കച്ചേരിക്കടവ്, പാലത്തുംകടവ് പ്രദേശങ്ങളിൽ ആനക്കലി തുടരുന്നു
Saturday, September 28, 2024 7:45 AM IST
ഇരിട്ടി: കച്ചേരിക്കടവ്, പാലത്തുംകടവ് പ്രദേശങ്ങളിൽ ആനക്കലി തുടരുന്നു. വന്യമൃഗശല്യം കൊണ്ട് പൊറുതിമുട്ടിയ ജനം രണ്ടുദിവസം മുന്പാണ് കൊട്ടിയൂർ റേഞ്ചറെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും കച്ചേരിക്കവിൽ കൃഷിയിടത്തിൽ ഏഴുമണിക്കൂറോളം തടഞ്ഞുവച്ചത്. ഇതിനിടയിലാണ് വീണ്ടും കൃഷിയിടത്തിൽ കാട്ടാനയുടെ ആക്രമണം.

വ്യാഴാഴ്ച്ച രാത്രി കച്ചേരിക്കടവ്, മുടിക്കയം മേഖലയിൽ ഇറങ്ങിയ ആന നരിമറ്റത്തിൽ ബിജു, പുതുപ്പറമ്പിൽ ജോർജ്, പുളിക്കൽ ഏബ്രഹാം, പുതുപ്പറമ്പിൽ അജു തുടങ്ങി നിരവധി പേരുടെ കൃഷികളാണ് നശിപ്പിച്ചത്. തെങ്ങ്, വാഴ, കമുക്. കുരുമുളക്, കൊക്കോ, കശുമാവ് തുടങ്ങി നിരവധി വിളകൾ ആന ചവിട്ടി നശിപ്പിച്ചു.

കർണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്ന് ബാരാപോൾ പുഴകടന്ന് എത്തുന്ന ആനകളാണ് ജനവാസ മേഖലയിൽ ഭീതി സൃഷ്ടിക്കുന്നത്. ആനയെ പ്രതിരോധിക്കാൻ കഴിയാതെ പ്രദേശത്തെ ജനം വലയുകയാണ്.

സോളാർ വേലി നിർമാണം; ടെൻഡർ ഇന്ന് തുറക്കും

വന്യജീവികളുടെ ആക്രമണം തടയാൻ നബാർഡിന്‍റെ ധനസഹായത്തോടെ നിർമിക്കുന്ന ഏഴുകിലോമീറ്റർ സോളാർ തൂക്കുവേലിയുടെ ടെൻഡർ ഇന്ന് തുറക്കും. രണ്ടു കമ്പനികളാണ് ടെൻഡർ സമർപ്പിച്ചിട്ടുള്ളത്. 53 ലക്ഷം രൂപയാണ് നിർമാണ ചെലവ് കണക്കാക്കുന്നത്. രണ്ടു കമ്പനികൾ ടെൻഡറിൽ പങ്കെടുത്തതോടെ വേലിയുടെ നിർമാണം ഉടൻ ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.