ഡ്യൂട്ടിക്കിടയിലെ മദ്യപാനം: സ്റ്റേഷൻ മാസ്റ്ററെയടക്കം സർവീസിൽനിന്ന് മാറ്റിനിർത്തിയതായി സംശ‍യം
Saturday, July 6, 2024 7:01 AM IST
വൈക്കം: ഡ്യൂട്ടിക്കിടയിലെ മദ്യപാനത്തിനെതിരേ മന്ത്രി കർശന നടപടി സ്വീകരിച്ചിട്ടും പാഠം പഠിക്കാതെ കെഎസ്ആർടിസി ജീവനക്കാർ. വൈക്കം ബസ് സ്റ്റേഷനിൽ കഴിഞ്ഞദിവസം കണ്ടക്ടറും എംപാനലുകാരനും മദ്യപിച്ച് വാക്കുതർക്കത്തിലേർപ്പെട്ട് അടിയുടെ വക്കോളമെത്തിയതായി ആരോപണമുണ്ട്.

മദ്യപിച്ച് കലഹിച്ചവർക്കൊപ്പം സത്കാരത്തിൽ ഒരു സ്റ്റേഷൻ മാസ്റ്ററും ഉൾപ്പെട്ടതായും പറയുന്നു. സംഭവം വിവാദമായതോടെ സ്റ്റേഷൻമാസ്റ്ററെയും കണ്ടക്ടറെയും എംപാനലുകാരനെയും സർവീസിൽനിന്നു മാറ്റി നിർത്തിയിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം.

ഡ്യൂട്ടിക്കിടയിലെ മദ്യപാനവും വാക്കുതർക്കവും റിപ്പോർട്ട് ചെയ്യാത്തതിന്‍റെ പേരിൽ മറ്റൊരു സ്റ്റേഷൻ മാസ്റ്ററെയും ഡ്യൂട്ടിയിൽനിന്നു മാറ്റി നിർത്തിയിരിക്കുകയാണെന്നു പറയപ്പെടുന്നു. ഡിപ്പാർട്ട്മെന്‍റുതല അന്വേഷണം പൂർത്തിയാകുമ്പോൾ അച്ചടക്കനടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

കണ്ടക്ടറെ സ്ക്വാഡ് പിടികൂടി

വൈക്കം: മദ്യപിച്ചു ഡ്യൂട്ടിക്കെത്തിയ ഗ്രാമവണ്ടിയിലെ കണ്ടക്ടറെ സ്ക്വാഡ് പിടികൂടി. ബസിലെ യാത്രക്കാരുടെ പരാതിയെത്തുടർന്നായിരുന്നു നടപടി. പരിശോധനയിൽ കണ്ടക്ടർ മദ്യപിച്ചതായി കണ്ടെത്തി. തുടർന്നാണ് സർവീസിൽനിന്നു മാറ്റി നിർത്തിയത്. ഡ്യൂട്ടിക്കിടയിൽ മദ്യപിച്ച് കേസിൽ ഉൾപ്പെട്ടവരെ നടപടിയിൽനിന്ന് രക്ഷിക്കാനും നീക്കം ശക്തമാണെന്നും ആരോപണമുണ്ട്.