കാത്തിരുന്ന ജലപ്പൂരം ഇന്ന്
Saturday, September 28, 2024 6:09 AM IST
ആലപ്പുഴ: നാലു ട്രാക്കുകൾ. 74 വള്ളങ്ങൾ. 1150 മീറ്റർ നീളത്തിൽ വള്ളപ്പാട്. പുന്നമടക്കായലിലെ പൊൻവെയിലിൽ തിളങ്ങുന്ന തിരകളെ ചെത്തിത്തെറിപ്പിച്ച് ഇന്ന് മിന്നായം പോലെ വള്ളങ്ങൾ പായും. തുഴക്കാരുടെ തുഴയാവേശവും കാണികളുടെ കരയാവേശവുമായി ഫിനിഷിംഗ് പോയിന്‍റി ലേക്ക് ഒരേ കുതിപ്പ്.

കുട്ടനാടൻ ഹൃദയവികാരം വഞ്ചിപ്പാട്ട് താളത്തിൽ ഇന്നു പുന്നമടയിൽ പ്രകമ്പനം കൊള്ളും. അത് ആലപ്പുഴ നഗരത്തിലാകെയും ദൃശ്യ-ശ്രവ്യ- സോഷ്യൽ മാധ്യമങ്ങളിലൂടെയും ലോകം മുഴുവനിലേക്കും പടരും.

രാവിലെ 11ന്

ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടനസമ്മേളനം. ഒന്‍പത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് മത്സരിക്കുന്നത്. 19 ചുണ്ടന്‍ വള്ള ങ്ങളുണ്ട്. രാവിലെ 11ന് മത്സരം ആരംഭിക്കും. ചെറുവള്ളങ്ങളുടെ മത്സരമാണ് ആദ്യം നടക്കുക. ഉച്ചയ്‌ക്കുശേഷം ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. വൈകിട്ട്‌ നാലുമുതലാണ് ഫൈനൽ മത്സരം. അഞ്ച്‌ ഹീറ്റ്‌സാണ് ചുണ്ടൻവള്ളങ്ങളുടെ മത്സരത്തിലുള്ളത്.

ആദ്യ നാല് ഹീറ്റ്‌സിൽ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്‌സിൽ മൂന്നു വള്ളങ്ങളും മത്സരത്തിനിറങ്ങും. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങള്‍ നെഹ്‌റുട്രോഫി ഫൈനൽ മത്സരത്തിനു പോരാടും. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം നോക്കിയാണ് വിജയികളെ തീരുമാനിക്കുന്നത്.

25,000 വരെയുള്ള പാസുകൾ

മത്സരം ആരംഭിക്കുമ്പോൾ വെടിപൊട്ടൽ ശബ്ദത്തോടൊപ്പം റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സ്റ്റാർട്ടിംഗ് പോയിന്‍റിലെ നാല് വള്ളങ്ങൾ ഒരുമിച്ച് റിലീസ് ചെയ്യും. ആ കുതിപ്പിന്‍റെ ലഹരി പൂർണതയിൽ ഏറ്റെടുക്കാൻ വള്ളംകളി പ്രേമികൾ 100 രൂപമുതൽ 25,000 വരെയുള്ള പാസുകൾ സ്വന്തമാക്കി അവരവർക്ക് ഇടങ്ങളിൽ കളികാണും.

നെഹ്റു പ്രതിമയോട് ചേർന്ന് പവലിയനിൽ വിധികർത്താക്കളും മത്സരം നിയന്ത്രിക്കുന്നവരും. വിഐപി ഇരിപ്പിടങ്ങൾ അതിനും വടക്കായി ക്രമീകരിച്ചിട്ടുണ്ട്. മാധ്യമങ്ങൾക്കുള്ള സ്ഥലവും കഴിഞ്ഞാൽ പ്ലാറ്റിനം കോർണറിൽ ടിക്കറ്റെടുത്തവർക്കു കളികാണാം. നെഹ്റു പവലിയൻ ഭാഗത്ത് 3000 നിരക്കിൽ ടൂറിസ്റ്റ് ഗോൾഡ് ടിക്കറ്റ് എടുത്തവർക്കും കളി കാണാൻ സൗകര്യമുണ്ട്.

നാലു ട്രാക്കുകൾ

ഓരോ ട്രാക്കിലും ഇൻഫ്രാറെഡ് രശ്മികൾ ഉപയോഗിച്ചാണ് വള്ളങ്ങൾ ഫിനിഷ് ചെയ്ത സമയം രേഖപ്പെടുത്തുന്നത്. നഗ്നനേത്രങ്ങളെക്കാൾ കൃത്യത അതുവഴി ലഭിക്കും. ഫിനിഷിംഗ് സമയം കാണികൾക്ക് അറിയാൻഎൽഇഡി ഡിസ്പ്ലേ വോളും സജ്ജമാക്കിയിട്ടുണ്ട്.

10 മീറ്റർ വീതം വീതിയുള്ള നാലു ട്രാക്കുകൾ കിഴക്കുഭാഗത്ത് ഒന്നാമതായും പടിഞ്ഞാറുഭാഗത്ത് നാലാമതായും ക്രമീകരിച്ചിരിക്കുന്നു. 1250 മീറ്ററാണ് ട്രാക്കിന്‍റെ നീളം. കഴിഞ്ഞവർഷത്തെക്കാൾ 60 മീറ്റർ നീളം കുറവ്. പുന്നമട പാലത്തിന്‍റെ നിർമാണം നടക്കുന്നതിനാലാണ് സ്റ്റാർട്ടിംഗ് പോയിന്‍റ് തെക്കോട്ട് മാറ്റിയിട്ടുള്ളത്.

