ഡേവിഡ് ലാമി കടുത്തുരുത്തിയിലെത്തിയ ഓര്‍മകള്‍ പങ്കുവച്ച് ജെറി
Sunday, July 7, 2024 6:58 AM IST
കടുത്തുരുത്തി: ബ്രിട്ടനില്‍ പുതിയ മന്ത്രിസഭ ഭരണത്തിലെത്തുമ്പോള്‍ മന്ത്രിസഭയിലെ രണ്ടാമന്‍ നിയുക്ത വിദേശകാര്യമന്ത്രി ഡേവിഡ് ലാമി കടുത്തുരുത്തിയിലെത്തിയതിന്‍റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് നാട്ടുകാരനായ ജെറി കണിയാംപറമ്പില്‍.

എംപിയായിരിക്കെയാണ് 2016 ജനുവരി നാലിനാണ് ഡേവിഡ് ലാമി കടുത്തുരുത്തിയിലെത്തുന്നത്. അദേഹത്തിന്‍റെ സുഹൃത്ത് യുകെയില്‍ ജോലി നോക്കുന്ന കടുത്തുരുത്തി സ്വദേശിയായ പയസ് കുന്നശേരിലുമായുള്ള അടുപ്പമാണ് അദ്ദേഹത്തെ അന്ന് കടുത്തുരുത്തി സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ചത്. ഭാര്യക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് ഡേവിഡ് ലാമി ഇവിടെയെത്തിയത്.

വിവിധ കള്‍ച്ചറല്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിനും കേരളത്തിലെ വിവിധ സംസ്‌കാരങ്ങളെ കുറിച്ചു മനസിലാക്കുന്നതിനുമായിട്ടായായിരുന്നു സന്ദര്‍ശനം. കടുത്തുരുത്തി സെന്‍റ് മേരീസ് ഫൊറോനാ വലിയപള്ളിയില്‍ നടന്ന വിവാഹകര്‍മങ്ങളില്‍ അദേഹവും കുടുംബവും പങ്കെടുത്തു.

വലിയപള്ളിയെക്കുറിച്ചും അതിന്‍റെ ചരിത്രത്തെക്കുറിച്ചുമെല്ലാം വികാരിയായിരുന്ന ഫാ. മാത്യു മണക്കാട്ടിനോട് ചോദിച്ചറിഞ്ഞു. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ എസ്‌കെപിഎസ് സ്‌കൂളിലും സന്ദര്‍ശനം നടത്തി. തുടര്‍ന്ന് വലിയപള്ളിക്കു സമീപമുള്ള കണിയാംപറമ്പില്‍ ജെറിയുടെ വസതിയിലെത്തി ഉച്ചയൂണും കഴിച്ച ശേഷമാണ് ഡേവിഡ് ലാമിയും കുടുംബവും മടങ്ങിയത്.

പിന്നീട് ബ്രിട്ടനില്‍ മടങ്ങിയെത്തിയ ശേഷം ഇവിടെയെത്തിയപ്പോള്‍ നല്‍കിയ സ്വീകരണത്തിനും സഹായങ്ങള്‍ക്കും നന്ദി അറിയിച്ച് ഡേവിഡ് ലാമി വിളിച്ചതായും ജെറി ഓര്‍മിക്കുന്നു