കൊമ്പന്‍സ് വന്പ്
കൊമ്പന്‍സ് വന്പ്
Tuesday, September 17, 2024 12:50 AM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ കാൽപ്പന്തു കളി പ്രേമികള്‍ക്ക് ഓണ സമ്മാനമൊരുക്കി തിരുവനന്തപുരം കൊമ്പന്‍സ്. കേരളാ സൂപ്പര്‍ ടീഗില്‍ തൃശൂര്‍ മാജിക് എഫ്സിക്കെതിരേ തിരുവനന്തപുരം കോമ്പന്‍സിന് രണ്ടു ഗോള്‍ ജയം. 15-ാം മിനിറ്റില്‍ ടി.എം. വിഷ്ണുവും 69-ാം മിനിറ്റില്‍ ലാല്‍ മംഗെയി സാംഗെയുമാണ് കൊമ്പന്‍സിനുവേണ്ടി ഗോളുകള്‍ നേടിയത്.

ഹോം ഗ്രൗണ്ടിന്‍ കൊമ്പന്‍സിന്‍റെ മുന്നേറ്റത്തോടെയാണ് കളി ആരംഭിച്ചത്. ആദ്യ പത്തു മിനിറ്റിനുള്ളില്‍ കൊമ്പന്‍സ് എതിര്‍ ഗോള്‍മുഖത്തേയ്ക്ക് തുടര്‍ച്ചയായി കടന്നു കയറാന്‍ ശ്രമിച്ചു. ഇതിന്‍റെ ഫലം 15-ാം മിനിറ്റില്‍ ലഭിച്ചു.

14, 15 മിനിറ്റുകളില്‍ തുടര്‍ച്ചയായി രണ്ടു കോര്‍ണറുകള്‍ ലഭിച്ച തിരുവനന്തപുരം രണ്ടാമത്തെ കോര്‍ണര്‍ ഗോളാക്കി മാറ്റി. ക്യാപ്റ്റന്‍ പാട്രിക് മോത്ത എടുത്ത കിക്ക് വിഷ്ണു ഹെഡ ചെയ്ത് തൃശൂരിന്‍റെ പോസ്റ്റിലേക്ക് പതിപ്പിച്ചപ്പോള്‍ കൊമ്പന്‍സ് ആരാധകരുടെ ആര്‍പ്പുവിളി.


22-ാം മിനിറ്റില്‍ പെനാല്‍റ്റി പോസ്റ്റിനു മുന്നില്‍ കൊമ്പന്‍സിന്‍റെ അഖില്‍ ജെ. ചന്ദ്രന്‍ തൃശൂര്‍ താരത്തെ ഫൗള്‍ ചെയ്തിന് റഫറി ഫ്രീകിക്ക് അനുവദിച്ചു. എന്നാല്‍, തൃശൂര്‍ എടുത്ത ഫ്രീകിക്ക് കൊമ്പന്‍സിന്‍റെ പ്രതിരോധത്തില്‍ തട്ടി തിരികെ തൃശൂരിന്‍റെ ക്യാപ്റ്റന്‍ വിനീതിന്‍റെ മുന്നിലേക്ക്. വിതീന് എടുത്ത സിസര്‍കട്ട് ക്രോസ് ബാറില്‍ ഉരുമി വെളിയിലേക്കും.

53-ംം മിനിറ്റില്‍ തൃശൂരിന് ലഭിച്ച കോര്‍ണര്‍ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. 69-ാം മിനിറ്റില്‍ കൊമ്പന്‍സ് ലീഡ് ഉയര്‍ത്തി. മധ്യവരയ്ക്ക് സമീപത്തുനിന്നും പാട്രിക് മോത്ത എടുത്ത ഫ്രീകിക്ക് ഗോള്‍പോസ്റ്റിനു സമീപത്തുവച്ച് മാര്‍ക്കോസ് വലതുവിംഗിലേക്ക് ഹെഡ് ചെയ്തു. കൊമ്പന്‍സിന്‍റെ മുന്നേറ്റ താരം ലാല്‍ മംഗെയി സാംഗെയുടെ മുന്നിലേക്ക്, തൃശൂരിന്‍റെ വല ചലിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.