിച്ചു കൗണ്‍സിലിൽ പ്രതിഷേധിച്ചു. പ്രതിപക്ഷ കൗണ്‍സിലർമാർ വരില്ലെന്ന് അറിഞ്ഞിട്ടും ബിനി ടൂറിസ്റ്റ് ഹോമിൽ കോർപറേഷൻ ഓണസദ്യ നടത്തിയത് അവഹേളനമാണ്. കോർപറേഷൻ ഉദ്യോഗസ്ഥരിൽനിന്ന് 400 രൂപവച്ചും ശുചീകരണതൊഴിലാളികളിൽനിന്ന് 200 രൂപവച്ചും ഓണസദ്യക്കു പിരിവു നടത്തി. പങ്കെടുത്ത ഉദ്യോഗസ്ഥർക്കുപോലും ഭക്ഷണം കിട്ടാതെ വലഞ്ഞെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. അമൃത് വാട്ടർ എഫിഷ്യന്റ് പദ്ധതിയുടെ ഉദ്ഘാടനത്തിനു പത്തുലക്ഷം ചെലവുണ്ടായെന്ന അജൻഡയിൽ വോട്ടിംഗ് ആവശ്യപ്പെട്ടതോടെ മാറ്റിവച്ചു. കോർപറേഷൻ വൈദ്യുതി ജീവനക്കാരുടെ എണ്ണം 229ൽനിന്നു 103 ആയി ഉത്തരവിറക്കിയതിൽ എൽഡിഎഫ് സർക്കാരും കോർപറേഷൻ ഭരണസമിതിയും തമ്മിൽ ഗൂഢാലോചനയുണ്ടെന്നും വൈദ്യുതിവിഭാഗം കൈമാറാനുള്ള രഹസ്യനീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. ഉപനേതാവ് ഇ.വി. സുനിൽരാജ്, ജോണ്‍ ഡാനിയൽ, ജയപ്രകാശ് പൂവത്തിങ്കൽ, മുകേഷ് കൂളപറന്പിൽ, ലാലി ജെയിംസ്, കെ. രാമനാഥൻ, ആൻസി ജേക്കബ്, വിനേഷ് തയ്യിൽ, മേഫി ഡെൽസണ്‍, എബി വർഗീസ്, സനോജ് പോൾ എന്നിവർ സംസാരിച്ചു.
തെരുവുവിളക്കിൽ ഉടക്കി കൗണ്‍സിലർമാർ
തൃശൂർ: മാസങ്ങളായി തെരുവുവിളക്കുകൾ പ്രകാശിക്കാത്തതിലും വിവിധ ഡിവിഷനുകളിലെ പുല്ലുവെട്ട് അടക്കമുള്ള ശുചീകരണം മുടങ്ങിയതിലും പ്രതിഷേധവുമായി കൗണ്‍സിലർമാർ. ഭരണപക്ഷത്തെ കരോളിൻ പെരിഞ്ചേരിയും സി.പി. പോളിയും പ്രതിപക്ഷത്തെ സനോജ് കെ. പോളും നടുത്തളത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഭരണ-പ്രതിപക്ഷ കൗണ്‍സിലർമാർ ഒന്നൊന്നായി പരാതി ഉന്നയിച്ചതോടെ കോർപറേഷൻ സെക്രട്ടറിയോട് മേയർ ഉടനടി വിശദീകരണം തേടി. കൗണ്‍സിൽ അംഗീകാരമില്ലാത്തതുകൊണ്ടാണ് കരാറുകാരനു പണംനൽകാൻ കഴിയാതിരുന്നതെന്നു സെക്രട്ടറി വിശദീകരിച്ചെങ്കിലും വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും അടുത്ത കൗണ്സിലിനുമുന്പായി റിപ്പോർട്ട് നൽകണമെന്നും മേയർ എം.കെ. വർഗീസ് നിർദേശിച്ചു. ഭരണം അവസാനിക്കാനിരിക്കേ ഉദ്യോഗസ്ഥർ മനപ്പൂർവം ഫയൽ വൈകിപ്പിക്കുകയാണെന്ന ആരോപണവും മേയർ ഉന്നയിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി പുലിക്കളിസംഘങ്ങൾക്കു മൂന്നുലക്ഷംവീതം കേന്ദ്രസഹായം അനുവദിച്ചത് സംഘാടകരെന്ന നിലയിൽ കോർപറേഷനെ അറിയിച്ചില്ലെന്നും തനിക്കു കത്തു നൽകിയിട്ടില്ലെന്നും മേയർ പറഞ്ഞു. പുലിക്കളിസംഘങ്ങൾക്കു നേരത്തേ സഹായം ലഭിക്കണമെന്നും ബിജെപി കൗണ്‍സിലർമാർ ഇടപെടണമെന്നും പി.കെ. ഷാജൻ പറഞ്ഞു. സഹായം സംബന്ധിച്ച് കളക്ടറേറ്റിൽ നിർദേശമെത്തിയിരുന്നെന്നു ബിജെപി കൗണ്‍സിലർമാരും തിരിച്ചടിച്ചു. പുഴയ്ക്കൽ റോഡ് നിർമാണത്തെത്തുടർന്നു പഞ്ചിക്കൽ അടക്കമുള്ള ഇടങ്ങളിൽ കുടിവെള്ളം മുടങ്ങിയെന്നും സ്കൂളുകളിൽ പാചകത്തിനു പുറത്തുനിന്നു വെള്ളമെത്തിക്കേണ്ട സ്ഥിതിയാണെന്നു മേഫി ഡെൽസണ്‍ പറഞ്ഞു. കോർപറേഷന്റെ വൈദ്യുതിവിഭാഗം ഏറ്റെടുക്കാനുള്ള സർക്കാർ നീക്കം പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്നും സംയുക്ത ട്രേഡ് യൂണിയനുകളോടു സമരത്തിനിറങ്ങാൻ താനാണു നിർദേശിച്ചതെന്നും മേയർ പറഞ്ഞു. കെഎസ്ഇബിയിലേക്കു കൊണ്ടുപോകാൻ ആരു താത്പര്യമെടുത്താലും എതിർക്കും. ഇതിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ല. ജീവനക്കാർക്ക് എല്ലാ പിന്തുണയും നൽകും. ഇക്കാര്യത്തിൽ കൗണ്‍സിൽ പ്രമേയം പാസാക്കുമെന്നും സർക്കാരിനു കത്തുനൽകുമെന്നും മന്ത്രിമാരെ കാണുമെന്നും മേയർ പറഞ്ഞു. 9.5 ലക്ഷം പാസാക്കാനുള്ള അജൻഡ മാറ്റി തൃശൂർ: മുഖ്യമന്ത്രി പങ്കെടുത്ത വെറ്റ് (വാട്ടർ എഫിഷ്യന്റ് തൃശൂർ) പദ്ധതിയുടെ ഉദ്ഘാടത്തിനു ചെലവായെന്നു പറയുന്ന 9.5 ലക്ഷംരൂപ പാസാക്കിയെടുക്കാനുള്ള അജൻഡ പ്രതിപക്ഷ കൗണ്‍സിലർമാരുടെ എതിർപ്പിൽ മാറ്റിവച്ചു. മുൻകൂർ മൂന്നുലക്ഷം അനുവദിച്ചെങ്കിലും 9,54, 434 രൂപ ചെലവായെന്നു ചൂണ്ടിക്കാട്ടിയാണ ഉദ്യോഗസ്ഥൻ ബില്ല് സമർപ്പിച്ചത്. ഇതിൽ എട്ടുലക്ഷം ഓസ്കർ ഇവന്റ് മാനേജ്മെന്റിനു മാത്രമുള്ള തുകയാണ്. ഫ്ളക്സ്, ബാഡ്ജ് എന്നിവ പ്രിന്റ് ചെയ്യാൻ മുപ്പതിനായിരം രൂപയും കുടുംബശ്രീ കഫേയ്ക്ക് 22,000 രൂപ ചെലവായെന്നു പറയുന്നു. ഇതു വോട്ടിനിടാൻ ആവശ്യപ്പെട്ടതോടെ മാറ്റുകയായിരുന്നു.
ബസിലിക്കയുടെ പ്രവർത്തനങ്ങൾ മാതൃക: മാർ താഴത്ത്
തൃശൂർ: പ്രത്യാശയുടെ തീർഥാടകരാകുക എന്ന കത്തോലിക്കാസഭയുടെ 2025 ജൂബിലിവർഷത്തിലെ ആഹ്വാനത്തെ ആസ്പദമാക്കി ശതാബ്ദിവർഷത്തിൽ തൃശൂർ ബസിലിക്ക നടപ്പാക്കുന്ന കാരുണ്യപ്രവർത്തനങ്ങൾ മാതൃകാപരമെന്ന് അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്. 2024ൽ വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ആ വർഷത്തെ ഊട്ടുതിരുനാൾ റദ്ദാക്കി മാറ്റിവച്ച 20,01,353 രൂപയുടെ ചെക്ക് വയനാടിന്റെ പുനരധിവാസത്തിനു മാനന്തവാടി അതിരൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലത്തിനു കൈമാറി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെസിബിസി വാഗ്ദാനം ചെയ്ത നൂറു വീടുകളുടെ നിർമാണം നടക്കുകയാണെന്നും ജാതിമതഭേദമെന്യേ ദുരിതബാധിതർക്കു കൈമാറുമെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. പരിശുദ്ധ വ്യാകുലമാതാവിന്റെ ഏഴു വ്യാകുലങ്ങൾ ആദ്യമായി ഒരു ഗാനത്തിൽ ഉൾക്കൊള്ളിച്ചു പുറത്തിറക്കുന്ന മാതപാത എന്ന കാസറ്റിന്റെ പ്രകാശനവും മാർ ആൻഡ്രൂസ് താഴത്ത് മാർ അലക്സ് താരാമംഗലത്തിനു കൈമാറി നിർവഹിച്ചു. ചടങ്ങിൽ ബസിലിക്ക റെക്ടർ ഫാ. തോമസ് കാക്കശേരി, മുൻ റെക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, നടത്തുകൈക്കാരൻ ടി.ടി. ജോസഫ്, ശതാബ്ദി ആഘോഷ കമ്മിറ്റി ജനറൽ കണ്‍വീനർ ടി.കെ അന്തോണിക്കുട്ടി എന്നിവർ പ്രസംഗിച്ചു. രാവിലെ ഒന്പതുമുതൽ ആരംഭിച്ച ഊട്ടുനേർച്ചയിൽ ആയിരങ്ങൾ പങ്കെടുത്തു. രാത്രി ഒന്പതുവരെ നേർച്ചവിതരണം ഉണ്ടായിരുന്നു.
അങ്കണവാടിക്കരികെ ഭീഷണിയുയര്‍ത്തി കൂറ്റന്‍ മരം
കൊടകര: അങ്കണവാടിക്കുസമീപം നില്ക്കുന്ന കൂറ്റന്‍ മരം അപകടഭീഷണിയുയര്‍ത്തുന്നു. മരം മുറിച്ചുനീക്കി കുരുന്നുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും ആവശ്യത്തിനുനേരേ അധികൃതര്‍ മുഖംതിരിക്കുകയാണന്ന് ആക്ഷേപമുയരുന്നു. കൊടകര പഞ്ചായത്തിലെ പേരാമ്പ്ര - കനകമല റോഡില്‍ ചിറക്കഴയിലാണ് അപകടഭീഷണി ഉയര്‍ത്തുന്ന കൂറ്റന്‍ തണല്മരമുള്ളത്. വനിതാശിശുവികസനവകുപ്പിനുകീഴില് പ്രവര്‍ത്തിക്കുന്ന 15-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന് പത്തടിയോളംമാത്രം അകലെയാണ് വര്‍ഷങ്ങളുടെ വളര്‍ച്ചയുള്ള വലിയ വാകമരം. ശക്തമായ കാറ്റും മഴയും ഉണ്ടാകുമ്പോള്‍ അങ്കണവാടിയിലെ ജീവനക്കാരുടേയും രക്ഷിതാക്കളുടേയും ഉള്ളില്‍ ആധിയാണ്. കാറ്റില്‍ മരം കടപുഴകുകയോ വലിയ ശിഖരങ്ങള്‍ ഒടിഞ്ഞു വീഴുകയുകയോ ചെയ്താല്‍ വലിയ ദുരന്തമാണ് സംഭവിക്കുക. മരം മുറിച്ചുനീക്കുകയോ, ശിഖരങ്ങള്‍ വെട്ടിനീക്കുകയോ ചെയ്യണമെന്ന് വര്‍ഷങ്ങളായി രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. റോഡിന്റെ ഓരത്തുള്ള ഈ വലിയ മരം യാത്രക്കാരുടെ ജീവനും ഭീഷണിയാണ്. 11 കെവി ലൈനുകളുെ ഈ മരത്തിനുചുവട്ടിലൂടെയാണ് വലിച്ചിട്ടുള്ളത്.
മാർഗംകളി: കോട്ടയം പുന്നത്തറ ഇടവക ജേതാക്കൾ
ഇരിങ്ങാലക്കുട: കത്തീഡ്രൽ സിഎൽസിയുടെ ആഭിമുഖ്യത്തിൽ ജെആർജെ ആയുർവേദിക് കോസ്മെറ്റിക്സിന്റെ സഹകരണത്തോടെ അറയ്ക്കൽ ജോസഫ് ഭാര്യ റീത്ത മെമ്മോറിയൽ ട്രോഫിക്കുവേണ്ടി സംഘടിപ്പിച്ച അഖിലകേരള മാർഗംകളി മത്സരത്തിൽ കോട്ടയം പുന്നത്തറ സെന്റ് തോമസ് ഇടവക ഒന്നാംസ്ഥാനം നേടി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് രണ്ടാംസ്ഥാനവും ചേർത്തല സെന്റ് മേരീസ് ചർച്ച് മുട്ടം ഫൊറോന മൂന്നാംസ്ഥാനവും റാഫേലിയൻസ് ഒല്ലൂർ ഫൊറോന ഇടവക നാലാംസ്ഥാനവും കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ ഇടവക സിഎൽസി അഞ്ചാംസ്ഥാനവും നേടി. ഇരിങ്ങാലക്കുട മാർതോമ, ചാലക്കുടി സെന്റ് മേരീസ് ഇടവക സിഎൽസി, കൊല്ലം കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ ഇടവക, വല്ലച്ചിറ സെന്റ് തോമസ് ഇടവക എന്നിവർ പ്രോത്സാഹനസമ്മാനങ്ങൾ നേടി. മാർ പോളി കണ്ണൂക്കാടൻ മെത്രാപ്പോലീത്ത ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു. കത്തീഡ്രൽ വികാരി റവ.ഡോ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. ക്രിസ്ത്യൻ സോഷ്യൽമീഡിയ ഇൻഫ്ളുവൻസർ ഫാ. മാർട്ടിൻ ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായി. ജെആർജെ ആയുർവേദിക് കോസ്മെറ്റിക്സിന്റെ മാനേജിംഗ് ഡയറക്ടർമാരായ അറയ്ക്കൽ ജോസഫ്, ജോമി ജോസഫ് എന്നിവർ വിശിഷ്ടാഥിതികളായിരുന്നു.
മാരാംകോട് സ്ഥലംനൽകാൻ വനംവകുപ്പ് അനുമതി നല്‍കുന്നില്ലെന്ന് ആദിവാസികൾ
ചാലക്കുടി: അതിരപ്പിള്ളി പഞ്ചായത്തിലെ അരേക്കാപ്പ്, വീരാൻകുടി ഉന്നതികളിൽനിന്ന് കോടശേരി പഞ്ചായത്തിലെ മാരാംകോട് വനമേഖലയിൽ കുടിയേറിപ്പാർക്കുന്ന ആദിവാസികൾക്കു സ്ഥലം അനുവദിച്ചുകൊടുക്കുന്നതിൽ വനംവകുപ്പ് തടസം സൃഷ്ടിക്കുന്നതായി ആദിവാസികൾ കുറ്റപ്പെടുത്തി. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ആറുമാസംമുന്പ് ഇവിടെ സ്ഥലം അളന്നുതിട്ടപ്പെടുത്തി 47 കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കുന്നതിനു ശ്രമം നടത്തിയിരുന്നു. ഇത് അനുവദിച്ചുകിട്ടുന്നതിലെ കാലതാമസമാണ് ഇവിടെ കുടിൽകെട്ടി താമസിക്കാൻ ഇടയാക്കിയത്. ആദ്യം താമസിച്ചിരുന്ന സ്ഥലത്തു വഴിയില്ല. റോഡിലേക്കു ചെങ്കുത്തായ നടവഴിയിലൂടെ മൂന്നു കിലോമീറ്റർ നടക്കണം. ഇവിടെ ആന, കരടി, കടുവ, പുലി എന്നിവയെ പേടിക്കാതെ ജീവിതം തള്ളിനീക്കാമെന്ന് ഊരൂമൂപ്പൻ പറഞ്ഞു. 36 കുടുംബങ്ങളാണ് ഇതുവരെ എത്തിയിട്ടുള്ളത്. ബാക്കിയുള്ളവർ ഈയാഴ്ച എത്തിച്ചേരും. ആദിവാസികൾക്ക് ആവശ്യമായ ഭൂമി പതിച്ചുനൽകാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാരുണ്യ സോഷ്യൽ ഗ്രൂപ്പ് പ്രസിഡന്റ് കെ.എം. ജോസിന്റെ നേതൃത്വത്തിൽ കേന്ദ്ര വനം-പരിസ്ഥിതിമന്ത്രിക്കും സംസ്ഥാന വനംമന്ത്രി എ.കെ. ശശീന്ദ്രനും നിവേദനം നൽകി കാത്തിരിക്കുകയാണ് ആദിവാസികുടുംബങ്ങൾ.
‘സഹകരണസംഘങ്ങളിലെ സ്വര്ണവായ്പാചട്ടങ്ങള് സ്വകാര്യധനകാര്യ സ്ഥാപനങ്ങളിലേതുപോലെയാക്കണം’
വെള്ളിക്കുളങ്ങര: സഹകരണസംഘങ്ങളുടെ സ്വര്‍ണവായ്പയുമായി ബന്ധപ്പട്ട നിയമങ്ങളും ചട്ടങ്ങളും സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിലേതുപോലെ സുതാര്യമാക്കണമെന്ന് മറ്റത്തൂര്‍ വെള്ളിക്കുളങ്ങര മള്‍ട്ടിപര്‍പ്പസ് സഹകരണ സംഘത്തിന്റെ പതിനാലാമത് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. നിലവിലുള്ള നിയമപ്രകാരം സഹകരണസംഘങ്ങളുടെ കൈവശമുള്ള അധിക നിക്ഷേപങ്ങള്‍ പൂര്‍ണമായും കേരള ബാങ്കിലാണ് നിക്ഷേപിക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ അധിക കുടിശികയുടെ പേരിലോ, ബാങ്ക് കൂടുതല്‍ നഷ്ടത്തിലാവുന്ന സാഹചര്യത്തിലോ കേരള ബാങ്കിന് റിസര്‍വ് ബാങ്കിന്റെ കര്‍ശനനിയന്ത്രണം ഉണ്ടായാല്‍ സഹകരണസംഘങ്ങളുടെ നിക്ഷേപം തിരിച്ചുകിട്ടാത്ത സാഹചര്യം വരുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇത് ഒഴിവാക്കാനായി സംഘങ്ങളുടെ പക്കലുള്ള അധികനിക്ഷേപങ്ങള് വിവിധ ബാങ്കുകളിലായി നിക്ഷേപിക്കുന്നതിന് അനുമതി നല്‍കണം. അല്ലാത്തപക്ഷം കേരള ബാങ്കിലെ മുഴുവന്‍ നിക്ഷേപങ്ങള്‍ക്കും സര്‍ക്കാര്‍ പരിപൂര്‍ണ ഗ്യാരണ്ടി നല്‍കുകയും സംഘങ്ങളില്കൂടി സ്വര്‍ണപണയ പലിശയ്ക്കുള്ള ചട്ടങ്ങളും ഉപനിബന്ധനകളും സ്വകാര്യ സ്ഥാപനങ്ങളിലേതു പോലെ സുതാര്യമാക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ഗോപാലകൃഷ്ണന് മാടപ്പാട്ട് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് വിജയന് വെട്ടിയാട്ടില്‍, ഓനച്ചന് നിരിപ്പിലാവുങ്കല്, ശിവരാമന് പോതിയില്‍, എം.പി. ദേവസി, ജോഷി മഞ്ഞളി, സി.പി. അമ്മിണി, സൗമി സണ്ണി, ലിഷ ഉണ്ണികൃഷ്ണന്, സെക്രട്ടറി സ്മിത ഷാജു എന്നിവര്‍ സംസാരിച്ചു.
