Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Viral

Kouthukam

ട്രെയിനിലെ "ശുദ്ധീകരണ നാടകം': പിന്നാലെ കുപ്പിയും ടിഷ്യൂവും പാളത്തിലേക്ക് എറിഞ്ഞു; യുവതിയുടെ പ്രവൃത്തിയിൽ വ്യാപക പ്രതിഷേധം.

കാഴ്ചകൾ വ്യക്തമായി ആസ്വദിക്കുന്നതിനായി ട്രെയിനിലെ ജനൽച്ചില്ല് തുടച്ചു വൃത്തിയാക്കിയ യുവതി, ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പിയും ടിഷ്യൂ പേപ്പറും പാളത്തിലേക്ക് വലിച്ചെറിഞ്ഞ സംഭവം വലിയ വിവാദമായിരിക്കുകയാണ്.

സഹയാത്രികരിൽ ഒരാൾ പകർത്തിയ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയും സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ചർച്ചയാകുകയും ചെയ്തു. കാഴ്ചകൾ നന്നായി കാണാനായി ശ്രമിച്ച വ്യക്തി തന്നെ, റെയിൽവേ പരിസരം മലിനമാക്കിയതിലെ വിരോധാഭാസമാണ് സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം.

ജനൽച്ചില്ലിലെ അഴുക്ക് നീക്കം ചെയ്യാനായി യുവതി വെള്ളം ഉപയോഗിച്ച് ടിഷ്യൂ പേപ്പർ കൊണ്ട് വളരെ ശ്രദ്ധയോടെ തുടയ്ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തിൽ. എന്നാൽ ഈ പ്രവർത്തിക്ക് വിപരീതമായി, ഏതാനും നിമിഷങ്ങൾക്കകം, വൃത്തിയാക്കാൻ ഉപയോഗിച്ച ടിഷ്യൂവും ഒഴിഞ്ഞ വെള്ളക്കുപ്പിയും യാതൊരു മടിയുമില്ലാതെ അവർ തീവണ്ടിപ്പാളത്തിലേക്ക് വലിച്ചെറിയുന്നതായി കാണാം.

തെളിമയാർന്ന കാഴ്ചകൾ ആഗ്രഹിച്ച വ്യക്തിയുടെ ഈ പ്രവൃത്തി, പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതിലെ ഗൗരവമായ പ്രശ്‌നത്തിലേക്ക് വിരൽ ചൂണ്ടുന്നു. "റീൽസിനു വേണ്ടി ജനൽ വൃത്തിയാക്കി, എന്നിട്ട് ടിഷ്യൂവും കുപ്പിയും ട്രാക്കിലേക്ക് വലിച്ചെറിഞ്ഞു' എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനോടകം തന്നെ വൈറലായി.

സംഭവത്തോട് പ്രതികരിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. "ഈ രാജ്യത്ത് പലർക്കും അടിസ്ഥാനപരമായ പൗരബോധം ഇല്ലാതായിരിക്കുന്നു. അവർ ചെയ്യുന്നത് തെറ്റാണെന്ന് തിരിച്ചറിയാൻ പോലും അവർക്ക് കഴിയുന്നില്ല. ഇത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ പരാജയമാണ്,' എന്ന് ഒരു ഉപയോക്താവ് വിമർശിച്ചു.

വിദ്യാഭ്യാസമോ നല്ല വേഷവിധാനമോ ഉള്ളതുകൊണ്ട് മാത്രം ഒരാൾക്ക് പൗരബോധം ഉണ്ടാകണമെന്നില്ലെന്നും, ഒരാളുടെ പ്രവൃത്തികളാണ് നിലവാരം തീരുമാനിക്കുന്നതെന്നുമുള്ള അഭിപ്രായവും ശക്തമായി ഉയർന്നു.

