ഉപ്പുതറ: ലോകത്തിലെ ഏറ്റവും ചെറിയ പ്രസവിച്ച ആടിനുള്ള ഗിന്നസ് സർട്ടിഫിക്കറ്റ് ആടിന്‍റെ ഉടമ ലിനു പീറ്ററിന് സമ്മാനിച്ചു.

കുട്ടിക്കാനം എംബിസി കോളജിലെ മെക്കാനിക്കൽ ഇൻസ്ട്രക്ടർ ലിനു പീറ്ററിന്‍റെ കനേഡിയൻ പിഗ്മി വിഭാഗത്തിലുള്ള പെണ്ണാട് "കറുമ്പി'യാണ് ഈ നേട്ടത്തിലേക്ക് എത്തിയത്. മുമ്പ് യുആർഎഫ് ലോക റിക്കാർഡ് കറുമ്പി സ്വന്തമാക്കിയിരുന്നു. ഗിന്നസ് സർട്ടിഫിക്കറ്റ് ആഗ്രഹ് സംസ്ഥാന സെക്രട്ടറി ഗിന്നസ് സുനിൽ ജോസഫും പഞ്ചായത്ത് പ്രസിഡന്‍റ് ആർ. ദിനേശനും ബാഡ്ജ് ഗിന്നസ് മാടസ്വമിയും മെംബർഷിപ്പ് കാർഡ് ഗിന്നസ് അശ്വിൻ വാഴുവേലിലും സമ്മാനിച്ചു.
40 സെന്‍റിമീറ്റർ മാത്രമാണ് നാല് വയസുള്ള ഈ പെണ്ണാടിന്‍റെ ഉയരം. എട്ട് മാസം പ്രയമുള്ള കുട്ടിയും തള്ളയും പൂർണ ആരോഗ്യവതികളാണ്. കൂടാതെ കറുമ്പി ഇപ്പോൾ നാലു മാസം ഗർഭിണിയുമാണ്.

ഗിന്നസ് റിക്കാർഡിന്‍റെ മാർഗനിർദേശമനുസരിച്ചുള്ള പ്രകിയകൾ പൂർത്തിയാക്കി രേഖകൾ പരിശോധിച്ച ശേഷമാണ് ഗിന്നസ് പ്രഖ്യാപനം നടത്തിയത്. ക്ഷീരകർഷകനായ ലിനു 15 വർഷം മുമ്പാണ് കനേഡിയൻ പിഗ്മി ഇനത്തിലുള്ള രണ്ട് പെണ്ണാടിനെയും ഒരു മുട്ടനെയും വാങ്ങിയത്. ഇപ്പോൾ നാല് മുട്ടനാടുകളും 13 പെണ്ണാടുകളും 20 കുഞ്ഞുങ്ങളും ഉണ്ട്. കറുപ്പ്, വെളുപ്പ്, കറപ്പും വെളുപ്പുമാണ് ആടുകളുടെ നിറങ്ങൾ. ഇണ ചേർക്കുമ്പോൾ ഒരോ തവണയും ഒാരോ ആണാടിനെയാണ് ഉപയോഗിക്കുന്നത്. വംശഗുണം നിലനിർത്താനാണിങ്ങനെ ചെയ്യുന്നത്.

താൻ വളർത്തുന്ന എല്ലാ ജീവജാലങ്ങളുടെയും വംശഗുണം നിലനിർത്തുന്നതിനായി പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്ന് ലിനു പറയുന്നു. മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടറും സഹായികളുമാണ് ആടിന്‍റെ പ്രായം, ബ്രീഡ്, അളവുകൾ ഇതെല്ലാം രേഖപ്പെടുത്തിയത്. വണ്ടിപ്പെരിയാർ മൃഗാശുപത്രിയിലെ സർജൻ ഡോ. വി.എസ്. ശിൽപ്പ, ഫീൽഡ് ഓഫീസർമാരായ കെ. ജയൻ, എ.വി. രാജ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

പക്ഷിമൃഗാദികളെ പരിപാലിക്കുന്ന ലിനുവിന്‍റെ മേലേമണ്ണിൽ ഹിൽവ്യു ഫാമിന്‍റെ മേൽനോട്ടം ഭാര്യ അനു ജോസും വിദ്യാർഥികളായ മക്കൾ ലൂദ്, ലിനറ്റ് എന്നിവർ ചേർന്നാണാ നിർവഹിക്കുന്നത്.