കോഴായിലെ ഡിവൈഡർ വീണ്ടും വില്ലനായി; തടിലോറി മറിഞ്ഞു
Friday, July 5, 2024 10:52 PM IST
കുറവിലങ്ങാട്: എംസി റോഡിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ പലതും അശാസ്ത്രീയമെന്ന ആക്ഷേപങ്ങൾക്കിടയിൽ കോഴായിലെ ഡിവൈഡർ വീണ്ടും വില്ലനായി.

കോഴായിലും കുറവിലങ്ങാട് സെൻട്രൽ ജംഗ്ഷനിനും റോഡ് വികസനത്തിന്‍റെ ഭാഗമായി സ്ഥാപിച്ചിച്ചുള്ള ഡിവൈഡറുകളിൽ അപകടങ്ങൾ സാധാരണമായിട്ടുണ്ട്. പലപ്പോഴും തലനാരിഴയ്ക്കാണ് മരണം വഴിമാറുന്നത്. കോഴാ ജംഗ്ഷനിൽ ഇന്നലെ പുലർച്ചെ തടിലോറി മറിഞ്ഞതാണ് അപകടങ്ങളിൽ അവസാനത്തേത്.

തിരുവനന്തപുരത്തുനിന്ന് പെരുമ്പാവൂരിലേക്ക് തടിയുമായി പോയ ലോറിയാണ് മറിഞ്ഞത്. ലോറി ഡിവൈഡറിന്‍റെ ആരംഭഭാഗത്തേക്ക് കയറിയതോടെ റോഡിലേക്ക് മറിയുകയായിരുന്നു. ഈ സമയം മറ്റ് വാഹനങ്ങളും യാത്രക്കാരും വഴിയിലില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ലോറി ഡ്രൈവർ തിരുവനന്തപുരം സ്വദേശി സന്തോഷ് (34) നിസാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.

ലോറി നടുറോഡിൽ മറിഞ്ഞതോടെ മണിക്കൂറുകളോളും ഗതാഗതതടസമുണ്ടായി. ഇതിനു മുൻപും ഇതേ സ്ഥലത്ത് തടിലോറി മറിഞ്ഞിരുന്നു. സെൻട്രൽ ജംഗ്ഷനിലെ ഡിവൈഡറിലും തടിലോറികളടക്കം മറിയുന്നുണ്ടെങ്കിലും ശാസ്ത്രീയ പരിഹാരങ്ങളുണ്ടാകുന്നില്ല.