അതേസമയം, ട്രെയിനുകളിൽ ശുചീകരണത്തിനായി പ്രത്യേക ടീമുകൾ ഉണ്ടെന്നും, ഇത്തരം സാഹചര്യങ്ങളിൽ "റെയിൽമഡാഡ്' ആപ്പ് വഴി പരാതിപ്പെട്ടാൽ സഹായം ലഭിക്കുമെന്നും ചിലർ ചൂണ്ടിക്കാട്ടി. കാഴ്ചകൾ ആസ്വദിക്കുമ്പോൾ തന്നെ, ആ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ബാധ്യത ഓരോ പൗരനുമുണ്ടെന്ന സന്ദേശമാണ് ഈ വീഡിയോ നൽകുന്നത്.

 

 

Viral

കാപ്പി ഓടയിലൊഴിച്ചു; ലണ്ടൻ യാത്രക്കാരിക്ക് 17,500 രൂപ പിഴ! വിവാദമായതോടെ കൗൺസിൽ തീരുമാനം മാറ്റി

 

കാപ്പി കുടിച്ച ശേഷം ബാക്കി അൽപ്പം തെരുവിലെ ഓടയിലേക്ക് ഒഴിച്ചതിന് ലണ്ടനിൽ വനിതാ യാത്രികയ്ക്ക് 17,500 രൂപ പിഴ ചുമത്തി. പരിസ്ഥിതി നിയമങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അറിവില്ലായ്മയും നിയമം നടപ്പാക്കുന്ന രീതിയും ചോദ്യം ചെയ്യപ്പെട്ടതോടെ, സൗത്ത്-വെസ്റ്റ് ലണ്ടനിലെ റിച്ച്മണ്ട് കൗൺസിൽ തങ്ങളുടെ തീരുമാനം റദ്ദാക്കുകയും യാത്രക്കാരിക്ക് മുന്നറിയിപ്പ് നൽകി വിട്ടയക്കുകയും ചെയ്തു.

ക്യൂവിൽ താമസിക്കുന്ന ബുർക്കു യെസില്യുർട്ട് ആണ് ഈ അപ്രതീക്ഷിത സംഭവത്തിന് ഇരയായത്. താൻ കയറാൻ പോകുന്ന ബസിൽ കാപ്പി തുളുമ്പിപ്പോകുന്നത് ഒഴിവാക്കാനായി, തന്‍റെ റീയൂസബിൾ കപ്പിൽ അവശേഷിച്ചിരുന്ന അൽപ്പം കാപ്പി റിച്ച്മണ്ട് സ്റ്റേഷന് സമീപമുള്ള ബസ് സ്റ്റോപ്പിലെ ഓടയിലേക്ക് ഒഴിച്ചതിനാണ് പിഴ ചമത്തിയത്.

എന്നാൽ, കാപ്പി ഒഴിച്ച ഉടൻ തന്നെ, മൂന്ന് നിയമപാലകർ എത്തി അവരെ തടയുകയും നിയമലംഘനത്തിന് പിഴ ചുമത്തുകയുമായിരുന്നു. യെസില്യുർട്ടിനെ അമ്പരപ്പിച്ചുകൊണ്ട്, 1990-ലെ സെക്ഷൻ 33, പരിസ്ഥിതി സംരക്ഷണ നിയമപ്രകാരമാണ് പിഴ ചുമത്തിയത്.

ഭൂമിയെയോ ജലത്തെയോ മലിനപ്പെടുത്താൻ സാധ്യതയുള്ള രീതിയിൽ മാലിന്യം നിക്ഷേപിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നത് കുറ്റകരമാക്കുന്ന നിയമമാണിത്. തെരുവിലെ ഓടകളിലേക്ക് ദ്രാവകങ്ങൾ ഒഴുക്കുന്നതും ഈ നിയമത്തിന്‍റെ പരിധിയിൽ വരും.

താൻ കുറ്റകരമായ എന്തോ ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ "ഞെട്ടിപ്പോയി' എന്നും, ഇത് നിയമപരമായി തെറ്റാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും യെസില്യുർട്ട് വ്യക്തമാക്കി. നിയമത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ബോർഡുകളോ സൂചനകളോ സ്ഥലത്തുണ്ടോ എന്ന് താൻ ഉദ്യോഗസ്ഥരോട് ചോദിച്ചെങ്കിലും അവർ മറുപടി നൽകിയില്ല എന്നും അവർ കൂട്ടിച്ചേർത്തു.

