നഗരസഭയുടെ മട്ടുപ്പാവ് കോഴിക്കൃഷി പദ്ധതിയിൽ അഴിമതിയെന്ന് പ്രതിപക്ഷം
Saturday, July 6, 2024 7:01 AM IST
വൈക്കം: നഗരസഭയില്‍ ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി മട്ടുപ്പാവിലെ മുട്ടക്കോഴി കൃഷിക്കായി വിതരണം ചെയ്ത കോഴിക്കൂടുകളില്‍ അഴിമതിയാരോപിച്ച് എല്‍ഡിഎഫ്. 10 മുട്ടക്കോഴിയും കൂടുമാണ് വിതരണം ചെയ്തത്. ഗുണഭോക്തൃ വിഹിതമായി 5,650 രൂപയാണ് ഈടാക്കിയത്.

10,000 രൂപ കോഴിക്കൂടിനും 1300 രൂപ കോഴിക്കുമടക്കം 11,300 രൂപയാണ് ആകെ ചെലവ്. 6500 രൂപയില്‍ താഴെ വില വരുന്ന കൂടുകളാണ് 10,000 രൂപയ്ക്ക് നല്‍കിയതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ആട് വിതരണത്തിലും അഴിമതി നടന്നതായി ആക്ഷേപമുണ്ട്.

നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിട്ടും അതൊന്നും ശ്രദ്ധിക്കാത്ത ഭരണനേതൃത്വം അഴിമതിയുടെ കാര്യത്തില്‍ മത്സരിക്കുകയാണെന്ന് എല്‍ഡിഎഫ് കുറ്റപ്പെടുത്തി.

പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ എസ്. ഹരിദാസന്‍ നായര്‍ അധ്യക്ഷത വഹിച്ചു. അശോകന്‍ വെള്ളവേലി, കവിത രാജേഷ്, ലേഖ ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.