പൈതൃകം ജലോത്സവം: താണിയനും മടപ്ലാത്തുരുത്തും ജേതാക്കളായി
കയ്പമംഗലം: മൂന്നാമത് പൈതൃകം ജലോത്സവത്തിൽ താണിയനും മടപ്ലാത്തുരുത്തും ജേതാക്കളായി. മത്സരത്തിലെ എ വിഭാഗത്തിലാണ് ക്രിസ്തുരാജ് ബോട്ട് ക്ലബിന്റെ താണിയൻ ഒന്നാംസ്ഥാനം നേടിയത്. സെന്റ് സെബാസ്റ്റ്യൻ നമ്പർ വൺ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ബി ഗ്രേഡ് വിഭാഗത്തിൽ ഒന്നാംസ്ഥാനം കെബിസി കുറുങ്കോട്ട ക്ലബ് മടപ്ലാത്തുരുത്ത് ഒന്നാം സ്ഥാനത്തെത്തിയപ്പോൾ പിബിസി പുളിയത്തുരുത്ത് തുഴഞ്ഞ് ജിബി തട്ടകൻ രണ്ടാമതായി ഫിനിഷ് ചെയ്തു. ഇ.ടി. ടൈസൺ എംഎൽഎ ജലമേള ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് ജലഘോഷയാത്ര ഫ്ലാഗ്ഓഫ് ചെയ്തു. ആറാംവാർഡ് മെമ്പർ ഒ.എ. ജെൻട്രീൻ അധ്യക്ഷതവഹിച്ചു. പടിയൂർ പഞ്ചായത്ത് മെമ്പർ ജോയ്സി ആന്റണി, ജനപ്രതിനിധികൾ, സംഘാടകസമിതി ഭാരവാഹികളും പങ്കെടുത്തു. സമാപനസമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ നിർവഹിച്ചു.
നേത്രദാനത്തില്‍ ഹൃദയ പാലിയേറ്റീവ് കെയര്‍ ഒന്നാമത്
കൊടകര: ഈവര്‍ഷം നൂറിലധികം കണ്ണുകള്‍ ദാനംചെയ്ത് ഒന്നാമതെത്തിയ ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റീവ് കെയറിന് ഐ ബാങ്ക് അസോസിയേഷന് ഭാരവാഹികള്‍ അവാര്‍ഡ് സമ്മാനിച്ചു. കേരള ഐ ബാങ്ക് അസോസിയേഷന്റെ നാൽപതാമത് ദേശീയ നേത്രദാനപക്ഷാചരണത്തോടനുബന്ധിച്ച് അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച നേത്രദാന പക്ഷാചരണ സമാപനയോഗത്തിലാണ് അവാര്‍ഡ് സമ്മാനിച്ചത്. ഹൃദയ പാലിയേറ്റീവ് കെയര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ഷാജു ചിറയത്ത്, ഫാ. ജോസഫ് മാളിയേക്കല്‍, ഫാ. റിന്റോ തെക്കിനേത്ത്, ഹൃദയ സ്റ്റാഫുകള്‍ എന്നിവര്‍ചേര്‍ന്ന് സിനിമാതാരം മാത്യു തോമസില്‍നിന്ന് അവാര്‍ഡ് സ്വീകരിച്ചു. ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് പാലക്കപ്പിള്ളി, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാലാട്ടി, ഐ ബാങ്ക് കോ-ഓർഡിനേറ്റര്‍ ജയേഷ് പാറയ്ക്കല്‍ എന്നിവര്‍ നേതൃത്വംനല്കി.
അന്നമനട പഞ്ചായത്തിനുമുന്നിൽ യുഡിഎഫിന്റെ കുത്തിയിരിപ്പുസമരം
അന്നമനട: കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അന്നമനട പഞ്ചായത്ത് കാര്യാലയത്തിനുമുന്നിൽ യുഡിഎഫ് അംഗങ്ങളുടെ കുത്തിയിരിപ്പുസമരം. ജലനിധിക്ക് കുടിശികയുള്ള പണം അടയ്ക്കാത്തതുമൂലം കഴിഞ്ഞ നാലുദിവസമായി അന്നമനടയിൽ ശുദ്ധജലവിതരണം തടസപ്പെട്ടിരിക്കുകയാണെന്നും വിഷയം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും യുഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.കെ. രവിനമ്പൂതിരി മുന്നറിയിപ്പുനൽകി. പഞ്ചായത്തിന്റെ പ്രവർത്തനം നിഷ്ക്രിയമാണെന്നും ജനകീയ വിഷയങ്ങളിൽ ഇടപെടാതെ പഞ്ചായത്ത് പ്രസിഡന്റും മറ്റും അവാർഡുകൾക്കുവേണ്ടി തിരക്കഥകൾ തയാറാക്കാനുള്ള തിരക്കിലാണെന്നും യുഡിഎഫ് അംഗങ്ങൾ പരിഹസിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. ഇക്ബാൽ, ടെസി ടൈറ്റസ്, സി.കെ. ഷിജു, ലളിത ദിവാകരൻ, ആനി ആന്റു, സുനിത സജീവൻ എന്നിവർ പ്രസംഗിച്ചു.
വന്യമൃഗങ്ങളെ കൊല്ലാനുള്ള ബില്ല് രാഷ്ട്രീയതട്ടിപ്പ്: തോമസ് ഉണ്ണിയാടന്
ഇരിങ്ങാലക്കുട: വന്യമൃഗങ്ങളെ കൊല്ലാനുള്ള ബില്ല് തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിയിരിക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കവും രാഷ്ട്രീയതട്ടിപ്പും മാത്രമാണെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന്. കേരള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം നേതൃസംഗമം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു. 1972ലെ കേന്ദ്രനിയമത്തിന്റെ ഭേദഗതിയെന്ന നിലയിലുള്ള ഈ ബില്‍ ഒട്ടനവധി സാങ്കേതിക, നിയമക്കുരുക്കില്‍പ്പെടാന്‍ സാധ്യതയുള്ളതും അപ്രായോഗികവുമാണ്. എല്‍ഡിഎഫ് സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ മറ്റു മാര്‍ഗങ്ങളാണ് അനുവര്‍ത്തിക്കേണ്ടിയിരുന്നതെന്നും തോമസ് ഉണ്ണിയാടന് അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ് മുഖ്യപ്രഭാഷണംനടത്തി. ഭാരവാഹികളായ സേതുമാധവന് പറയംവളപ്പില്‍, പി.ടി. ജോര്‍ജ്, സതീശ് കാട്ടൂര്‍, മാഗി വിന്‍സെന്റ്, ശങ്കര്‍ പഴയാറ്റില്‍, നൈജു ജോസഫ് ഊക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.
വഴിതടഞ്ഞ് വീണ്ടും കബാലി
അതിരപ്പിള്ളി: അതിരപ്പിള്ളി - മലക്കപ്പാറ റോഡിൽ വഴിതടഞ്ഞ് കാട്ടാന കബാലി. ഇന്നലെ രാവിലെ ഒമ്പതിനാണ് പത്തടിപ്പാലത്തിൽവച്ച് കബാലി വാഹനങ്ങൾതടഞ്ഞത്. റോഡരികിൽനിന്ന കബാലി പെട്ടന്ന് റോഡിലേക്കിറങ്ങുകയായിരുന്നു. അപ്രതീക്ഷിതമായി റോഡിലേക്കിറങ്ങിയ കാട്ടാനയ്ക്കുമുന്നിൽ ചെറുവാഹനങ്ങളും സ്വകാര്യ ബസുമുൾപ്പെടെ കുടുങ്ങി. ഏറെനേരം റോഡിൽ നിലയുറപ്പിച്ച കബാലി പിന്നീട് വനത്തികത്തേയ്ക്ക് കയറിപ്പോയി. കുറച്ചുനാളുകളായി ആനക്കയം മുതൽ ഷോളയാർ വ്യുപോയിന്റുവരെയുള്ള മേഖലയിൽ സ്ഥിരംസാന്നിധ്യമാണ് കാട്ടു കൊമ്പൻ കബാലി. ഇടയ്ക്ക് കാടുകയറുമെങ്കിലും വീണ്ടും തിരിച്ചെത്തും.
ചൊവ്വൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
ചേർപ്പ്: ചൊവ്വൂരിനും പാമ്പാൻ തോടിനുമിടയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന ചേർപ്പ് പെരുവനം ചിറയ്ക്ക് സമീപം താമസിക്കുന്ന മുളക്കൽവീട്ടിൽ രേഷ് (48) മരിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ചൊവ്വൂരിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് സിഗ്നൽ നൽകി റോഡ് മറികടക്കുന്നതിനിടയിൽ തൃപ്രയാറിൽ നിന്ന് തൃശൂരിലേക്ക് അമിത വേഗതയിൽ പോകുകയായിരുന്ന സ്വകാര്യ ബസ് ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ രേഷും, ഭാര്യ ലതയും കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് രേഷ് മരി ച്ചത്. സംസ്കാരം നടത്തി. മക്കൾ: ലക്ഷ്മി, കൃഷ്ണേന്ദു, മാളവിക.
സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു
പഴയന്നൂർ: സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവു മരിച്ചു. കൊണ്ടാഴി അപ്പത്ത് വീട്ടിൽ ശരത് (30) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി പത്തോടെ കൊണ്ടാഴി ഒന്നാം കല്ല് പള്ളിക്കു സമീപമാണ് അപകടം ഉണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഴയന്നൂർ പോലീസ് സ്ഥലത്ത് എത്തി മേൽനടപടി സ്വീകരിച്ചു. സംസ്കാരം നടത്തി. ഭാര്യ: നീതു. മക്കൾ: ധനു ജയകൃഷ്ണൻ, ദക്ഷ കൃഷ്ണ.
തമിഴ് സ്ത്രീ കുളത്തിൽ മരിച്ചനിലയിൽ
കുന്നംകുളം: നവീകരിച്ച ഗുരുവായൂർ റോഡിലുള്ള ചാട്ടുകുളത്തിൽ തമിഴ്നാട് സ്വദേശിനിയായ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശിനി ലക്ഷ്മി (71)ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് കുളത്തിൽ മൃതദേഹം പൊന്തിയത്. പഴയ സാധനങ്ങൾ പെറുക്കിവിൽക്കുന്ന ജോലിയാണ് കുറെ നാളായി അവർ ഈ മേഖലയിൽ ചെയ്തിരുന്നത്. ചാട്ടുകുളം പരിസരത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഇവരെ കണ്ടവരും ഉണ്ട്. കാൽവഴുതി കുളത്തിലേക്ക് വീണതെന്നാണ് കരുതുന്നത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കരയ്ക്ക് കയറ്റിയത്. കുന്നംകുളം പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
ഹരിത കേരള മിഷൻ ജില്ലയിലെ മികച്ച കാവിനുള്ള പുരസ്കാരം ശംഖുകുളങ്ങര കാവിന്
ശ്രീനാരായണപുരം: ഹരിത കേരള മിഷൻ പ്രഖ്യാപിച്ച ജില്ലയിലെ മികച്ച പച്ചത്തുരുത്ത് കാവിനുള്ള പുരസ്കാരം ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ ശംഖുകുളങ്ങര കാവ് പച്ചത്തുരുത്തിനു ലഭിച്ചു. മികച്ച പച്ചത്തുരത്തുകൾക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം നാളെ തിരുവനന്തപുരം ടാഗോർ ഹാളിൽ പ്രസിഡന്റ്് എം.എസ്. മോഹനൻ ഏറ്റുവാങ്ങും. കഴക്കൂട്ട് കുടുംബട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള മൂന്നര ഏക്കർ ഭൂമിയിലാണ് കാവ് നിൽക്കുന്നത്. 2019-20 വർഷത്തിൽ കേരള സംസ്ഥാന ബയോ ഡൈവേഴ്സിറ്റി ബോർഡ് നടപ്പാക്കിയ കാവുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയ ഒരു ലക്ഷത്തി അയ്യായിരം രൂപ ചെലവഴിച്ചാണ് ശംഖുകുളങ്ങര കാവിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത് നടത്തിയത്. പ്രാദേശിക ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളജ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പശ്ചിമഘട്ട വേഴാമ്പൽ ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോ ടെയാണ് ശംഖുകുളങ്ങരകാവ് പച്ചത്തുരുത്തിന്റെ പഠനം ഡോ. അമിത ബച്ചന്റെ നേതൃത്വത്തിൽ നടത്തിയത്. 179 തരം പുഷ്പ സസ്യങ്ങൾ, 54 തരം ഔഷധസസ്യങ്ങൾ, 132 തരം പക്ഷികൾ,54 തരം ഔഷധസസ്യങ്ങൾ, 42 വിഭാഗം ചിത്രശലഭങ്ങൾ, 31 വിഭാഗം പൂമ്പാറ്റകൾ എന്നിവയും കരിമ്പൂതാൻ, കുളവ്, കമ്പകം, അശോകം തുടങ്ങിയ വംശനാശ ഭീഷണി നേരിടുന്ന അപൂർവയിനം സസ്യങ്ങളും ശംഖുകുളങ്ങര കാവ് പച്ചത്തുരുത്തിൽ നടത്തിയ പഠനത്തിൽ കണ്ടെത്തി. കാവിൽ നിന്നും ശേഖരിച്ച് വിത്തുകൾ നഴ്സറിയിൽ വച്ചുമുളപ്പിച്ച് കാവിനകത്ത് നട്ടുവളർത്തി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളെ പ്രയോജനപ്പെടുത്തിയാണ് പച്ചത്തുരുത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയത്.പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി 33 കാവുകളെ കൂടി സർവേയിൽ കണ്ടെത്തിയിരുനു. കാവിലെ പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനും അടിക്കാടുകളിൽ ഇല്ലാതാകുന്ന അപൂർവയിനം സസ്യങ്ങളെ സംരക്ഷിക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും കാലാവസ്ഥാവ്യതിയാനം കാരണം വൻമരങ്ങൾ കടപുഴകി വീഴുന്നതു തടയുന്നതിനും പുതിയ ചെടികൾ വച്ചുപിടിപ്പിക്കുന്നതിനും പച്ചത്തുരുത്ത് പുനസ്ഥാപനത്തിലൂടെ സാധിച്ചു. കേരള ബയോഡൈവേഴ്സിറ്റി ബോർഡ്, ഹരിത കേരള മിഷൻ, കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഗ്രാമപഞ്ചായത്ത് തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ സഹായസഹകരണത്തോടെയാ ണ് പച്ചത്തുരുത്ത് വ്യാപനം ജനകീയ സഹകരണത്തോടെ നടത്തിയത്.
ബസ് സ്റ്റാന്‍ഡ് - എകെപി ജംഗ്ഷന് റോഡ് കട്ടവിരിച്ചു; നടുറോഡിൽ വൈദ്യുതി തൂണ്
ഇരിങ്ങാലക്കുട: ബസ് സ്റ്റാന്‍ഡ്- എകെപി ജംഗ്ഷന് റോഡില്‍ തകര്‍ന്ന ഭാഗത്ത് കട്ട വിരിക്കുന്ന ജോലി പുരോഗമിക്കുമ്പോള്‍ റോഡിലേക്കുകയറി നില്ക്കുന്ന വൈദ്യുതി കാലുകള്‍ മാറ്റി സ്ഥാപിച്ചിട്ടില്ലെന്ന് ആക്ഷേപം. റോഡിന്റെ കിഴക്കെ അരികിലുള്ള മൂന്ന് വൈദ്യുതി കാലുകള്‍ റോഡിനകത്തായിട്ടാണ് നില്‍ക്കുന്നത്. ഇത് മാറ്റാതിരുന്നാല്‍ പിന്നീട് കാലുകള്‍ മാറ്റി സ്ഥാപിക്കേണ്ട സാഹചര്യത്തില്‍ വിരിച്ച കട്ടകള്‍ മാറ്റേണ്ടിവരുമെന്നും അത് റോഡിന്റെ ഉറപ്പിനെ ബാധിക്കുമെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കട്ടവിരിക്കുന്നതിനായി 22.5 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയിരിക്കുന്നത്. വൈദ്യുതിക്കാലുകള് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബിക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കിയിട്ടില്ല. എന്നാല്‍, നഗരസഭ ഇതിനായി കത്തു നല്‍കിയിട്ടുണ്ട്. ടൈലിടലിന്റെ ഭാഗമായി റോഡ് അടച്ചുകെട്ടിയതിനാല്‍ പുറ്റിങ്ങല്‍ റോഡിലൂടെയും എംഎല്‍എ റോഡ്, ബൈപാസ് റോഡ് എന്നിവയിലൂടെയുമാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. കാലങ്ങളായി തകര്‍ന്നു കുളമായ ബസ് സ്റ്റാന്‍ഡ്- എകെപി ജംഗ്ഷന് റോഡ് ടൈലിടുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം അവസാനത്തിലാണ് മെറ്റല്‍ വിരിച്ചത്.
എം.സി. ആഗസ്തി മോറേലി സ്മാരക അവാർഡ് സമ്മാനിച്ചു
ചാലക്കുടി: സോഷ്യലിസ്റ്റ് നേതാവും കർഷകനുമായിരുന്ന എം.സി. ആഗസ്തി മോറേലി ആറാമത് സ്മാരക അവാർഡ് ജയരാജ് വാര്യർക്ക് മുൻ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് സമ്മാനിച്ചു. ആഗസ്തി മോറേലി കർഷകന്റെ ഉറച്ച ശബ്ദമായിരുന്ന പൊതുപ്രവർത്തകനും സാധാരണക്കാരന്റെ കൂടെനിന്ന മനുഷ്യസ്നേഹിയുമായിരുന്നുവെന്ന് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് രവീന്ദ്രൻ മാസ്റ്റർ പറഞ്ഞു.അനുസ്മരണ സമിതി ചെയർമാൻ പോൾ പുല്ലൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ഷിബു വാലപ്പൻ, ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി, ക്രൈസ്റ്റ് കോളജ് മാനേജർ ഫാ.ജോയ് പീണിക്കപറമ്പിൽ, ആർജെഡി ജില്ലാ പ്രസിഡന്റ് ജെയ്സൺ മാണി, സിഎഫ്ഐ ലോ കോളജ് ഡയറക്ടർ പി.ജെ. മാത്യു, കെ.എസ്. അശോകൻ, വി.ഒ. പൈലപ്പൻ, എസ്.പി. രവി, ജോർജ് വി. ഐനിക്കൽ, ഡോ. സി.സി. ബാബു, ഷാജു പുതൂർ, ആനി ജോയ്, കെ.സി. വർഗീസ്, അജി ഫ്രാൻസിസ്, ജോർജ് കെ. തോമസ്, കാവ്യ പ്രദീപ്, വിൻസന്റ് പുത്തൂർ, എൻ.സി. ബോബൻ, സി.എ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
സെന്റ് തോമസ് കത്തീഡ്രലില്‍ തിരുനാള്‍ ഭക്തിസാന്ദ്രം; കപ്പേളകൾ വെഞ്ചരിച്ചു
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. തിരുനാളിനോടനുബന്ധിച്ച് പള്ളിയുടെ പ്രധാന കവാടത്തിലുള്ള കപ്പേളകളുടെ വെഞ്ചരിപ്പ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. കപ്പേളകളില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും തിരുസ്വരൂപങ്ങള്‍ പ്രതിഷ്ഠിച്ചു. തിരുനാള്‍ ദിവ്യബലിക്ക് വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ മുഖ്യകാര്‍മികനായിരുന്നു. തിരുനാള്‍ പ്രദക്ഷിണം, കുരിശുസമര്‍പ്പണ നേര്‍ച്ച, വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വന്ദനം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരുന്നു. വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസി. വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ് ക്കല്‍, ഫാ. ആന്റണി നമ്പളം, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, കൈക്കാരന്മാരായ പി.ടി. ജോര്‍ജ് പള്ളന്‍, തോമസ് തൊകലത്ത്, സാബു ജോര്‍ജ് ചെറിയാടന്‍, അഡ്വ.എം.എം. ഷാജന് മാണിക്കത്തുപറമ്പില്‍, തിരുനാള്‍ പ്രസുദേന്തി ബിജോയ് പൗലോസ് ചക്കാലമറ്റത്ത്, കേന്ദ്രസമിതി പ്രസിഡന്റ്് ജോബി അക്കരക്കാരന്‍, ജോമി ചേറ്റുപുഴക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
മാപ്രാണം തീര്‍ഥാടന ദേവാലയത്തില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന് ആയിരങ്ങള്‍
മാപ്രാണം: ഹോളിക്രോസ് തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന് ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. പള്ളിയുടെ സ്ഥാപിതകുരിശ് ഭക്തജനങ്ങളുടെ വണക്കത്തിനായി ഫാ. സിബു കള്ളാപറമ്പില്‍ രൂപക്കൂട്ടില്‍ നിന്നും എടുത്ത് പ്രത്യേകം സജ്ജമാക്കിയ പീഠത്തില്‍ സ്ഥാപിച്ചശേഷം ഫാ. ഡേവിസ് ചാലിശേരി വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് ആശീര്‍വാദവും നല്കി. ഫാ. ലിജോ മണിമലക്കുന്നേല്‍ സന്ദേശം നല്കി. തുടര്‍ന്ന് സെന്റ് റോസ് കപ്പേള ചുറ്റിയുള്ള പ്രദക്ഷിണത്തിനുശേഷം തിരുസ്വരൂപങ്ങളും പ്രതിഷ്ഠാകുരിശും നേര്ച്ചപന്തലില് എഴുന്നള്ളിച്ചുവച്ചു. വൈകീട്ട് സെന്റ്ജോണ്‍ കപ്പേളയില്‍ നടന്ന വിശുദ്ധ കുരിശിന്റെ നൊവേനയ്ക്കും തിരി തെളിയിക്കലിനും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നേതൃത്വം നല്കി. തിരിതെളിയിക്കലിനുശേഷം മാര്‍ പോളി കണ്ണൂക്കാടന്‍ എഴുന്നള്ളിപ്പിനുള്ള പുഷ്പകുരിശ് കമ്മിറ്റി ഭാരവാഹികള്‍ക്കു കൈമാറി. രാത്രി പുഷ്പകുരിശ് എഴുന്നള്ളിപ്പ് ഉണ്ണിമിശിഹാ കപ്പേളയില്‍ നിന്നും ആരംഭിച്ച് പള്ളിയില്‍ സമാപിച്ചു. ഇന്നലെ നടന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ഷാജി തെക്കേക്കര മുഖ്യകാര്‍മികത്വം വഹിച്ചു. ആലുവ ഡി പോള്‍ വിന്‍സന്‍ഷ്യന്‍ സെമിനാരി റെക്ടര്‍ ഫാ. ബിജു കൂനന്‍ വിസി തിരുനാള്‍ സന്ദേശം നല്കി. മാപ്രാണം പള്ളി അസി. വികാരി ഫാ. ഡിക്സന് കാഞ്ഞൂക്കാരന്‍ സഹകാര്‍മികനായിരുന്നു. ഉച്ചകഴിഞ്ഞ് ദിവ്യബലി, തിരുനാള്‍ പ്രദക്ഷിണം, പ്രതിഷ്ഠാകുരിശ് നഗരി കാണിക്കല്‍, പ്രദക്ഷിണ സമാപനം, വിശുദ്ധ കുരിശിന്റെ ആശീര്‍വാദം, വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് ചുംബിക്കല്‍, പ്രതിഷ്ഠാകുരിശ് പുനഃപ്രതിഷ്ഠിക്കല്, വര്‍ണമഴ എന്നിവയും ഉണ്ടായിരുന്നു. വികാരി ഫാ. ജോണി മേനാച്ചേരി, അസി. വികാരി ഫാ. ഡിക് സന് കാഞ്ഞൂക്കാരന്‍, കൈക്കാരന്മാരായ ജോണ്‍ പള്ളിത്തറ, ആന്റണി കള്ളാപറമ്പില്‍, ബിജു തെക്കേത്തല, പോളി പള്ളായി, കമ്മിറ്റി കണ്‍വീനര്‍മാരായ സെബി കള്ളാപറമ്പില്‍, വിന്‍സന്റ് നെല്ലേപ്പിള്ളി, ഡേവിസ് കുറ്റിക്കാടന്‍, ജോണ്സണ് തെക്കൂടന്‍, സിസ്റ്റര്‍ നിര്‍മല എഫ്സിസി, ജോ സ് മംഗലന്‍, സിജി ജോസ് ആലുക്കല്‍, ടോമി എടത്തിരുത്തിക്കാരന്‍ എന്നിവര്‍ തിരുനാളിനു നേതൃത്വം നല്കി. ഇന്നു മരിച്ചവരുടെ ഓര്‍മദിനത്തില്‍ രാവിലെ 6.15ന് സകല മരിച്ചര്ക്കുംവേണ്ടി സമൂഹബലി, സെമിത്തേരിയില്‍ ഒപ്പീസ്. രാത്രി ഏഴിന് തൃശൂര്‍ കലസദന്റെ നാടകം "എന്റെ പിഴ'.
