അങ്ങാടിക്കടവ് ജങ്കാർ സർവീസ് നിലച്ചു; തുരുത്തുമ്മ, എനാദി നിവാസികൾ ദുരിതത്തിൽ
Saturday, July 6, 2024 6:49 AM IST
ചെമ്പ്: അങ്ങാടിക്കടവിലെ ജങ്കാര്‍ സര്‍വീസ് മുന്നറിയിപ്പില്ലാതെ നിര്‍ത്തിയത് പ്രദേശവാസികളെ വലച്ചു. പകരം സംവിധാനമൊരുക്കാതിരുന്നതിനാൽ നൂറുകണക്കിനു യാത്രക്കാർ ദുരിതത്തിലായി.

ചെമ്പ് അങ്ങാടിക്കടവില്‍ പാലം നിര്‍മിക്കണമെന്നും നിലവിലെ ജങ്കാര്‍ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടു കഴിഞ്ഞ 24ന് ചെമ്പ് പഞ്ചായത്തിലേക്ക് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് അധികാരികള്‍ ജൂണ്‍ ആറ് മുതല്‍ പുതിയ ജങ്കാര്‍ സര്‍വീസ് ആരംഭിക്കുമെന്നും അതുവരെ മുടക്കമില്ലാത്ത രീതിയില്‍ നിലവിലെ ജങ്കാര്‍ സര്‍വീസ് തുടരുമെന്നും ഉറപ്പു നല്‍കിയിരുന്നു.

എന്നാല്‍, യാതൊരു മുന്നറിയിപ്പുമില്ലാതെ ഇന്നലെ രാവിലെ മുതല്‍ ജങ്കാര്‍ പിന്‍വലിക്കുകയായിരുന്നു. ഇതേത്തുടർന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ചെറുവള്ളങ്ങളില്‍ ഏറെ പണിപ്പെട്ടാണ് മറുകരയെത്തിയത്.

പ്രതിഷേധവുമായി പഞ്ചായത്തിലേക്ക് സംഘടിച്ചെത്തിയ ജനങ്ങൾ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാതെ ഓഫീസ് തുറക്കാന്‍പോലും സമ്മതിക്കില്ലെന്ന് ഉറച്ച നിലപാടെടുത്തു. ഇതോടെ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി സമരക്കാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ പിരിഞ്ഞുപോകാൻ കൂട്ടാക്കിയില്ല.

ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്താതെ പിന്‍വാങ്ങില്ലെന്ന് സമരക്കാര്‍ നിലപാടെടുത്തതോടെ ഒടുവില്‍ പഞ്ചായത്ത് പ്രസിഡന്‍റും സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി.

16 മുതല്‍ ജങ്കാര്‍ സര്‍വീസ് സര്‍വീസ് പുനരാരംഭിക്കാമെന്നും അതുവരെ താത്കാലികമായി കടഞ്ഞുവള്ളം ഏര്‍പ്പാടാക്കാമെന്നും അധികൃതര്‍ രേഖാമൂലം എഴുതി നല്‍കിയതിനുശേഷമാണ് സമരക്കാര്‍ പിന്‍വാങ്ങിയത്.