അനീസിന് വെങ്കലം ചാന്പ്യൻഷിപ്പിന്റെ മൂന്നാംദിനം പുരുഷ വിഭാഗം ലോംഗ്ജംപിൽ കേരളത്തിന്റെ മുഹമ്മദ് അനീസ് യാഹിയ വെങ്കലം സ്വന്തമാക്കി. 7.81 മീറ്റർ ക്ലിയർ ചെയ്തായിരുന്നു അനീസിന്റെ വെങ്കലം. തമിഴ്നാടിന്റെ ദേശീയ റിക്കാർഡുകാരനായ ജെസ്വിൻ ആൾഡ്രിനാണ് (7.99) സ്വർണം. തന്റെ ദേശീയ റിക്കാർഡ് (8.42) പ്രകടനത്തിന്റെ അടുത്തെത്താൻ ജെസ്വിനു സാധിച്ചില്ല. പാരീസ് ഒളിന്പിക്സ് ടിക്കറ്റ് മോഹനം ഭുവനേശ്വറിൽ സഫലമായില്ല.
പറക്കും സിംഗ് ഭുവനേശ്വർ: രാജ്യത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായത് പഞ്ചാബിന്റെ ഗുരിന്ദർവിർ സിംഗ്. 10.35 സെക്കൻഡിൽ ഗുരിന്ദർവിർ സിംഗ് ഫിനിഷിംഗ് ലൈൻ കടന്നു. വ്യക്തമായ ലീഡോടെയായിരുന്നു സിംഗിന്റെ ഫിനിഷിംഗ്. ഒഡീഷയുടെ അനിമേഷ് കുജർ (10.50), പഞ്ചാബിന്റെ ഹർജിത് സിംഗ് (10.56) എന്നിവർ വെള്ളിയും വെങ്കലവും സ്വന്തമാക്കി.
വനിതാ വിഭാഗം 100 മീറ്ററിൽ കർണാടകയുടെ എസ്എസ്. സ്നേഹയ്ക്കാണ് (11.63 സെക്കൻഡ്) സ്വർണം. തമിഴ്നാടിന്റെ ഗിരിധരണി രവി (11.67), ഒഡീഷയുടെ ശ്രബാനി നന്ദ (11.76) എന്നിവർ വെള്ളിയും വെങ്കലവും നേടി. പുരുഷ വിഭാഗത്തിൽ 10.00 സെക്കൻഡും വനിതാ വിഭാഗത്തിൽ 11.07 സെക്കൻഡുമാണ് ഒളിന്പിക്സ് യോഗ്യതാ മാർക്ക്.