അതിരന്പുഴ പള്ളിമണികൾ ഇനി വിരൽതുമ്പിനാൽ മുഴങ്ങും
Sunday, July 7, 2024 6:58 AM IST
അതിരമ്പുഴ: 120 വർഷം വടം ഉപയോഗിച്ച് അടിച്ചിരുന്ന കൂറ്റൻ പള്ളിമണികൾ ഇനി വിരൽ തുമ്പിനാൽ മുഴക്കും. അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോനാ പള്ളിയിലെ പള്ളിമണികളുടെ യന്ത്രവത്കരണം പൂർത്തിയായി.

വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന യന്ത്രത്തിൽ വിരലമർത്തിയാൽ മണികൾ മുഴങ്ങും. കംപ്യൂട്ടർ പ്രോഗ്രാമിംഗിലൂടെയാണ് മണികൾ മുഴക്കുക. റിമോട്ട് ഉപയോഗിച്ചും യന്ത്രം പ്രവർത്തിപ്പിക്കാം.

വിവിധ അവസരങ്ങളിൽ എത്ര സമയം മണി മുഴങ്ങണമെന്നു കണക്കാക്കി കംപ്യൂട്ടറിന്‍റെ സഹായത്തോടെ പ്രോഗ്രാം ചെയ്ത സമയ ക്രമത്തിനനുസരിച്ച് മുഴക്കുന്ന രീതിയിലാണ് ക്രമീകരണം. മൂന്നു കൂറ്റൻ മണികളിൽ ഏറ്റവും വലുത് യന്ത്രവത്കരിച്ചിട്ടില്ല. ഈ മണി പരമ്പരാഗത രീതിയിൽ തന്നെ മുഴക്കും.

വലിയപള്ളിയുടെ പിന്നിലെ 85 അടി ഉയരമുള്ള ഗോപുരത്തിന്‍റെ ഏറ്റവും മുകളിലാണ് മണികൾ സ്ഥാപിച്ചിരിക്കുന്നത്. മൂന്നു നിലകൾ കയറി മുകളിൽ എത്തിയാണ് മണിയടിക്കുന്നത്. മണികളോടു ചേർന്നുള്ള ലിവറിൽ ഘടിപ്പിച്ചിരിക്കുന്ന വടം വലിക്കുമ്പോൾ മണികളുടെ നാവ് ഇരുവശങ്ങളിലേക്കും ഇളകിയാടി മണികളിൽ അടിച്ചാണ് നാദം കേൾക്കുന്നത്.

ഇപ്പോൾ ഉള്ള മൂന്നു മണികൾ 1905ൽ ജർമനിയിൽനിന്ന് കൊണ്ടുവന്നതാണ്. ഏറ്റവും വലിയ മണിയിൽ ആർക്ക് ഏയ്ഞ്ചൽ എന്നും രണ്ടാമത്തേതിൽ സാൻ സെബാസ്റ്റ്യൻ എന്നും ഏറ്റവും ചെറുതിൽ സാൻ മരിയ എന്നും ആലേഖനം ചെയ്തിട്ടുണ്ട്. മണികൾക്ക് അന്ന് 2187 രൂപ 26 ചക്രം 4 കാശ് ചെലവായതായി ചരിത്ര രേഖകളിൽ കാണുന്നു.

ഏറെ ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഭാരമുള്ള മണികളുടെ നാദം കിലോമീറ്ററുകൾക്കപ്പുറം കേൾക്കാനാകും. നേർച്ചയായി മണി അടിക്കാൻ ഒട്ടേറെപ്പേർ എത്താറുണ്ട്. പ്രശസ്തമായ അതിരമ്പുഴ തിരുനാൾ ദിനങ്ങളിലാണ് പ്രധാനമായും ഇങ്ങനെ വിശ്വാസികൾ എത്തുന്നത്.

ദീർഘനേരം തുടർച്ചയായി പള്ളിമണികൾ മുഴങ്ങുന്നത് ജനുവരി 24നാണ്. അന്നു വൈകുന്നേരം വലിയ പള്ളിയിൽനിന്ന് നഗരപ്രദക്ഷിണം ആരംഭിക്കുന്നതു മുതൽ പ്രദക്ഷിണം തിരികെ വലിയ പള്ളിയിലെത്തി സമാപിക്കുന്നതു വരെ നാലു മണിക്കൂറോളം ഇടതടവില്ലാതെ മണികൾ മുഴങ്ങും.

വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തിൽ, കൈക്കാരന്മാരായ മാത്യു ജോസഫ് പൊന്നാറ്റിൽ, കെ.എം. ചാക്കോ കൈതക്കരി, സെബാസ്റ്റ്യൻ മർക്കോസ് കുഴിന്തൊട്ടിയിൽ, ചെറിയാൻ കുര്യൻ കുഴുപ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് പള്ളിമണികളുടെ യന്ത്രവത്കരണം നടപ്പിലാക്കിയത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കന്ന പൾസേറ്റർ മഡോണ ഇലക്‌ട്രോണിക്സ് എന്ന സ്ഥാപനമാണ് യന്ത്രവത്കരണം യാഥാർഥ്യമാക്കിയത്.