എടത്തിരുത്തി ഗ്രാമപഞ്ചായത്ത് "മികവ് 2025' അനുമോദന സദസ്
കയ്പമംഗലം: എടത്തിരുത്തി ഗ്രാമപഞ്ചായത്ത് "മികവ് 2025' അനുമോദന സദസ് സംഘടിപ്പിച്ചു.കാളിക്കുട്ടി സാംസ്കാരിക നിലയത്തിൽ നടന്ന അനുമോദനസദസ് ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് വിജയിച്ച കുട്ടികളെയും മികച്ച വിജയം നേടിയ വിദ്യാ ലയങ്ങളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും വായനോത്സവ വിജയികളെയും അനുമോദിച്ചു. ഇയർ ബാലൻസ് ചികിത്സയിൽ വിദഗ്ധനായ ഡോ. രവിയെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ. എസ്. ജയ, നാട്ടിക ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റ്് വി.കെ.ജ്യോതിപ്രകാശ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ രവീന്ദ്രൻ, സെക്രട്ടറി കെ.വി. സനീഷ്, പഞ്ചായത്തംഗങ്ങളായ പി.ആർ. നിഖിൽ, പി.എ. ഷെമീർ, പി.എച്ച്. ബാബു, സജീഷ് സത്യൻ, കെ.എസ്. അനിൽകുമാർ, ഹേന രമേഷ്, ഷിനി സതീഷ് എന്നിവർ പങ്കെടുത്തു.
അമലയിൽ തിരുശേഷിപ്പ് പ്രയാണത്തിനു സ്വീകരണം
തൃശൂർ: അമല ആശുപത്രി ചാപ്പലിൽ വിശുദ്ധ തോമസ് ശ്ലീഹായുടെയും ഇന്ത്യയിൽനിന്നുള്ള വിശുദ്ധരായ ചാവറയച്ചൻ, മദർ തെരേസ, എവുപ്രാസ്യമ്മ, ദേവസഹായം, ഫ്രാൻസിസ് സേവ്യർ, അൽഫോൻസാമ്മ, മറിയംത്രേസ്യ എന്നിവരുടെയും തിരുശേഷിപ്പുപ്രയാണത്തിനു സ്വീകരണം നൽകി. ചടങ്ങിന് ദേവമാതാ വികാർ പ്രൊവിൻഷ്യാൾ ഫാ. ഡേവി കാവുങ്കൽ, അഴീക്കോട് പൊന്തിഫിക്കൽ തീർഥകേന്ദ്രം റെക്ടർ ഫാ. സണ്ണി പുന്നേലിപ്പറന്പിൽ, അമലനഗർ സെന്റ് ജോസഫ് പള്ളി വികാരി ഫാ. ഫിനോഷ്, ഡയറക്ടർ ഫാ. ജൂലിയസ് അറയ് ക്കൽ, ജോയിന്റ് ഡയറക്ടർമാരായ ഫാ. ആന്റണി പെരിഞ്ചേരി, ഫാ. ജെയ്സണ്‍ മുണ്ടൻമാണി, ഫാ. ഷിബു പുത്തൻപുരക്കൽ, ഫാ. ഡെൽജോ പുത്തൂർ, അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മേൽ എന്നിവർ നേതൃത്വം നൽകി. ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു.
വടക്കാഞ്ചേരി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഇനി മോഡൽ കരിയർ സെന്ററും
വടക്കാഞ്ചേരി: തലപ്പിള്ളി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് മോഡൽ കരിയർ സെന്റർ സ്ഥാപിക്കുന്നതിനുള്ള 54.75 ലക്ഷം രൂപയുടെ പ്രവർത്തികൾ ആരംഭിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. പദ്ധതിയുടെ എസ്റ്റിമേറ്റ് അംഗീകരിച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതിനൽകി ഉത്തരവായി. തൃശൂർ നിർമിതികേന്ദ്രയാണ് പദ്ധതിയുടെ നിർവഹണ ഏജൻസി. ഇലക്ട്രിഫിക്കേഷൻ പ്രവർത്തികൾ ആരംഭിച്ചു. വടക്കാഞ്ചേരി പോലീസ് സ്റ്റേഷന് എതിർവശത്തെ പബ്ലിക് ഓഫീസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന തലപ്പിള്ളി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടുചേർന്ന് മോഡൽ കരിയർ സെന്റർ യാഥാർഥ്യമാകുന്നതോടെ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവുകൾ, ജോബ് ഫെയറുകൾ, ഇന്റർവ്യൂകൾ, ട്രെയിനിംഗുകൾ, പരിശീലന ക്ലാസുകൾ എന്നിവ സംഘടിപ്പിക്കാനുള്ള സൗകര്യംകൂടി സജ്ജമാകും. നിർമാണംപൂർത്തിയാകുന്നതോടെ തൊഴിൽ അന്വേഷകരായ യുവാക്കൾക്ക് മികച്ച പരിശീലനം നൽകാൻ ഉതകുന്ന ഒരു കേന്ദ്രമായി തലപ്പിള്ളി മോഡൽ കരിയർ സെന്ററിനെ വികസിപ്പിക്കാനാകുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു. നേരത്തെ തലപ്പിള്ളി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ വികസനം മുന്നിൽക്കണ്ട് കരിയർ സെന്റർ സ്ഥാപിക്കുന്നതിന് കൂടുതൽ സ്ഥലം ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നടത്തിയിരുന്നു. പരിമിതികളോടെ പ്രവർത്തിച്ചിരുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ സർക്കാർ കോംപ്ലക്സിലേക്ക് മാറ്റുകയും നഗരസഭ ഓഫീസ് ഈ കോംപ്ലക്സിൽനിന്നും ഒഴിവായതോടെ എംഎൽഎയുടെ നിർദേശപ്രകാരം കളക്ടറുടെ സാന്നിധ്യത്തിൽ പ്രത്യേക യോഗം ചേർന്നാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പ്രവർത്തനങ്ങൾക്കായി 3525 സ്ക്വയർ ഫീറ്റ് സ്ഥലം അനുവദിച്ച് ഉത്തരവായത്.
കൃഷ്ണഭക്തിയിൽ ആറാടി ശോഭായാത്ര
തൃശൂർ: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ ശോഭായാത്രകൾ സംഘടിപ്പിച്ചു. വൈകിട്ട് അഞ്ചിനു പാറമേക്കാവ് ക്ഷേത്രത്തിനു മുൻപിൽനിന്ന് ആരംഭിച്ച ശോഭായാത്ര കോയന്പത്തൂർ ആര്യവൈദ്യ ഫാർമസി ചീഫ് ഫിസിഷ്യൻ ഡോ. സി. പത്മജൻ ഉദ്ഘാടനം ചെയ്തു. നഗരാതിർത്തിയിലുള്ള 25 ബാലഗോകുലങ്ങളിൽനിന്ന് 1500 രാധാകൃഷ്ണവേഷങ്ങളണിഞ്ഞ കുട്ടികളും ഭജനസംഘങ്ങൾ, നിശ്ചലദൃശ്യങ്ങൾ തുടങ്ങിയവയും അണിനിരന്നു. ഗോപികാനൃത്തങ്ങളുമുണ്ടായി. ബാലഗോകുലം ജില്ലാ കാര്യദർശി പി. ഷമ്മി, പ്രീത ചന്ദ്രൻ, വി.എൻ. ഹരി, സി.കെ. മധു എന്നിവർ നേതൃത്വം നൽകി. ഉച്ചകഴിഞ്ഞപ്പോൾ തന്നെ നഗരം കൃഷ്ണമയമായി. അരയിൽ കിങ്ങിണി കെട്ടിയ ബാല്യങ്ങൾ നഗരത്തിലേക്ക് ഒഴുകി. രാധാഗോപികമാർ, കുചേല·ാർ, വിവിധ ദേവസങ്കൽപങ്ങൾ തുടങ്ങിയ വേഷം ധരിച്ച ബാലികാബാല·ാരും നഗരത്തിന്റെ സൗന്ദര്യമായി. ഉറിയടി, രാധാകൃഷ്ണനൃത്തം, ഗോപികാനൃത്തം എന്നിവയും ശോഭായാത്രയ്ക്കൊപ്പമുണ്ടായി. ജില്ലയിൽ 1100 ശോഭായാത്രകളാണ് തൃശൂരിലെ വിവിധ മേഖലകളിൽ അണിനിരന്നത്.
ദേവാലയങ്ങളിൽ തിരുനാൾ
ആർത്താറ്റ്: ആർത്താറ്റ് ഹോളിക്രോസ് ദേവാലയത്തിൽ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന് കൊടികയറി. കൊടിയേറ്റുകർമത്തിന് വികാരി ഫാ. ഷിജോ മാപ്രാണത്തുകാരൻ നേതൃത്വംനൽകി. 20, 21 തീയതികളിലാണ് തിരുനാൾ. തിരുന്നാളിന് ഒരുക്കമായി. ഇന്നു മുതൽ 20 വരെ വൈകിട്ട് 5.30ന് കുർബാന, ലദീഞ്ഞ്, നൊവേന. തിരുനാൾ ദിനത്തിൽ രാവിലെ ആറിന് കുർബാന, 10ന് ആഘോഷമായ പാട്ടുകുർബാന, തിരുനാൾ സന്ദേശം. തുടർന്ന് തിരുനാൾ പ്രദക്ഷിണം. കുരിശിന്റെ തിരുശേഷിപ്പ് വണക്കം. തിരുനാൾ പരിപാടികൾക്ക് വികാരി ഫാ. ഷിജോ മാപ്രാണത്തുകാരൻ, കൈക്കാരൻമാരായ പി.എ. റാഫി, പീറ്റർ ചെമ്മണ്ണൂർ, വി.സി. വർഗീസ് എന്നിവർ നേതൃത്വംനൽകും. തൃപ്രയാർ: വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ പരിശുദ്ധ റൊസാരിയോ മാതാവിന്റെ 164-ാം ദർശനത്തിരുനാളിന് കൊടിയേറി. വികാരി ഫാ. ജെൻസ് തട്ടിൽ കൊടിയേറ്റം നിർവഹിച്ചു. കൈക്കാരന്മാരായ സണ്ണി ചിറയത്ത്, ലിജോ കരിയാറ്റിൽ, സിജോ ഡേവിസ്, തിരുനാൾ ജന.കൺവീനർ പോൾ ചാലിശേരി, ഭാരവാഹികളായ എ.എ. ആന്റണി, ബിജു എലുവത്തിങ്കൽ എന്നിവർ നേതൃത്വം നൽകി. 24,25 തീയതികളിലാണ് തിരുനാൾ.
വയോധികന്റെ നിവേദനം സ്വീകരിക്കാതെ സുരേഷ് ഗോപി ; വീട്ടിലെത്തി നിവേദനം സ്വീകരിച്ച് മുകുന്ദൻ എംഎൽഎ
തൃപ്രയാർ: വയോധികനിൽനിന്ന് നിവേദനം സ്വീകരിക്കാതിരുന്ന കേന്ദ്രസഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ നടപടിയിൽ വ്യാപക വിമർശനം. പുള്ള് സ്വദേശി തായാട്ട് കൊച്ചുവേലായുധനെന്ന വയോധികനാണ് തെങ്ങുവീണു തകർന്ന വീടിന്റെ അറ്റകുറ്റപ്പണിക്കുള്ള സഹായംതേടി സുരേഷ് ഗോപിക്ക് അപേക്ഷ നൽകാനെത്തിയത്. കഴിഞ്ഞദിവസം ആലപ്പാട് പുള്ളിൽ സംഘടിപ്പിച്ച കലുങ്ക് വികസന സംവാദത്തിനിടെയായിരുന്നു വേലായുധൻ സുരേഷ് ഗോപിയെ കാണാനെത്തിയത്. നിവേദനം വാങ്ങാൻ വിസമ്മതിച്ച സുരേഷ് ഗോപി അതൊന്നും എംപിയുടെ ജോലിയല്ലെന്നും പോയി പഞ്ചായത്തിൽ പറയ് എന്നുമായിരുന്നു പ്രതികരിച്ചത്. സമൂഹമാധ്യമങ്ങളിൽ വയോധികനെ അപമാനിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വിമർശനങ്ങളുയർന്നു. വേലായുധനു പിന്നാലെ വന്ന മറ്റൊരാൾ ഇതു കണ്ടതോടെ എംപിക്കു നൽകാനായി തയാറാക്കിയ നിവേദനം കൈയിൽ ചുരുട്ടുന്നതും വിഡിയോ ദൃശ്യങ്ങളിൽ കാണാം. സമൂഹ മാധ്യമങ്ങളിൽ കേന്ദ്രമന്ത്രിയുടെ ജനവിരുദ്ധ ചെയ്തി പലരും ഷെയർ ചെയ്തു. ബിജെപി ഭരിക്കുന്നയിടങ്ങളിൽ മാത്രമേ എംപി ഫണ്ട് നൽകുകയുള്ളോ എന്ന ഒരാളുടെ ചോദ്യത്തിനും ’അതെ പറ്റുള്ളൂവെന്ന’ പരിഹാസമായിരുന്നു മറുപടി. മൂന്നു എംപിമാർ നൽകിയതിൽ കൂടുതൽ തൃശൂരിനു താൻ നൽകിയെന്നും കോർപറേഷനിൽ ബിജെപിയെ കൊണ്ടുവന്നാലെ നഗരവികസനത്തിന് എംപി ഫണ്ടിൽനിന്നു പണം നൽകുവെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. പിന്നീട് വേലായുധന്റെ വീട്ടിലെത്തിയ സി.സി. മുകുന്ദൻ എംഎൽഎ നിവേദനം ഏറ്റുവാങ്ങി. വീടിനു മുകളിൽ തെങ്ങ് വീണപ്പോൾ റവന്യൂ ദുരന്ത നിവാരണവകുപ്പിൽനിന്നും 1.20 ലക്ഷം ലഭ്യമാക്കിയിരുന്നതായും പുതിയ വീട് നിർമിക്കാൻ ലൈഫ് ഭവന പദ്ധതിയിൽ മുൻഗണന നൽകി തദ്ദേശ സ്വയംഭരണവകുപ്പ് മുഖേനെ ഇടപെടൽ നടത്തുമെന്നും സി.സി. മുകുന്ദൻ എംഎൽഎ വേലായുധന് ഉറപ്പുനൽകി.
അവകാശദിനാചരണവും ഒപ്പുശേഖരണം ഉദ്ഘാടനവും
കൊട്ടേക്കാട്: തൃശൂർ അതിരൂപത അടുത്ത ഞായറാഴ്ച സംഘടിപ്പിക്കുന്ന സമുദായ ജാഗ്രതാസദസിനു മുന്നോടിയായി കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷൻ ഫൊറോനാതലത്തിൽ അവകാശ സംരക്ഷണദിനമായി ആചരിച്ചു. മുഖ്യമന്ത്രിക്കു സമർപ്പിക്കാൻ തയാറാക്കിയ ഭീമഹർജിയിലേക്കുള്ള ഒപ്പുശേഖരണത്തിന്റെ ഫൊറോനാതല ഉദ്ഘാടനം തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു. സഹസ്രാബ്ദ ജൂബിലി പാരിഷ് ഹാളിൽ നടന്ന വനിതാസംഗമത്തിലാണ് ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തത്. വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട്, അസിസ്റ്റന്റ് വികാരി ഫാ. മിഥുൻ ചുങ്കത്ത്, ട്രസ്റ്റിമാരായ ഡേവിസ് കാഞ്ഞിരപറന്പിൽ, ജോണ്സണ് മുരിയാടൻ, പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങളായ സി.എൽ. ഇഗ്നേഷ്യസ്, ഫ്രാങ്കോ ലൂയിസ്, സ്നേഹനിധി, മാതൃവേദി സാരഥികളായ റെജി ജോഷി, ജെസി പോൾ, എ.സി. കൊച്ചുമാത്യു തുടങ്ങിയവർ നേതൃത്വം നൽകി.
കയ്പമംഗലം സ്വദേശിക്ക് നോട്ടീസും 5000 രൂപ പിഴയും
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ ഓഫീസ് പരിസരത്ത് ഭക്ഷണ അവശിഷ്ടങ്ങള്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് നഗരസഭ അധികൃതര്‍ക്ക് ലഭിച്ച പരാതിയില്‍ കയ്പമംഗലം സ്വദേശിക്ക് നോട്ടീസും 5000 രൂപ പിഴയും. ഇരിങ്ങാലക്കുട നഗരസഭ മുന്‍ കൗണ്‍സിലറും അഭിഭാഷകനുമായ പി.ജെ. തോമസ് നല്കിയ പരാതിയിലാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നടപടി. കഴിഞ്ഞ മാസം 28ന് രാത്രി ഒന്‍പതോടെ നഗരസഭ ഓഫീസിന്റെ പാര്‍ക്കിംഗ് ഷെഡിന് അടുത്ത് വച്ച് സ്കൂട്ടറില്‍ വന്ന് പ്ലാസ്റ്റിക് ബക്കറ്റില്‍ നിന്നും തെരുവുനായ്ക്കള്‍ക്ക് ഇരിങ്ങാലക്കുട സ്വദേശിയായ ശ്രീകുമാര്‍ എന്ന വ്യക്തി ഭക്ഷണ അവശിഷ്ടങ്ങള്‍ നല്‍കിയതായി കാണിച്ചാണ് പരാതി നല്‍കിയിരുന്നത്. ഇയാളുടെ പ്രവൃത്തി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും സിന്ധു കല്യാണമണ്ഡപം പരിസരത്തും പ്രവൃത്തി തുടരുകയായിരുന്നുവെന്നും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കനാല്‍ ബേസ് പരിസരത്ത് തെരുവുനായ മൂന്ന് പേരെ കടിച്ചതും മുനിസിപ്പല്‍ മൈതാനത്ത് നടക്കാനും കളിക്കാനും എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തെരുവുനായ്ക്കള്‍ ഭീഷണി ആയി മാറിയിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇയാള്‍ ഭക്ഷണം തെരുവുനായ്ക്കള്‍ക്ക് നല്‍കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും നല്കാന് തയ്യാറായാണെന്നും പരാതിയില്‍ അഡ്വ. പി.ജെ. തോമസ് വ്യക്തമാക്കിയിരുന്നു. പരാതിക്കാരന് നല്കിയ വണ്ടി നമ്പര്‍ മോട്ടോര്‍ വാഹനവകുപ്പുമായി ബന്ധപ്പെട്ട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ വണ്ടി ഉടമസ്ഥന് കയ്പമംഗലം സ്വദേശി മനോഹരനാണ് പിഴ ചുമത്തി കൊണ്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. സ്കൂട്ടറിന് നിയമപരമായ രേഖകള്‍ ഒന്നും ഇല്ലെന്നും സൂചനയുണ്ട്. തെരുവുനായ്ക്കള്‍ക്ക് പൊതുസ്ഥലങ്ങളില്‍ ഭക്ഷണാ വിശഷ്ടങ്ങള് നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.
