അനുമതിക്കത്തുണ്ടെങ്കില്‍ അവധി ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കണം: സ്റ്റുഡന്‍റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി
Friday, July 5, 2024 10:52 PM IST
കോട്ടയം: അവധി ദിവസങ്ങളിലെ ക്ലാസുകള്‍ക്ക് സ്ഥാപന മേധാവിയുടെയോ ക്ലാസ് ടീച്ചറിന്‍റെയോ അനുമതിക്കത്തുണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ബസുകളില്‍ കണ്‍സഷന്‍ യാത്ര അനുവദിക്കണമെന്ന് സ്റ്റുഡന്‍റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ തീരുമാനം.

രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെയാണ് വിദ്യാര്‍ഥികള്‍ക്ക് യാത്രാ പാസ് അനുവദിച്ചിരിക്കുന്നതെങ്കിലും ബസില്‍ രാത്രി ഏഴിനു മുന്‍പ് യാത്ര ആരംഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചേരേണ്ട സ്ഥലംവരെ യാത്ര അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി. കണ്‍സഷന്‍ സമയം നീട്ടുന്നതു സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു.

വിദ്യാര്‍ഥികളോട് അമിത ചാര്‍ജ് നിര്‍ബന്ധിച്ചു വാങ്ങരുതെന്നും അപമര്യാദയായി പെരുമാറരുതെന്നും യോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ ആര്‍ടി ഓഫീസില്‍നിന്ന് അഞ്ചുരൂപ കൊടുത്ത് കാര്‍ഡ് വാങ്ങുന്നതില്‍ എതിര്‍പ്പില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത യൂണിയനുകള്‍ അറിയിച്ചു. കണ്‍സഷന്‍ കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യുന്നതായി പരാതിയുയര്‍ന്നതിനാല്‍ കാര്‍ഡില്‍ കൃത്യമായി റൂട്ട് രേഖപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.

ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരി അധ്യക്ഷത വഹിച്ചു. സ്റ്റുഡന്‍റ്സ് ട്രാവല്‍ ഫെസിലിറ്റി കണ്‍വീനറായ കോട്ടയം ആര്‍ടിഒ കെ. അജിത് കുമാര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുബിന്‍ പോള്‍, കെഎസ്ആര്‍ടിസി ഡിടിഒ പി. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.