റാവൽപിണ്ടി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ പാക്കിസ്ഥാന് ഒന്പതു വിക്കറ്റ് ജയം. ഇതോടെ മൂന്നു മത്സര പരന്പര പാക്കിസ്ഥാൻ 2-1നു സ്വന്തമാക്കി. ആദ്യടെസ്റ്റിൽ പരാജയപ്പെട്ടശേഷം ശക്തമായി തിരിച്ചെത്തിയാണ് പാക് പടയോട്ടം. സ്പിൻ അനുകൂല പിച്ചിൽ പാക്കിസ്ഥാൻ ഇംഗ്ലണ്ടിനെ കറക്കിവീഴ്ത്തുകയായിരുന്നു. സ്കോർ: ഇംഗ്ലണ്ട് 267, 112. പാക്കിസ്ഥാൻ 344, 37/1.

ആദ്യ ഇന്നിംഗ്സിൽ ആറു വിക്കറ്റ് വീഴ്ത്തിയ പാക് സ്പിന്നർ സാജിദ് ഖാൻ രണ്ടാം ഇന്നിംഗ്സിൽ നാലു വിക്കറ്റ് നേടി. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 24 എന്ന നിലയിൽ മൂന്നാംദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 112നു പുറത്ത്. സാജിദിനൊപ്പം സ്പിന്നർ നൊമാൻ അലിയും (6/42) തിളങ്ങി. രണ്ടാം ഇന്നിംഗ്സിലെ 10 വിക്കറ്റും പാക് സ്പിന്നർമാർ വീതിച്ചെടുത്തു.


ജോ റൂട്ടായിരുന്നു (33) ഇംഗ്ലീഷ് രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറർ. പരന്പരയിൽ 19 വിക്കറ്റ് വീഴ്ത്തിയ സാജിദ് ഖാനാണ് പ്ലെയർ ഓഫ് ദ സീരീസ്. ആദ്യടെസ്റ്റിൽ സാജിദ് കളിച്ചിരുന്നില്ല.
2021നുശേഷം പാക്കിസ്ഥാൻ സ്വന്തം മണ്ണിൽ ആദ്യമായാണ് ടെസ്റ്റ് പരന്പര നേടുന്നത്.