കർശന സുരക്ഷ

ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വള്ളംകളിയുടെ വീറും വാശിയും നിറഞ്ഞിരിക്കുന്നു.
കോവിഡ് മൂലം കുറേക്കാലം നിർത്തിവച്ചിരുന്ന വള്ളംകളി വീണ്ടും തുടങ്ങി മുടങ്ങാതെ തുടരവേ ഇത്തവണത്തേത് വയനാട് ദുരന്തത്തിൽപ്പെട്ട് താമസിച്ചു. ഒരുകോടി രൂപയുടെ ടിക്കറ്റ് വരുമാനം പ്രതീക്ഷിച്ചിരുന്നി‌ടത്ത് 70 ലക്ഷം രൂപയുടെ ടിക്കറ്റുകൾ മാത്രമാണ് വിറ്റഴിഞ്ഞതെന്നാണ് വിവരം.

വള്ളംകളിയുടെ ഭാഗമായി കർശന സുരക്ഷയാണ് ഒരുക്കിയത്. പാസുള്ളവർക്ക്‌ മാത്രമാണ് മത്സരം ഗാലറികളിലേക്ക് പ്രവേശനം. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് ഇത്തവണത്തെ വള്ളംകളി.

മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: പുന്നമട നെഹ്‌റു ട്രോഫി മത്സരം പവലിയനിലൊരുക്കിയ വേദിയില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നെഹ്റു പ്രതിമയിലെ പുഷ്പാര്‍ച്ചനയോടെ പരിപാടികള്‍ ആരംഭിക്കും. മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. മത്സരങ്ങളുടെ ഫ്‌ളാഗ് ഓഫ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. മന്ത്രി വി.എന്‍. വാസവന്‍ മാസ്ഡ്രില്‍ ഫ്ലാഗ് ഓഫ് ചെയ്യും.

എംപിമാരായ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, രമേശ് ചെന്നിത്തല, തോമസ് കെ. തോമസ്, യു. പ്രതിഭ, എം.എസ്. അരുണ്‍ കുമാര്‍ എന്നിവരും കെ.ജി. രാജേശ്വരി, കെ.കെ. ജയമ്മ തുടങ്ങിയവരും പങ്കെടുക്കും.
കഴിഞ്ഞവര്‍ഷം നെഹ്റു ട്രോഫി നേടിയ വള്ളത്തിന്‍റെ ക്യാപ്റ്റനായ അലന്‍ മൂന്നുതൈക്കല്‍ തുഴച്ചില്‍ക്കാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ആര്‍.കെ. കുറുപ്പ് ബോട്ട് ക്യാപ്റ്റന്മാരെ പരിചയപ്പെടുത്തും. കളക്ടര്‍ അലക്സ് വര്‍ഗീസ് സ്വാഗതവും സബ് കളക്ടര്‍ സമീര്‍ കിഷന്‍ നന്ദിയും പറയും. വൈകിട്ട് അഞ്ചിന് സമ്മാനദാന ചടങ്ങ് ആരംഭിക്കും.

ടിക്കറ്റ് എടുത്തവര്‍ക്കുള്ള അവസാന ബോട്ട് ഒന്നിന്

ആലപ്പുഴ: വള്ളംകളി കാണാന്‍ ടിക്കറ്റ് എടുത്ത് എത്തുന്നവരെ രാവിലെ 10 മുതല്‍ പവലിയനിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങും. അവസാന ബോട്ട് ഒരുമണിക്ക് പുറപ്പെടും. ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്ത എല്ലാവരും ഫിസിക്കല്‍ ടിക്കറ്റ് വാങ്ങിയ ശേഷമേ ബന്ധപ്പെട്ട പവലിയനിലേക്ക് പ്രവേശിക്കാവൂ.

ഓണ്‍ലൈനായി ടൂറിസ്റ്റ് ഗോള്‍ഡ്, ടൂറിസ്റ്റ് സില്‍വര്‍, ഓള്‍ വ്യൂ ടിക്കറ്റ് എടുത്തവര്‍ ആലപ്പുഴ ഡിടിപിസിക്ക് എതിര്‍വശം ഉള്ള കൗണ്ടറില്‍നിന്ന് ഫിസിക്കല്‍ ടിക്കറ്റ് വാങ്ങേണ്ടതാണ്.
1500 മുതല്‍ താഴെയുള്ള ടിക്കറ്റ് വാങ്ങിയിട്ടുള്ളവര്‍ ആലപ്പുഴ മിനിസിവില്‍ സ്റ്റേഷനു കിഴക്കുവശമുള്ള കൗണ്ടറില്‍നിന്നാണ് ഫിസിക്കല്‍ ടിക്കറ്റ് വാങ്ങേണ്ടത്. ടൂറിസ്റ്റ് ഗോള്‍ഡ് ടിക്കറ്റ് എടുത്തവര്‍ ഡിടിപിസി ജെട്ടിയിലും ടൂറിസ്റ്റ് സില്‍വര്‍ ടിക്കറ്റ് എടുത്തവര്‍ മാതാ ജെട്ടിയിലുമാണ് (കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം) എത്തിച്ചേരേണ്ടത്.

എം. ജോസ് ജോസഫ്