തൃശൂർ പുത്തൻപള്ളിയിൽ ഉൗട്ടുതിരുനാൾ ഇന്ന്
തൃശൂർ: പരിശുദ്ധ വ്യാകുലമാതാവിന്റെ ബസിലിക്കയിൽ ഉൗട്ടുതിരുനാൾ ഇന്ന്. രാവിലെ പത്തിനു വയനാട് ദുരിതാശ്വാസനിധിയിലേക്കു ബസിലിക്കയുടെ 20,01,353 രൂപ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലത്തിനു നൽകും. രാവിലെ ഒൻപതുമുതൽ രാത്രി ഒൻപതുവരെയാണ് ഉൗട്ടുനേർച്ച. ഇന്നു പൂർണദണ്ഡവിമോചനദിനംകൂടിയാണ്. ഉൗട്ടുനേർച്ചയോട് അനുബന്ധിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് വർഗീസ് പോൾ ഗാനരചന നിർവഹിച്ച് ജെയ്സണ്‍ കലാസദൻ ഈണംനൽകി ബസിലിക്ക ഗായകസംഘമായ ഡോളേഴ്സ് ബസിലിക്ക കൊയർ പാടിയ ബസിലിക്കയുടെ ശതാബ്ദിവർഷത്തിൽ അവതരിപ്പിക്കുന്ന -മാതാപാത- എന്ന മ്യൂസിക്ക് ആൽബം ആർച്ച് ബിഷപ് മാർ ആഡ്രൂസ് താഴത്ത് റിലീസ് ചെയ്യും. ബസിലിക്ക റെക്ട്ടർ ഫാ. തോമസ് കാക്കശേരി, നടത്തുകൈക്കാരൻ ടി.ടി. ജോസഫ്, ശതാബ്ദി ആഘോഷകമ്മിറ്റി ജനറൽ കണ്‍വീനർ ടി.കെ. അന്തോണികുട്ടി, കൾച്ചറൽ കമ്മിറ്റി കണ്‍വീനർ പോൾസണ്‍ ആലപ്പാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് ആഘോഷമായ പോന്തിഫിക്കൽ കുർബാന. 2000 സെപ്റ്റംബർ 15ന് ഉൗട്ടുതിരുനാൾ ആദ്യമായി ആരംഭിക്കുന്പോൾ ഇപ്പോഴത്തെ തൃശൂർ അതിരൂപതാ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആയിരുന്നു വികാരി.
പനിച്ചുവിറച്ച്...
തൃശൂർ: ജില്ലയിൽ പനിബാധിതരുടെ എണ്ണത്തിൽ വർധന. വൈറൽ പനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്ചയായി പനിബാധിച്ച് ചികിത്സ തേടിയെത്തിയവരുടെ എണ്ണം ഓരോദിനവും വർധിക്കുകയാണ്. വൈറൽപനിക്കു പുറമേ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയവയും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സെപ്റ്റംബർ ഏഴിനു 433 പേരാണു പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ നാലുപേരെ കിടത്തിച്ചികിത്സയ്ക്കു വിധേയരാക്കി. ചാവക്കാട്, അന്തിക്കാട്, അടാട്ട് എന്നിവടങ്ങളിൽ ഓരോരുത്തർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എട്ടിന് 596 പേർ പനി ബാധിച്ചു ചികിത്സതേടി. ഇതിൽ 13 പേരെ കിടത്തിച്ചികിത്സയ്ക്കു വിധേയരാക്കി. ഒൻപതിന് 775 പേർ ചികിത്സ തേടി. പൊയ്യ, തൃശൂർ കോർപറേഷൻ എന്നിവടങ്ങളിൽ ഓരോരുത്തർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 10ന് 797 പേർ ചികിത്സ തേടി. 12 പേരെ കിടത്തിച്ചികിത്സയ്ക്കു വിധേയരാക്കി. പടിയൂരിൽ ഒരാൾക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 11ന് 887 പേർ ചികിത്സ തേടി. ഏഴുപേരെ കിടത്തിച്ചികിത്സയ്ക്കു വിധേയരാക്കി. തൃശൂർ കോർപറേഷൻ-2, പുത്തൂർ-2, കൈപ്പറന്പ്, പടിയൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 12ന് 640 പേരാണു പനിക്കു ചികിത്സ തേടിയത്.
അന്തിക്കാട് പോലീസ് മർദനം: അഖിലിനെ വി.എം. സുധീരൻ സന്ദർശിച്ചു
അരിമ്പൂർ: അന്തിക്കാട് പോലീസിന്റെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ് തൃശൂർ ദയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അരിമ്പൂർ സ്വദേശി അഖിൽ യേശുദാസിനെ മുൻ കെപി സിസി പ്രസിഡന്റ് വി.എം. സുധീരൻ സന്ദർശിച്ചു. പോലീസിൽ നിന്നുണ്ടായ അനുഭവങ്ങൾ അഖിലിനോട് ചോദിച്ചറിഞ്ഞ സുധീരൻ നീതിയ്ക്കുവേണ്ടി അഖിൽ നടത്തുന്ന ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അറിയിച്ചു. അഖിലിന്റെ അമ്മ റീനയുമായും ആശയവിനിമയം നടത്തിയാണ് മടങ്ങിയത്. ഡിസിസി ജന. സെക്രട്ടറി അഡ്വ. വി. സുരേഷ് കുമാർ ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 30ന് കാഞ്ഞാണി പെരുമ്പുഴ പാതയിൽവച്ച് അഖിൽ ഓടിച്ച ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു എന്നു പറഞ്ഞ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയായിരുന്നു അന്നത്തെ എസ്ഐ ആയിരുന്ന വി.പി. അരിസ്റ്റോട്ടിൽ മർദിച്ചത്.തന്റെ വാഹനമല്ല അതെന്ന് പറഞ്ഞിട്ടും എസ്ഐ മർദിക്കുകയായിരുന്നുവത്രെ. ഇതിനിടെ പിതാവിനെ തെറി പറഞ്ഞത് ചോദ്യം ചെയ്തപ്പോൾ എസ്ഐ മുഖത്തടിക്കുകയും ചെയ്തു. മുഖത്തടിച്ചത് പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ കയ്യിലെ മോതിരംകൊണ്ട് എസ്ഐയുടെ മുഖത്തിന് പരിക്കേറ്റു. ഇതോടെ പ്രകോപിതനായ പോലീസുകാർ തന്നെ നാല് മണിക്കൂർ നേരം മർദിച്ചതായി അഖിൽ ആരോപിച്ചിരുന്നു.വിലങ്ങിട്ട് മുട്ടുകാല് കൊണ്ടായിരുന്നു മർദനം. ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടി. സംഭവം പുറത്ത് പറഞ്ഞാൽ കഞ്ചാവ് കേസിൽ കുടുക്കുമെന്നും പോലീസുകാർ പറഞ്ഞതായി അഖിൽ പറഞ്ഞു. ശ്വാസകോശത്തിന് ഗുരുതര പരിക്കേറ്റ് ജീവിതം തള്ളി നീക്കുകയായിരുന്ന അഖിലിന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.
ജനപ്രതിനിധികളാകാൻ സ്ത്രീകൾ മുന്നോട്ടുവരണം: മാർ നീലങ്കാവിൽ
കൊട്ടേക്കാട്: നല്ല കുടുംബങ്ങളെയും നൻമയും കരുത്തുമുള്ള സമൂഹത്തെയും വാർത്തെടുക്കുന്നതിൽ വീട്ടമ്മമാർ വഹിക്കുന്ന പങ്കു വലുതാണെന്ന് തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ. ഇടവകയുടെ സഹസ്രാബ്ദ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ വനിതാസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംരംഭകരും ജനപ്രതിനിധികളുമെല്ലാമായി കൂടുതൽ സ്ത്രീകൾ സമൂഹമധ്യത്തിലേക്കു കടന്നുവരേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇടവക ട്രസ്റ്റിമാരായും സമൂഹനേതൃനിരയിലേക്കു വനിതകൾ കടന്നുവരേണ്ടതുണ്ടെന്നു മാർ ടോണി നീലങ്കാവിൽ ചൂണ്ടിക്കാട്ടി. വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട് അധ്യക്ഷത വഹിച്ചു. സഹസ്രാബ്ദ രജതജൂബിലിയുടെ സമാപനസമ്മേളനം ഡിസംബർ ഏഴിനു മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സൈബർ ക്രൈം എഎസ്ഐ പി.കെ. പ്രതിഭ, എഡിസണ് ഫ്രാൻസ്, അസിസ്റ്റന്റ് വികാരി ഫാ. മിഥുൻ ചുങ്കത്ത്, ജോയിന്റ് ജനറൽ കണ്‍വീനർ സി.എൽ. ഇഗ്നേഷ്യസ്, ട്രസ്റ്റി ഡേവിസ് കാഞ്ഞിരപറന്പിൽ, പ്രോഗ്രാം കണ്‍വീനർമാരും സ്നേഹനിധി, മാതൃവേദി സാരഥികളുമായ റെജി ജോഷി, ജെസി പോൾ എന്നിർ പ്രസംഗിച്ചു. ഏറ്റവും പ്രായമുള്ള വനിത റീത്ത ആന്റണിയെയും കൂടുതൽ മക്കളുള്ള വനിതകളായ സിൻജു വിനോദ്, റിനു സിന്റോ, റോസ്മിൻ ആന്റോ എന്നിവരെയും ആദരിച്ചു.
അവകാശദിനാചരണം: അതിരൂപതാതല ഉദ്ഘാടനം
തൃശൂർ: 21നു തൃശൂരിൽ നടത്തുന്ന സമുദായ ജാഗ്രതാസദസിനു മുന്നോടിയായി അതിരൂപതയിലെ ഇടവകകളിൽ സംഘടിപ്പിച്ച അവകാശദിനാചരണത്തിന്റെയും മുഖ്യമന്ത്രിക്കു നൽകുന്ന ഭീമഹർജിയുടെ ഒപ്പുശേഖരണത്തിന്റെയും അതിരൂപതാതല ഉദ്ഘാടനം ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു. കോളങ്ങാട്ടുകര സെന്റ് മേരീസ് പള്ളിയിൽ നടന്ന ചടങ്ങിൽ വികാരി ഫാ. സിറിയക് ചാലിശേരി, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ, കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടർ ഫാ. ജീജോ വള്ളുപ്പാറ, പ്രസിഡന്റ് ഡോ. ജോബി കാക്കശേരി, ട്രഷറർ റോണി അഗസ്റ്റിൻ, ഫൊറോന പ്രസിഡന്റ് ബാബു നീലങ്കാവിൽ എന്നിവർ പങ്കെടുത്തു. അതിരൂപതയിലെ ഇരുന്നൂറിലേറെ ഇടവകകളിൽ അവകാശദിനാചരണവും ഒപ്പുശേഖരണവും സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ ഇടവക വികാരിമാരും സമുദായനേതാക്കളും നേതൃത്വംനൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുക, ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പാക്കുക, വിദ്യാഭ്യാസമേഖലയിലെ നീതിരഹിത വിവേചനങ്ങൾ അവസാനിപ്പിക്കുക, മലയോര - തീരദേശ - ചെറുകിട കച്ചവടമേഖലയിലെ പ്രതിസന്ധികൾക്കു പരിഹാരം കാണുക, സഭാസ്വത്തുവകകൾ കൈയടക്കാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങളുന്നയിച്ചാണു സമുദായ ജാഗ്രതാസദസ് സംഘടിപ്പിക്കുന്നത്. 21ന് ഉച്ചകഴിഞ്ഞു മൂന്നിനു സെന്റ് തോമസ് കോളജിൽനിന്ന് ആരംഭിക്കുന്ന അവകാശ പ്രഖ്യാപനറാലിയും ഡോളേഴ്സ് ബസിലിക്ക അങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിലും അതിരൂപതയിലെ ഇടവകകളിൽനിന്ന് ആയിരക്കണക്കിനുപേർ പങ്കെടുക്കും.
കൃഷ്ണലീലകളിൽ ആറാടി...
ഗുരുവായൂർ: കണ്ണന്റെ പറന്നാൾസുദിനത്തിൽ ഗുരുപവനപുരിയെ അന്പാടിയാക്കി ക്ഷേത്രസന്നിധിയിലെങ്ങും ഉണ്ണക്കണ്ണൻമാരും ഗോപികമാരും നിറഞ്ഞു. കൃഷ്ണലീലകളിൽ നാട് ലയിച്ചു. ഗുരുവായൂർ നായർസമാജത്തിന്റെ ആഭിമുഖ്യത്തിലെ ആഘോഷപരിപാടികൾ മമ്മിയൂർ ക്ഷേത്രസന്നിധിയിൽ നിന്നാണു തുടങ്ങിയത്. ദേവീദേവന്മാരുടെ തിടന്പ് എഴുന്നള്ളിച്ച ജീവത എഴുന്നള്ളിപ്പ് മഹാദേവസന്നിധിയിൽ ഒരു മണിക്കൂറോളം നിറഞ്ഞാടി. ഗുരുവായൂരിൽ അഷ്ടമിരോഹിണി ദിവസം നായർസമാജത്തിന്റെ നേതൃത്വത്തിലെ ആഘോഷപരിപാടിയിലെ മുഖ്യ ഇനമാണ് ജീവത എഴുന്നള്ളത്ത്. തുടർന്ന് ഗോപികാനൃത്തത്തോട ഉറി അടിച്ചുടച്ചാണ് ഘോഷയാത്ര ആരംഭിച്ചത്. ദേവീദേവന്മാരുടെ തിടന്പ് എഴുന്നള്ളിച്ച ജീവത എഴുന്നള്ളിപ്പും, ശ്രീകൃഷ്ണരഥവും, മേളവും ഘോഷയാത്രയെ ഭക്തിസാന്ദ്രമാക്കി. നഗരവീഥികളിൽ അലങ്കരിച്ച് കെട്ടിതൂക്കിയ ഉറികൾ രാധാകൃഷ്ണ വേഷമണിഞ്ഞ കുട്ടികൾ അടിച്ചുടച്ചു. തുടർന്ന് വാശിയേറിയ ഉറിയടിയും ഉണ്ടായി. അപ്പം, അവിൽ തുടങ്ങിയവയാണ് ഉറികളിൽ നിറച്ചിരുന്നത്. ഘോഷയാത്രയിലുടനീളം ഭക്തർക്ക് അപ്പം വിതരണംചെയ്തു. ഘോഷയാത്ര ഗുരുവായൂരപ്പസന്നിധിയിൽ സമാപിച്ചു. പെരുന്തട്ട ശിവകൃഷ്ണ ഭക്തസേവാസംഘത്തിന്റെ ഘോഷയാത്ര പെരുന്തട്ട ക്ഷേത്രസന്നിധിയിയിൽനിന്നാണു തുടങ്ങിയത്. ഉറിയടി, താലം, മേളം, ഗോപികാനൃത്തം എന്നിവ അണിനിരന്ന ഘോഷയാത്ര പടിഞ്ഞാറെ നടവഴി പെരുന്തട്ടയിൽ സമാപിച്ചു. നെൻമിനി ബലരാമക്ഷേത്രത്തിൽ നിന്നുള്ള ഘോഷയാത്ര ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ എത്തി. തുടർന്ന് ദേവസംഗമം ഉണ്ടായി. ബാലഗോകുലത്തിന്റെ ശോഭായാത്ര തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് ഗുരുവായൂരിലെത്തി വടക്കേനടയിൽ സമാപിച്ചു.
പന്തൽ പണിക്കിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു
തിരുവില്വാമല: പന്തൽ പണിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എരവത്തൊടി കാഞ്ഞുള്ളി വീട്ടിൽ രാധാകൃഷ്ണൻ - രാജലക്ഷ്മി ദമ്പതികളുടെ മകൻ രാജീവാ(34)ണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് അപകടം. നട്ടെല്ലിന് പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിവാഹിതനാണ്.
മതപരിവർത്തന നിരോധന നിയമം ഗൂഢലക്ഷ്യത്തോടെ: അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ
തൃശൂർ: രാജ്യത്ത് പന്ത്രണ്ടോളം സംസ്ഥാനങ്ങളിലും, അടുത്ത നാളുകളിൽ രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും നടപ്പിലാക്കിയ മതപരിവർത്തന നിരോധന നിയമം അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് തൃശൂർ അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ അഭിപ്രായപ്പെട്ടു. നിർബന്ധിത മതപരിവർത്തനം സഭ അംഗീകരിക്കുന്നില്ല. ജീവപര്യന്തം തടവും ഒരു കോടി രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന രാജസ്ഥാൻ നിയമവും, സമാനമായ ശിക്ഷാവിധികൾ വ്യവസ്ഥ ചെയ്യുന്ന ഉത്തരാഖണ്ഡ് നിയമവും പാക്കിസ്ഥാൻ പോലുള്ള മതാധിഷ്ഠിത രാജ്യങ്ങളിലെ മതനിന്ദ നിയമത്തെ ഓർമിപ്പിക്കുന്നതും ഇന്ത്യയുടെ ഭരണഘടനയുടെ മതേതരമൂല്യങ്ങൾക്ക് നിരക്കാത്തതുമാണ്. രാജ്യത്തെ ഫാസിസ്റ്റ് വഴികളിലൂടെ നയിക്കുന്ന മതപരിവർത്തന നിരോധന നിയമങ്ങൾ മതന്യൂനപക്ഷങ്ങൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നതും അരക്ഷിതബോധം സൃഷ്ടിക്കുന്നതും ആണെന്ന് അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ അഭിപ്രായപ്പെട്ടു. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. ആനുകാലിക സാമൂഹ്യ രാഷ്ട്രീയ സമ്മർദങ്ങളും, സുവിശേഷവത്ക്കരണവും എന്ന വിഷയം പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ അവതരിപ്പിച്ചു. തുടർന്നു നടന്ന ചർച്ചകളിൽ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ മോഡറേറ്ററായി. 21ന് സംഘടിപ്പിക്കുന്ന സമുദായ ജാഗ്രതാ സദസ് വിജയിപ്പിക്കാൻ യോഗം പ്രതിജ്ഞയെടുത്തു. അതിരൂപത വികാരി ജനറാൾമാരായ മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കൽ, മോണ്‍. ജോസ് കോനിക്കര, അതിരൂപത ചാൻസലർ ഡോ. ഡൊമിനിക്ക് തലക്കോടൻ, പാസ്റ്ററൽ കൗണ്‍സിൽ ജോയിന്റ് സെക്രട്ടറി എൽസി വിൻസന്റ്, എൻ.പി. ജാക്സൻ എന്നിവർ പ്രസംഗിച്ചു. അധ്യാപകരുടെ നിയമനാംഗീകാര പ്രശ്നത്തിൽ സർക്കാർ നിലപാട് നീതിരഹിത വിവേചനമാണെന്ന് യോഗം വിലയിരുത്തി.
