വിക്കറ്റ് വേട്ടയിൽ അശ്വിൻ ഒന്നാമത് ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓഫ് സ്പിന്നർ ആർ. അശ്വിൻ. പൂന ടെസ്റ്റിൽ ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിംഗ്സിലെ നാലു വിക്കറ്റ് വീഴ്ത്തിയതോടെയാണ് അശ്വിൻ ഒന്നാം സ്ഥാനത്തെത്തിയത്. ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ 74 ഇന്നിംഗ്സിൽനിന്ന് അശ്വിന് 189 വിക്കറ്റായി. 78 ഇന്നിംഗ്സിൽനിന്ന് 187 വിക്കറ്റു വീഴ്ത്തിയ ഓസ്ട്രേലിയൻ സ്പിന്നർ നഥാൻ ലിയോണിനെയാണ് അശ്വിൻ പിന്തള്ളിയത്. അശ്വിന്റെ 39-ാം ലോക ചാന്പ്യൻഷിപ് മത്സരമാണ്. ലിയോണ്‍ 43 മത്സരങ്ങൾ പൂർത്തിയാക്കി.
മൂന്നു മാറ്റങ്ങളുമായി ഇന്ത്യ ബംഗളൂരുവിൽ നടന്ന ഒന്നാം ടെസ്റ്റിനിറങ്ങിയ പ്ലേയിംഗ് ഇലവനിൽ മൂന്നു മാറ്റങ്ങളുമായാണ് ടീം ഇന്ത്യ ഇറങ്ങിയത്. പേസർ മുഹമ്മദ് സിറാജിനു പകരം ആകാശ് ദീപും സ്പിന്നർ കുൽദീപ് യാദവിനു പകരം വാഷിംഗ്ടണ്‍ സുന്ദറും മധ്യനിര ബാറ്റർ കെ.എൽ. രാഹുലിനു പകരം ടോപ് ഓർഡർ ബാറ്ററായ ശുഭ്മാൻ ഗില്ലും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെട്ടു.
ന്യൂസിലൻഡിന്റെ പ്ലേയിംഗ് ഇലവനിലും ചെറിയ മാറ്റമുണ്ടായിരുന്നു. പരിക്കേറ്റ മാറ്റ് ഹെൻറിക്കു പകരം സ്പിന്നർ മിച്ചൽ സാന്റ്നർ പ്ലേയിംഗ് ഇലവനിൽ ഇടം നേടി.
സ്കോർ ബോർഡ് ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ്: ടോം ലാഥം എൽബിഡബ്ല്യു ബി അശ്വിൻ 15, ഡെവോണ്‍ കോണ്‍വെ സി പന്ത് ബി അശ്വിൻ 76, യംഗ് സി പന്ത് ബി അശ്വിൻ 18, രചിൻ ബി വാഷിംഗ്ടണ്‍ 65, ഡാരെൽ മിച്ചൽ എൽബിഡബ്ല്യു ബി വാഷിംഗ്ടണ്‍ 18, ബ്ലണ്ടെൽ ബി വാഷിംഗ്ടണ്‍ 3, ഗ്ലെൻ ഫിലിപ്സ് സി അശ്വിൻ ബി വാഷിംഗ്ടണ്‍ 9, സാന്റ്നർ ബി വാഷിംഗ്ടണ്‍ 33, സൗത്തി ബി വാഷിംഗ്ടണ്‍ 5, അജാസ് ബി വാഷിംഗ്ടണ്‍ 4, ഒറോക്ക് നോട്ടൗട്ട് 0, എക്സ്ട്രാസ് 13, ആകെ 79.1 ഓവറിൽ 259.
വിക്കറ്റ് വീഴ്ച: 1-32, 2-76, 3-138, 4-197, 5-201, 6-204, 7-236, 8-242, 9-252, 10-259.
ബൗളിംഗ്: ബുംറ 8-2-32-0, ആകാശ് 6-0-41-0, അശ്വിൻ 24-2-64-3, വാഷിംഗ്ടണ്‍ 23.1-4-59-7, ജഡേജ 18-0-53-0.
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: ജയ്സ്വാൾ നോട്ടൗട്ട് 6, രോഹിത് ബി സൗത്തി 0, ഗിൽ നോട്ടൗട്ട് 10, എക്സ്ട്രാസ് 0, ആകെ 11 ഓവറിൽ 16/1.
വിക്കറ്റ് വീഴ്ച: 1-1.
ബൗളിംഗ്: സൗത്തി 3-1-4-1, ഒറോക്ക് 3-2-5-0, അജാസ് 3-1-5-0, സാന്റ്നർ 2-0-2-0.