വനിതാ ഐടിഐ: ഭൂമിയേറ്റെടുക്കല്‍ നടപടി വേഗത്തിലാക്കണമെന്ന് ജോബ് മൈക്കിള്‍
Saturday, July 6, 2024 7:01 AM IST
ചങ്ങനാശേരി: നിയോജക മണ്ഡലത്തില്‍ തൊഴിലുറപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏക ഗവണ്‍മെന്‍റ് വനിതാ ഐടിഐയ്ക്ക് നഗരസഭാവക പോത്തോട് ഹൗസിംഗ് സ്‌കീമിനായി വാങ്ങിയ സ്ഥലത്തുനിന്ന് ഒരു ഏക്കര്‍ ഏഴ്‌ സെന്‍റു സ്ഥലം അനുവദിക്കുന്നതിനായി സര്‍ക്കാരില്‍നിന്ന് അനുമതി ലഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ നിയമസഭയില്‍ സബ് മിഷനിലൂടെ ആവശ്യപ്പെട്ടു.

ചങ്ങനാശേരി നഗരസഭാ സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ കാര്യാലയത്തില്‍ ഇതുസംബന്ധിച്ച് കത്ത് സമര്‍പ്പിച്ചിരുന്നെങ്കിലും കത്തിനൊപ്പം അനുബന്ധ രേഖകള്‍ ഹാജരാക്കിയിരുന്നില്ലെന്നും അനുബന്ധ രേഖകള്‍ സഹിതം അപേക്ഷ ഹാജരാക്കുന്ന മുറയ്ക്ക് അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി എം.ബി രാജേഷ് മറുപടി നല്‍കി.

നൂറിലധികം വിദ്യാര്‍ഥികളും അധ്യാപകരും അടങ്ങുന്ന ഉള്ള വനിതാ ഐടിഐ ഇടുങ്ങിയ കെട്ടിടത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുവാനും ഇവിടുത്തെ പഠനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും മറ്റും നിലവിലുള്ള കെട്ടിടം അപര്യാപ്തമാണെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി. കാര്യങ്ങളെ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കി.