നെയ്യാറിൽ മീനുകള്‍ ചത്തുപൊങ്ങുന്നതിൽ ആശങ്ക
Monday, September 23, 2024 5:17 AM IST
വെള്ളറട: ജില്ലയിലെ പ്രധാന ജലസംഭരണിയും ടൂറിസ്റ്റ് കേന്ദ്രവുമായ നെയ്യാര്‍ ഡാമിന്‍റെ ജലാശയത്തില്‍ മീനുകള്‍ വിവിധ ഇടങ്ങളിലായി ചത്തുപൊങ്ങുന്നതിന്‍റെ കാരണം ശാസ്ത്രീയ പരീശോധനയിലൂടെ അടിയന്തിരമായി അന്വേഷിച്ച് വ്യക്തതവരുത്തണമെന്ന് സിപിഐ വെള്ളറട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ജലാശയത്തില്‍ കഴിഞ്ഞ10 മുതലാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് ജനങ്ങളുടെ ഇടയില്‍ വലിയ ആശങ്ക സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആറ് പഞ്ചായത്തുകളില്‍ കുടിവെള്ളം നല്‍കുന്ന കാളിപാറ ശുദ്ധജല പദ്ധതി നെയ്യാര്‍ ജലാശയത്തില്‍ നിന്നുമാണ് ജലം സംഭരിക്കുന്നത്.

തിരുവനന്തപുരം നഗരത്തിലേക്ക് ഇവിടെ നിന്നും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയും ആരംഭിച്ചു. രണ്ട് താലൂക്കുകളിലെ ജനങ്ങള്‍ കുഷിക്കും കുടിവെള്ളത്തിനുമായി ആശ്രയിക്കുന്ന ജലസ്രോതസാണിത്. സംരക്ഷിത മേഖലയായ നെയ്യാര്‍ ജലാശയത്തില്‍ മീനുകള്‍ ചത്തുപൊങ്ങുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക പടര്‍ത്തുന്ന സാഹചര്യമാണ് . ഫിഷറീസ്, വനം, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധനടത്തിയെങ്കിലും വ്യക്തത വരുത്താന്‍ ഉപ്പോഴും കഴിഞ്ഞിട്ടില്ല.

പ്രദേശവാസികളുടെ ആശങ്ക അകറ്റാന്‍ ശാസ്ത്രീയമായ പരിശോധനയും അന്വേഷണവും അവശ്യമാണ് . സിപിഐ നേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും പ്രദേശം സന്ദര്‍ശിച്ചു.


യുവകലാസാഹിതി ജില്ലാ സെക്രട്ടറി കെ.പി.ഗോപകുമാര്‍, സിപിഐ മണ്ഡലം സെക്രട്ടറി വാഴിച്ചല്‍ ഗോപന്‍, കൃഷ്ണ പ്രശാന്ത് , സുകു, മഹേഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. നെയ്യാര്‍ ജലാശയവും പരിസ്ഥിതിയും സംരക്ഷിക്കാന്‍ അടിയന്തിരമായ അന്വേഷണവും ശാസ്ത്രീയ പരിശോധനയും വേണമെന്ന് യുവകലാസാഹിതി ജില്ലാ സെക്രട്ടറിയും പരിസ്ഥിതി സബ് കമ്മിറ്റി കണ്‍വീനറുമായ കെ.പി.ഗോപകുമാറും ആവശ്യപ്പെട്ടു.

ജലാശയവും സംരക്ഷിത മേഖലയായ നെയ്യാര്‍ പരിസ്ഥിതിയേയും സംരക്ഷിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് നിവേദനവും സമര്‍പ്പിച്ചു. ജലാശയത്തില്‍ നിന്നും മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ ഭാഗത്തു നിന്നും ജലത്തിന്‍റെ സാമ്പിളും ശേഖരിച്ച് പരിശോധനക്ക് നല്‍കി . പരിസ്ഥിതി സമിതി വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് സ്വന്തം നിലയിലും പരിശോധന നടത്തി ജനങ്ങള്‍ക്ക് വ്യക്തത വരുത്താനാവശ്യമായ നടപടികളും സ്വീകരിക്കുമെന്ന് ആവശ‍്യപ്പെട്ടു.