തൃശൂരിലെ റോഡ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണം
തൃശൂർ: റോഡ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി പി.എ. മുഹമദ് റിയാസ് ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. തൃശൂർ- മാന്ദാമംഗലം റോഡ് നിർമാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി സ്ഥലം സന്ദർശിക്കവേയാണ് മന്ത്രി നിർദേശംനൽകിയത്. അഞ്ചു കോടി രൂപ ചെലവിൽ നിർമാണ പ്രവർത്തനം നടത്തുന്ന തൃശൂർ-മാന്ദാമംഗലം റോഡിന്റെ ഡ്രെയിൻ പ്രവൃത്തി പൂർത്തിയായെന്നും ബിറ്റുമിൻ മെക്കാഡം സർഫസിംഗ് ജോലികൾ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ എല്ലാ സബ് റോഡുകളും ഗതാഗത യോഗ്യമാക്കണമെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ മഴ കാരണം ചിലയിടങ്ങളിൽ പ്രവൃത്തി പൂർണമായിരുന്നില്ല. മഴയ്ക്കുശേഷം നിർമാണ പ്രവൃത്തികൾ എത്രത്തോളം പുരോഗമിച്ചിട്ടുണ്ടെന്നു പരിശോധിക്കുന്നതിനാണ് മന്ത്രി നേരിട്ടെത്തിയത്. സൂപ്രണ്ടിംഗ് എൻജിനീയർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
ഗുരുവായൂർ ക്ഷേത്രസന്നിധി ആഘോഷത്തിമർപ്പിൽ
ഗുരുവായൂര്‍: ഉണ്ണിക്കണ്ണന്റെ പിറന്നാൾദിനമായ ഇന്ന് ക്ഷേത്രസന്നിധി ആഘോഷത്തിമർപ്പിലാണ്. അഷ്ടമിരോഹിണിക്ക് ദർശനത്തിനും പിറന്നാൾസദ്യയ്ക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കണ്ണനെ ഒരുനോക്കുകണ്ട് അനുഗ്രഹംവാങ്ങാൻ പതിനായിരങ്ങളാണ് ക്ഷേത്രസന്നിധിയിലെത്തുക. വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ആഘോഷങ്ങളുമുണ്ടാകും. ക്ഷേത്രത്തില്‍ രാവിലേയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിയുണ്ട്. രാവിലെ കാഴ്ചശീവേലിക്ക് പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ മേളവും ഉച്ചതിരിഞ്ഞ് വൈക്കം ചന്ദ്രൻമാരാരുട പഞ്ചവാദ്യവും അകമ്പടിയാവും. രാത്രി വിളക്കെഴുന്നള്ളിപ്പിനും പഞ്ചവാദ്യം അകമ്പടിയാവും. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് വിഭവസമൃദ്ധമായ പിറന്നാള്‍സദ്യയും നല്‍കും. 40,000 പേർക്കുള്ള സദ്യയാണ് ഒരുക്കുന്നത്. രാവിലെ ഒൻപതുമുതൽ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തെ അന്നലക്ഷമി ഹാളിലും തെക്കുഭാഗത്തെ ശ്രീഗുരുവായുരപ്പൻ ഓഡിറ്റോറിയത്തിലുമാണ് സദ്യ നല്‍കുക. ഉച്ചയ്ക്ക് രണ്ടുവരെ വരിയിൽ നിൽക്കുന്നവർക്ക് സദ്യ നൽകും. മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ പ്രഭാഷണമുണ്ടാവും. വൈകിട്ട് അഞ്ചിന് സാംസ്കാരികസമ്മേളനത്തില്‍ ശ്രീഗുരുവായൂരപ്പന് ക്ഷേത്രകലാ പുരസ്കാരം മന്ത്രി വി.എൻ. വാസവൻ സമ്മാനിക്കും. രാത്രി കൃഷ്ണനാട്ടത്തിലെ അവതാരം കളിയും അരങ്ങേറും. രാവിലെ ഒൻപതിന് നായർ സമാജത്തിന്റെ നേതൃത്വത്തിലുള്ള ആഘോഷ പരിപാടികൾ മമ്മിയൂർ ക്ഷേത്രത്തിൽനിന്നു ആരംഭിക്കും. ഘോഷയാത്ര ഉച്ചയ്ക്ക് 12ന് കിഴക്കേനടയിൽ സമാപിക്കും. പെരുന്തട്ട ശിവകൃഷ്ണ ഭക്തസേവാസംഘത്തിന്റെ ആഘോഷം രാവിലെ ഒമ്പതിന് പെരുന്തട്ട ക്ഷേത്രത്തിൽനിന്ന് ആരംഭിക്കും. തുടർന്ന് പിറന്നാൾ സദ്യയുമുണ്ട്. നെന്മിനി ബലരാമക്ഷേത്രത്തിന്റെ ഘോഷയാത്ര രാവിലെ ഒമ്പതിന് നെന്മിനിയിൽനിന്ന് ആരംഭിച്ച് 10.30ന് കിഴക്കേനടയിലെത്തും. ബാലഗോകുലത്തിന്റെ ഘോഷയാത്ര ഉച്ചകഴിഞ്ഞ് തിരുവെങ്കിടം ക്ഷേത്രസന്നിധിയിൽനിന്ന് ആരംഭിച്ച് ഗുരുവായൂർ ക്ഷേത്രത്തിലെത്തിച്ചേരും. സുരക്ഷാക്രമീകരണങ്ങൾക്കായി കൂടുതൽ പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. ശ്രീലകം നെയ്യപ്പംകൊണ്ട് നിറയും ഗുരുവായൂര്‍: അഷ്ടമിരോഹിണിയുടെ പ്രധാനവഴിപാടായ നെയ്യപ്പം ഇന്ന് അത്താഴപ്പൂജയ്ക്ക് ഗുരുവായൂരപ്പന് നിവേദിക്കും. 7,25,760 രൂപക്കുള്ള അപ്പമാണ് തയ്യാറാക്കുന്നത്. 48,834 നെയ്യപ്പമാണ് അത്താഴപ്പൂജക്ക് ഗുരുവായൂരപ്പന് നിവേദിക്കുക.പുലര്‍ച്ചെ മുതല്‍ പത്തുകാര്‍ വാര്യന്മാര് ഉരലില്‍ ഇടിച്ച്നല്കുന്ന അരിപ്പൊടി ഉപയോഗിച്ച് രാവിലെ ഏഴുമുതല്‍ അപ്പം തയ്യാറാക്കി തുടങ്ങും. അരിപ്പൊടിയും, നേന്ത്രപ്പഴവും, ശര്‍ക്കരയും, ചുക്കും, ജീരകവും ചേര്‍ത്താണ് കീഴ്ശാന്തി നമ്പൂതിരിമാര്‍ നറുനെയ്യുപയോഗിച്ച് അപ്പം തയ്യാറാക്കുന്നത്. രാത്രി അത്താഴപ്പൂജയ്ക്ക് ശേഷം അപ്പം ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യും. 8,08000 രൂപയൂടെ പാല്‍പ്പായസവും നാളെ ഗുരുവായൂരപ്പന് നിവേദിക്കും. ഗതാഗത ക്രമീകരണങ്ങൾ ഗുരുവായൂര്‍: അഷ്ടമിരോഹിണിയുടെ തിരക്ക് കണക്കിലെടുത്ത് ഇന്നുരാവിലെ ഒമ്പതുമുതല്‍ ഗുരുവായൂരില്‍ ഗതാഗത ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഔട്ടര്‍-ഇന്നര്‍ റോഡുകളില്‍ പൂര്‍ണമായും വണ്‍വേ ആയിരിക്കും.തൃശൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ മഞ്ജുളാല്‍ ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ടു തിരിഞ്ഞു പോകണം. കുന്നംകുളം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ചൂല്പ്പുറത്തു നിന്ന് തിരിഞ്ഞ് പോലീസ് സ്റ്റേഷന് റോഡ് വഴി മാവിന് ചുവടിലെത്തി ഗുരുവായൂരിലേക്ക് പ്രവേശിക്കണം. പാവറട്ടി ഭാഗത്തുനിന്നുള്ള ഹെവി വാഹനങ്ങള്‍ക്ക് ഗുരുവായൂരിലേക്ക് പ്രവേശനമുണ്ടാകില്ല. പഞ്ചാരമുക്കില്‍ നിന്ന് ചാവക്കാട്ടേയ്ക്ക് പോകണം. ഗുരുവായൂരിലെത്തുന്ന വാഹനങ്ങള്‍ പരമാവധി ഔട്ടര്‍ റിംഗ് റോഡിലെ പാര്‍ക്കിംഗ് കേന്ദ്രങ്ങളിലെത്തണം. ഔട്ടര്‍-ഇന്നര്‍ റിംഗ് റോഡുകളിലായി 12 പാര്‍ക്കിംഗ് കേന്ദ്രങ്ങളാണുള്ളത്.
മഴവിൽ ആനന്ദ സംഗീതോത്സവം 17ന്
തൃശൂർ: ഗായകൻ യേശുദാസിന്റെ ശതാഭിഷേകത്തോടനുബന്ധിച്ച് ആചാര്യ വിഷ്വൽ മീഡിയയുടെ ആഭിമുഖ്യത്തിൽ മഴവിൽ ആനന്ദ സംഗീതോത്സവം 17ന് തെക്കേമഠം ചിറയ്ക്കു സമീപമുള്ള എൻഎസ്എസ് ഹാളിൽ നടക്കും. രാവിലെ എട്ടുമുതൽ മുപ്പതിൽപരം സംഗീതസംവിധായകരുടെ 101 ഗാനങ്ങൾ കോർത്തിണത്തിണക്കിയുള്ള സംഗീതാർച്ചന ഗായകൻ സോമസുന്ദരൻ ചെറുശേരി നിർവഹിക്കും. വൈകീട്ട് 6.30ന് കേരളം എന്റെ കേരളം, ഭാരതം എന്റെ ഭാരതം എന്നു തുടങ്ങുന്ന ദേശഭക്തിഗാന സംഗീതനൃത്താവിഷ്കാരത്തിനു പിന്നണി ഗായിക ഡോ. വൈക്കം വിജയലക്ഷ്മിയും സംഗീതസംവിധായകൻ ആചാര്യ ആനന്ദകൃഷ്ണനും നേതൃത്വം നല്‍കും. വയനാടൻ പ്രകൃതിവിഭവങ്ങളുടെ വിപണനമേളയും സംഘടിപ്പിക്കും. പത്രസമ്മേളനത്തിൽ സംഗീത സംവിധായകൻ ആചാര്യ ആനന്ദ് കൃഷ്ണൻ, രാജേശ്വരി ഗണേഷ് ആലപ്പുഴ, ദേവിമായ ആലപ്പുഴ, അനിൽ ആഗ്രഹ, ബാബു മാസ്റ്റർ എന്നിവർ പങ്കെടുത്തു.
ഒരുമ റോഡിന്റെ നിർമാണോദ്ഘാടനം
പെരിഞ്ഞനം: മതിലകം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ പതിനാലിൽ ഉൾപ്പെടുന്ന പെരിഞ്ഞനം രണ്ടാം വാർഡിലെ ഒരുമ റോഡിന്റെ നിർമാണോദ്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് എസ്സി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 20 ലക്ഷം രൂപ ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്ത് റോഡ് നിർമിച്ചുനൽകുന്നത്. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സി.കെ. ഗിരിജ നിർമാണോ ദ്ഘാ ടനം നിർവഹിച്ചു. ബ്ലോക്ക് ഡിവിഷൻ മെമ്പർ ആർ.കെ. ബേബി അധ്യക്ഷത വഹിച്ചു. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് മുഖ്യാതിഥിയായി. വാർഡ് മെമ്പർ സായിദ മുത്തുക്കോയ തങ്ങൾ, സന്ധ്യ സുനിൽ, കെ.ജി. സജീവ് എന്നിവർ പ്രസംഗിച്ചു. റോഡിനോട് ചേർന്നുള്ള തോടിന്റെ ഭാഗം കെട്ടി ഒതുക്കി മുകളിൽ കൈവരി ഉൾപ്പടെ സ്ഥാപിച്ചാണ് സിമന്റ് കട്ടകൾ വിരിച്ച റോഡ് നിർമിച്ചു നൽകുന്നത്. ഒരുമാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കി തുറന്നുകൊടുക്കാനാണു തീരുമാനിച്ചിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു.
ദേവാലയങ്ങളിൽ തിരുനാൾ
പുഷ്പഗിരി ഫാത്തിമ മാതാ മേലൂർ: മരിയൻ തീർഥാടന കേന്ദ്രമായ പുഷ്പഗിരി ഫാത്തിമ മാതാ പള്ളിയിൽ വിശുദ്ധ യൂദാ തദേവൂസിന്റെ ഊട്ടുതിരുനാളിനു കൊടിയേറി. കൊടിയേറ്റിനും വിശുദ്ധ കുർബാനയ്ക്കും നൊവേനക്കും ഫാ. ടോമി കണ്ടത്തിൽ കാർമികനായി. തുടർന്ന് പ്രദക്ഷിണവും ഉണ്ടായിരുന്നു. ഇന്നു രാവിലെ 6.30ന് വിശുദ്ധ കുർബാന. 9.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ജെസ്ലിൻ തെറ്റയിൽ മുഖ്യകാർമികനാകും. ഫാ. തോമസ് പടിഞ്ഞാറെക്കൂറ്റ് വചനസന്ദേശം നൽകും. തുടർന്ന് ആരാധനയും ഊട്ടുനേർച്ചവിതരണവും ഉണ്ടായിരിക്കും. പ്ലാവിൻമുറി ദയാനഗർ സെന്റ് മേരീസ് മാള: പ്ലാവിൻമുറി ദയാനഗർ സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിന് ഫാ. ബിനോയ് കോഴിപ്പാട്ട് കൊടിയേറ്റി. പ്രധാന തിരുനാൾ ദിനമായ ഇന്നു രാവിലെ 10ന് ആഘോഷമായ തിരുനാൾ ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവ നടക്കും. ഫാ. സിബു കള്ളാപറമ്പിൽ മുഖ്യകാർമികനാകും. ഫാ. ജോർജ്് വേഴപ്പറമ്പിൽ സന്ദേശം നൽകും. തുടർന്ന് ഊട്ടുനേർച്ച വെഞ്ചിരിപ്പ്, വിതരണം.
കൊപ്രക്കളം സെന്ററിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സമരം
കയ്പമംഗലം: ദേശീയപാത കൊപ്രക്കളം സെന്ററിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സമരം. ദേശീയ പാത 66 നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊപ്രക്കളത്ത് നടത്തിയ ഗതാഗതക്രമീകരണം അപകട സാധ്യത വർധിപ്പിക്കുന്നുവെന്നും ഹൈവേയുടെ സർവീസ് റോഡ് കഴിഞ്ഞഭാഗം കൃത്യമായി മൂടാത്തതുമൂലം വാഹനങ്ങൾ മുട്ടിയുരഞ്ഞാണ് പോകുന്നതെന്നും സമരക്കാർ ആരോപിച്ചു. കൂടാതെ കൊപ്രക്കളം പഞ്ഞംപള്ളി റോഡ് തുടങ്ങുന്ന ഭാഗത്ത് മാസങ്ങളായി തകർന്നുകിടക്കുന്ന ഭാഗം നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഇതുവരെ ഗതാഗത യോഗ്യമാക്കാൻ നാഷണൽ ഹൈവേ അധികൃതരോ കൺസ്ട്രക്ഷൻ കമ്പനിയോ തയാറാവുന്നില്ലെന്നും യുഡിഎഫ് കുറ്റപ്പെടുത്തി. ഹൈവേ നിർമാണം ശാസ്ത്രീ യമായി നടത്തി ഗതാഗതക്കുരുക്കുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനപ്രതിനിധികളും യുഡിഎഫ് നേതാക്കളും സമരവുമായി രംഗത്തെത്തിയത്. കൊപ്രക്കളം സെന്ററിൽ നടന്ന പ്രതിഷേധ സമരം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്് പി.കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം സി.ജെ. പോൾസൺ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്് മണി ഉല്ലാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്് സി.ജെ. പോൾസൺ, പഞ്ചായത്തംഗം ജിനൂബ് അബ്ദുൾ റഹ്മാൻ, നേതാക്കളായ സി.ജെ. ജോഷി, കെ.ബി. അനിൽകുമാർ, അഡ്വ. ഷാജു തലാശേരി, പി.എൻ. ദാസൻ എന്നിവർ പ്രസംഗിച്ചു.
മതിലകം പഞ്ചായത്തിൽ ദുർഭരണമെന്ന് കോൺഗ്രസിന്റെ കുറ്റവിചാരണസദസ്
പുതിയകാവ്: കോൺഗ്രസ് മതിലകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മതിലകം ഗ്രാമ പഞ്ചായത്തിൽ ദുർഭരണമെന്നാരോപിച്ച് സംഘടിപ്പിച്ച കുറ്റവിചാരണ സദസ് സമാപിച്ചു. മതിലകം സെന്ററിൽ നടന്ന കുറ്റവിചാരണ സദസിന്റെ സമാപനം ബെന്നി ബെഹനാൻ എംപി ഉദ് ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എസ്. ശശി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി സി.എസ്. രവീന്ദ്രൻ, കയ്പമംഗലം ബ്ലോക്ക് പ്രസിഡന്റ് സുനിൽ.പി. മേനോൻ, നേതാക്കളായ ഇ.എസ്. സാബു, മണി കാവുങ്കൽ, ഒ.എ. ജെൻട്രിൻ, ഷിബു വർഗീസ്, കെ.എം. ജോസ്, അനസ് അബൂബക്കർ, കെ.വൈ. ഷക്കീർ, വി. കെ. ഷൺമുഖൻ, ഇ.എം. വിൻസെന്റ്, ടി.കെ. വിശ്വനാഥൻ, ടി.കെ. പ്രതാപൻ, സിന്ധു രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
നഗരസഭയിലെ ഹില്‍പാര്‍ക്കില്‍ ബയോമൈനിംഗ് ആരംഭിച്ചു
ഇരിങ്ങാലക്കുട: നഗരസഭയിലെ 32-ാം വാര്‍ഡിലെ ഹില്‍പാര്‍ക്കില്‍ ബയോ മൈനിംഗ് ആരംഭിച്ചു. വര്‍ഷങ്ങളായി നിക്ഷേപിക്കപ്പെട്ടിട്ടുള്ള പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള ലെഗസി മാലിന്യങ്ങള്‍ സ്വച്ച് ഭാരത് മിഷന് (അര്‍ബന്‍) 2.0യില്‍ ഉള്‍പ്പെടുത്തി ബയോമൈനിംഗ് എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വിവിധതരത്തിലുള്ള അജൈവമാലിന്യങ്ങളെ വേര്‍തിരിച്ച് പുനഃചക്രമണത്തിന് വിധേയമാക്കുകയും 100ശതമാനം മാലിന്യമുക്തമാക്കി സ്ഥലം ഉപയോഗയോഗ്യമാക്കി തിരിച്ചെടുക്കുകയുമാണ് പ്രവൃത്തികൊണ്ട് ലക്ഷ്യം വക്കുന്നത്. ഒരുകോടി എട്ടുലക്ഷം രൂപയാണ് അടങ്കല്‍ തുകയായി കണക്കാക്കിയിട്ടുള്ളത്. പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. നഗരസഭാ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി അബിന്‍ വെള്ളാനിക്കാരന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, നഗരസഭയുടെ പ്രതിപക്ഷ നേതാവും കൗണ്‍സിലറുമായ കെ.ആര്. വിജയ, മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ജിഷ ജോബി, നഗരസഭാ സെക്രട്ടറി എം. ഷാജിക്ക്, തൃശൂര്‍ ജില്ലാ ശുചിത്വ മിഷന് പ്രോഗ്രാം ഓഫീസര്‍ രജനീഷ്, മുനിസിപ്പല്‍ എന്‍ജിനീയര്‍ സന്തോഷ്കുമാര്‍, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ബേബി എന്നിവര്‍ പ്രസംഗിച്ചു.
വൈദിക - സന്യസ്തസംഗമം നടത്തി
മാള: മാളപള്ളിപ്പുറം സെന്റ്് ആന്റണീസ് തീർഥാടന കേന്ദ്രത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിൽ സേവനമനുഷ്ഠിച്ച വൈദികരുടെയും ഇടവകയിലെയും അയൽ ഇടവകയിലെയും വൈദികരുടെയും സന്യസ്തരുടെയും സംഗമം - "ഫിദേയി കമ്യൂണിത്താസ്' സംഘടിപ്പിച്ചു. വൈദികരുടെയും സന്യസ്തരുടെയും മാതാപിതാക്കളിൽ പലരും സംഗമത്തിന് സാക്ഷ്യം വഹിക്കാനെത്തി. സംഗമത്തോടനുബന്ധിച്ച് നടന്ന കൃതജ്ഞതാബലിയിൽ കോഴിക്കോട് ആർച്ച്ബിഷപ്പും ഇടവകാംഗവുമായ ഡോ. വർഗീസ് ചക്കാലക്കൽ മുഖ്യകാർമികത്വം വഹിച്ചു. പൊതുസമ്മേളനം ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു. ഫാ. പോൾ തോമസ് കളത്തിൽ അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപത വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ ലെയോ മാർപാപ്പയിൽ നിന്നും പാലിയം സ്വീകരിച്ച ഡോ. വർഗീസ് ചക്കാലക്കലിനെ ആദരിച്ചു. മുൻ വികാരി ഫാ. ഫ്രാൻസിസ് കൊയ്ക്കാരപറമ്പിൽ, സിസ്റ്റർ ഡെയ്നി, സി.ഒ. ജോസ് എന്നിവർ ആശംസകൾ നേർന്നു. ഇൻഡ്യൻ നേവിയിൽ ചേർന്ന ഇടവകാംഗം ഏമിയബിളിനെ ആർച്ച്ബിഷപ് യോഗത്തിൽ ആദരിച്ചു. ശതാബ്ദിയുടെ ഭാഗമായി 100 രോഗികൾക്ക് ചികിത്സാസഹായം നൽകുന്ന പദ്ധതിയുടെ പ്രാരംഭമായി 20 പേർക്കുള്ള തുകയുടെ ചെക്ക് ഭാരവാഹികളിൽനിന്നും ആർച്ച്ബിഷപ് സ്വീകരിച്ചു. പാരമ്പര്യ കലകളായ മാർഗംകളി, ചവിട്ടുനാടകം എന്നിവയുടെ അവതരണം ഉണ്ടായി.
