തിരുവല്ല: യുവതിയെ നിരന്തര ലൈംഗിക പീഡനത്തിന് വിധേയയാക്കുകയും 25 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശാസ്താംകോട്ട പള്ളിശേരിക്കല്‍ വാഴപ്പള്ളിക്കല്‍ ചരുവില്‍ ലക്ഷം വീട്ടില്‍ ഷൈന്‍ സിദ്ദിഖാണ് (34) നെടുമങ്ങാട് കുളവിക്കുളത്തുള്ള ഭാര്യവീട്ടില്‍ നിന്നും പിടിയിലായത്.

കുമ്പഴയിലെ ദേശസാല്‍കൃത ബാങ്കില്‍ താത്കാലിക ജീവനക്കാരനാണ്. ഭിന്നശേഷിക്കാരിയായ 40 കാരിയാണ് പീഡനത്തിനും തട്ടിപ്പിനും ഇരയായത്.

2021 ജൂലൈ മുതല്‍ 2022 ജനുവരി 16 വരെയുള്ള കാലയളവില്‍ തിരുവല്ലയിലെ ക്ലബ് സെവന്‍ ഹോട്ടലില്‍ ഇയാൾ യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. 2024 ഓഗസ്റ്റ് മൂന്നിന് പട്ടം റോയല്‍ ഹോട്ടലില്‍ എത്തിച്ചും യുവതിക്കുനേരെ പീഡനമുണ്ടായി.

വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തശേഷമായിരുന്നു പീഡനം. യുവതിയുടെ പരാതിയില്‍ തിരുവല്ല പോലീസ് കേസെടുത്തു. യുവാവിന്‍റെ മൊബൈല്‍ ഫോണ്‍, ബാങ്ക് എടിഎം കാര്‍ഡുകൾ, പാന്‍ കാര്‍ഡ് എന്നിവ പിടിച്ചെടുത്തു, കോടതിയില്‍ ഹാജരാക്കി, റിമാന്‍ഡ് ചെയ്തു.

തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ ബി.കെ.സുനില്‍ കൃഷ്ണന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി ഇയാളെ പിടികൂടിയത്.