ഉപരാഷ്ട്രപതിക്ക് കൊല്ലത്ത് ഊഷ്മള വരവേൽപ്പ്
Sunday, July 7, 2024 6:39 AM IST
കൊല്ലം : ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻഖറിന് കൊല്ലത്ത് ഊഷ്മള സ്വീകരണം. ഇന്നലെ ഉച്ച കഴിഞ്ഞ് 3.30 ഓടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ എത്തിയ ഉപരാഷ്ട്രപതിയേയും ഭാര്യ സുധേഷ് ധന്‍ഖറെയും ആശ്രാമം മൈതാനിയിലെ ഹെലിപ്പാഡില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ്, എം. മുകേഷ് എംഎൽഎ, ജില്ലാ കളക്ടര്‍ എന്‍. ദേവീദാസ്, ഡെപ്യൂട്ടി കളക്ടര്‍ മുകുന്ദ് താക്കൂര്‍, സിറ്റി പോലീസ് കമ്മീഷണര്‍ വിവേക് കുമാര്‍, എസിപി ആര്‍.എസ്. അനുരൂപ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ഇന്നലെ രാവിലെ തിരുവനന്തപുരത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ (ഐഐഎസ്ടി) പരിപാടിയില്‍ പങ്കെടുത്തശേഷം സ്വകാര്യ സന്ദര്‍ശനത്തിനായാണ് ഉപരാഷ്ട്രപതി കൊല്ലത്ത് എത്തിയത്.

തുടർന്ന് തേവള്ളിയിലെ ഹോട്ടല്‍ ലീല അഷ്ടമുടിയില്‍ എത്തിയ ഉപരാഷ്ട്രപതിയും കുടുംബവും അഷ്ടമുടിക്കായലില്‍ ബോട്ട് സവാരി നടത്തി. ചില കുടുംബാംഗങ്ങള്‍ കൊല്ലം ബീച്ചും സന്ദര്‍ശിച്ചു. ഇന്ന് രാവിലെ 9.15 ന് കൊല്ലത്തു നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം 9.45 ന് ദല്‍ഹിയിലേക്ക് മടങ്ങും.

ആശ്രാമം മൈതാനത്തിനു സമീപം കാത്തുനിന്ന ജനങ്ങളെ അഭിവാദ്യം ചെയ്താണ് ഉപരാഷ്ട്രപതി കടന്നു പോയത്. സിറ്റി പോലീസ് കമ്മീഷണര്‍ വിവേക് കുമാറിന്‍റെ നേതൃത്വത്തില്‍ നഗരത്തില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഗതാഗത നിയന്ത്രണവും ഉണ്ടായിരുന്നു.

അഷ്ടമുടിയിൽ ഉപരാഷ്ട്രപതി സഞ്ചരിച്ചത് കെട്ടുവള്ളത്തിൽ

കൊല്ലം : കെട്ടുവള്ളത്തിൽ സഞ്ചരിച്ച് അഷ്ടമുടിക്കായലിന്‍റെ മനോഹാരിത ആസ്വദിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും കുടുംബവും. കൊല്ലത്തെത്തിയ ഉപരാഷ്ട്രപ്രതി പ്രത്യേകം സജ്ജമാക്കിയ കെട്ടുവള്ളത്തിൽ അഞ്ചരയോടെ അഷ്ടമുടിക്കായലിന്‍റെ വശ്യമനോഹാരിത ആസ്വദിക്കാൻ ഉല്ലാസയാത്രയ്ക്കിറങ്ങി.

ഭാര്യ സുദേഷ് ധൻഖർ ഉൾപ്പടെ കുടുംബാംഗങ്ങൾക്കൊപ്പം കെട്ടുവളളത്തിന്‍റെ മുൻവശത്ത് കസേരയിലിരുന്ന് ഉപരാഷ്ട്രപതി അഷ്ടമുടിയിലെ കാഴ്ചകൾ ആവോളം ആസ്വദിച്ചു. പശ്ചാത്തലത്തിൽ പുല്ലാങ്കുഴൽ കലാകാരൻ സംഗീതമൊരുക്കി. സാമ്പ്രാണിക്കോടിവരെ സഞ്ചരിച്ച ഉപരാഷ്ട്രപതിയും സംഘവും ആറേമുക്കാലോടെ ഹോട്ടൽ റാവീസിൽ മടങ്ങിയെത്തി. അതീവസുരക്ഷയിലായിരുന്നു യാത്ര. എഡിജിപി നിശാന്തിനി, സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സുരക്ഷയ്ക്ക് മേൽനോട്ടം വഹിച്ചു.