തൃശൂര്‍ ജില്ലാ ക്ഷീരസംഗമം
വെള്ളാങ്കല്ലൂർ: തൃശൂര്‍ ജില്ലാ ക്ഷീര സംഗമത്തോടനുബന്ധിച്ച് യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി നടത്തിയ ഡയറി ക്വിസ്, ചിത്രരചന മത്സരങ്ങളുടെ ഉദ്ഘാടനം അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ നിർവഹിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ ദിലീപ് അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അസ്മാബി ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിനോയ്, കെസിഎംഎംഎഫ് ഭരണസമിതി അംഗം കോണത്തുകുന്ന് ക്ഷീരസംഘം പ്രസിഡന്റ് ടി.എൻ. സത്യൻ എന്നിവർ ആശംസകളർപ്പിച്ചു. വെള്ളാങ്കല്ലൂർ ക്ഷീരസംഘം പ്രസിഡന്റ് ടി.എ. ഹുസൈൻ സ്വാ ഗ തവും അന്തിക്കാട് ബ്ലോക്ക് ക്ഷീരവികസന ഓഫീസറും മീഡിയ പബ്ലിസിറ്റി കമ്മിറ്റി കൺവീനറുമായ എൻ.എസ്. അമ്പിളി നന്ദിയും പറഞ്ഞു. മത്സരങ്ങളിൽ വിജയികൾ ആ കുന്ന കുട്ടികൾക്കുള്ള സമ്മാനങ്ങൾ 26 ന് വെള്ളാങ്കല്ലൂർ പിസികെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്ഷീരസംഗമം പൊതുസമ്മേളനത്തിൽവച്ച് നൽകും. ചിത്രരചനാ മത്സരത്തിൽ ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനം ലഭിച്ച കുട്ടികൾക്ക് സാഗ് ഡിജിറ്റൽ ആൻഡ് രാജു ജോസഫ് മരിയ ഫാം, കാഞ്ഞിരപ്പള്ളി സ് പോൺസർ ചെയ്ത സൈക്കിളുകൾ സമ്മാനമായി നൽകും. പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വില്വധ്വനി നാടകോത്സവം സമാപിച്ചു
തിരുവില്വാമല: ഗ്രാമീണ വായനശാല വാർഷികത്തോടനുബന്ധിച്ച് നാട്ടകം കലാ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽനടന്ന വില്വധ്വനി നാടകോത്സവം സമാപിച്ചു. ജാനകി സന്തോഷ് സംവിധാനംചെയ്ത, കുട്ടികൾ കഥാപാത്രങ്ങളായ നൂറ്റാണ്ടുകൾക്കിപ്പുറം എന്ന നാടകമാണ് അവസാനമായി അരങ്ങിലെത്തിയത്. വായനശാല വൈസ് പ്രസിഡന്റ് എൻ. രാംകുമാറാണ് നാടകത്തിന്റെ രചന നിർവഹിച്ചത്. നാടകത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ലയൺസ് ക്ലബ് ഓഫ് വില്വാദ്രി പാമ്പാടിയും നാടകങ്ങളിൽ പങ്കെടുത്ത എല്ലാവർക്കുമുള്ള സമ്മാനങ്ങൾ നാട്ടകം കലാ സാംസ്കാരികവേദിയും ഗ്രാമീണ വായനശാലയും ചേർന്നു നൽകി. സമാപന സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഉദയൻ ഉദ്ഘാടനം നിർവഹിച്ചു. വായനശാല പ്രസിഡന്റ് കെ.പി. ഉമാശങ്കർ അധ്യക്ഷനായിരുന്നു.
ക്ഷേത്രങ്ങളിൽ ശ്രീകൃഷ്ണജയന്തി
തൃശൂർ: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് തിരുവമ്പാടി ക്ഷേത്രത്തിൽ ഇന്നു രാവിലെ രാവിലെ 3.45നു നടതുറക്കും. നാലിന് വാകച്ചാർത്ത്. 4.30ന് ശിവൻ പെരിങ്ങോട്ടുകര അഷ്ടപദി ആലപിക്കും. അഞ്ചിനു നാദസ്വരം. ആറിനു സമൂഹ വിഷ്ണുസഹസ്രനാമ പാരായണം, ഏഴിനു പ്രത്യക്ഷ ഗോപൂജ ക്ഷേത്രം നടപ്പുരയിൽ. രാവിലെ 8.30 മുതൽ 11.30 വരെ അഞ്ചാനകൾ നിരക്കുന്ന ഉഷഃശീവേലിക്കു കക്കാട് രാജപ്പൻമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം. ഉച്ചയ്ക്ക് 1.30ന് കലാമണ്ഡലം നന്ദകുമാർ ആൻഡ് പാർട്ടിയുടെ ഓട്ടൻതുള്ളൽ, ഉച്ചയ്ക്കുശേഷം മൂന്നിന് അക്ഷരശ്ലോകം, നാലിനു ഭക്തിഗാനമേള, 5.15ന് അഷ്ടപദി, ആറു മുതൽ രാത്രി ഏഴുവരെ അകതിയൂർ ഹരിഷ് നമ്പൂതിരിയും സംഘവും നയിക്കുന്ന പഞ്ചവാദ്യം, ദീപക്കാഴ്ച, പുഷ്പാലങ്കാരം, 7.15 മുതൽ ഭജനമഞ്ജരി, 8.15 മുതൽ അത്താലൂർ ശിവദാസ് അവതരിപ്പിക്കുന്ന തായമ്പക, കൊമ്പുപറ്റ്, കുഴൽപ്പറ്റ് എന്നിവയുണ്ടാവും. ഗുരുവായൂര്‍ ക്ഷേത്ര പ്രവൃത്തിക്ക് ഇന്ന് നൂറോളം കീഴ്ശാന്തിക്കാര്‍ ഗുരുവായൂര്‍: ഉണ്ണിക്കണ്ണന്റെ പിറന്നാള്‍ദിനമായ ഇന്ന് നൂറോളം കീഴ്ശാന്തിക്കാര്‍ ക്ഷേത്ര പ്രവൃത്തിക്കെത്തും.13 കീഴ്ശാന്തി ഇല്ലങ്ങളിലെ കീഴ്ശാന്തിക്കാരാണ് ഇന്നുപുലര്‍ച്ചെ മുതല്‍ കണ്ണന്റെ പിറന്നാള്‍ ഗംഭീരമാക്കാനുള്ള പരിശ്രമംനടത്തുക. പുലര്‍ച്ചെ രണ്ടു മുതല്‍ പ്രവൃത്തി തുടങ്ങും. എട്ടുലക്ഷത്തിലേറെ രൂപയുടെ പാല്‍പ്പായസം തയാറാക്കലും നെയ്പായസം തയാറാക്കലുമാണ് ആദ്യ പ്രവ ൃ ത്തി. രാവിലെ ഏഴു മുതല്‍ അപ്പം തയാറാക്കി തുടങ്ങും. കാഴ്ചശീവേലിക്കും പ്രസാദ ഉട്ടിനും ക്ഷേത്രത്തിനുള്ളിലെ പ്രവൃത്തിയുമെല്ലാമായി പാതിരാത്രിവരെ ജോലി തുടരും. പാരമ്പര്യ പ്രവര്ത്തിക്കാരാണ് പുലര്‍ച്ചെ മുതല്‍ ഉരലില്‍ ഇടിച്ച് അരിപ്പൊടി തയാറാക്കുക. രാത്രി പത്തു മുതൽ കിഴക്കേടത്ത് മാധവൻ നമ്പൂതിരിയുടെ ഭാഗവതപാരായണം. രാത്രി 12.45 മുതൽ 1.45 വരെ അത്താഴപൂജ, തുടർന്ന് ശീവേലി, തൃപ്പുകയ്ക്കുശേഷം നട അടയ്ക്കും.
അന്തിക്കാട് കടവാരംറോഡിലെ പാലം പുനർനിർമിക്കും: സി.സി. മുകുന്ദൻ എംഎൽഎ
അന്തിക്കാട്: ഏഴുമാസംമുമ്പ് തകർന്ന, അന്തിക്കാട് കോൾ പാടശേഖരത്തെ കടവാരവുമായി ബന്ധിപ്പിക്കുന്ന പ്രധാനപാലം അടിയന്തിരമായി പുനർനിർമിക്കുമെന്നും ഇതിനാവശ്യമായ ഫണ്ട് അനുവദിക്കുമെന്നും സി.സി. മുകുന്ദൻ എംഎൽഎ അറിയിച്ചു. പാലം തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും മന്ത്രിതല ഇടപെടലുകളുണ്ടായിട്ടും പാലം വിഷയം പരിഹരിക്കാത്തത് സംബന്ധിച്ച് മാധ്യമവാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പാലം സന്ദർശിച്ചശേഷം മാധ്യമ സംസാരിക്കുകയായിരുന്നു എംഎൽഎ. വിത്തുൾപ്പടെയുള്ള സാധനസാമഗ്രികൾ കൊണ്ടുപോകേണ്ടത് ഈ പാലത്തിലൂടെയാണ്. ഈ പ്രശ്നം ചൂണ്ടികാട്ടി അന്തിക്കാട് പാടശേഖരസമിതി ഭാരവാഹികൾ നിരവധിതവണ കെഎൽഡിസിയെ സമീപിച്ചെങ്കിലും പാലം നിർമിക്കുന്നതിനാവശ്യമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അന്തിക്കാട് പടവ് സെക്രട്ടറി കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാലവുമായി ബന്ധപ്പെട്ട എല്ലാ റിപ്പോർട്ടുകളും നൽകിയെന്നും ഇനി നടപടി സ്വീകരിക്കേണ്ടത് കെഡിഎ ആണെന്നുമാണ് കെഎൽഡിസി അധികൃതർ പറയുന്നത്. നാട്ടുകാരനായ റവന്യുമന്ത്രി കെ. രാജൻ ഉൾപ്പെടെയുള്ളവരെകണ്ട് ആവശ്യമുന്നയിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് എംഎൽഎയുടെ ഇടപെടൽ. പാടശേഖരത്തിലേക്ക് കൃഷിയുമായി ബന്ധപ്പെട്ട എല്ലാ സാധനസാമഗ്രികളും കൊണ്ടുപോകേണ്ടത് ഈ പാലം വഴിയാണെന്നതിനാൽ കൃഷിപ്പണി തുടങ്ങിയാൽ ഓവുവച്ച് മുകളിൽ മണ്ണിട്ടുറപ്പിച്ച് ഗതാഗതം പുന:സ്ഥാപിക്കേണ്ടിവരുമെന്ന ആശങ്കയും കർഷകർക്കുണ്ട്. ഇങ്ങിനെചെയ്ത് താൽകാലികമായി ഗതാഗതം പുന:സ്ഥാപിച്ചാൽ മഴക്കാലത്ത് വെള്ളത്തിന്റെ ഒഴുക്കുനിലച്ച് പ്രദേശം വെള്ളക്കെട്ടിലാകുന്ന സ്ഥിതിയുണ്ടാകുമെന്ന ആശങ്ക പരിഹരിക്കുമെന്നും എംഎൽ എ പറഞ്ഞു.
പുത്തൂർ സുവോളജിക്കൽ പാർക്ക്: അവലോകനയോഗം ചേർന്നു
തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിലെ നിർമാണപ്രവർത്തനങ്ങളുടെ അവലോകനയോഗം രാമനിലയത്തിൽ ചേർന്നു. മന്ത്രിമാരായ അഡ്വ. കെ. രാജൻ, എ.കെ. ശശീന്ദ്രൻ, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ പി.എസ്. സജിത്ത്, ഗ്രാമപഞ്ചായത്തംഗം പി.ബി. സുരേന്ദ്രൻ, പുത്തൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ ബി.എൻ. നാഗരാജ്, സ്പെഷൽ ഓഫീസർ കെ.ജെ. വർഗീസ്, ചീഫ് കണ്‍സർവേറ്റർ ഡോ. ആർ. ആടലരശൻ എന്നിവർ പങ്കെടുത്തു. സുവോളജിക്കൽ പാർക്കിന്റെ നിർമാണപ്രവൃത്തി വേഗത്തിലാക്കാൻ മന്ത്രിമാർ നിർദേശം നൽകി. പാർക്കിന്റെ പ്രധാന ആകർഷണങ്ങളായ പെറ്റ് സൂവിന്റെയും വർച്വൽ സൂവിന്റെയും നിർമാണം ഈ മാസംതന്നെ ആരംഭിക്കുമെന്നും മന്ത്രിമാർ അറിയിച്ചു.
കാട്ടാനകളെ തുരത്താൻ ‘എലിഫന്റ് അലാം’
ചേലക്കര: കാട്ടാനകളെ തുരത്താൻ എലിഫന്റ് അലാം സ്ഥാപിച്ചു. ചേലക്കര മണ്ഡലത്തിലെ വനമേഖലയുമായി അതിർത്തിപങ്കിടുന്ന പ്രദേശങ്ങളിൽ ആനയിറങ്ങി കൃഷി നശിപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് എലിഫന്റ് അലാം സ്ഥാപിച്ചത്. ആനയിറങ്ങുന്ന ജനവാസ മേഖലകളായ മുള്ളൂർക്കര പഞ്ചായത്തിലെ ഇന്ദിരാജി നഗർ, മുക്കിലക്കാട്, നായാടി നഗർ, പാഞ്ഞാൾ പഞ്ചായത്തിലെ ചെറങ്കോണം, ഒലിപ്പാറ, ചേലക്കര പഞ്ചായത്തിലെ തോന്നൂർക്കര പടിഞ്ഞാറ്റുമുറി, മാട്ടുങ്ങൽ, തോട്ടേക്കോട് അങ്കണവാടിക്ക് സമീപം, പഴയന്നൂർ പഞ്ചായത്തിലെ തിരുമണി വെള്ളടി പ്രദേശം, മണ്ണാത്തിപ്പാറ താണിക്കുണ്ട് പ്രദേശം എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ അലാം സ്ഥാപിച്ചിട്ടുള്ളത്. അലാമിന് സമീപപ്രദേശത്ത് ആനയെത്തിയാൽ സെൻസറിന്റെ സഹായത്തോടെ പ്രത്യേകതരം ശബ്ദവും വെളിച്ചവുമുണ്ടാക്കും. സോളാർ സിസ്റ്റത്തിലാണ് അലാം പ്രവർത്തിക്കുക. ജനകീയ പങ്കാളിത്തത്തിലൂടെ സ്ഥാപിച്ച അലാമിന്റെ ഉദ്ഘാടനം ഇന്ദിരാജി നഗർ വനാതിർത്തിയിൽ യു.ആർ. പ്രദീപ് എംഎൽഎ നിർവഹിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ്, ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് പദ്മജ, പാഞ്ഞാൾ പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ, മുള്ളൂർക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കപ്പൻ, പഞ്ചായത്ത് മെമ്പർമാരായ ശശികല സുബ്രഹ്മണ്യൻ, വി.കെ. നമ്മല, സുജാത അജയൻ, ഷാബിയ അമീർ തുടങ്ങിയവർ പങ്കെടുത്തു.
മുഖ്യമന്ത്രി മൗനത്തിന്റെ മാളത്തിൽ: എം.എം. ഹസൻ
എരുമപ്പെട്ടി: കെഎസ്യു പ്രവർത്തകരെ കള്ളക്കേസിൽകുടുക്കി മുഖംമൂടി ധരിപ്പിച്ച്, കെെയാമംവച്ച്, കോടതിയിൽ ഹാജരാക്കിയ പോലീസ് ഉദ്യോഗസ്ഥനെ കാക്കി ഊരിവയ്പ്പിച്ച് കെെയാമംവച്ച് കോടതിയിൽ എത്തിക്കുംവരെ കോൺഗ്രസ് നിയമപോരാട്ടങ്ങൾ നടത്തുമെന്ന് മുൻ കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു. പോലീസ് അറസ്റ്റുചെയ്ത കെഎസ്യു നേതാക്കളെ എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലെത്തി സന്ദർശിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൂരവും മനുഷ്യത്വരഹിതവുമായ പോലീസ് അതിക്രമങ്ങൾ നടക്കുമ്പോൾ ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ മൗനത്തിന്റെ മാളത്തിലൊളിച്ചിരിക്കുകയാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതുവരെ കോൺഗ്രസ് സമരങ്ങളിൽനിന്ന് പിൻവാങ്ങുകയില്ലെന്നും എം.എം. ഹസൻ അറിയിച്ചു.
വിദ്യാഭ്യാസം ചിന്തിക്കാനും നിര്‍ഭയരാകാനും പ്രാപ്തരാക്കണം: ജസ്റ്റിസ് ദേവന് രാമചന്ദ്രന്
തൃശൂര്‍: സ്വതന്ത്രമായി ചിന്തിക്കാനും നിര്‍ഭയരായി മുന്നോട്ടു പോകാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതാകണം വിദ്യാഭ്യാസമെന്നു കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന്. മനഃപാഠം പഠിപ്പിക്കാനല്ല, ചിന്തിക്കാനും ഗ്രഹിക്കാനും പരിശീലിപ്പിക്കുന്നവരാണു നല്ല അധ്യാപകരെന്നും അദ്ദേഹം പറഞ്ഞു. മണ്ണുത്തി ഡോണ്‍ബോസ്കോ കോളജില്‍ അസോസിയേഷന് ഓഫ് സലേഷ്യന്‍ കോ-ഓപ്പറേറ്റേഴ്സ് സംഘടിപ്പിച്ച ടീച്ചേഴ്സ് കോണ്‍ക്ലേവ് - 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോ-ഓർഡിനേറ്റര്‍ ദേവസി കൊക്കന് അധ്യക്ഷത വഹിച്ചു. കോളജ് മാനേജര്‍ ഫാ. സിറില്‍ ജോണ്‍ എടമന, എഎസ്സി സെക്രട്ടറി ജോസ് പുതുക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം ബിഷപ് എമരിറ്റസ് മാര്‍ ബോസ്കോ പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ കെ.ടി. ഡേവിസ് അധ്യക്ഷതവഹിച്ചു. വിവിധ സെഷനുകളിലായി ഫാ. ഗില്‍ബര്‍ട്ട് ചൂണ്ടല്‍, സണ്ണി ചിറയത്ത്, ഫാ. ജോയ്സ് ഫ്രാന്‍സിസ് തോണിക്കുഴിയില്‍, സിസ്റ്റര്‍ ജാന്‍സി അഗസ്റ്റിന്, സിസ്റ്റര്‍ ജോസ്ഫിന്, കെ.പി. രാജലക്ഷ്മി, ഡോ. നസീമ റഹ്മാന്, പ്രഫ. പോള്‍സണ്‍ ചാലിശേരി, എ.കെ. ഡിക്സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
സൗജന്യമായി വിഗ്ഗുകൾ നൽകി
തൃശൂർ: കാൻസർമൂലം മുടി നഷ്ടമായ 128 പേർക്കു സൗജന്യമായി വിഗ്ഗുകൾ നൽകി അമല മെഡിക്കൽ കോളജ് ആശുപത്രി. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ഡീനും അമല കോളജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പലുമായ ഡോ. രാജി രഘുനാഥ് ഉദ്ഘാടനം ചെയ്തു. അമല ഓഡിറ്റോറിയത്തിൽ നടന്ന 38-ാമത് സൗജന്യ വിഗ്ഗ് വിതരണ ചടങ്ങിൽ അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. ജെയ്സണ്‍ മുണ്ടൻമാണി, ആലുവ സ്നേഹതീരം ഡയറക്ടർ ഫാ. ജോബിൻ തെക്കേക്കര, ഹെയർ ഡോണേഴ്സ് പ്രതിനിധി കോയന്പത്തൂർ ഹെക്സ ക്ലിനിക്കിലെ ഡോ. സി.വി. അമൃത, തവനൂർ കെഎംജി യുപി സ്കൂൾ ഹെഡ്മിസ്ട്രസ് എസ്. ബിന്ദു, അമല വെൽനസ് വിഭാഗം മേധാവി സിസ്റ്റർ ഡോ. നാൻസി, പ്രോഗ്രാം കോഓർഡിനേറ്റർ പി.കെ. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്തനാർബുദം ബാധിച്ച 50 രോഗികൾക്കു കൃത്രിമസ്തനങ്ങളുടെ സൗജന്യവിതരണം, കേശദാനം സ്നേഹദാനം ക്യാന്പുകൾ സംഘടിപ്പിച്ച 28 സ്ഥാപനങ്ങളെയും അമല ആശുപത്രിയിൽവച്ച് മുടി മുറിച്ചുനൽകിയ15 വ്യക്തികൾക്കു മെമന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിക്കൽ എന്നിവയും ഉണ്ടായിരുന്നു. ഇതിനോടകം 2200 കാൻസർ രോഗികൾക്ക് അമല മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും സൗജന്യമായി വിഗ്ഗുകളും 700 സ്തനാർബുദ രോഗികൾക്കു സൗജന്യമായി നിറ്റഡ് നോക്കേഴ്സും നൽകാൻ കഴിഞ്ഞതായി ജോയിന്റ് ഡയറക്ടർ ഫാ. ജെയ്സണ്‍ മുണ്ടൻമാണി പറഞ്ഞു. 470 പുരുഷന്മാർ ഉൾപ്പെടെ മൂന്നുവയസ് മുതൽ 70 വയസുവരെയുള്ള സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 21,000 പേർ ഈ സ്നേഹകൂട്ടായ്മയിലേക്കു മുടി ദാനം ചെയ്തിട്ടുണ്ട്. അമല നഴ്സിംഗ് കോളജിലെ വിദ്യാർഥികളും അമല ആശുപത്രിയിലെ ജീവനക്കാരും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 15 പേരും മുടി മുറിച്ചുനൽകി.
