പത്തനംതിട്ട: വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച വിവിധ സ്ഥലങ്ങളില്‍ നടന്ന കുരിശിന്‍റെ വഴിയില്‍ പ്രാര്‍ഥനാ നിരതരായി വിശ്വാസികള്‍ പങ്കെടുത്തു. ക്രിസ്തുവിന്‍റെ പീഡാനുഭവത്തെും കുരിശു മരണത്തെയും സ്മരിച്ചു കൊണ്ടു പ്രത്യേക പ്രാര്‍ഥനകളോടെയാണ് കുരിശിന്‍റെ വഴി നടന്നത്.

വൈദികര്‍ നേതൃത്വംനല്‍കി. മല്ലപ്പള്ളി ടൗൺ, അടൂര്‍ ടൗണ്‍, പുല്ലാട് എന്നിവിടങ്ങളില്‍ മലങ്കര കത്തോലിക്കാ ഇടവകകളുടെ ആഭിമുഖ്യത്തില്‍ കുരിശിന്‍റെ വഴി നടന്നു. കരുവള്ളിക്കാട് കുരിശുമല, പെരുനാട് കുരിശുമല, നിലയ്ക്കല്‍ എക്യുമെനിക്കല്‍ ദേവാലയം എന്നിവിടങ്ങളിലേക്കും കുരിശിന്‍റെ വഴി നടന്നു.