പുല്ലാട്: പീച്ചി സ്വര്‍ണക്കവര്‍ച്ചാകേസിലെയും കൂത്തുപറമ്പ് കുഴല്‍പണം തട്ടിയെടുക്കല്‍ കേസിലെയും പ്രതിയുടെ വീട്ടില്‍ നിന്നും മാരകായുധങ്ങളും കഞ്ചാവും പോലീസ് പിടിച്ചെടുത്തു.

കോയിപ്രം പുല്ലാട് പുരയിടത്തുംകാവ് ദ്വാരക വീട്ടില്‍ ലിബിനാണ് (ചിക്കു - 31) വയനാട് ക്രൈംബ്രാഞ്ചിന്‍റെയും കോയിപ്രം പോലീസിന്‍റെയും ഡാന്‍സാഫിന്‍റെയും സംയുക്ത പരിശോധനയില്‍ അറസ്റ്റിലായത്.

വയനാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുരേഷ് ബാബുവും സംഘവും കൂത്തുപറമ്പ് ജെ എഫ് എം കോടതിയുടെ സെര്‍ച്ച് വാറന്‌റ് പ്രകാരം, വീട് പരിശോധിക്കവേ കിടപ്പ് മുറിയിലെ ഷെല്‍ഫില്‍ നിന്നും കഞ്ചാവും നാല് പ്രത്യേക കഞ്ചാവ് പൊതികളും ഒരു എയര്‍ പിസ്റ്റളും, ഓണ്‍ലൈനില്‍ നിന്നും വാങ്ങിയ വിവിധ രൂപത്തിലിലുള്ള കത്തികളും ചെയിന്‍, ഇരുമ്പ് മഴു, പതിനെട്ടര ഇഞ്ച് നീളം ഉള്ള വടിവാള്‍ എന്നിവയും കണ്ടെടുത്തു.

കുഴല്‍പണം തട്ടിയെടുത്ത കേസിലെ 16-ാം പ്രതിയും, സ്വര്‍ണ കവര്‍ച്ചാ കേസിലെ മൂന്നാം പ്രതിയുമായ ലിബിന്‍, ഇപ്പോള്‍ ജാമ്യത്തിലാണ്. ഈ കേസുകള്‍ വയനാട് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. കണ്ടെടുത്ത ആയുധങ്ങളും കഞ്ചാവും പ്രതിയെയും കോയിപ്രം പോലീസിന് കൈമാറി.

പ്രതിക്കെതിരേ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ലിബിനെതിരേ കോട്ടയം ഗാന്ധിനഗര്‍ പോലീസിലും, കോയിപ്രം, തിരുവല്ല പോലീസ് സ്റ്റേഷനുകളിലും വേറെയും കേസുകളുണ്ട്.