പ്ലാസ്റ്റിക് ബോട്ടിൽ ബൂത്തിൽ ചില്ലുകുപ്പികളുടെ കുമ്പാരം
Thursday, July 4, 2024 10:06 PM IST
‌കൊണ്ടുർ: അരുവിത്തുറ പള്ളി- ഭരണങ്ങാനം റോഡിൽ കൊണ്ടൂർ വായനശാല ജംഗ്ഷനിലെ പ്ലാസ്റ്റിക് ബോട്ടിൽ ബൂത്ത് നിറഞ്ഞു വഴിയിൽ നിരക്കുന്നു. പേര് പ്ലാസ്റ്റിക് ബോട്ടിൽ ബൂത്ത് എന്നാണെങ്കിലും ബൂത്തിന്‍റെ അടിയിൽ നിരന്നുകിടക്കുന്നതു ചില്ല് കുപ്പികളാണ്. ഇവയിലേറെയും മദ്യക്കുപ്പികളും. റോഡിന്‍റെ ഉയർന്ന ഭാഗത്താണ് ബൂത്ത് സ്ഥാപിച്ചിരിക്കുന്നത്.

അടിയിൽ നിക്ഷേപിച്ചിരിക്കുന്ന ചില്ലുകുപ്പികൾ മെയിൻ റോഡിലേക്ക് ഉരുണ്ടുവീഴാനുള്ള സാധ്യത ഏറെയാണ്. ഇത്തരത്തിൽ ചില്ലുകുപ്പികൾ വഴിയിലേക്കു വീണാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയുമുണ്ട്. വലിയ വാഹനങ്ങൾ കയറി കുപ്പി പൊട്ടി ചില്ല് നിരന്നുകിടന്നാൽ കാൽനടയാത്രക്കാരെയും ഇതു ബാധിക്കും.

പ്ലാസ്റ്റിക് ബോട്ടിൽ ബൂത്തുകളിൽനിന്നും കൃത്യമായി പ്ലാസ്റ്റിക് ശേഖരിക്കാത്തത് ബൂത്ത് നിറയുന്നതിനും ഇടയാക്കുന്നു. പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ബോട്ടിൽ ബൂത്തുകളുടെ എല്ലാം അവസ്ഥ ഇത്തരത്തിലാണ്. ഇവിടെ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കൊപ്പം ഖര ജൈവ മാലിന്യങ്ങളും നിക്ഷേപിച്ചതോടെ മാലിന്യം തള്ളുന്ന സ്ഥലമായി മാറി. ബൂത്തിന്‍റെ അടിയിലെ കുപ്പികൾ പൊട്ടുന്നതിനു മുമ്പ് അവിടെനിന്ന് നീക്കം ചെയ്ത് അപകടം ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്‌.