സെന്റ് മേരീസ് കോളജിൽ ദേശീയ സെമിനാർ
തൃശൂർ: കേരള സ്റ്റേറ്റ് ഹയർ എഡ്യുക്കേഷൻ കൗണ്‍സിലുമായി സഹകരിച്ച് ഐക്യുഎസി, റിസർച്ച് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ സെന്റ് മേരീസ് ഓട്ടോണമസ് കോളജിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. റിസർച്ച് പ്രപ്പോസൽ റൈറ്റിംഗ് ആൻഡ് ഗ്രാന്റ് അക്വിസിഷൻ എന്ന വിഷയത്തിലാണ് സെമിനാർ നടന്നത്. കേരള സ്റ്റേറ്റ് ഹയർ എഡ്യുക്കേഷൻ റീഫോംസ് ഇംപ്ലിമെന്റേഷൻ സെൽ റിസർച്ച് ഓഫീസർ ഡോ. വി. ഷഫീഖ് സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. മീന കെ. ചെറുവത്തൂർ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ഡോ. എ. ഡാലി ഡൊമിനിക്, സിസ്റ്റർ ടെസീന പി. ഇമ്മട്ടി, അക്കാദമിക് ഡീൻ ഡോ. ജൂലി പി. ലാസർ, കോഓർഡിനേറ്റർ ഡോ. അഞ്ജലി കിഷോർ എന്നിവർ പ്രസംഗിച്ചു. സാങ്കേതിക സെഷനുകളിൽ പാലക്കാട് മേഴ്സി കോളജ് അസി. പ്രഫസർ ഡോ. രേഷ്മ ഐശ്വര്യ, കോയന്പത്തൂർ പിഎസ്ജിആർ കൃഷ്ണമ്മാൾ കോളജ് ഫോർ വിമൻ റിസർച്ച് ഡീൻ ഡോ. രമേഷ് സുബ്രഹ്മണി, എൻ.ബി. ലേഖ, ഡോ. ആന്റണി പാലയ്ക്കൽ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
ഊണിലും ഉറക്കത്തിലും തൃശൂരിന്റെ വികസനം മനസിൽ: സുരേഷ് ഗോപി
തൃശൂർ: ലോകത്തിന്റെ ഏതു കോണിലായാലും ഊണിലും ഉറക്കത്തിലും തൃശൂരിന്റെ വികസനം മാത്രമാണ് മനസിലെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. എലൈറ്റ് ഹോട്ടലിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷപരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, പൂർണിമ സുരേഷ്, അഡ്വ. കെ.ആർ. ഹരി, പി.കെ. ബാബു, പെരുവനം കുട്ടൻമാരാർ, സംഗീതസംവിധായകൻ ഔസേപ്പച്ചൻ, ഗായകൻ അനൂപ് ശങ്കർ, സ്വാമി നന്ദാത്മജാനന്ദ, ഡി. മൂർത്തി, ഇബ്രാഹിം ലാഹി, ഡെപ്യൂട്ടി കളക്ടർ ജ്യോതി, എഡിഎം മുരളി, തഹസിൽദാർ ജയശ്രീ, വിനോദ് പൊള്ളാഞ്ചേരി എന്നിവർ പങ്കെടുത്തു. കേന്ദ്ര ധനസഹായം അനുവദിച്ചതിൽ പുലിക്കളിസംഘങ്ങൾ സുരേഷ് ഗോപിയെ ആദരിച്ചു. കേരള ബുക്ക് ഓഫ് റിക്കാർഡ് ജേതാവ് തീർഥലക്ഷ്മി, എഴുത്തുകാരി അതുല്യ വിജയ്, പ്രായംകുറഞ്ഞ പുലിക്കളി കലാകാരികളായ ദക്ഷ പ്രസാദ്, രുദ്ര പ്രയാഗ്, സിനി ആർട്ടിസ്റ്റ് യാമിനി സോന എന്നിവരെ ആദരിച്ചു.
തൃശൂർ റൂറൽ പോലീസിന് 6.16 കോടിയുടെ ഭരണാനുമതി
തൃശൂർ: റൂറൽ പോലീസിന്റെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ 6.16 കോടിയുടെ ഭരണാനുമതി. ഠാണാ ജംഗ്ഷനിൽ പുതിയ കെട്ടിടം നിർമിച്ചു സൈബർ സ്റ്റേഷൻ, അടിയന്തര പ്രതികരണസംവിധാനത്തിനുള്ള(ഇആർഎസ്എസ്) കണ്ട്രോൾ റൂം എന്നിവ മാറ്റിസ്ഥാപിക്കാൻ 5.68 കോടിയും റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ക്യാന്പ് ഓഫീസ് നിർമാണം പൂർത്തിയാക്കാൻ 48 ലക്ഷം രൂപയുമാണ് അനുവദിച്ചത്. 112 ഹെൽപ്പ്ലൈൻ നന്പർ മുഖേന പോലീസ്, ഫയർഫോഴ്സ്, ആംബുലൻസ് എന്നീ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനാണ് ഇആർഎസ്എസ് രൂപീകരിച്ചത്. കാട്ടുങ്ങച്ചിറയിൽ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലാണ് കണ്ട്രോൾ റൂം പ്രവർത്തിക്കുന്നത്. ഓണ്‍ലൈൻ തട്ടിപ്പുകൾ, ഫിഷിംഗ്, ഹാക്കിംഗ് തുടങ്ങിയ കേസുകൾ നിരീക്ഷിച്ചു തടയുന്നതിനുള്ള ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കും വിദഗ്ധരുടെ നേതൃത്വത്തിലുള്ള സാങ്കേതികസഹായ സംവിധാനങ്ങളും സൈബർ സ്റ്റേഷന്റെ ഭാഗമായി ഒരുക്കും.
കാട്ടൂരിലെ കുടിവെള്ളമലിനീകരണം: മണ്ണുപരിശോധനാഫലം രണ്ടു ദിവസത്തിനകം
കാട്ടൂര്‍: കാട്ടൂര്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പരിസരത്തെ കിണറുകളില്‍ രാസമാലിന്യം കലര്‍ന്ന സംഭവത്തില്‍ ശാസ്ത്രീയപരിശോധനയ്ക്കായി ശേഖരിച്ച മണ്ണിന്റെ പരിശോധനാഫലം രണ്ടു ദിവസത്തിനകം ലഭിക്കും. തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജിലെ വിദഗ്ധരാണ് മണ്ണുപരിശോധന നടത്തിയത്. ചെന്നൈയിലെ ലാബിലാണ് മണ്ണിന്റെ ഫോറന്‍സിക് പരിശോധന. ജൂലൈ ആദ്യവാരത്തില്‍ മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗത്തിലെ തീരുമാനപ്രകാരമാണ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപത്തെ കുടിവെള്ളസ്രോതസുകളില്‍ രാസമാലിന്യസാന്നിധ്യത്തെക്കുറിച്ച് പഠിക്കാനും മണ്ണ് പരിശോധിക്കാനും തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജിനെ ചുമതലപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവ. എന്‍ജിനീയറിംഗ് കോളജിലെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ എ.ജി. ബിന്ദു, ടെക്നിക്കല്‍ സ്റ്റാഫ് കെ.കെ. ഉമ്മര്‍, കെമിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസര്‍ എ.എം. മണിലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മണ്ണ് ശേഖരിച്ചത്. കാട്ടൂര്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് വളപ്പിനുള്ളില്നിന്നും ഒരു സാമ്പിളും സമീപത്തെ കിണറുകളുടെ പരിസരത്തുനിന്നും മൂന്നു സാമ്പിളുകളും ശേഖരിച്ചു. ഒരു മീറ്റര്‍ ആഴത്തില്‍ കുഴിച്ചാണ് മണ്ണ് പരിശോധനയ്ക്കെടുത്തിരിക്കുന്നത്. കിണറുകളിലെ രാസമാലിന്യത്തിന്റെ ഉറവിടം കണ്ടെത്തുക എന്നുള്ളതാണ് മണ്ണുപരിശോധനയുടെ ലക്ഷ്യം. കോഴിക്കോട്ടുള്ള സിഡബ്ല്യുആര്ഡിഎമ്മിലേക്കും ജലസാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിരുന്നു. പരിശോധനാഫലം ലഭിക്കുന്നതിനായി കഴിഞ്ഞ ദിവസം പണമടയ്ക്കാന്‍ പഞ്ചായത്തിനു കത്ത് ലഭിച്ചിരുന്നു. മണ്ണുപരിശോധനാഫലം കിട്ടിയശേഷം പരിഹാരം മണ്ണുപരിശോധനാഫലം കിട്ടിയശേഷമായിരിക്കും തുടര്‍നടപടികള്‍ ഉണ്ടാകുക. ഏതെല്ലാം രാസവസ്തുക്കളുടെ സാന്നിധ്യമാണ് മണ്ണില്‍ കൂടുതലായി അടങ്ങിയിരിക്കുന്നതെന്നു പരിശോധനാഫലം വരുന്നതോടെ വ്യക്തമാകും. അതിനുശേഷം ഈ രാസവസ്തുക്കള്‍ എങ്ങനെ മണ്ണിലും കുടിവെള്ളത്തിലും കലര്‍ന്നുവെന്നതാണ് ആദ്യം പരിശോധിക്കുക. ഇത്തരം രാസവസ്തുക്കളുടെ സാന്നിധ്യം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്നിന്നുതന്നെയാണോ അതോ മറ്റു കാരണങ്ങള്മൂലമാണോ എന്നും പരിശോധിക്കും.
കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുക
കുന്നംകുളം: ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിൽ നിന്ന് പെട്ടെന്ന് പുക ഉയർന്നു. പരിഭ്രാന്തരായ യാത്രക്കാരിൽ ഒരാൾ ബസിന്റെ ചില്ല് പൊളിച്ച് പുറത്തേയ്ക്ക് ചാടി. ഇയാൾക്ക് ചെറിയ പരിക്കേറ്റു. ഇന്നലെ രാവിലെ 8.30ന് കുന്നംകുളം പാറേമ്പാടത്ത് വച്ചായിരുന്നു സംഭവം. കോഴിക്കോട് നിന്നും തൃശൂരിലേയ്ക്ക് പോവുകയായിരുന്ന ബ്ലൂ ഡയമണ്ട് എന്ന സ്വകാര്യബസിലാണ് സംഭവം ഉണ്ടായത്. പാറേമ്പാടത്ത് എത്തുമ്പോൾ ബസിന്റെ അടിഭാഗത്തുനിന്നും പെട്ടെന്ന് പുക ഉയരുകയായിരുന്നു. ഇതോടെ ഡ്രൈവർ ബസ് നിർത്തുകയും പരിഭ്രാന്തരായി യാത്രക്കാർ പുറത്തേക്ക് ഇറങ്ങുകയും ചെയ്തു. ബസിന്റെ ഡീസൽടാങ്ക് പൈപ്പ് പൊട്ടിയാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ ഉടൻ കുന്നംകുളം ഫയർ ആൻഡ് റെസ്ക്യൂ ടീം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. കുന്നംകുളം പോലീസും സ്ഥലത്തെത്തി. അപകടത്തിൽ മറ്റാർക്കും പരിക്കില്ല.
അരിപ്പാലം പള്ളിയില്‍ തിരുനാള്‍ നാളെ
അരിപ്പാലം: സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിനു കൊടിയേറി. ഫാ. സെബാസ്റ്റ്യന്‍ മാളിയേക്കല്‍ തിരുനാളിന്റെ കൊടിയേറ്റം നിര്‍വഹിച്ചു. ഇന്നു വൈകീട്ട് 5.30ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍, നേര്‍ച്ചപ്പായസം വെഞ്ചരിപ്പ്. റവ.ഡോ. വര്‍ഗീസ് പാലത്തിങ്കല്‍ മുഖ്യകാര്‍മികനായിരിക്കും. തിരുനാള്‍ദിനമായ നാളെ രാവിലെ 6.30ന് ദിവ്യബലി, 10ന് നടക്കുന്ന ആഘോഷമായ തിരുനാള്ദിവ്യബലിക്ക് രൂപത ചാന്‍സലര്‍ റവ.ഡോ. കിരണ്‍ തട്ട്ള മുഖ്യകാര്‍മികത്വം വഹിക്കും. രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ സന്ദേശംനല്കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം നടക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ലിജു മഞ്ഞപ്രക്കാരന്‍, കൈക്കാരന്മാരായ വി.കെ. പോള്സന് വാറോക്കി, റോയ് പോള്‍ കണ്ണൂക്കാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.
കുഴിയിൽ വീണ് ബൈക്ക് യാത്രികനു പരിക്ക്
കൊരട്ടി: മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് നിർമിക്കുന്നതിനുള്ള റീറ്റെയിനിംഗ് വാളിനായി കൊരട്ടി പോലീസ് സ്റ്റേഷനുസമീപം കുഴിച്ച കുഴിയിൽ ബെെക്ക് യാത്രികൻ വീണു. കെെകാലുകൾക്ക് സാരമായി പരിക്കേറ്റ യുവാവ് കോൺക്രീറ്റിംഗിനായി കെട്ടിയ കമ്പിയിൽ അകപ്പെടാതെ രക്ഷപ്പെട്ടത് ഭാഗ്യം തുണച്ചതുകൊണ്ടു മാത്രമാണ്. ബൈക്കിന്റെ മുൻഭാഗം പൂർണമായി തകർന്നു. ചാലക്കുടിയിലേക്കുള്ള ദിശയിൽ ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ശബ്ദംകേട്ട് സമീപത്തെ സ്ഥാപനങ്ങളിലെ ജീവനക്കാരെത്തിയാണ് യുവാവിനെ പുറത്തേക്കെടുത്തത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും ലൈറ്റുകളോ അപകടസൂചന നൽകുന്ന ബ്ലിങ്കിംഗ് ലൈറ്റുകളോ സ്ഥാപിക്കാതെ റീറ്റെയിനിംഗ് വാളിനായി കുഴിയെടുക്കുന്നത്. എൻഎച്ച്എഐ അധികൃതരുടെയും കരാർകമ്പനിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും കണ്ണടയ്ക്കുകയായിരുന്നു. ഡൈവേർഷൻ ബോർഡ് വച്ചിരിക്കുന്നത് കുഴിയോടുചേർന്നാണ്. ഇതുമൂലം അകലെനിന്നുവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ പൊടുന്നനെയാണ് കുഴികൾ കാണുന്നത്. രാത്രികാലങ്ങളിൽ വാഹനങ്ങളുടെ വെളിച്ചത്തിൽ മാത്രമാണ് കുഴികൾ കാണുന്നത്.
നവീകരിച്ച എംസിഎഫ് കെട്ടിടം ഉദ്ഘാടനം
കാളമുറി: കയ്പമംഗലം ഗ്രാമപഞ്ചായത്തിൽ മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി നവീകരിച്ച എംസിഎഫ് കെട്ടിടത്തിന്റെ ഉദ്ഘാടനംനടത്തി. 400 സ്ക്വയർഫീറ്റ് വലിപ്പത്തിൽനിന്നു 2566 സ്ക്വയർഫീറ്റ് ആക്കി ഉയർത്തിയാണ് എംസിഎഫ് നവീകരിച്ചത്. ശീതീകരിച്ച ഹരിതകർമസേന ഓഫീസ്, അപ്സ്റ്റയർ സ്റ്റോറേജ്, ആറുമീറ്റർ ഉയരമുള്ള ഇലക്ട്രിക് റോളർ ഷട്ടർ, ബൈലിംഗ് മെഷീൻ, കൺവെയർ ബെൽറ്റ്, സോർട്ടിംഗ് ടേബിൾ തുടങ്ങിയ സംവിധാനങ്ങൾ സ്വച്ഛ്ഭാരത് മിഷൻ ഫണ്ട്, പ്ലാൻ ഫണ്ട്, പഞ്ചായത്ത് തനത് ഫണ്ട് എന്നിവ വകയിരുത്തി 44.72 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം നടത്തിയത്.ബെന്നി ബഹനാൻ എംപി ഉദ്ഘാടനംചെയ്തു. കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് മണി ഉല്ലാസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. ഇസ്ഹാഖ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. ഷാജഹാൻ, കോ-ഓർഡിനേറ്റർ കെ.കെ സക്കരിയ തുടങ്ങിയവർ സംബന്ധിച്ചു.
നഗരസഭ കുടുംബശ്രീ സിഡിഎസ് വാർഷികം
ചാലക്കുടി: നഗരസഭ കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം വർണശബളമായി. 36 എഡിഎസുകളുടെ 400 ഓളം അയൽക്കൂട്ടങ്ങളിൽനിന്നുള്ള കുടുംബശ്രീ അംഗങ്ങൾ അണിനിരന്ന മത്സരാടിസ്ഥാനത്തിലുള്ള ഘോഷയാത്രയോടെയാണ് ആരംഭിച്ചത്. നോർത്ത് ബസ് സ്റ്റാൻഡിൽനിന്നു വാദ്യമേളങ്ങളുടെയും കാവടി, വിവിധ ഫ്ലോട്ടുകൾ എന്നിവയുടെ അകമ്പടിയോടെനടന്ന ഘോഷയാത്ര ടൗൺഹാൾ മൈതാനിയിൽ സ്ഥാപിച്ചു. മെഗാ തിരുവാതിരക്കളി നടന്നു. തുടർന്നുനടന്ന സാംസ്കാരികസമ്മേളനം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു. കഴിഞ്ഞകാല പ്രവർത്തനങ്ങളെ വിലയിരുത്തിഎഡിഎസ് 33 ഒന്നാംസ്ഥാനവും എഡിഎസ് 32 രണ്ടാംസ്ഥാനവും എഡിഎസ് 35 മൂന്നാംസ്ഥാനവും നേടി. മികച്ച അയൽക്കൂട്ടങ്ങളായി സാരഥി വാർഡ് 35, ഗ്രെയ്സ് വാർഡ് 30, ശിവദ വാർഡ് 22 എന്നിവരേയും തെരഞ്ഞെടുത്തു. ഘോഷയാത്രയിൽ ഒന്നാംസ്ഥാനം എഡിഎസ് 33, രണ്ടാംസ്ഥാനം എഡിഎസ് 32 , മൂന്നാംസ്ഥാനം വാർഡ് 12, 34 എന്നിവരും നേടി. നഗരസഭ വൈസ് ചെയർപേഴ്സൺ സി. ശ്രീദേവി, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഇൻ ചാർജ് കെ. രാധാകൃഷ്ണൻ, ക്ഷേമകാര്യ ചെയർപേഴ്സൺ പ്രീതി ബാബു, സിഡിഎസ് ചെയർപേഴ്സൺ സുബി ഷാജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ കെ.വി. പോൾ, ആനി പോൾ, ദിപു ദിനേശ്, എം.എം. അനിൽകുമാർ, ബിജു എസ്.ചിറയത്ത്, സി.എസ്. സുരേഷ്, വി.ഒ. പൈലപ്പൻ, എബി ജോർജ്, ആലീസ് ഷിബു, വാർഡ് കൗൺസിലർ നിത പോൾ എന്നിവർ പ്രസംഗിച്ചു.