ബാക്കിയായ കാപ്പി എന്തുചെയ്യണമായിരുന്നു എന്ന ചോദ്യത്തിന്, അടുത്തുള്ള മാലിന്യ സംഭരണിയിലിടണമായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ മറുപടി നൽകിയത്. സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെ, റിച്ച്മണ്ട് കൗൺസിൽ വിഷയം പുനഃപരിശോധിച്ചു.

തങ്ങളുടെ ഉദ്യോഗസ്ഥരുടെ ദേഹത്ത് ഘടിപ്പിച്ച കാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ഉദ്യോഗസ്ഥർ പ്രൊഫഷണലായി തന്നെയാണ് പെരുമാറിയതെന്നും നിയമലംഘനം നടന്നിട്ടുണ്ടെന്നും കൗൺസിൽ വക്താവ് ആദ്യഘട്ടത്തിൽ വിലയിരുത്തി.

എങ്കിലും, സംഭവത്തിന്‍റെ സ്വഭാവം കണക്കിലെടുത്തും, അപ്പീൽ നൽകിയാൽ ഈ പിഴ റദ്ദാക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയതിനെ തുടന്നും, കൗൺസിൽ തങ്ങളുടെ തീരുമാനം മാറ്റുകയായിരുന്നു. ബുധനാഴ്ച യെസില്യുർട്ടിന് അയച്ച ഇ-മെയിലിൽ "പരിശോധനയിൽ, ഫിക്സഡ് പെനാൽറ്റി നോട്ടീസ് റദ്ദാക്കിയിരിക്കുന്നു' എന്ന് കൗൺസിൽ അറിയിച്ചു.

തനിക്ക് നേരിട്ട ദുരനുഭവം പരിഗണിച്ച കൗൺസിലിന്‍റെ നടപടിയിൽ സന്തോഷമുണ്ടെന്ന് പിഴ റദ്ദാക്കിയ ശേഷം ബുർക്കു യെസില്യുർട്ട് പ്രതികരിച്ചു. കൂടുതൽ വ്യക്തമായ ബോർഡുകളോ പൊതുജന അവബോധമോ ഇല്ലാത്ത ഇത്തരം നിയമങ്ങൾ സാധാരണക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്കയും ഈ സംഭവം ഉയർത്തിയിട്ടുണ്ട്.

Kouthukam

ട്രെയിനിലെ "ശുദ്ധീകരണ നാടകം': പിന്നാലെ കുപ്പിയും ടിഷ്യൂവും പാളത്തിലേക്ക് എറിഞ്ഞു; യുവതിയുടെ പ്രവൃത്തിയിൽ വ്യാപക പ്രതിഷേധം.

കാഴ്ചകൾ വ്യക്തമായി ആസ്വദിക്കുന്നതിനായി ട്രെയിനിലെ ജനൽച്ചില്ല് തുടച്ചു വൃത്തിയാക്കിയ യുവതി, ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പിയും ടിഷ്യൂ പേപ്പറും പാളത്തിലേക്ക് വലിച്ചെറിഞ്ഞ സംഭവം വലിയ വിവാദമായിരിക്കുകയാണ്.

സഹയാത്രികരിൽ ഒരാൾ പകർത്തിയ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയും സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ചർച്ചയാകുകയും ചെയ്തു. കാഴ്ചകൾ നന്നായി കാണാനായി ശ്രമിച്ച വ്യക്തി തന്നെ, റെയിൽവേ പരിസരം മലിനമാക്കിയതിലെ വിരോധാഭാസമാണ് സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം.

