മുഹമ്മ: മാരാരിക്കുളം പോലീസ് സ്റ്റേഷനു മുന്നിലെ പൂപ്പാടം കാണാൻ കൃഷിമന്ത്രി പി. പ്രസാദ് എത്തി. വിവിധ തരം ചെണ്ടുമല്ലിപ്പുക്കളാൽ സമൃദ്ധമാണ് സ്റ്റേഷൻ പരിസരം. മാരാരിക്കുളം സ്റ്റേഷൻ ഹൗസ് ഓഫീസർ എ.വി. ബിജുവിന്‍റെ നേതൃത്വത്തിലാണ് ചെടികളുടെ പരിപാലനം. കഞ്ഞിക്കുഴിയിലെ കർഷകരായ സുജിത്തും അജിത്തും സാനുവും ഷാജിയും ഉദയപ്പനും ഒപ്പം ചേർന്നപ്പോൾ പൂകൃഷിക്ക് ഇമ്പമേറി.

ദേശീയപാതയിലൂടെ സഞ്ചരിക്കുന്നവരുടെ ശ്രദ്ധ കവരുകയാണ് മാരാരിക്കുളം പോലീസ് സ്റ്റേഷൻ. കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. എം. സന്തോഷ് കുമാർ, കർഷകരായ എസ്.പി. സുജിത്ത്, സാനു മോൻ, സി.ആർ. ഷാജി ചക്കനാട്ട്, ജി. ഉദയപ്പൻ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

കാക്കിക്കുള്ളിലെ കലാകാരന്മാരെപ്പോലെ കർഷകരും ഉണ്ടാകുന്നത് അഭിമാനമാണെന്നും പോലീസ് സൗഹൃദ അന്തരീക്ഷം കൂടുതൽ ശക്തമാകുമെന്നും മന്ത്രി സന്ദർശക ഡയറിയിൽ കുറിച്ചു. ഫോട്ടോ ഷൂട്ടിനായി സെൽഫി പോയിന്‍റ് സജ്ജമാക്കാനൊരുങ്ങുകയാണിവർ. സ്റ്റേഷനു സമീപമുള്ള ഓട്ടോ റിക്ഷാത്തൊഴിലാളികളും കൃഷിക്ക് സഹായികളായി ഒപ്പമുണ്ട്.