ആകാശപാതയില്‍ കോണ്‍ഗ്രസും സിപിഎമ്മും ഇന്നു നേര്‍ക്കുനേർ
Saturday, July 6, 2024 6:49 AM IST
കോട്ടയം: ആകാശപാതയില്‍ കോണ്‍ഗ്രസും സിപിഎമ്മും ഇന്നു നേര്‍ക്കുനേര്‍. നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കോട്ടയം ഈസ്റ്റ്, വെസ്റ്റ് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ശീമാട്ടി റൗണ്ടാനയ്ക്കുസമീപം ഉപവാസ സമരം നടത്തും.

സുരക്ഷാ ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന “ആകാശപ്പാതയുടെ അസ്ഥികൂടത്തിലേക്ക്’’ സിപിഎം കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു ജനകീയ മാര്‍ച്ച് നടത്തും.

ആകാശപാതയ്ക്ക് അനുവദിച്ച പണം ഇപ്പോഴും ഖജനാവിലുണ്ടെന്നും ആകാശപാത പറ്റില്ലെന്ന് പറയാനുള്ള കാരണം വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. നിര്‍മാണം മുടങ്ങിക്കിടക്കുന്ന ആകാശപാതയെ ബിനാലെ കലാകാരന്‍ നിര്‍മിച്ചതാണെന്നു പറഞ്ഞതുവഴി മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ കോട്ടയത്തെ ജനങ്ങളെ അപമാനിച്ചുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിക്കുന്നു.

ആകാശപ്പാത പൊളിച്ചുനീക്കണമെന്ന് പറഞ്ഞതിന്‍റെ കാരണം വ്യക്തമാക്കണം. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കോട്ടയത്തെ ആകാശ പാതയ്‌ക്കൊപ്പം പ്രഖ്യാപിച്ച തിരുവനന്തപുരം, തൃശൂര്‍ ആകാശപാതകള്‍ പൂര്‍ത്തിയായി. കോട്ടയത്തെ പദ്ധതിയെ ചവിട്ടുകയാണ്. ആകാശപാത വിഷയത്തില്‍ തുടര്‍സമരം ഡിസിസിയും ബ്ലോക്ക് കമ്മിറ്റികളും ഏറ്റെടുത്തതായി ബ്ലോക്ക് പ്രസിഡന്‍റുമാരായ സിബി ജോണ്‍ കൊല്ലാട്, ജയചന്ദ്രന്‍ ചീറോത്ത് എന്നിവര്‍ അറിയിച്ചു.

വൈകുന്നേരം അഞ്ചിന് നടക്കുന്ന സിപിഎമ്മിന്‍റെ മാര്‍ച്ച് ജില്ലാ സെക്രട്ടറി എ.വി. റസല്‍ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ പിടിപ്പുകേടുമൂലം കോട്ടയത്തിന് നാണക്കേടായി നില്‍ക്കുന്ന ഉരുക്ക് റൗണ്ടുകള്‍ ജനങ്ങളില്‍ ഭീതിയുയര്‍ത്തുകയാണെന്നും വര്‍ഷങ്ങളായുള്ള പ്രശ്നത്തിനു പരിഹാരം കാണാന്‍ ശ്രമിക്കാത്ത എംഎല്‍എ,

ആകാശപാത പണിതീരാത്തതിന്‍റെ കുറ്റം സിപിഎമ്മിന്‍റെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ചാണു സിപിഎമ്മിന്‍റെ മാര്‍ച്ച്. എംഎല്‍എയോടു 15 ചോദ്യങ്ങളുയര്‍ത്തിയാണ് ജനകീയ മാര്‍ച്ച് നടത്തുന്നത്.