ഓഫ് സൈഡ് കെണിയിൽ പെട്ട് റയൽ ഫ്ളിക്കിന്റെ പ്രതിരോധതന്ത്രമാണ് റയലിനെ വലച്ചത്. കഴിഞ്ഞ ലീഗ് മത്സരത്തിൽ അലാവ്സിനെതിരേ 11 തവണയാണ് ബാഴ്സ പ്രതിരോധം ഓഫ് സൈഡ് കെണിയൊരുക്കിയത്. എന്നാൽ റയലിനെതിരേ ഓഫ് സൈഡ് കെണിയുടെ എണ്ണം 12 ആക്കി ഉയർത്തി റിക്കാർഡ് കുറിച്ചു.
റയലിലെത്തിയശേഷം എല്ലാ മത്സരങ്ങളിലുമായി ഇതുവരെ എട്ടു ഗോൾ നേടിയ കിലിയൻ എംബപ്പെയ്ക്ക് നല്ല ഓർമകളല്ല ആദ്യ എൽ ക്ലാസിക്കോ സമ്മാനിച്ചത്. മത്സരത്തിലാകെ എടുത്ത മൂന്നു ഷോട്ടുകളും ലക്ഷ്യത്തിലേക്കായിരുന്നു. എന്നാൽ ബാഴ്സ പ്രതിരോധത്തിനു മുന്നിൽ പതറിയ എംബപ്പെയുടെ രണ്ടു ഗോളുകൾ ഓഫ് സൈഡിൽ കുരുങ്ങി. രണ്ടു തവണ സുവർണാവസരം നഷ്ടമാക്കി. ആദ്യ പകുതിയിൽ 11 ടച്ചുകൾ മാത്രമാണ് എംബപ്പെ നടത്തിയത്.
മത്സരത്തിൽ 12 തവണ റയൽ ഓഫ് സൈഡ് കെണിയിൽ കുടുങ്ങിയപ്പോൾ അതിൽ എട്ടിലും എംബപ്പെയാണ് ഇരയായത്. ഫ്രഞ്ച് താരത്തിന്റെ കരിയറിൽ ആദ്യമായാണ് ഒരു മത്സരത്തിൽ ഇത്രയും ഓഫ് സൈഡുകൾക്ക് ഇരയാകുന്നത്. അതിൽ ആറും ആദ്യ പകുതിയിലായിരുന്നു.
2009നുശേഷം ലാലിഗയിൽ ഏറ്റവും കൂടുതൽ ഓഫ് സൈഡ് വരുത്തിയ കളിക്കാരനെന്ന റിക്കാർഡിനൊപ്പമാണ് എംബപ്പെയെത്തിയത്. 2015 മേയിൽ അത്ലറ്റിക് ക്ലബ്ബിനെതിരേ എൽഷെയുടെ ജൊനാഥസ് നേടിയ റിക്കാർഡിനൊപ്പമാണ് ഫ്രഞ്ച് താരം.
ഈ സീസണിൽ പ്രധാന അഞ്ചു ലീഗുകളിൽ ആദ്യ പകുതിയിൽ തന്നെ ഏറ്റവും കൂടുതൽ ഓഫ് സൈഡ് വരുത്തിയ കളിക്കാരനെന്ന റിക്കാർഡും ഫ്രഞ്ച് താരത്തിനായി.
2003-04 ലാ ലിഗ സീസണുശേഷം ആദ്യ പകുതിയിൽ ഏറ്റവും കൂടുതൽ ഓഫ് സൈഡിൽ പെട്ട ടീമെന്ന സ്വന്തം റിക്കാർഡിൽ റയലെത്തി. 2013 മാർച്ചിൽ സെൽറ്റ വിഗോയ്ക്കെതിരേയാണ് ഇത്ര തന്നെ ഓഫ് സൈഡിൽ റയൽ പെട്ടത്.
എൽ-ആർ-വൈ ത്രയം ബാഴ്സലോണയിൽ ഒരു കാലത്ത് മുന്നേറ്റനിരയിൽ എതിർ ടീമുകൾക്ക് പേടി സ്വപ്നമായി വിരാജിച്ച എം-എസ്-എൻ (മെസി-സുവാരസ്-നെയ്മർ) ത്രയം പോലെയായിരിക്കുകയാണ് ലെവൻഡോവ്ക്സി-റാഫിഞ്ഞ-യമാൽ ത്രയം ഈ സീസണിൽ പത്തോ അതിലധികമോ ഗോളുകൾക്കു നേരിട്ട് ഇടപെട്ടിട്ടുണ്ട്.
ലെവൻഡോവ്സ്കി (16), റാഫിഞ്ഞ (12), യമാൽ (11). ലെവൻഡോവ്സ്കി 14 ഗോളുകളുമായി മുന്നിൽനിൽക്കുന്പോൾ റാഫിഞ്ഞ (ആറു ഗോൾ), യമാൽ (അഞ്ചു ഗോൾ) ആദ്യ അഞ്ചിലുണ്ട്. അസിസ്റ്റിൽ ആറെണ്ണം വീതമായി യമാലും റാഫിഞ്ഞയുമാണ് ആദ്യ സ്ഥാനത്ത്.