ഈശ്വർ മൽപേ മടങ്ങി; നാവികസേന വീണ്ടുമെത്തും
ഈശ്വർ മൽപേ മടങ്ങി;  നാവികസേന വീണ്ടുമെത്തും
Monday, September 23, 2024 1:22 AM IST
കാർവാർ: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റു രണ്ടുപേർക്കുമായി ഗംഗാവലി പുഴയിൽ ഡ്രഡ്ജിംഗ് മെഷീൻ ഉപയോഗിച്ച് നടത്തിയ തെരച്ചിൽ രണ്ടാംദിവസവും ഫലം കണ്ടില്ല.

ഒരു ലോറിയുടെ എൻജിന്‍റെ ഭാഗങ്ങൾ പുഴയിൽനിന്ന് ലഭിച്ചെങ്കിലും അത് അർജുൻ ഓടിച്ചിരുന്ന ഭാരത് ബെൻസ് ട്രക്കിന്‍റേതല്ലെന്ന് കണ്ടെത്തി. അതേസമയം പുഴയിൽനിന്ന് വൈകുന്നേരം അസ്ഥി ലഭിച്ചതായി സൂചനയുണ്ട്. ഇതു മനുഷ്യന്‍റേതാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

തെരച്ചിൽ ദൗത്യത്തെ സഹായിക്കുന്നതിനായി നാവികസേനയുടെ പ്രത്യേക സംഘവും നേരത്തേ ദൗത്യസംഘത്തിൽ ഉൾപ്പെട്ടിരുന്ന റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്‍റെ നേതൃത്വത്തിലുള്ള സംഘവും ഇന്നെത്തും. അതേസമയം പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപേ ജില്ലാ ഭരണകൂടവുമായുള്ള അഭിപ്രായവ്യത്യാസം മൂലം ഇന്നലെ ദൗത്യം അവസാനിപ്പിച്ച് മടങ്ങി.

ഡ്രഡ്ജിംഗ് നടത്തുന്നതിന് സമാന്തരമായി ഇന്ദ്രബാലന്‍റെ ഇന്‍റലിജന്‍റ് ബറീഡ് ഒബ്ജക്‌ട് ഡിറ്റക്‌ഷൻ സിസ്റ്റ (ഐബോഡ്സ്)ത്തിലെ ഡ്രോണുകൾ ഉപയോഗിച്ച് തെരച്ചിൽ നടത്താനാണ് തീരുമാനം. മാഗ്നറ്റിക് റഡാർ സംവിധാനവും ഉപയോഗിക്കും. പുഴയിലെ ജലനിരപ്പും ഒഴുക്കും കുറഞ്ഞതിനാൽ ഇത്തവണ ഈ സംവിധാനങ്ങൾക്ക് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. യന്ത്രഭാഗങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്ന സ്ഥാനങ്ങളിൽ അതേസമയം തന്നെ ഡ്രഡ്ജിംഗ് നടത്താനാകും.

പുഴയോട് ചേർന്ന് മണ്ണുമൂടിക്കിടക്കുന്ന ഭാഗത്തും ഐബോഡ്സ് സംവിധാനമുപയോഗിച്ച് വീണ്ടും തെരച്ചിൽ നടത്തും. ദുരന്തത്തിൽ മരിച്ച ലക്ഷ്മൺ നായിക്കിന്‍റെ ഹോട്ടൽ നിലനിന്നിരുന്ന സ്ഥലമാണ് ഇത്. ഈ ഹോട്ടലിന് തൊട്ടുമുന്നിലാണ് അർജുന്‍റെ ലോറി നിർത്തിയിട്ടിരുന്നതായി മറ്റു ഡ്രൈവർമാർ പറയുന്നത്.


ദൗത്യസംഘത്തിന് നേതൃത്വം നല്കുന്ന കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ, മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ്എന്നിവരും അർജുന്‍റെ സഹോദരി അഞ്ജു, ഭർത്താവ് ജിതിൻ, ലോറി ഉടമ മനാഫ് എന്നിവരും ഷിരൂരിലുണ്ട്.


“പുഴയിലിറങ്ങാൻ അനുവദിക്കുന്നില്ല”

സ്വതന്ത്രമായി പ്രവർത്തിക്കാനും പുഴയിലിറങ്ങി തെരച്ചിൽ നടത്താനും ജില്ലാ ഭരണകൂടം അനുവദിക്കുന്നില്ലെന്ന് ഈശ്വർ മൽപേ മടങ്ങുന്നതിനുമുമ്പ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എന്നാൽ യന്ത്രക്കൈകളുപയോഗിച്ച് ഡ്രഡ്ജിംഗ് നടത്തുന്നതിനിടയിൽ മൽപേ നേരിട്ട് പുഴയിലിറങ്ങുന്നത് അദ്ദേഹത്തിനുതന്നെ സുരക്ഷാപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് ജില്ലാ കളക്‌ടർ ലക്ഷ്മിപ്രിയ വ്യക്തമാക്കി. മൽപേ നേരിട്ടിറങ്ങി ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിൽ കഴിഞ്ഞ രണ്ടുദിവസങ്ങളിൽ ഡ്രഡ്ജിംഗ് നടത്തിയിട്ടും കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.