കോഴിക്കോട്: തദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവും അതിര്‍ത്തി നിര്‍ണയവും സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി നിശ്ചയിച്ച ഡീലിമിറ്റേഷന്‍ കമ്മിഷന്‍ കോടതി വിധിയെ തുടര്‍ന്ന് മരവിപ്പിച്ചിരുന്ന പരാതികളുടെ ഹിയറിംഗ് പൂര്‍ത്തിയാക്കി.

ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ചെയര്‍മാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുമായ എ. ഷാജഹാന്‍, കമ്മിഷന്‍ അംഗം എസ്. ഹരികിഷോര്‍ എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന ഹിയറിംഗില്‍ ആകെ 784 പരാതികള്‍ പരിഗണിച്ചു.

ഹാജരായ മുഴുവന്‍ കക്ഷികളുടെയും പരാതികളും കമ്മിഷന്‍ കേട്ടു. കോടതി ഉത്തരവിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയിരുന്ന ഹിയറിംഗ്് നടപടികള്‍ സര്‍ക്കാര്‍ അപ്പീലിന് ഫെബ്രുവരി 24 ന് ഡിവിഷന്‍ ബെഞ്ച് നല്‍കിയ അനുകൂല ഉത്തരവിനെ തുടര്‍ന്നാണ് ഹിയറിംഗ് നടത്തിയത്. ഫെബ്രുവരി 13, 14 തിയ്യതികളില്‍ കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രണ്ട് ദിവസങ്ങളിലായി നേരത്തേ 1954 പരാതികള്‍ പരിഗണിച്ചിരുന്നു.

ഇന്നലെ നടന്ന ഹിയറിംഗില്‍ കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളിലായി ആകെ എട്ട് മുനിസിപ്പാലിറ്റികളുടേതും രണ്ട് ഗ്രാമപഞ്ചായത്തുകളുടേതുമാണ് പരിഗണിച്ചത്. രാവിലെ ഒമ്പത് മണി മുതല്‍ കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റി, 10 മണി മുതല്‍ കോഴിക്കോട് ജില്ലയിലെ പയ്യോളി, മുക്കം, ഫറോക്ക് മുനിസിപ്പാലിറ്റികള്‍, 11 മുതല്‍ കണ്ണൂര്‍ ജില്ലയിലെ പാനൂര്‍, മട്ടന്നൂര്‍, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റികള്‍, ഉച്ച 12 മണി മുതല്‍ പാലക്കാട് ജില്ലയിലെ പട്ടാമ്പി മുനിസിപ്പാലിറ്റി, കാസര്‍കോട് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്ത്, മലപ്പുറം ജില്ലയിലെ വാഴക്കാട് ഗ്രാമപഞ്ചായത്ത് എന്നീ ക്രമത്തിലാണ് പരാതികള്‍ പരിഗണിച്ചത്.