ബഷീർ; തിളക്കമേറിയ നശിച്ചുപോകാത്ത നക്ഷത്രം: മുല്ലക്കര രത്നാകരൻ
Saturday, July 6, 2024 6:49 AM IST
തലയോലപറമ്പ്: വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി, ബഷീർ അമ്മ മലയാളം, ഫെഡറൽ ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തിൽ ബഷീറിന്‍റെ 30-ാം ചരമവാർഷികം ആചരിച്ചു. സ്മാരക സമിതി ചെയർമാൻ കിളിരൂർ രാധാകൃഷ്ണന്‍റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു.

സാഹിത്യമണ്ഡലത്തിൽ അപൂർവമായി മാത്രം പ്രത്യക്ഷപ്പെടുന്ന തിളക്കമുള്ള നശിച്ചുപോകാത്ത ഒരു നക്ഷത്രമാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുല്ലക്കര രത്നാകരൻ അഭിപ്രായപ്പെട്ടു. ചുറ്റിലും നടക്കുന്ന സംഭവത്തെ ദാർശനിക സ്വഭാവത്തോടെ കാണാനാകുന്ന പ്രതിഭ ബഷീറിനുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.

യോഗത്തിൽ ബഷീർ ബാല്യകാലസഖി പുരസ്കാരം ഡോ. എം.എൻ.കാരശേരിക്കും ബഷീർ അമ്മ മലയാളം പുരസ്കാരം കെ.എ ബീനയ്ക്കും മുല്ലക്കര രത്നാകരൻ സമ്മാനിച്ചു.

1925 മാർച്ച് പത്തിന് വൈക്കം ജെട്ടിയിൽ ബോട്ടിറങ്ങിയ മഹാത്മാഗാന്ധിയുടെ തോളിൽ ബഷീർ തൊട്ടപ്പോൾ അത് നമ്മുടെ സംസ്കാരത്തിലും ചരിത്രത്തിലും രാഷ്‌ട്രീയത്തിലും സാഹിത്യത്തിലുമൊക്കെ ഒരു മഹാസ്പർശമായി മാറിയെന്ന് ഡോ.എം.എൻ. കാരശേരി മറുപടി പ്രസംഗത്തിൽ പറഞ്ഞു.

ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്‍റ് നിഷ കെ. ദാസ്, ടോമി കല്ലാനി, തമ്പി ആന്‍റണി, ആശ്രാമം ഭാസി, മോഹൻ ഡി. ബാബു, എം.ഡി. ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.