കാസർഗോഡ് മണ്ഡലത്തിൽ വോട്ട് ചെയ്യാതിരുന്നത് 2163 പോളിംഗ് ഉദ്യോഗസ്ഥർ
Sunday, May 5, 2024 1:11 PM IST
കാസർഗോഡ്: ഒരു വോട്ടും പാഴാക്കരുതെന്നുപറഞ്ഞ് നാടെങ്ങും ബോധവത്കരണം നടത്തിയതിനു പിന്നാലെ ജില്ലയിൽ സ്വന്തം വോട്ട് ചെയ്യാതെ പാഴാക്കിയത് 2163 പോളിംഗ് ഉദ്യോഗസ്ഥർ. ഇവരിൽ സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ മുതൽ ആശ, കുടുംബശ്രീ പ്രവർത്തകർ വരെ ഉൾപ്പെടുന്നു.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് അതത് നിയമസഭാ മണ്ഡലത്തിലെ ഫെസിലിറ്റേഷൻ സെന്‍ററിലെത്തി ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് (ഇഡിസി) വാങ്ങി അതു കാണിച്ച് അവരവർ ജോലി ചെയ്യുന്ന ബൂത്തിൽ വോട്ട് രേഖപ്പെടുത്താമെന്നായിരുന്നു ഉത്തരവ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലന ക്ലാസുകൾ നടന്നപ്പോഴും പോളിംഗ് സാമഗ്രികൾ വിതരണം ചെയ്ത ദിവസവും ഇഡിസി വാങ്ങാൻ സൗകര്യമൊരുക്കിയിരുന്നു.

എന്നാൽ മറ്റു ജോലികൾ പെട്ടെന്ന് തീർത്ത് വീട്ടിലെത്താനുള്ള തിരക്കിനിടെ പലരും ഇഡിസി വാങ്ങാൻ മെനക്കെട്ടില്ല. അതുകൊണ്ടുതന്നെ വോട്ടും ചെയ്തില്ല. ഇഡിസി വാങ്ങിച്ചവരിൽ തന്നെ പലരും പോളിംഗ് ബൂത്തിലെ തിരക്കിനും മെല്ലെപ്പോക്കിനുമിടയിൽ സ്വന്തം വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്നും പറയപ്പെടുന്നു.

അതേസമയം കാസർഗോഡ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ജോലി ചെയ്യുകയും മറ്റു മണ്ഡലങ്ങളിൽ വോട്ടുണ്ടായിരിക്കുകയും ചെയ്ത 1360 പേർ ഇവിടെയുള്ള ഫെസിലിറ്റേഷൻ സെന്‍ററുകളിൽവച്ച് അതത് മണ്ഡലങ്ങളിലേക്ക് വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇഡിസിക്കൊപ്പം ഫോം-12 ൽ അപേക്ഷ കൂടി നല്കിയാണ് മറ്റിടങ്ങളിലെ വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ ഒട്ടുമുക്കാലും കണ്ണൂർ മണ്ഡലത്തിലെ വോട്ടർമാരാണ്.