അന്നമനടയിൽ 121 കോടി വികസനം: പ്രചാരണം അഴിമതി വെള്ളപൂശാൻ
അന്നമനട: ഗ്രാമപഞ്ചായത്ത് ഭരണകക്ഷിയായ എൽഡിഎഫിന്റെ 121 കോടി വികസനം എന്ന പ്രചാരണത്തിനുപിന്നിൽ വൻ അഴിമതിയെന്ന് പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ കെ.കെ. രവി നമ്പൂതിരി ആരോപിച്ചു. രണ്ടുഘട്ടങ്ങളിലായി നടത്തിയ മൂന്നുകോടിയുടെ ചിറയൻ ചാൽ സംരക്ഷണ പദ്ധതിയിൽ അഴിമതിയുണ്ടെന്നും പദ്ധതി സിപിഎം നേതാക്കൾക്ക് പണം സ്വരൂപിക്കാനുള്ള മാർഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ളത്തിനും ജലസേചനത്തിനും പ്രയോജനപ്രദമാകുംവിധം വെണ്ണൂർതുറ മുതൽ കുണ്ടൂർക്കടവുവരെയുള്ള മൂന്നു പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഭാഗത്തെ തോടുകൾ, ഉപതോടുകൾ, കരിക്കാട്ട് ചാൽ എന്നിവ വൃത്തിയാക്കുന്ന പദ്ധതി ഉദ്ഘാടനം നടത്തിയെങ്കിലും 50 ലക്ഷം രൂപ ചെലവാക്കി ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിന്റെ വശങ്ങൾ കെട്ടിക്കൊടുത്തു എന്നല്ലാതെ മറ്റു യാതൊരു പ്രവർത്തനവും നടന്നിട്ടില്ലെന്നും ഇതിന്റെ പിന്നിൽ വൻ അഴിമതിയുണ്ടന്നും യുഡിഎഫ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. അച്യുതമാരാർ വാദ്യകലാക്ഷേത്രത്തിൽ ഓപ്പൺ സ്റ്റേജ് നിർമാണത്തിലും അഴിമതിയാണ്. പഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടികിടക്കുന്ന ഇടത്താണ് സ്റ്റേജ് നിർമിച്ചിരിക്കുന്നതെന്നും യുഡിഎഫ് അംഗങ്ങളായ കെ.എ. ഇക്ബാൽ, ടെസി ടൈറ്റസ്, ഡേവിസ് കുര്യൻ, സുനിത സജീവൻ, ആനി ആന്റോ, ലളിത ദിവാകരൻ, സി.കെ. ഷിജു എന്നിവർ വിമർശിച്ചു.
ഠാണ - ചന്തക്കുന്ന് റോഡ് വികസനം ; നാലുവരിയാക്കാൻ അനുമതി
ഇരിങ്ങാലക്കുട: ഠാണ - ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട - കല്ലേറ്റുംകര റോഡില്‍ ജനറല്‍ ആശുപത്രിവരെയും ചന്തക്കുന്ന് ജംഗ്ഷന് മുതല്‍ പടിഞ്ഞാറ് മൂന്നുപീടിക ഭാഗത്തേക്കുള്ള ഭാഗവും പൊതുമരാമത്തുവകുപ്പ് ടാറിടും. ഠാണാ - ആശുപത്രി വരെയുള്ള ഭാഗത്ത് ഇരുവശത്തും കാനനിര്‍മാണവും ആശുപത്രിഭാഗം മെറ്റല്വിരിക്കലും പൂര്‍ത്തിയായി. എതിര്‍വശത്ത് കാന പണിതഭാഗത്ത് മണ്ണിട്ടശേഷം മെറ്റല്വിരിച്ചു. ടാറിടലിനു മുന്‍പ് വൈദ്യുതിലൈനുകള്‍ മാറ്റിസ്ഥാപിക്കുന്ന നടപടികള്‍ നടക്കുകയാണ്. ചന്തക്കുന്ന് - മൂന്നുപീടിക റോഡിലെ കാനനിര്മാണത്തിനുശേഷം ടാറിടുമെന്ന് പിഡബ്ല്യുഡി അറിയിച്ചു. അതേസമയം പ്രധാനപ്പെട്ട തൃശൂര്‍ - കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയിലെ നിര്‍മാണം കെഎസ്ടിപിയുടെ നേതൃത്വത്തിലാണ്. ഠാണ ജംഗ്ഷന് മുതല്‍ പൂതംകുളം വരെ കെഎസ്ടിപി കാന നിര്‍മിക്കും. അതിനുശേഷം മാത്രമേ സംസ്ഥാനപാതയില്‍ പൂതംകുളം മുതല്‍ ചന്തക്കുന്ന്, സെന്റ് ജോസഫ്സ് കോളജ് ഇറക്കംവരെയുള്ള ഭാഗത്ത് വൈദ്യുതിക്കാലുകള് നീക്കാനാകൂവെന്ന് കെഎസ്ടിപി അറിയിച്ചു. അതിനുള്ള വൈദ്യുതിക്കാലുകള് എത്തി. കൊടുങ്ങല്ലൂര്‍ - ഷൊര്‍ണൂര്‍ സംസ്ഥാനപാത രണ്ടുവരിയിലാണ് കോണ്ക്രീറ്റിടുന്നത്. ഇതില്‍ പൂതംകുളം തൊട്ട് ചന്തക്കുന്ന്, സെന്റ് ജോസഫ്സ് കോളജ് ഇറക്കംവരെ 17 മീറ്റര്‍ വീതിയില്‍ നാലുവരിയായിട്ടാണ് നിര്‍മാണം. ഇതിന് 11 കോടി രൂപ ചെലവുവരും. ഇതുമായി ബന്ധപ്പെട്ട് കെഎസ്ടിപി സര്‍ക്കാരിന് സമര്‍പ്പിച്ച പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ച് അനുമതിയായി.
ലാഭവിഹിതം സാമൂഹികപ്രവര്ത്തനങ്ങള്ക്കു ചെലവഴിച്ച് കുടുംബശ്രീ
ഇരിങ്ങാലക്കുട: കഴിഞ്ഞ പത്തുവര്‍ഷത്തെ ലാഭവിഹിതം ഉപയോഗിച്ച്, നടത്താനിരുന്ന വാര്‍ഷികാഘോഷങ്ങള്‍ ഒഴിവാക്കി ആ വിഹിതം സമൂഹനന്മയ്ക്കായി ചെലവഴിച്ച് ഇരിങ്ങാലക്കുടയിലെ കുടുംബശ്രീ. സിഡിഎസ് രണ്ടിന്റെ കീഴിലുള്ള പൊറത്തിശേരി വാര്‍ഡ് 34ലെ പ്രവര്‍ത്തനമാരംഭിച്ച ഭദ്രദീപം കുടുംബശ്രീ യൂണിറ്റാണ് പത്താംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ സാമൂഹികപ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃകയായത്. 62,191 രൂപയാണ് സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. ഇരിങ്ങാലക്കുടയിലെ പ്രതീക്ഷാഭവന്‍ സ്പെഷല്‍ സ്കൂളില്‍ ഭക്ഷ്യക്കിറ്റ് വിതരണവും മുളങ്കുന്നത്തുകാവിനുസമീപം മുണ്ടത്തിക്കോട് താമസിക്കുന്ന, കാന്‍സര്‍ രോഗം ബാധിച്ച് ദുരിതമനുഭവിക്കുന്ന മാതാപിതാക്കളുടെ വിദ്യാര്‍ഥികളായ രണ്ടുമക്കള്‍ക്ക് വിദ്യാഭ്യാസസഹായവും നല്കി. കൂടാതെ അതിരപ്പിള്ളി വനമേഖലയിലെ ഉന്നതി ട്രൈബല്‍ സെറ്റില്‍മെന്റിലെ 40ൽ അധികം കുടുംബങ്ങള്‍ക്ക് ഭക്ഷ്യസാധന കിറ്റും ഓണക്കോടി കിറ്റും കൈമാറി.
സമ്മാനത്തുക പുവര്ഫണ്ടിലേക്കു നല്കി വിദ്യാര്‍ഥി മാതൃകയായി
കൊടകര: ഗവ. നാഷണല്‍ ബോയ്സ് ഹൈസ്കൂളില്‍ നടത്തിയ മത്സരത്തില്‍ സമ്മാനമായി ലഭിച്ച തുക കാരുണ്യനിധിയിലേക്കുനല്കി വിദ്യാര്‍ഥി മാതൃകയായി. കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിന് സ്കൂളില്‍ സംഘടിപ്പിച്ച ഇന്റര്‍ സ്കൂള്‍ ഹ്രസ്വചിത്ര മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ അര്ജുന് സജു എന്ന പത്താംക്ലാസുകാരനാണ് നിര്‍ധനരെ സഹായിക്കാനുള്ള പുവര്ഫണ്ടിലേക്ക് സമ്മാനത്തുക സംഭാവനചെയ്തത്. മത്സരത്തില്‍ അര്ജുന് സജുവിന്റെ 'അതിജീവിച്ച കുട്ടി'എന്ന ഹ്രസ്വചിത്രം ഒന്നാംസ്ഥാനവും ആദിത്യ സുരേഷിന്റെ 'അറിവാണ് വെളിച്ചം' രണ്ടാംസ്ഥാനവും ക്രിസ് ഏഞ്ചല്‍ തയാറാക്കിയ 'ബാക്ക് ടു റീഡിംഗ്' മൂന്നാംസ്ഥാനവും നേടി.
ബോധവത്കരണ കാമ്പയിനു തുടക്കം
പാലപ്പെട്ടി: വിദ്യാർഥികൾക്കിടയിൽ വർധിക്കുന്ന ലഹരി ഉപയോഗത്തിനെതിരേ ബോധവത്കരണ കാമ്പയിന് ചെന്ത്രാപ്പിന്നി ഹയർസെക്കൻഡറി സ്കൂൾ അൺ എയ്ഡഡ് വിഭാഗം തുടക്കംകുറിച്ചു. ഇതിന്റെ ഭാഗമായി ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ വി.ബി. സജിത്ത് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ എം.എസ്. വിനോഷ് അധ്യക്ഷതവഹിച്ചു. വിമുക്തി കോ-ഓർഡിനേറ്ററും ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറുമായ പി.എം. ജദീർ ക്ലാസ് നയിച്ചു.
കോടന്നൂരിൽ മുൻവികാരിമാരുടെ സംഗമം നടത്തി
തൃശൂർ: കോടന്നൂർ സെന്റ് ആന്റണിസ് പള്ളിയിൽ മുൻവികാരിമാരുടെ സംഗമം നടന്നു. തൃശൂർ അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര ഉദ്ഘാടനം ചെയ്തു. തുടർന്നു സമൂഹബലിയും ഉണ്ടായിരുന്നു. മുൻവികാരിമാരായ ഫാ. ഫ്രാങ്കോ കവലക്കാട്ട്, ഫാ. തോമസ് ചൂണ്ടൽ, ഫാ. പോൾ പേരാമംഗലത്ത്, ഫാ. ജോണ്‍ മൂലൻ, ഫാ. ദേവസി പന്തല്ലൂക്കാരൻ, ഫാ. പോൾ ആലപ്പാട്ട്, ഫാ. ഷാജു ഊക്കൻ, ഫാ. ജേക്കബ് തച്ചറാട്ടിൽ, ഇപ്പോഴത്തെ വികാരി ഫാ. ആന്റണി ആലുക്ക എന്നിവർ സംഗമത്തിൽ പങ്കെടുത്തു. ജൂബിലി കണ്‍വീനർ സിജോ, കൈക്കാരൻമാരായ ആന്റണി തറയിൽ, ലാസർ കള്ളിക്കാടൻ, തോമസ് ചാഴൂർ, സന്തോഷ് മാടവന, പ്രതിനിധിയോഗം സെക്രട്ടറി സ്റ്റെയ്നി തുടങ്ങിയവർ നേതൃത്വം നൽകി. മുൻ വികാരിമാരെ ആദരിക്കൽ, ഓർമകൾ പങ്കുവയ്ക്കൽ എന്നിവയും ഉണ്ടായിരുന്നു.
സ്കൂൾ വാന്‍ ഇടിച്ച് ഓട്ടോ മറിഞ്ഞു; മൂന്നുപേര്‍ക്ക് പരിക്ക്
കല്ലൂര്‍: പള്ളിക്കുന്നില്‍ ബഡ്സ് സ്കൂളിന്റെ വാന്‍ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരായ അമ്മയ്ക്കും മകനും പരിക്കേറ്റു. പരിക്കേറ്റ കല്ലൂര്‍ സ്വദേശികളായ യാത്രക്കാരെയും ഓട്ടോ ഡ്രൈവറെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് അപകടം. തൃക്കൂര് പഞ്ചായത്തിന്റെ ബഡ്സ് സ്കൂളിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികളെ കൊണ്ടുവരാന്‍ പോയ വാനാണ് ഓട്ടോറിക്ഷയില്‍ ഇടിച്ചത്. മുന്പില് പോയിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് ഇടവഴിയിലേക്ക് തിരിയാന്‍ ശ്രമിച്ചതോടെ പുറകില്‍ വന്നിരുന്ന വാന്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ആരുടെയും പരിക്ക് സാരമുള്ളതല്ല.
പച്ചത്തുരുത്ത് പുരസ്കാരം ശ്രീകൃഷ്ണ കോളജിനും എളവള്ളി കുളവെട്ടിക്കും
ഗുരുവായൂർ: കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച പച്ചത്തുരുത്ത് പുരസ്കാരത്തിന് ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനം എളവള്ളി കുളവെട്ടി പച്ചത്തുരുത്തിനും. എളവള്ളി വാതക ക്രിമറ്റോറിയത്തിനോടു ചേർന്നാണ് നാൽപ്പത്തിയൊന്ന് കുളവെട്ടി മരങ്ങളും ഇരുപത് ഫലവൃക്ഷങ്ങളുമുള്ള കുളവെട്ടി പച്ചത്തുരുത്ത് സ്ഥിതി ചെയ്യുന്നത്. മികച്ച മൂന്ന് പച്ചത്തുരുത്തുകളെ തെരഞ്ഞെടുത്തതിലാണ് എളവള്ളി കുളവെട്ടി പച്ചത്തുരുത്ത് രണ്ടാംസ്ഥാനം നേടിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് പറഞ്ഞു. തൈകളുടെ പ്രൂണിംഗ് ഉൾപ്പെടെ ചെയ്യുന്നത് തൃശൂർ സെന്റ് തോമസ് കോളജ് ബോട്ടണി വിഭാഗം അസോ. പ്രഫ. പി.വി. ആന്റോയുടെ നേതൃത്വത്തിലാണ്.
ചിമ്മിനി ഇക്കോ ടൂറിസം പദ്ധതിക്ക് മൂന്നുകോടി രൂപയുടെ ഭരണാനുമതി
പാലപ്പിള്ളി: ചിമ്മിനി ഇക്കോടൂറിസം പദ്ധതിക്ക് മൂന്നു കോടിരൂപയുടെ ഭരണാനുമതിയായതായി കെ.കെ. രാമചന്ദ്രന് എംഎല്‍എ അറിയിച്ചു. വനംവകുപ്പ് മുഖേന സമര്‍പ്പിച്ച അഞ്ചു കോടി രൂപയുടെ പദ്ധതിയിലാണ് തുക അനുവദിച്ചത്. ചിമ്മിനിയില്‍ നടന്ന പുതുക്കാട് മണ്ഡലം ടൂറിസം പദ്ധതികളുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപകൊണ്ട് പണിയുന്ന ടോയ്ലറ്റ് ബ്ലോക്ക് പദ്ധതിയുടെ നിര്‍മാണ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കുടിവെള്ള പദ്ധതി ഉടനെ ആരംഭിക്കും. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ ടൂറിസം ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയില്‍ അനുവദിച്ച 50 ലക്ഷം രൂപയ്ക്ക് സോളാര്‍ ബോട്ട്, ബഗ്ഗി, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയവ ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിക്കും. നവ കേരളനിര്‍മിതിയുടെ ഭാഗമായി അനുവദിച്ച ഒരുകോടി രൂപയില്‍ ബോട്ട് ലാന്‍ഡിംഗ്, കഫ്തീരിയ തുടങ്ങിയവ പണിയുന്നതിനുള്ള എസ്റ്റിമേറ്റ് സാങ്കേതിക അനുമതിക്കായി സമര്‍പ്പിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ മുനിയാട്ടുകുന്ന്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കുഞ്ഞാലിപ്പാറ എന്നീ ടൂറിസം പദ്ധതികള്‍ക്കായി സ്ഥലം ലഭ്യമാക്കുന്ന നടപടികള്‍ സ്വീകരിച്ചു വരുന്നതായി ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. ചിമ്മിനി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള കുട്ടവഞ്ചി സവാരി, മൂന്ന് ട്രക്കിംഗ് പാക്കേജുകള്‍ എന്നിവ വിജയകരമായി നടത്തിവരുന്നുണ്ട്. സംസ്ഥാന ബജറ്റില്‍ അനുവദിച്ച ഒരുകോടി രൂപ ഉപയോഗപ്പെടുത്തി വ്യൂ പോയിന്റ്, ഗാര്ഡന്, പാര്‍ക്കിംഗ് ഗ്രൗണ്ട്, സെല്‍ഫി പോയിന്റ് നവീകരണം എന്നിവയുടെ അനുമതിക്കായി എസ്റ്റിമേറ്റ് ഉടന്‍ സമര്‍പ്പിക്കാനും തീരുമാനിച്ചു. കെ.കെ. രാമചന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ കളക്ടര്‍ അര്ജുന് പാണ്ഡ്യന്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, വൈസ് പ്രസിഡന്റ് ടി.ജി. അശോകന്, ചിമ്മിനി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് കെ.എം. മുഹമ്മദ് റാഫി, ടൂറിസം പ്രൊജക്റ്റ് എൻജിനീയര്‍ കെ.വി. വിദ്യ, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശാരിക വി. നായര്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എസ്. പ്രദീപ് കുമാര്‍, എം.എസ്. സുമേഷ്, റോസിലി തോമസ്, അഷറഫ് ചാലിയത്തോടി തുടങ്ങിയവര്‍ സംസാരിച്ചു.
തമ്പുരാട്ടിപ്പടിയിൽ ഗതാഗതനിയന്ത്രണം ഒരുവർഷം പിന്നിട്ടു; യാത്ര ദുഷ്കരം
പട്ടിക്കാട്: ദേശീയപാതയിൽ തമ്പുരാട്ടിപ്പടിയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ട് ഒരുവർഷം പിന്നിട്ടു. കഴിഞ്ഞ പതിനാല് മാസമായി മൂന്നുവരി പാതയിലൂടെ രണ്ടുവരിയായാണ് തൃശൂർ ഭാഗത്തേക്ക് വാഹനങ്ങളെ കടത്തിവിടുന്നത്. ഇതിനെതിരെ നിരവധി പരാതികൾ ഉയർന്നുവന്നെങ്കിലും വേണ്ട നടപടികൾ സ്വീകരിക്കാൻ ദേശീയപാത അധികൃതർ തയാറായില്ല. 2024 ജൂലൈയിലാണ് തമ്പുരാട്ടിപ്പടിയിലെ സർവീസ് റോഡിലേയ്ക്ക് വനഭൂമിയിൽ നിന്ന് മരങ്ങൾ കടപുഴകി വീണത്. വൻതോതിൽ മണ്ണിടിച്ചിലും ഉണ്ടായി. പ്രദേശത്തെ അപകടഭീഷണി മുന്നിൽക്കണ്ട് പ്രധാനപാതയുടെ ഒരുവരി അടച്ച് രണ്ടുവരിയായി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. എന്നാൽ മണ്ണും മരങ്ങളും നീക്കം ചെയ്ത് സർവീസ് റോഡ് സഞ്ചാരയോഗ്യമാക്കാൻ പിന്നീട് അധികൃതർ തയാറായില്ല. മറിച്ച് മൂന്നുവരിപ്പാതയുടെ ഒരുവരി സർവീസ് റോഡിന് പകരമായി ഉപയോഗിക്കാൻ ടാർ വീപ്പകൾ വെച്ച് തിരിക്കുകയായിരുന്നു. തമ്പുരാട്ടിപ്പടിയിലെ അശാസ്ത്രീയ ഗതാഗതനിയന്ത്രണത്തെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നുവന്നെങ്കിലും വേണ്ട പരിഹാരം കാണാൻ ആരും തയാറായില്ല. മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിൽ ടോൾ പിരിവ് തുടരുമ്പോഴും റോഡുകൾ സഞ്ചാരയോഗ്യമാക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചു
Kerala
2
വഖഫ് ഭേദഗതി നിയമത്തിലെ ചില വ്യവസ്ഥകൾക്ക് സ്റ്റേ
National
3
രക്തസാക്ഷികളുടെ ശബ്ദം മായ്ക്കാൻ ആർക്കും കഴിയില്ല: ലെയോ മാർപാപ്പ
International
4
ട്രില്യൺ കടന്ന് സ്മാർട്ട്ഫോൺ കയറ്റുമതി
Business
5
കൈ പുകയുന്നു
Sports
ADVERTISEMENT
LATEST NEWS
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ പ്രാദേശിക നേതാവിനെ പുറത്താക്കി സിപിഐ
ദേവസ്വംഭൂമിയിൽനിന്ന് ലക്ഷങ്ങളുടെ വൻ മരങ്ങൾ മുറിച്ചു കടത്തി
മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ കുരുക്ക്; ഭാഗിക പരിഹാരമായെന്ന് തൃശൂർ കളക്ടര്‍
കാലിൽ തൊട്ട് വന്ദിക്കാത്തതിന് വിദ്യാർഥികൾക്ക് മർദനം; അധ്യാപികയെ സസ്പെൻഡ് ചെയ്തു
യുപിയിൽ സമാജ്വാദി പാർട്ടി എംഎൽഎയ്ക്ക് ഒരു വർഷം തടവുശിക്ഷ
ADVERTISEMENT
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Send Your Greetings
Stringer Login
Annual Report 2025
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD