പൂരം കലക്കിയത് ആരെന്നു വ്യക്തമായി: ഡോ.എം.കെ. മുനീർ
Saturday, September 21, 2024 4:34 AM IST
കോഴിക്കോട്: തൃശൂർ പൂരം തെരഞ്ഞെടുപ്പു നേട്ടത്തിനായി കലക്കിയത് ആരാണെന്നു വ്യക്തമായതായും ഇതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ.എം.കെ. മുനീർ എംഎൽഎ ആവശ്യപ്പെട്ടു. അന്വേഷണം ആവിയായി പോയതോടെ മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തിൽ നേരിട്ടുതന്നെ പങ്കുണ്ടെന്നു വ്യക്തമായിരിക്കുകയാണെന്നും അദേഹം ആരോപിച്ചു.

തൃശൂർപൂരം കലക്കിയ സംഭവത്തിൽ അന്വേഷണം നടക്കുന്നതായി അറിവില്ലെന്നു പോലീസ് ആസ്ഥാനത്തു നിന്നുള്ള വിവരാവകാശ രേഖ പുറത്തു വന്നതോടെ എഡിജിപിയിലും എസ്പിയിലും ഒതുങ്ങുന്നതല്ല ഗൂഢാലോചന. തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ടു അന്വേഷണം നടക്കുന്നതായി പരസ്യമായി പ്രഖ്യാപിച്ച ആഭ്യന്തര വകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രിയും സിപിഎമ്മും ഇത്രയും നാൾ കേരള ജനതയെ കബളിപ്പിക്കുകയായിരുന്നു.


സിപിഎമ്മിനു സിപിഐയെക്കാൾ ഇപ്പോൾ ആവശ്യം ബിജെപിയെയാണ്. സിപിഐ നേതാവും മുൻ മന്ത്രിയുമായ സുനിൽ കുമാറിന്‍റെ തൃശൂരിലെ വിജയത്തെക്കാൾ ബിജെപിയുടെ സുരേഷ് ഗോപിയുടെ പരാജയമാണ് പിണറായിയെ അലട്ടിയത്. അതുകൊണ്ടാണ് ചരിത്രത്തിലാദ്യമായി പോലീസ് തന്നെ പൂരം കലക്കി സംഘപരിവാറിനെ സഹായിച്ചത്. ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും എം.കെ. മുനീർ ആവശ്യപ്പെട്ടു.