തൃശൂർ കോർപറേഷന്‍റെ സ്വപ്നപദ്ധതി : ആകാശപ്പാത നാടിനു സമർപ്പിച്ചു
Saturday, September 28, 2024 7:11 AM IST
തൃശൂർ: കാത്തിരിപ്പുകൾക്കു വിരാമം. കോർപറേഷന്‍റെ സ്വപ്നപദ്ധതിയായ ആകാശപ്പാത മന്ത്രി എം.ബി. രാജേഷ് നാടിനു സമർപ്പിച്ചു. ഇനി വാഹനങ്ങളുടെ തിക്കിലും തിരക്കിലും പെടാതെ, എസിയുടെ തണുപ്പേറ്റ് റോഡ് ഇടമുറിയാം. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 11 കോടി രൂപചെലവഴിച്ചാണ് ശക്തൻ നഗറിൽ പൂർണമായി ശീതീകരിച്ച ആകാശപ്പാത നിർമിച്ചിരിക്കുന്നത്.
ആകാശപ്പാതയിൽ ആദ്യം കയറുന്നതിനും സെൽഫിയെടുക്കുന്നതിനും നിരവധിപേരാണ് നേരത്തേതന്നെ എത്തിയിരുന്നത്.

നാടൻപാട്ടിന്‍റെ താളത്തോടെ തുടങ്ങിയ ഉദ്ഘാടനചടങ്ങുകൾ ജനം ഇരുകൈയും നീട്ടി സ്വീകരിച്ചു. മന്ത്രിമാരായ എം.ബി. രാജേഷും കെ. രാജനും ആകാശപ്പാതയിൽ നിന്ന് വിശിഷ്ടാതിഥികൾക്ക് ഒപ്പംചേർന്നു സെൽഫിയെടുത്തു സന്തോഷം പങ്കുവച്ചു.

ഒത്തിരിയേറെ കാര്യങ്ങളിൽ വികസിതരാജ്യങ്ങളോടു കിടപിടിക്കുന്ന കേരളം അതിനൊന്നും ചേരാത്ത ഒരു കുറവ് ശുചിത്വത്തിന്‍റെ കാര്യത്തിൽ സൂക്ഷിക്കുന്നുണ്ടെന്ന് ആകാശപ്പാതയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

ആകാശപ്പാതയുടെ സാക്ഷാത്കാരത്തിലൂടെ ഇത്രയും വലിയ ചരിത്രം സൃഷ്ടിച്ച തൃശൂർ കോർപറേഷന് ആദ്യത്തെ സന്പൂർണ മാലിന്യമുക്ത കോർപറേഷൻ ആകാൻ കഴിയണമെന്നു മന്ത്രി ഓർമിപ്പിച്ചു. ഉദ്ഘാടനചടങ്ങിൽ വിശിഷ്ടാതിഥികളെ സ്വീകരിക്കാനായി നിരോധിത പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ് തയാറാക്കിയ ബൊക്കെ ഉപേക്ഷിച്ച് അക്കാര്യത്തിൽ ശ്രദ്ധക്കുറവ് പറ്റിയെന്നു കോർപറേഷനെ വിമർശിക്കാനും മന്ത്രി മറന്നില്ല.

ആകാശപ്പാതയിൽ ഒരുക്കിയ സെൻട്രലൈസ് എസിയുടെ സ്വിച്ച് ഓണ്‍ കർമവും സൗരോർജ പാനലിന്‍റെ പ്രവർത്തന ഉദ്ഘാടനവും മന്ത്രി കെ. രാജൻ നിർവഹിച്ചു . മേയർ എം.കെ. വർഗീസ്അധ്യക്ഷത വഹിച്ചു. സിസിടിവി കാമറകളുടെ ഉദ്ഘാടനം പി. ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ഡെപ്യൂട്ടി മേയർ എം.എൽ. റോസി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ കരോളിൻ ജെറീഷ് തുടങ്ങിയവർ സംസാരിച്ചു.


സുരേഷ് ഗോപിയെ ക്ഷണിക്കാത്തതു സിപിഎമ്മിന്‍റെ രാഷ്ട്രീയ പാപ്പരത്തം: അഡ്വ കെ.കെ. അനീഷ്കുമാർ

തൃശൂർ: കേന്ദ്രസർക്കാരിന്‍റെ അമൃത് ഫണ്ട് ഉപയോഗപ്പെടുത്തി നിർമിച്ച ശക്തൻനഗറിലെ ആകാശപ്പാത ഉദ്ഘാടനത്തിനു തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ക്ഷണിക്കാത്തതു സിപിഎമ്മിന്‍റെ രാഷട്രീയപാപ്പരത്തം മൂലമാണെന്നു ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ.കെ.കെ. അനീഷ്കുമാർ.

കേന്ദ്ര സർക്കാരിന്‍റെ പ്രോട്ടോകോൾപ്രകാരം സംസ്ഥാനമന്ത്രിയെക്കാൾ മുകളിലാണ് കേന്ദ്രമന്ത്രിയുടെ സ്ഥാനം. പക്ഷേ, പ്രോട്ടോകോൾ ലംഘിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കി സംസ്ഥാന മന്ത്രി എം.ബി. രാജേഷിനെക്കൊണ്ടാ ണ് ഉദ്ഘാടനം ചെയ്യിപ്പിച്ചത്. സുരേഷ് ഗോപിയുടെ സൗകര്യംപോലും ചോദിക്കാതെ മുഖ്യാതിഥിയായി നോട്ടീസിൽ ഉൾപ്പെടുത്തിയതു ജനങ്ങളെ കബളിപ്പിക്കാനാണ്. സംസ്ഥാനമന്ത്രിക്ക് ഒരു റോളുമില്ലാത്ത വികസനപ്രവർത്തനത്തിൽ എം.ബി. രാജേഷി നെവച്ച് എട്ടുകാലിമമ്മൂഞ്ഞ് കളിക്കുന്നതു ജനങ്ങൾ പുച്ഛിച്ചുതള്ളും.

തൃശൂർ വികസനത്തിന് 500 കോടി രൂപ നൽകിയ കേന്ദ്രസർക്കാരിനോടുള്ള നന്ദികേടാണ് കോർപറേഷൻ കാണിച്ചത്. ഇന്നുവരെ കേന്ദ്ര സർക്കാർ പദ്ധതിയുടെ ഒരു ഉദ്ഘാടനത്തിനുപോലും കേന്ദ്ര സർക്കാർ പ്രതിനിധിയെ ക്ഷണിക്കാത്തതു തികഞ്ഞ നെറികേടാണ്. ഇതിൽ പ്രതിഷേധിച്ചാണ് ബിജെപി ഉദ്ഘാടനചടങ്ങ് ബഹിഷ്കരിച്ചതെന്നു ബിജെപി ജില്ലാ പ്രസിഡന്‍റ് പറഞ്ഞു.