കോതമംഗലം: ഭൂതത്താന്‍കെട്ട് പുതിയ പാലത്തില്‍നിന്ന് പെരിയാറില്‍ ചാടിയ യുവാവിന്റെ മൃതദേഹം നാലാം ദിവസം പെരുമ്പാവൂരിന് സമീപം വല്ലംകടവ് പാറപ്പുറം പാലത്തിന് താഴെ കണ്ടെത്തി. വടാട്ടുപാറ റോക്ക് ജംഗ്ഷന് വടുതലായില്‍ പരേതനായ പീതാംബരന്റെ മകന് ദിനേശ് (46) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പാലത്തിന് താഴെ ഇല്ലിത്തുറുവിന് ഇടയില്‍ മൃതദേഹം തങ്ങിനില്ക്കുകയായിരുന്നു. ഷര്‍ട്ട് കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ശനിയാഴ്ച രാവിലെ ഓട്ടോറിക്ഷയില്‍ അമ്മയ്ക്കൊപ്പം ആശുപത്രയിലേക്ക് പോകുന്നതിനിടെ ഭൂതത്താന്കെട്ടിൽ വച്ച് ഓട്ടോ വേഗത കുറച്ചപ്പോള്‍ ചാടിയിറങ്ങി പാലത്തിന് മുകളില്‍നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു.
മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ദിനേശന്. മൂന്ന് ദിവസമായി അഗ്നി രക്ഷാസേനാംഗങ്ങള്‍ പെരിയാറിൽ നാല് കിലോമീറ്ററോളം ദൂരത്തില്‍ തെരച്ചില്‍ നടത്തിയിരുന്നു. സംസ്കാരം നടത്തി. അമ്മ: ലീല. സഹോദരങ്ങള്‍: പുഷ്പന്, ഉണ്ണി, ജിനന്, ബീന, ബിന്ദു.