കാസര്‍ഗോഡ്: ആരോഗ്യമേഖലയില്‍ കാസര്‍ഗോഡ് ജില്ലയിലുള്ള സംവിധാനങ്ങള്‍ അപര്യാപ്തമായതിനാല്‍ നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജിന്‍റെ നിര്‍മ്മാണം ത്വരിതപ്പെടുത്താന്‍ ചീഫ് സെക്രട്ടറി നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷല്‍ അംഗം കെ.ബൈജുനാഥ്. ജില്ലയില്‍ ആരോഗ്യസംവിധാനങ്ങള്‍ കുറവായതിനാല്‍ കര്‍ണാടകയെ ആശ്രയിക്കേണ്ടി വരികയാണെന്ന് ആരോപിച്ച് എ.എ.അബ്ദുള്‍ സത്താര്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ ഉത്തരവ്.

കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിലവില്‍ ആശുപത്രി ബ്ലോക്കിന്റെ നിര്‍മാണപ്രവൃത്തി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് പറയുന്നു. പഴയ റേറ്റില്‍ പണി ചെയ്യാന്‍ കഴിയില്ലെന്ന് കരാറുകാരന്‍ അറിയിച്ചതിനെതുടര്‍ന്നാണ് നിര്‍മ്മാണം നിര്‍ത്തിവച്ചത്. തുടര്‍ന്ന് കരാറുകാരനെ സര്‍ക്കാര്‍ നീക്കം ചെയ്തു. ആശുപത്രി ബ്ലോക്കിന്‍റെ പണി പൂര്‍ത്തിയാക്കണമെങ്കില്‍ സെക്രട്ടേറിയറ്റ് തലത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അക്കാദമിക് ബ്ലോക്കിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന്‍റെ പണി 70 ശതമാനം പൂര്‍ത്തിയാക്കി. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍, ടീച്ചേഴ്‌സ് ക്വാര്‍ട്ടേഴ്‌സ് എന്നിവയുടെ പണിയും പൂര്‍ത്തിയാക്കിയിട്ടില്ല.

കെട്ടിടങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് മൂന്നുലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. സ്ഥിരംകണക്ഷന് 18 ലക്ഷം രൂപ ആവശ്യമാണ്. കുടിവെള്ള കണക്ഷന്‍ അനുവദിക്കാന്‍ കാസര്‍ഗോഡ് വികസന പാക്കേജില്‍ നിന്നും വാട്ടര്‍ അതോറിറ്റിക്ക് നല്‍കിയെങ്കിലും വാട്ടര്‍ അതോറിറ്റി പണി പൂര്‍ത്തിയാക്കിയിട്ടില്ല.