കാസര്‍ഗോഡ്: എക്‌സൈസ് പിന്തുടര്‍ന്നപ്പോള്‍ അപകടത്തില്‍പെട്ട കാറില്‍ നിന്നും 140.6 ഗ്രാം സ്വര്‍ണം, 339.2 ഗ്രാം വെള്ളി ആഭരണങ്ങള്‍, 1,0,1700 രൂപ, താക്കോലുകള്‍, തകര്‍ന്ന പൂട്ട്, ഗ്യാസ് കട്ടര്‍, നാല് മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെടുത്തു.

കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപെട്ടു. ഇന്നലെ പുലര്‍ച്ചെ ആദൂര്‍ ചെക്ക് പോസ്റ്റില്‍ വാഹനപരിശോധന നടത്തുകയായിരുന്ന എക്സൈസ് കര്‍ണാടക ഭാഗത്ത് നിന്ന് വെള്ള സ്വിഫ്റ്റ് കാര്‍ കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി. എക്സൈസ് സംഘം കാറിനെ എട്ട് കിലോമീറ്ററോളം പിന്തുടര്‍ന്നു. ബദിയടുക്ക-മുള്ളേരിയ റോഡിലെ ബെള്ളിഗെയിലെത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിക്കുകയും ടയര്‍ പൊട്ടുകയും ചെയ്തു. ഇതോടെ കാറിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.

കാറില്‍ ഘടിപ്പിച്ചത് വ്യാജ നമ്പര്‍ പ്ലേറ്റാണെന്നും വ്യക്തമായി. കര്‍ണാടകയില്‍നിന്ന് കവര്‍ച്ച ചെയ്ത മുതലുകള്‍ കാറില്‍ കടത്താന്‍ ശ്രമിച്ചതായാണ് സംശയിക്കുന്നത്. കാറും വസ്തുക്കളും എക്സൈസ് ആദൂര്‍ പോലീസിന് കൈമാറി. പരിശോധനയില്‍ എക്സൈസ് സ്‌ക്വാഡ് പ്രിവന്‍റീവ് ഓഫീസര്‍ ഗ്രേഡ് അജീസ്, പ്രിവന്‍റീവ് ഓഫീസര്‍മാരായ മുഹമ്മദ് കബീര്‍, രാജേഷ്, ബദിയഡുക്ക എക്സൈസ് ഇന്‍സ്പെക്ടര്‍ സയ്യിദ് മുഹമ്മദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അലോക് ഗുപ്ത, ലിഖിന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.