മുഖ്യമന്ത്രിയായി അതിഷി അധികാരമേറ്റു
മുഖ്യമന്ത്രിയായി അതിഷി അധികാരമേറ്റു
Sunday, September 22, 2024 3:12 AM IST
ന്യൂഡൽഹി: ഡൽഹിയിലെ ജനങ്ങളുടെ ജീവിതം മാറ്റിമറിച്ച അരവിന്ദ് കേജരിവാളിനെ വീണ്ടും മുഖ്യമന്ത്രിക്കസേരയിലെത്തിക്കുക എന്നതാണ് ഇനി തന്‍റെ ദൗത്യമെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി.

ഡൽഹിയുടെ എട്ടാമത്തെയും ഏറ്റവും പ്രായം കുറഞ്ഞതുമായ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു ശേഷമുള്ള ആദ്യപ്രസംഗത്തിലാണ് അതിഷി ഇക്കാര്യം പറഞ്ഞത്.

രാജ് നിവാസിൽ ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ ലഫ്. ഗവർണർ വി.കെ. സക്സേന ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായ അതിഷിക്കും അഞ്ചു മന്ത്രിമാർക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സൗരഭ് ഭരദ്വാജ്, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ, കൈലാഷ് ഗെഹ്‌ലോട്ട്, മുകേഷ് അഹ്‌ലാവത് എന്നിവരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർ. ആം ആദ്മി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ അടക്കമുള്ള മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.


“മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; എന്നാൽ കേജരിവാൾ മുഖ്യമന്ത്രിയല്ലാത്തതു വൈകാരിക നിമിഷമാണ്. താൻ സത്യസന്ധനാണെന്നു ഡൽഹിയിലെ ജനങ്ങൾ പ്രഖ്യാപിക്കുന്നതുവരെ മുഖ്യമന്ത്രിക്കസേരയിലേക്ക് മടങ്ങില്ലെന്നു പ്രഖ്യാപിച്ച മഹാനാണ് കേജരിവാൾ. വീണ്ടും അദ്ദേഹത്തെ അധികാരത്തിലെത്തിക്കുക എന്നതാണ് ഇനി ചെയ്യേണ്ടത്’’- അതിഷി പറഞ്ഞു.

ധനകാര്യം, വിദ്യാഭ്യാസം, പൊതുമരാമത്ത്, വൈദ്യുതി തുടങ്ങിയ പ്രധാന വകുപ്പുകൾ അതിഷിതന്നെ തുടർന്നും കൈകാര്യം ചെയ്യുമെന്നാണു സൂചന. ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് അതിഷിക്ക് നേതൃത്വം നൽകിയ നിർദേശമെന്ന് എഎപി നേതാക്കൾ ദീപികയോടു പറഞ്ഞു.

ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപിക്ക് ഭരണത്തുടർച്ച ഉറപ്പാക്കുന്നതിൽ ജനകീയവും ഫലപ്രദവുമായ ഭരണമികവ് പ്രധാനമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.