ജനൽച്ചില്ലിലെ അഴുക്ക് നീക്കം ചെയ്യാനായി യുവതി വെള്ളം ഉപയോഗിച്ച് ടിഷ്യൂ പേപ്പർ കൊണ്ട് വളരെ ശ്രദ്ധയോടെ തുടയ്ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തിൽ. എന്നാൽ ഈ പ്രവർത്തിക്ക് വിപരീതമായി, ഏതാനും നിമിഷങ്ങൾക്കകം, വൃത്തിയാക്കാൻ ഉപയോഗിച്ച ടിഷ്യൂവും ഒഴിഞ്ഞ വെള്ളക്കുപ്പിയും യാതൊരു മടിയുമില്ലാതെ അവർ തീവണ്ടിപ്പാളത്തിലേക്ക് വലിച്ചെറിയുന്നതായി കാണാം.

തെളിമയാർന്ന കാഴ്ചകൾ ആഗ്രഹിച്ച വ്യക്തിയുടെ ഈ പ്രവൃത്തി, പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതിലെ ഗൗരവമായ പ്രശ്‌നത്തിലേക്ക് വിരൽ ചൂണ്ടുന്നു. "റീൽസിനു വേണ്ടി ജനൽ വൃത്തിയാക്കി, എന്നിട്ട് ടിഷ്യൂവും കുപ്പിയും ട്രാക്കിലേക്ക് വലിച്ചെറിഞ്ഞു' എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനോടകം തന്നെ വൈറലായി.

സംഭവത്തോട് പ്രതികരിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. "ഈ രാജ്യത്ത് പലർക്കും അടിസ്ഥാനപരമായ പൗരബോധം ഇല്ലാതായിരിക്കുന്നു. അവർ ചെയ്യുന്നത് തെറ്റാണെന്ന് തിരിച്ചറിയാൻ പോലും അവർക്ക് കഴിയുന്നില്ല. ഇത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ പരാജയമാണ്,' എന്ന് ഒരു ഉപയോക്താവ് വിമർശിച്ചു.

വിദ്യാഭ്യാസമോ നല്ല വേഷവിധാനമോ ഉള്ളതുകൊണ്ട് മാത്രം ഒരാൾക്ക് പൗരബോധം ഉണ്ടാകണമെന്നില്ലെന്നും, ഒരാളുടെ പ്രവൃത്തികളാണ് നിലവാരം തീരുമാനിക്കുന്നതെന്നുമുള്ള അഭിപ്രായവും ശക്തമായി ഉയർന്നു.

അതേസമയം, ട്രെയിനുകളിൽ ശുചീകരണത്തിനായി പ്രത്യേക ടീമുകൾ ഉണ്ടെന്നും, ഇത്തരം സാഹചര്യങ്ങളിൽ "റെയിൽമഡാഡ്' ആപ്പ് വഴി പരാതിപ്പെട്ടാൽ സഹായം ലഭിക്കുമെന്നും ചിലർ ചൂണ്ടിക്കാട്ടി. കാഴ്ചകൾ ആസ്വദിക്കുമ്പോൾ തന്നെ, ആ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ബാധ്യത ഓരോ പൗരനുമുണ്ടെന്ന സന്ദേശമാണ് ഈ വീഡിയോ നൽകുന്നത്.

 

 

Special

"മാനുഷികത മരവിക്കുമ്പോൾ': ആംബുലൻസ് കിട്ടാതെ രോഗിയുമായി രണ്ട് കിലോമീറ്റർ കൈവണ്ടി യാത്ര

തീവ്ര രോഗാവസ്ഥയിൽ കഴിയുന്ന രോഗിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് കിട്ടാതിരുന്നതിനെ തുടർന്ന് കൈവണ്ടിയിൽ കൊണ്ടുപോകേണ്ടി വന്നു. മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലാണ് ഈ ദയനീയ സംഭവം നടന്നത്.

സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയും അധികൃതരുടെ അനാസ്ഥയും തുറന്നുകാട്ടുന്ന ഈ സംഭവം ഷിയോപൂർ ജില്ലയിലെ കരാഹൽ തഹ്‍സിലിലാണ് അരങ്ങേറിയത്. രോഗിയായ വ്യക്തിയെ ആശുപത്രിയിലെത്തിക്കാൻ കുടുംബം രണ്ട് മണിക്കൂറിലധികം ആംബുലൻസിനായി കാത്തുനിന്നെങ്കിലും, സേവനം ലഭിച്ചില്ല.

പ്രതീക്ഷ നശിച്ച നിമിഷം, രോഗിയെ ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള കരാഹൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലേക്ക് കൈവണ്ടിയിൽ കിടത്തി കൊണ്ടുപോകാൻ കുടുംബാംഗങ്ങൾ നിർബന്ധിതരായി. ആംബുലൻസ് സേവനത്തിനായി തങ്ങൾ തുടർച്ചയായി ബന്ധപ്പെട്ടപ്പോൾ, വാഹനം ലഭ്യമല്ലെന്ന മറുപടിയാണ് അധികൃതർ നൽകിയതെന്ന് കുടുംബം വെളിപ്പെടുത്തി.

എന്നാൽ, ഏറെ പ്രയാസപ്പെട്ട് ആശുപത്രിയിൽ എത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന സത്യം അവർ തിരിച്ചറിഞ്ഞത്. രോഗിയെ കൊണ്ടുപോകാൻ വാഹനം ലഭ്യമല്ലെന്ന് അറിയിച്ചപ്പോഴും, ആശുപത്രിയുടെ വളപ്പിൽ രണ്ട് ആംബുലൻസുകൾ നിർത്തിയിട്ടിരിക്കുന്നത് അവർ കണ്ടു. ഇത് ആരോഗ്യവകുപ്പിന്‍റെ അനാസ്ഥയ്ക്ക് അടിവരയിടുന്നു.

ഈ സംഭവം പ്രദേശവാസികൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കരാഹൽ ആശുപത്രിയിലെ ആംബുലൻസ് ജീവനക്കാർ പലപ്പോഴും അശ്രദ്ധമായും ഉത്തരവാദിത്തമില്ലാതെയും പെരുമാറുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. അടിയന്തരമായി സഹായം ആവശ്യമുള്ള രോഗികളെ കണ്ടില്ലെന്ന് നടിക്കുന്ന, ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിഷയം പൊതുജന ശ്രദ്ധയിൽ എത്തുകയും അധികൃതർ പ്രതിരോധത്തിലാവുകയും ചെയ്തു. തുടർന്ന്, ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.

വിവരമറിയിച്ചിട്ടും ആംബുലൻസുകൾ ലഭ്യമായിരുന്നിട്ടും അയക്കാതിരുന്നെങ്കിൽ, കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഗ്രാമീണ മധ്യപ്രദേശിലെ പാവപ്പെട്ട രോഗികൾ നേരിടുന്ന ദുരിതങ്ങളും, ഔദ്യോഗിക സംവിധാനങ്ങളിലെ ഉത്തരവാദിത്തമില്ലായ്മയും ഈ സംഭവം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

 

 

Video

"ഇതാണ് സൗകര്യം !' - 24 മണിക്കൂർ വെള്ളം പോലും കുടിക്കാതെ യാത്ര; അവധ് അസം എക്സ്പ്രസിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറൽ

രാജ്യത്തെ ട്രെയിൻ യാത്രയുടെ ദുരിതചിത്രം തുറന്നുകാട്ടുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അവധ് അസം എക്സ്പ്രസ് ട്രെയിനിന്‍റെ ജനറൽ കമ്പാർട്ട്മെന്‍റിലെ അവിശ്വസനീയമായ തിരക്കാണ് വീഡിയോയിലൂടെ പുറംലോകം കണ്ടത്.

