കായംകുളം: പോലീസിൽ പരാതി നൽകിയതിന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പ്രതികൾ റിമാൻഡിൽ. കറ്റാനം ഭരണിക്കാവ് തെക്കേ മങ്കുഴി മോനി നിവാസിൽ മോനുവിനെ വടിവാൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഭരണിക്കാവ് തെക്കേ മങ്കുഴി തുളസിത്തറയിൽ ശ്രീകുമാർ (29), കൃഷ്ണപുരം ഞക്കനാൽ പുതുമംഗലത്ത് വീട്ടിൽ പ്രവീൺ (36), കൃഷ്ണപുരം കാപ്പിൽ കിഴക്ക് അൻഷാദ് മൻസിലിൽ ഷംനാദ് (28) എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്.

പ്രതികളുടെ സാമുഹികവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരേ മോനുവിന്‍റെ അമ്മ വള്ളികുന്നം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് ഇവരെ ആക്രമിച്ചത്. കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്‍റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐ രതീഷ് ബാബു, പോലീസ് ഉദ്യോഗസ്ഥരായ ഷിബു, അരുൺ, പ്രവീൺ, രതീഷ്, ദീപക്, റിന്‍റിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.