കാഞ്ഞങ്ങാട്: ദേശീയപാതയിലെ കുഴിയില്‍ വീണ ഓട്ടോറിക്ഷയില്‍നിന്നും യുവതിയും കുട്ടിയും പുറത്തേക്ക് തെറിച്ചു വീണു. ഒരു വയസുള്ള കുഞ്ഞ് വെള്ളത്തില്‍ മുങ്ങി. ഇന്നലെ രാവിലെ കാഞ്ഞങ്ങാട് കൂളിയങ്കാല്‍ ജംഗ്ഷനിലാണ് അപകടം. മാവുങ്കാല്‍ ഭാഗത്ത് നിന്നും ഹൊസ്ദുര്‍ഗ് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു യുവതി.

ഇന്നലെ പെയ്ത വേനല്‍ മഴയിലെ വെള്ളം റോഡില്‍ കെട്ടി കിടന്നതിനാല്‍ ഡ്രൈവര്‍ കുഴികണ്ടില്ല. ഓട്ടോ കുഴിയില്‍ വീണ ആഘാതത്തില്‍ അമ്മയും കുഞ്ഞും റോഡിലേക്ക് തെറിച്ചു വീണു. മുട്ടറ്റം ചെളിവെള്ളത്തില്‍ വീണ് മുങ്ങിയ കുഞ്ഞിനെ അല്‍പനേരത്തേക്ക് കാണാതായി. പെട്ടന്ന് തന്നെ കുഞ്ഞിനെ രക്ഷിക്കാനായി. നാട്ടുകാര്‍ ഓടിയെത്തി ആവശ്യമായ സഹായം ചെയ്തു.

തൊട്ടടുത്ത വീട്ടില്‍ കുഞ്ഞിനെ കൊണ്ട് പോയി കുളിപ്പിച്ച് ശുദ്ധിയാക്കിയാണ് യുവതിയും കുഞ്ഞും ക്ഷേത്രത്തിലേക്ക് യാത്ര തുടര്‍ന്നത്. യുവതിക്ക് തലയ്ക്ക് പരിക്കേറ്റു. വിവരമറിഞ്ഞെത്തി ബന്ധപ്പെട്ടവര്‍ ഇവിടെ കോണ്‍ക്രീറ്റ് നടത്തി കുഴിയടച്ച് വെള്ളക്കെട്ട് ഒഴിവാക്കി.ബുധനാഴ്ച രാത്രി നിരവധി ഇരുചക്രവാഹന യാത്രക്കാര്‍ ഈ കുഴിയില്‍ വീണിരുന്നു.