ഒരു ഡിജിറ്റൽ ചാനൽ റിപ്പോർട്ടർ, ലഖ്‌നൗവിലെ ചാർബാഗ് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് യാത്രക്കാരുടെ ദുരവസ്ഥ പകർത്തിയത്. ട്രെയിനിന്‍റെ ജനലരികിൽ ഞെരുങ്ങിയിരുന്ന യാത്രക്കാരൻ, താൻ രാജസ്ഥാനിൽ നിന്ന് പുറപ്പെട്ടതാണെന്നും, കഴിഞ്ഞ 24 മണിക്കൂറിലധികമായി ഈ തിക്കിലും തിരക്കിലും കുടുങ്ങിക്കിടക്കുകയാണെന്നും വെളിപ്പെടുത്തി.

ട്രെയിനിനുള്ളിൽ ഒരടിപോലും അനങ്ങാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഈ തിരക്ക് കാരണം, അടിസ്ഥാനപരമായ ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിഞ്ഞിട്ടില്ല. "ഈ സമയത്തിനിടയിൽ ശൗചാലയത്തിൽ പോകാനോ വെള്ളം കുടിക്കാനോ പോലും തനിക്ക് സാധിച്ചിട്ടില്ല,' അദ്ദേഹം റിപ്പോർട്ടറോട് പറഞ്ഞു.

യാത്രക്കാർക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നുവെന്ന സർക്കാർ വാദത്തെക്കുറിച്ച് റിപ്പോർട്ടർ സൂചിപ്പിച്ചപ്പോൾ, "ഇതാണ് സൗകര്യമെന്ന്' നിസംഗതയോടെ മറുപടി നൽകുന്ന യാത്രക്കാരന്‍റെ വാക്കുകൾ ഇന്ത്യൻ റെയിൽവേയിൽ സാധാരണക്കാരുടെ ദുരിതം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.

ട്രെയിനിനുള്ളിൽ തിങ്ങിനിറഞ്ഞ്, കാൽ കുത്താനിടമില്ലാതെ യാത്ര ചെയ്യുന്ന മറ്റ് നിരവധി യാത്രക്കാരെയും ദൃശ്യങ്ങളിൽ കാണാം. ഈ വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ മണിക്കൂറുകൾക്കകം നിരവധി ആളുകൾ കാണുകയും വലിയ തോതിൽ പ്രചരിക്കുകയും ചെയ്തു.

രാജ്യത്തെ ട്രെയിൻ യാത്രയുടെ നിലവാരമില്ലായ്മക്കെതിരെ ശക്തമായ പ്രതികരണമാണ് വീഡിയോ കണ്ടവർ രേഖപ്പെടുത്തിയത്. "12,000 പ്രത്യേക ട്രെയിനുകൾ' എന്ന പ്രഖ്യാപനങ്ങളെ ആളുകൾ രൂക്ഷമായി വിമർശിച്ചു.

12,000 ട്രെയിനുകൾ പ്രസംഗങ്ങളിൽ മാത്രമാണുള്ളതെന്നും പാളങ്ങളിലില്ലെന്നും ഒരു ഉപയോക്താവ് കുറിച്ചു. "24 മണിക്കൂറായി അയാൾ ഇരുന്നിടത്തുനിന്ന് അനങ്ങിയിട്ടില്ല; ഇതിനെ സീറ്റ് അറസ്റ്റ് എന്ന് വിളിക്കാമോ' എന്ന ചോദ്യമുയർത്തി മറ്റൊരാൾ യാത്രക്കാരന്‍റെ ദുരിതത്തിന് അടിവരയിട്ടു.

ഈ ദൃശ്യങ്ങൾ, റെയിൽവേ യാത്ര മെച്ചപ്പെടുത്തുന്നതിൽ അധികൃതർ എത്രത്തോളം ശ്രദ്ധിക്കുന്നു എന്നതിനെക്കുറിച്ച് പൊതുജനങ്ങളിൽ സംശയമുണ്ടാക്കിയിരിക്കുകയാണ്. ദൂരയാത്രക്കാർക്ക് നേരിടേണ്ടിവരുന്ന ഈ ദുരിതത്തിന് റെയിൽവേ ഉടൻ പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെയും പൊതുസമൂഹത്തിന്‍റെയും ആവശ്യം.

 

Up